Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഒരു ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ട് അപാരത
പഴയ ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഇടുങ്ങിയ കോണിപ്പടികയറുന്പോൾ മനസിൽ ആറക്ഷരങ്ങൾ തുള്ളിച്ചാടി. പണ്ട് പത്താംക്ലാസ് പരീക്ഷയെഴുതി പിറ്റേന്ന് തന്നെ ഈ ഇൻസ്റ്റിറ്റ്യൂട്ടിൽ വന്ന് ചേർന്ന കാര്യം ആലോചിച്ചപ്പോൾ കൗതുകം തോന്നി. അന്ന് പടികയറിയെത്തുന്പോൾ വരവേറ്റത് കടകട ശബ്ദവും റിബ്ബണ്പൂളിലെ മഷിയുടെ ഗന്ധവുമായിരുന്നു. ഇപ്പോൾ ആ ഗന്ധം വീണ്ടും് മനസിൽ നിറയുന്നു....കാതിൽ ആ കടകടശബ്ദം മുഴങ്ങുന്നു....മനസിലെവിടെയോ ആറക്ഷരമന്ത്രം ഞാൻ പോലുമറിയാതെ ചൊല്ലിപ്പടരുന്നു...എ എസ് ഡി എഫ് ജി എഫ്....
എഎസ്ഡിഎഫ്ജിഎഫ്...
വർഷങ്ങൾക്കു മുന്‍പ് പത്താം ക്ലാസ് പരീക്ഷയെഴുതിയവരുടെ മനസിലും വിരൽത്തുന്പിലും ഈ ആറക്ഷരങ്ങൾ നിറഞ്ഞുനിന്നിരുന്നു...പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞാൽ അടുത്ത ദിവസം മുതൽ ടൈപ്പിന് പോയിത്തുടങ്ങും.
അതൊരു ഒന്നൊന്നര പോക്കായിരുന്നു. കേംബ്രിജ് യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ കിട്ടിയ ഗമയായിരുന്നു ടൈപ്പിനു പോകുന്നുവെന്ന് പറയുന്പോൾ. ടൈപ്പും ഷോർട്ടാന്റും കൂടി പഠിക്കുന്നുവെന്ന് പറഞ്ഞാൽ ഡബിൾ വെയ്റ്റായി.
ഷോർട്ടാന്റ് എന്നാൽ സാക്ഷാൽ ഷോർട്ട് ഹാൻഡ് തന്നെ. ടൈപ്പും ഷോർട്ടാന്റും പഠിച്ചാൽ മുംബൈയിൽ അന്നത്തെ ബോംബെയിൽ ജോലി ഉറപ്പാണെന്നായിരുന്നു നാട്ടിൻപുറത്തെ ധാരണ. അതുകൊണ്ട ു തന്നെ പത്തെഴുതിക്കഴിഞ്ഞാൽ നേരേ ടൈപ്പ്റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നിരിക്കണമെന്നത് അലിഖിത നിയമമായിരുന്നു.
ടൈപ്പ് പഠിക്കാൻ പോയിരുന്ന ആ കാലം സൗഹൃദങ്ങളുടെതു കൂടിയായിരുന്നു. പത്തിൽ ഓട്ടോഗ്രാഫിൽ കുറിച്ചിട്ട വേർപാടിന്റെ വേദനകൾ മറക്കാനും പഴയ കൂട്ടുകാരെ കുറച്ചു നേരം വീണ്ട ും കണ്ട ുമുട്ടാനും ഇൻസ്റ്റിറ്റ്യൂട്ടുകൾ ഒരിടമായിരുന്നു
ഓരോരുത്തർക്കും ഓരോ ടൈമിലായിരിക്കും ടൈപ്പ്. കൂട്ടുകാർ പരമാവധി ഒരുമിച്ച് ഒരൊറ്റ ടൈമിൽ ടൈപ്പിന് ചേരും. പെണ്‍കുട്ടികളാണെങ്കിൽ അവർ ഒരുമിച്ചേ വരൂ..
സ്കൂൾ യൂണിഫോമിൽ നിന്നും മോചനം നേടി ലോംഗ് സ്കർട്ടും ദാവണിയുമൊക്കെയായി നാട്ടിടവഴികളിലൂടെ രണ്ട ് പുസ്തകങ്ങളും മാറോടടുക്കി കലപില വർത്തമാനം പറഞ്ഞ് എത്രയോ സുന്ദരികൾ രാവിലേയും നട്ടുച്ചയ്ക്കും വൈകീട്ടും ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്ക് പോയിരിക്കുന്നു.
അവരെ സെഡ്കാറ്റഗറി സുരക്ഷയോടെ എത്രയെത്ര സുന്ദരൻമാർ വീട്ടിൽ നിന്നും ഇൻസ്റ്റിറ്റ്യൂട്ട് വരെയുംതിരിച്ചും കൊണ്ടു വന്നു വിട്ടിരിക്കുന്നു.
എത്രയോ മൗനങ്ങൾ ആ ഇടവഴികളിൽ വീണുടഞ്ഞിരിക്കുന്നു...
പെണ്‍കുട്ടി ടൈപ്പ് പഠിക്കുന്നുണ്ട ് എന്ന് ബ്രോക്കർമാർ ചെറുക്കൻ വീട്ടുകാരോട് ഗമയോടെ പറയാറുണ്ട ്.ലോവറോ ഹയറോ എന്നൊരു ചോദ്യം ഉടൻ ആരെങ്കിലും ചോദിക്കും. ബ്രോക്കർ ഒന്നു പതറുന്നതും പിന്നെ ഇവയിലേതെങ്കിലും ഒന്നു പറയുന്നതുമെല്ലാം പതിവായിരുന്നു.
ഒരു മണിക്കൂറായിരുന്നു അന്ന് ടൈപ്പ് പഠനം. ഉച്ച നേരത്ത് പൊതുവെ ആളുകൾ കുറവായിരിക്കും. രാവിലെയും വൈകിട്ടും തിര
ക്കു കൂടുതലും. ടൈപ്പ്റൈറ്ററുകൾ കടകടയെന്ന് ശബ്ദിക്കുന്നതിന്റെ താളം ഒന്നു കേൾക്കേണ്ടതു തന്നെയാണ്. പുതുതായി ടൈപ്പിന് ചേരാനെത്തുന്നവർക്ക് ഈ ശബ്ദം കേൾക്കുന്പോൾ മനസിൽ തോന്നുന്ന വികാരം പറഞ്ഞറിയിക്കാൻ വയ്യ. പിന്നെ ആ താളങ്ങൾക്കിടയിലേക്ക് തന്റെ വിരൽത്തുന്പിൽ നിന്നുള്ള ശബ്ദം കൂടി താളമായി ചേർന്നലിയുന്പോൾ ലോകം പിടിച്ചടക്കിയ ഭാവമായിരിക്കും. സീനിയേഴ്സ് പുതുതായി എത്തിയവരെ മൈൻഡ് ചെയ്യാതെ നൂറ് നൂറിൽ അടിച്ചു മിന്നിച്ചു ടൈപ്പു ചെയ്യുന്നത് കാണാം. അത്ഭുതത്തോടെ അത് നോക്കിയിരുന്ന ജൂനിയേഴ്സ് പിന്നെ സീനിയേഴ്സാകുന്നതും പുതിയ കുട്ടികൾ അവരെ അത്ഭുതത്തോടെ നോക്കുന്നതും ഓരോ ഇൻസ്റ്റിറ്റ്യൂട്ടിലേയും പതിവായിരുന്നു.
എഎസ്ഡിഎഫ് ജി എഫ് എന്ന അക്ഷരങ്ങളാണ് ഇടതു കൈക്ക് കൽപ്പിച്ചു തന്നിരിക്കുന്നത്. സെമിക്കോളൻ, എൽ, കെ., ജെ, എച്ച്, ജെ എന്നത് വലതു കൈക്കും. ഫിംഗറിംഗ് ഉറയ്ക്കണമെങ്കിൽ ടൈപ്പ്റൈറ്ററിലെ ഈ അക്ഷരങ്ങൾ ഒളിഞ്ഞിരിക്കുന്ന കീ ബട്ടണുകളിൽ കൊട്ടിപ്പഠിക്കണം. കാറോടിക്കുന്നവന് സ്റ്റിയറിംഗ് സ്റ്റെഡിയാകും പോലെ, സൈക്കിൾ പഠിക്കുന്നവന് ബാലൻസ് കിട്ടും പോലെ ടൈപ്പ് റൈറ്ററിനെ വരുതിയിൽ നിർത്താൻ ഇത് പഠിച്ചെടുക്കുന്നത് നന്ന്.
വളരെ പതുക്കെ കൈവിരലുകൾ ഓരോന്നോരോന്നായി പെറുക്കിയെടുത്ത് ടൈപ്പ് റൈറ്ററിന് മുകളിൽ വച്ച് അക്ഷരങ്ങൾ ടൈപ്പ ്ചെയ്തുകൊണ്ടേ ഏതൊരാൾക്കും തുടങ്ങാനാകു. ടൈപ്പ് ചെയ്യാൻ ബുദ്ധിമുട്ടു തോന്നുന്പോൾ വിഷമത്തോടെ ചുറ്റും നോക്കും. ചുറ്റും കടകട ശബ്ദം പെയ്തിറങ്ങുകയായിരിക്കും. വരിതെറ്റിയും ഡബ്ലിംഗ് വന്നും പതിയാതെയുമുള്ള പേപ്പർ ഇൻസ്റ്റിറ്റ്യൂട്ടിലെ ടീച്ചർ നോക്കുകയും, ശരിയാകും എന്ന് ആശ്വസിപ്പിക്കുന്നതും പതിവായിരുന്നു. ഓരോരുത്തർക്ക് പിന്നാലെയുമെത്തിയ പുതിയ ടൈപ്പുകാരോട് ടീച്ചർ ഇതേ ഡയലോഗ് വർഷങ്ങളായി ഉരുവിട്ടുകൊണ്ടേയിരുന്നു.
ഇംഗ്ലീഷ് അക്ഷരങ്ങൾ പതിയെ വാക്കുകളായി പിന്നെ വാചകങ്ങളായി ശേഷം അവ പാരഗ്രാഫുകളായി തുടർന്ന് അവ വലിയ റണ്ണിംഗ് മാറ്ററുകളായി...അറിയാതെ അറിയാതെ അവർ ടൈപ്പിംഗ് പഠിച്ചെടുക്കുകയായി.
കടുകട്ടി ഇംഗ്ലീഷ് പ്രയോഗങ്ങളും കടിച്ചാൽപൊട്ടാത്ത സ്പെല്ലിംഗുകളുമുള്ള ദി ഹിന്ദുവിന്റെ എഡിറ്റോറിയൽ മുന്നിൽ വെച്ച് അത് ടൈപ്പ് ചെയ്യാൻ പറഞ്ഞിരുന്നതും പഴയകാല ചോദ്യപേപ്പറുകൾ തന്ന് അതിലെ മാറ്റർ ടൈപ്പ് ചെയ്യാൻ പരിശീലിപ്പിച്ചിരുന്നതും അഭ്യാസമുറകൾ.
തോന്നയ്ക്കൽ പഞ്ചായത്തിലെ അരി മുഴുവൻ പെറുക്കിയെടുക്കും പോലെ അക്ഷരങ്ങൾ തപ്പിയെടുത്ത് ടൈപ്പിംഗ് പുരോഗമിക്കുന്പോൾ തൊട്ടടുത്ത മുറിയിലെ കർട്ടനപ്പുറത്തു നിന്ന് ടീച്ചറുടെ ശബ്ദം ഉയർന്നു കേൾക്കാം. ഷോർട്ടാന്റ് പഠനമാണവിടെ. ഷോർട്ട് ഹാൻഡ് എന്നതിനെ നാടൻ ഭാഷയിൽ ഷോർട്ടാന്റാക്കി ഷോർട്ടാക്കുകയാണ് പതിവ്. ഷോർട്ടാന്റ് പഠിച്ചാൽ ബോംബേല് അക്കാലത്ത് വലിയ ഡിമാന്റായിരുന്നുവെന്ന് കേട്ടിട്ടു ണ്ട ്. ടൈപ്പ് മാത്രമേ ഉള്ളുവെന്ന് പറയുന്നതും ഷോർട്ടാന്റുമുണ്ടേ ാ എന്ന് അഭിമാനത്തോടെ ചോദിക്കുന്നതും കേട്ടതൊ ന്നു ം ഓർമയില്ലേ്ല. ടൈപ്പിനു ചേരുന്ന എല്ലാവരു ഷോർട്ട് ഹാൻഡിന് ചേരാറില്ല. രണ്ട ിനും കൂടി ചേർന്ന് പഠിക്കാനുള്ള കപ്പാസിറ്റി പലർക്കും ഉണ്ട ാകാറില്ലെന്നതാണ് യാഥാർഥ്യം.
വളരെ കുറവായിരുന്നു അന്നത്തെ ഫീസെന്ന് ഇന്ന് തോന്നുമെങ്കിലും അന്നത് കനത്ത സംഖ്യ തന്നെയായിരുന്നു പലർക്കും.
എത്രവേഗം സ്പീഡാകുന്നുവോ അത്രയും വേഗം പരീക്ഷയ്ക്കിരുന്ന് വിജയം നേടാം. അതായിരുന്നു രീതി. അത് പലർക്കും പല രീതിയിലായിരുന്നു.. ചിലർക്ക് വേഗം ഫിംഗറിംഗ് ഉറച്ച് വേഗം സ്പീഡാകും... ചിലർക്ക് കീ ബട്ടണുകൾ വഴങ്ങാൻ സമയമെടുക്കും...
പരീക്ഷയടുക്കുന്പോൾ കൂടുതൽ സമയം വന്ന് ടൈപ്പ് ചെയ്യാൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ടീച്ചർ അല്ലെങ്കിൽ ടൈപ്പ് റൈറ്റിംഗ് മാഷ് ഉപദേശിക്കും. ഇടതുവശത്ത് വെച്ച മാറ്ററിൽ നിന്ന് കണ്ണെടുക്കാതെ, ഇടയ്ക്കൊന്ന് ടൈപ്പ് റൈറ്ററിലേക്ക് നോക്കി ഇരു കൈവിരലുകൾ കൊണ്ട ും കീബോർഡിൽ പഞ്ചാരി കൊട്ടി കാരേജ് റിട്ടേണ്‍ ലിവർ കൈകൊണ്ട ് ഇടത്തേക്ക് തട്ടിനീക്കി കാലങ്ങളിൽ നിന്ന് കാലങ്ങളിലേക്ക് ഇലഞ്ഞിത്തറ മേളം കൊട്ടിക്കയറും പോലെ ടൈപ്പ് റൈറ്റിംഗ് കൊട്ടിക്കയറും...
റിബ്ബണ്‍ സ്പൂളിലെ റിബ്ബണ്‍ തുടർച്ചയായ അടിയേറ്റ് പൊട്ടുന്നതും ടൈപ്പ് ബാറുകൾ സ്റ്റക്കായി പോകുന്നതും പതിവായിരുന്നു.
ടൈപ്പ്റൈറ്ററിന്റെ അവയവങ്ങളെക്കുറിച്ച് ആദ്യ ദിവസം തന്നെ പറഞ്ഞു തരുമെങ്കിലും എല്ലാമൊന്നും തലയിൽ കയറില്ല. പിന്നെപ്പിന്നെ ടൈപ്പ്റൈറ്ററിനെ നമ്മൾ മനസിലാക്കും...
പഠിക്കാൻ തുടങ്ങുന്ന തുടക്കക്കാർക്ക് സർവീസിൽ നിന്നും റിട്ടയർ ചെയ്യാറായ ടൈപ്പ് റൈറ്ററാണ് കൊട്ടിപ്പാടി പഠിക്കാൻ നൽകുക. അപ്പുറത്തെ ടേബിളിലിരിക്കുന്ന പുതിയ ടൈപ്പ് റൈറ്റർ കൊതിപ്പിച്ചിട്ടുണ്ട്. എത്രയോ തവണ...
സ്പീഡ് കൈയടക്കും തോറും നല്ല മെഷിനുകളിലേക്ക് സ്ഥലം മാറ്റം കിട്ടും. അതെല്ലാം ടൈപ്പ്റൈറ്റിംഗ് മാഷ്്ടെ തീരുമാനമാണ്.
അങ്ങനെ കൊട്ടിപ്പാടി പഠിച്ച് പരീക്ഷയിങ്ങെത്തും...
പരീക്ഷയ്ക്ക് പോകാനൊരുങ്ങുന്ന ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടും ഒരു കല്യാണവീടും ഒരുപോലെയാണ്.
നേരത്തെ തുടങ്ങും ഒരുക്കങ്ങൾ. പരീക്ഷയ്ക്ക് കൊണ്ട ുപോകാനുള്ള മെഷീനുകൾ പ്രത്യേകമായി മാറ്റിവയ്ക്കും. അവ ഓയിലിട്ട് മിനുക്കും. സ്മൂത്തായി വർക്കു ചെയ്യാൻ. പുതിയ റിബ്ബണുകൾ ഇട്ട് സുന്ദരക്കുട്ടപ്പനാക്കും. ടൈപ്പ് റൈറ്റിംഗ് മാഷ് തന്നെ അതിൽ ടൈപ്പു ചെയ്ത് എല്ലാം പെർഫെക്ട് എന്ന് ഉറപ്പുവരുത്തും. എല്ലാ ലിവറുകളും ശരിയാം വിധം പ്രവർത്തിക്കുന്നില്ലേയെന്ന് ഉറപ്പുവരുത്തും. ടൈപ്പ് ബാറുകൾ തമ്മിൽ കൂട്ടിമുട്ടലൊഴിവാക്കാനും സ്റ്റക്കാവുന്നത് ഇല്ലാതാക്കാനും പ്രത്യേകം ശ്രദ്ധിക്കും.
പരീക്ഷാകേന്ദ്രത്തിലേക്ക് മെഷീനുകളും കൊണ്ട ുള്ള യാത്രയാണ് അടുത്തത്. കുറച്ചകലെയാണ് സെന്ററെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ടിലെ കുട്ടികളെയെല്ലാം ഒരുമിച്ച് പരീക്ഷാകേന്ദ്രത്തിലേക്ക് വണ്ട ിയിൽ കൊണ്ട ുപോകും. അതൊരു ടൂർ പോലെയുള്ള യാത്രയാണ്... ടൈപ്പ് റൈറ്റിംഗ് മാഷുമ്മാരും ടീച്ചർമാരുടേയും റീ യൂണിയനുളള ഇടം കൂടിയാണ് പരീക്ഷാകേന്ദ്രങ്ങൾ.
ട്രാക്കിൽ സ്റ്റാർട്ടിംഗ് പോയന്റിൽ വെടിയൊച്ച കാത്തുനിൽക്കുന്ന അത്ലറ്റിനെ പോലെ സ്റ്റാർട്ട് ബെൽ കേൾക്കാൻ കാതുകൂർപ്പിച്ചിരിക്കും. ബെൽ മുഴങ്ങിയാൽ ക്ലാസ് മുറിയിൽ കടകടശബ്ദം നിറയും. പതികാലത്തിൽ നിന്നല്ല ഉച്ചസ്ഥായിയിൽ നിന്നാണ് ആ കടകട ശബ്ദത്തിന്റെ തുടക്കം. ധൃതിയും വെപ്രാളവും കാരണം ഇടയ്ക്ക് മെഷീൻ തകരാറിലാകും. എളുപ്പത്തിൽ തകരാർ പരിഹരിക്കാനായി മെഷീനിലെ പല ഭാഗങ്ങളും അഴിച്ചുമാറ്റി വെച്ചിരിക്കും. ഒരിക്കലും പ്രതീക്ഷിക്കാത്ത രൂപത്തിലായിരിക്കും ചിലപ്പോൾ ടൈപ്പ്റൈറ്റിംഗ് പരീക്ഷയിൽ വില്ലൻ കയറി വരുക. ചുറ്റുമുള്ളവർ ഇതൊന്നും ശ്രദ്ധിക്കാതെ അടിച്ചു മിന്നിച്ചു മുന്നേറുന്നത് കാണുന്പോഴും കേൾക്കുന്പോഴും നിസഹായനായി പോയ പരീക്ഷാർഥി ഇരുന്നു വിയർക്കും.
പറഞ്ഞ സമയത്തിനുള്ളിൽ ടൈപ്പ് ചെയ്തു തീർക്കണം, അക്ഷരപ്പിശകില്ലാതെ, വൃത്തിയിലും വെടിപ്പിലും.
പിന്നെ പരീക്ഷ കഴിഞ്ഞുള്ള മടക്കയാത്ര...ഉത്തരങ്ങൾ ഒത്തുനോക്കാൻ ചോദ്യപേപ്പറില്ലാത്ത പരീക്ഷ. ലോവർ പരീക്ഷയെഴുതിയവരോട് നാളെ മുതൽ ഹയർ കോച്ചിംഗിന് വരാൻ മാഷ് ഉപദേശിക്കും. ഹയർ കഴിഞ്ഞവരോട് ഷോർട്ട്ഹാൻഡിനോ ഹയർ ആൻഡ് ഹയർ പരീക്ഷയ്ക്കോ തയാറാകാനും ഉപദേശിക്കും.
അപ്പോഴേക്കും പത്താംക്ലാസിലെ റിസൾട്ട് വന്നിട്ടുണ്ട ാകും. പിന്നെ പലവഴിക്ക് പിരിയുകയായി. ടൈപ്പ് പരീക്ഷയുടെ റിസൾട്ടും വൈകാതെ വരും. ചിലർക്ക് വീണ്ട ും പരീക്ഷയ്ക്കിരിക്കേണ്ടി വരും. ചിലർ ടച്ച് ആയല്ലോ മതിയെന്ന് പറഞ്ഞ് പഠിപ്പ് നിർത്തും.
എതാനും വർഷങ്ങൾക്ക് മുന്‍പു വരെ കേരളം കണ്ട ിരുന്ന പതിവ് കാഴ്ചയാണിതെല്ലാം. എസ്എസ്എൽസി പരീക്ഷയെഴുതി വീട്ടിലിരിക്കുന്നവരെ കൊണ്ട ുചെന്നാക്കുന്ന ഇടമായിരുന്നു ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ. ജീവിതം കരുപ്പിടിപ്പിക്കാനുള്ളതെല്ലാം ടൈപ്പ് റൈറ്റർ തരുമെന്നു വിശ്വസിച്ചവരേറെ. അങ്ങനെ രക്ഷപ്പെട്ടവരുമേറെ. ഇന്ന് ടൈപ്പ് റൈറ്റിംഗ് പഠിക്കാനെത്തുന്നവർ കുറഞ്ഞു. എങ്കിലും ചില ഇൻസ്റ്റിറ്റ്യൂട്ടുകൾ പിടിച്ചുനിൽപ്പുണ്ട ്. പണ്ട ത്തെ പ്രതാപകാലം ഓർമമാത്രമായി. കംപ്യൂട്ടർ പ്രചരിച്ചതോടെ ടൈപ്പ്് റൈറ്ററിനെ ആർക്കും വേണ്ടാതായി. പിന്നെപ്പിന്നെ ടൈപ്പ്റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ഇല്ലാതായിത്തുടങ്ങി.
കംപ്യൂട്ടറിന്റെ വരവോടെ ടൈപ്പ്റ്റൈറുകൾ അകത്തളങ്ങളിലേക്ക് പിന്തള്ളപ്പെട്ടു. പരിഭവംപറയാതെ അവർ പുതിയ തലമുറയ്ക്ക് വഴിമാറി. എങ്കിലും ടൈപ്പ് റൈറ്റിംഗ് പഠിച്ചിട്ടുള്ളവർക്ക്, ഒരിക്കലെങ്കിലും ഇൻസ്റ്റിറ്റ്യൂട്ടിന്റെ വരാന്തയിൽ കാത്തുനിന്നവർക്ക്... മറക്കാനാകില്ല...ആ താളം...ആ കടകട ശബ്ദം... എ എസ് ഡിഎഫ്ജിഎഫ് എന്ന മന്ത്രം....
ഋഷി
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
Latest News
സുഗന്ധഗിരി മരംമുറി കേസ് : ഡിഎഫ്ഒ ഉള്‍പ്പടെയുള്ളവരുടെ സസ്പൻഷൻ മരവിപ്പിച്ചു
പിണറായി തന്നെ ആക്രമിക്കുന്നു; ബിജെപിക്കെതിരെ മിണ്ടുന്നില്ല: രാഹുൽഗാന്ധി
പാനൂര്‍ ബോംബ് സ്ഫോടനം; മൂന്ന് പേര് കൂടി അറസ്റ്റിൽ
ഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി നാട്ടിലെത്തി
പ്രമേഹം കൂട്ടാൻ കേജരിവാൾ മധുരം കഴിക്കുന്നു; ഇഡി കോടതിയിൽ
Latest News
സുഗന്ധഗിരി മരംമുറി കേസ് : ഡിഎഫ്ഒ ഉള്‍പ്പടെയുള്ളവരുടെ സസ്പൻഷൻ മരവിപ്പിച്ചു
പിണറായി തന്നെ ആക്രമിക്കുന്നു; ബിജെപിക്കെതിരെ മിണ്ടുന്നില്ല: രാഹുൽഗാന്ധി
പാനൂര്‍ ബോംബ് സ്ഫോടനം; മൂന്ന് പേര് കൂടി അറസ്റ്റിൽ
ഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി നാട്ടിലെത്തി
പ്രമേഹം കൂട്ടാൻ കേജരിവാൾ മധുരം കഴിക്കുന്നു; ഇഡി കോടതിയിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top