ഒരു ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ട് അപാരത
ഒരു ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ട് അപാരത
പഴയ ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഇടുങ്ങിയ കോണിപ്പടികയറുന്പോൾ മനസിൽ ആറക്ഷരങ്ങൾ തുള്ളിച്ചാടി. പണ്ട് പത്താംക്ലാസ് പരീക്ഷയെഴുതി പിറ്റേന്ന് തന്നെ ഈ ഇൻസ്റ്റിറ്റ്യൂട്ടിൽ വന്ന് ചേർന്ന കാര്യം ആലോചിച്ചപ്പോൾ കൗതുകം തോന്നി. അന്ന് പടികയറിയെത്തുന്പോൾ വരവേറ്റത് കടകട ശബ്ദവും റിബ്ബണ്‍പൂളിലെ മഷിയുടെ ഗന്ധവുമായിരുന്നു. ഇപ്പോൾ ആ ഗന്ധം വീണ്ടും് മനസിൽ നിറയുന്നു....കാതിൽ ആ കടകടശബ്ദം മുഴങ്ങുന്നു....മനസിലെവിടെയോ ആറക്ഷരമന്ത്രം ഞാൻ പോലുമറിയാതെ ചൊല്ലിപ്പടരുന്നു...എ എസ് ഡി എഫ് ജി എഫ്....
എഎസ്ഡിഎഫ്ജിഎഫ്...
വർഷങ്ങൾക്കു മുന്പ് പത്താം ക്ലാസ് പരീക്ഷയെഴുതിയവരുടെ മനസിലും വിരൽത്തുന്പിലും ഈ ആറക്ഷരങ്ങൾ നിറഞ്ഞുനിന്നിരുന്നു...പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞാൽ അടുത്ത ദിവസം മുതൽ ടൈപ്പിന് പോയിത്തുടങ്ങും.

അതൊരു ഒന്നൊന്നര പോക്കായിരുന്നു. കേംബ്രിജ് യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ കിട്ടിയ ഗമയായിരുന്നു ടൈപ്പിനു പോകുന്നുവെന്ന് പറയുന്പോൾ. ടൈപ്പും ഷോർട്ടാന്‍റും കൂടി പഠിക്കുന്നുവെന്ന് പറഞ്ഞാൽ ഡബിൾ വെയ്റ്റായി.

ഷോർട്ടാന്‍റ് എന്നാൽ സാക്ഷാൽ ഷോർട്ട് ഹാൻഡ് തന്നെ. ടൈപ്പും ഷോർട്ടാന്‍റും പഠിച്ചാൽ മുംബൈയിൽ അന്നത്തെ ബോംബെയിൽ ജോലി ഉറപ്പാണെന്നായിരുന്നു നാട്ടിൻപുറത്തെ ധാരണ. അതുകൊണ്ട ു തന്നെ പത്തെഴുതിക്കഴിഞ്ഞാൽ നേരേ ടൈപ്പ്റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നിരിക്കണമെന്നത് അലിഖിത നിയമമായിരുന്നു.

ടൈപ്പ് പഠിക്കാൻ പോയിരുന്ന ആ കാലം സൗഹൃദങ്ങളുടെതു കൂടിയായിരുന്നു. പത്തിൽ ഓട്ടോഗ്രാഫിൽ കുറിച്ചിട്ട വേർപാടിന്‍റെ വേദനകൾ മറക്കാനും പഴയ കൂട്ടുകാരെ കുറച്ചു നേരം വീണ്ട ും കണ്ട ുമുട്ടാനും ഇൻസ്റ്റിറ്റ്യൂട്ടുകൾ ഒരിടമായിരുന്നു

ഓരോരുത്തർക്കും ഓരോ ടൈമിലായിരിക്കും ടൈപ്പ്. കൂട്ടുകാർ പരമാവധി ഒരുമിച്ച് ഒരൊറ്റ ടൈമിൽ ടൈപ്പിന് ചേരും. പെണ്‍കുട്ടികളാണെങ്കിൽ അവർ ഒരുമിച്ചേ വരൂ..

സ്കൂൾ യൂണിഫോമിൽ നിന്നും മോചനം നേടി ലോംഗ് സ്കർട്ടും ദാവണിയുമൊക്കെയായി നാട്ടിടവഴികളിലൂടെ രണ്ട ് പുസ്തകങ്ങളും മാറോടടുക്കി കലപില വർത്തമാനം പറഞ്ഞ് എത്രയോ സുന്ദരികൾ രാവിലേയും നട്ടുച്ചയ്ക്കും വൈകീട്ടും ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്ക് പോയിരിക്കുന്നു.

അവരെ സെഡ്കാറ്റഗറി സുരക്ഷയോടെ എത്രയെത്ര സുന്ദരൻമാർ വീട്ടിൽ നിന്നും ഇൻസ്റ്റിറ്റ്യൂട്ട് വരെയുംതിരിച്ചും കൊണ്ടു വന്നു വിട്ടിരിക്കുന്നു.

എത്രയോ മൗനങ്ങൾ ആ ഇടവഴികളിൽ വീണുടഞ്ഞിരിക്കുന്നു...
പെണ്‍കുട്ടി ടൈപ്പ് പഠിക്കുന്നുണ്ട ് എന്ന് ബ്രോക്കർമാർ ചെറുക്കൻ വീട്ടുകാരോട് ഗമയോടെ പറയാറുണ്ട ്.ലോവറോ ഹയറോ എന്നൊരു ചോദ്യം ഉടൻ ആരെങ്കിലും ചോദിക്കും. ബ്രോക്കർ ഒന്നു പതറുന്നതും പിന്നെ ഇവയിലേതെങ്കിലും ഒന്നു പറയുന്നതുമെല്ലാം പതിവായിരുന്നു.

ഒരു മണിക്കൂറായിരുന്നു അന്ന് ടൈപ്പ് പഠനം. ഉച്ച നേരത്ത് പൊതുവെ ആളുകൾ കുറവായിരിക്കും. രാവിലെയും വൈകിട്ടും തിരക്കു കൂടുതലും. ടൈപ്പ്റൈറ്ററുകൾ കടകടയെന്ന് ശബ്ദിക്കുന്നതിന്‍റെ താളം ഒന്നു കേൾക്കേണ്ടതു തന്നെയാണ്. പുതുതായി ടൈപ്പിന് ചേരാനെത്തുന്നവർക്ക് ഈ ശബ്ദം കേൾക്കുന്പോൾ മനസിൽ തോന്നുന്ന വികാരം പറഞ്ഞറിയിക്കാൻ വയ്യ. പിന്നെ ആ താളങ്ങൾക്കിടയിലേക്ക് തന്‍റെ വിരൽത്തുന്പിൽ നിന്നുള്ള ശബ്ദം കൂടി താളമായി ചേർന്നലിയുന്പോൾ ലോകം പിടിച്ചടക്കിയ ഭാവമായിരിക്കും. സീനിയേഴ്സ് പുതുതായി എത്തിയവരെ മൈൻഡ് ചെയ്യാതെ നൂറ് നൂറിൽ അടിച്ചു മിന്നിച്ചു ടൈപ്പു ചെയ്യുന്നത് കാണാം. അത്ഭുതത്തോടെ അത് നോക്കിയിരുന്ന ജൂനിയേഴ്സ് പിന്നെ സീനിയേഴ്സാകുന്നതും പുതിയ കുട്ടികൾ അവരെ അത്ഭുതത്തോടെ നോക്കുന്നതും ഓരോ ഇൻസ്റ്റിറ്റ്യൂട്ടിലേയും പതിവായിരുന്നു.

എഎസ്ഡിഎഫ് ജി എഫ് എന്ന അക്ഷരങ്ങളാണ് ഇടതു കൈക്ക് കൽപ്പിച്ചു തന്നിരിക്കുന്നത്. സെമിക്കോളൻ, എൽ, കെ., ജെ, എച്ച്, ജെ എന്നത് വലതു കൈക്കും. ഫിംഗറിംഗ് ഉറയ്ക്കണമെങ്കിൽ ടൈപ്പ്റൈറ്ററിലെ ഈ അക്ഷരങ്ങൾ ഒളിഞ്ഞിരിക്കുന്ന കീ ബട്ടണുകളിൽ കൊട്ടിപ്പഠിക്കണം. കാറോടിക്കുന്നവന് സ്റ്റിയറിംഗ് സ്റ്റെഡിയാകും പോലെ, സൈക്കിൾ പഠിക്കുന്നവന് ബാലൻസ് കിട്ടും പോലെ ടൈപ്പ് റൈറ്ററിനെ വരുതിയിൽ നിർത്താൻ ഇത് പഠിച്ചെടുക്കുന്നത് നന്ന്.

വളരെ പതുക്കെ കൈവിരലുകൾ ഓരോന്നോരോന്നായി പെറുക്കിയെടുത്ത് ടൈപ്പ് റൈറ്ററിന് മുകളിൽ വച്ച് അക്ഷരങ്ങൾ ടൈപ്പ ്ചെയ്തുകൊണ്ടേ ഏതൊരാൾക്കും തുടങ്ങാനാകു. ടൈപ്പ് ചെയ്യാൻ ബുദ്ധിമുട്ടു തോന്നുന്പോൾ വിഷമത്തോടെ ചുറ്റും നോക്കും. ചുറ്റും കടകട ശബ്ദം പെയ്തിറങ്ങുകയായിരിക്കും. വരിതെറ്റിയും ഡബ്ലിംഗ് വന്നും പതിയാതെയുമുള്ള പേപ്പർ ഇൻസ്റ്റിറ്റ്യൂട്ടിലെ ടീച്ചർ നോക്കുകയും, ശരിയാകും എന്ന് ആശ്വസിപ്പിക്കുന്നതും പതിവായിരുന്നു. ഓരോരുത്തർക്ക് പിന്നാലെയുമെത്തിയ പുതിയ ടൈപ്പുകാരോട് ടീച്ചർ ഇതേ ഡയലോഗ് വർഷങ്ങളായി ഉരുവിട്ടുകൊണ്ടേയിരുന്നു.

ഇംഗ്ലീഷ് അക്ഷരങ്ങൾ പതിയെ വാക്കുകളായി പിന്നെ വാചകങ്ങളായി ശേഷം അവ പാരഗ്രാഫുകളായി തുടർന്ന് അവ വലിയ റണ്ണിംഗ് മാറ്ററുകളായി...അറിയാതെ അറിയാതെ അവർ ടൈപ്പിംഗ് പഠിച്ചെടുക്കുകയായി.
കടുകട്ടി ഇംഗ്ലീഷ് പ്രയോഗങ്ങളും കടിച്ചാൽപൊട്ടാത്ത സ്പെല്ലിംഗുകളുമുള്ള ദി ഹിന്ദുവിന്‍റെ എഡിറ്റോറിയൽ മുന്നിൽ വെച്ച് അത് ടൈപ്പ് ചെയ്യാൻ പറഞ്ഞിരുന്നതും പഴയകാല ചോദ്യപേപ്പറുകൾ തന്ന് അതിലെ മാറ്റർ ടൈപ്പ് ചെയ്യാൻ പരിശീലിപ്പിച്ചിരുന്നതും അഭ്യാസമുറകൾ.

തോന്നയ്ക്കൽ പഞ്ചായത്തിലെ അരി മുഴുവൻ പെറുക്കിയെടുക്കും പോലെ അക്ഷരങ്ങൾ തപ്പിയെടുത്ത് ടൈപ്പിംഗ് പുരോഗമിക്കുന്പോൾ തൊട്ടടുത്ത മുറിയിലെ കർട്ടനപ്പുറത്തു നിന്ന് ടീച്ചറുടെ ശബ്ദം ഉയർന്നു കേൾക്കാം. ഷോർട്ടാന്‍റ് പഠനമാണവിടെ. ഷോർട്ട് ഹാൻഡ് എന്നതിനെ നാടൻ ഭാഷയിൽ ഷോർട്ടാന്‍റാക്കി ഷോർട്ടാക്കുകയാണ് പതിവ്. ഷോർട്ടാന്‍റ് പഠിച്ചാൽ ബോംബേല് അക്കാലത്ത് വലിയ ഡിമാന്‍റായിരുന്നുവെന്ന് കേട്ടിട്ടു ണ്ട ്. ടൈപ്പ് മാത്രമേ ഉള്ളുവെന്ന് പറയുന്നതും ഷോർട്ടാന്‍റുമുണ്ടേ ാ എന്ന് അഭിമാനത്തോടെ ചോദിക്കുന്നതും കേട്ടതൊ ന്നു ം ഓർമയില്ലേ്ല. ടൈപ്പിനു ചേരുന്ന എല്ലാവരു ഷോർട്ട് ഹാൻഡിന് ചേരാറില്ല. രണ്ട ിനും കൂടി ചേർന്ന് പഠിക്കാനുള്ള കപ്പാസിറ്റി പലർക്കും ഉണ്ട ാകാറില്ലെന്നതാണ് യാഥാർഥ്യം.


വളരെ കുറവായിരുന്നു അന്നത്തെ ഫീസെന്ന് ഇന്ന് തോന്നുമെങ്കിലും അന്നത് കനത്ത സംഖ്യ തന്നെയായിരുന്നു പലർക്കും.

എത്രവേഗം സ്പീഡാകുന്നുവോ അത്രയും വേഗം പരീക്ഷയ്ക്കിരുന്ന് വിജയം നേടാം. അതായിരുന്നു രീതി. അത് പലർക്കും പല രീതിയിലായിരുന്നു.. ചിലർക്ക് വേഗം ഫിംഗറിംഗ് ഉറച്ച് വേഗം സ്പീഡാകും... ചിലർക്ക് കീ ബട്ടണുകൾ വഴങ്ങാൻ സമയമെടുക്കും...
പരീക്ഷയടുക്കുന്പോൾ കൂടുതൽ സമയം വന്ന് ടൈപ്പ് ചെയ്യാൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ടീച്ചർ അല്ലെങ്കിൽ ടൈപ്പ് റൈറ്റിംഗ് മാഷ് ഉപദേശിക്കും. ഇടതുവശത്ത് വെച്ച മാറ്ററിൽ നിന്ന് കണ്ണെടുക്കാതെ, ഇടയ്ക്കൊന്ന് ടൈപ്പ് റൈറ്ററിലേക്ക് നോക്കി ഇരു കൈവിരലുകൾ കൊണ്ട ും കീബോർഡിൽ പഞ്ചാരി കൊട്ടി കാരേജ് റിട്ടേണ്‍ ലിവർ കൈകൊണ്ട ് ഇടത്തേക്ക് തട്ടിനീക്കി കാലങ്ങളിൽ നിന്ന് കാലങ്ങളിലേക്ക് ഇലഞ്ഞിത്തറ മേളം കൊട്ടിക്കയറും പോലെ ടൈപ്പ് റൈറ്റിംഗ് കൊട്ടിക്കയറും...

റിബ്ബണ്‍ സ്പൂളിലെ റിബ്ബണ്‍ തുടർച്ചയായ അടിയേറ്റ് പൊട്ടുന്നതും ടൈപ്പ് ബാറുകൾ സ്റ്റക്കായി പോകുന്നതും പതിവായിരുന്നു.

ടൈപ്പ്റൈറ്ററിന്‍റെ അവയവങ്ങളെക്കുറിച്ച് ആദ്യ ദിവസം തന്നെ പറഞ്ഞു തരുമെങ്കിലും എല്ലാമൊന്നും തലയിൽ കയറില്ല. പിന്നെപ്പിന്നെ ടൈപ്പ്റൈറ്ററിനെ നമ്മൾ മനസിലാക്കും...
പഠിക്കാൻ തുടങ്ങുന്ന തുടക്കക്കാർക്ക് സർവീസിൽ നിന്നും റിട്ടയർ ചെയ്യാറായ ടൈപ്പ് റൈറ്ററാണ് കൊട്ടിപ്പാടി പഠിക്കാൻ നൽകുക. അപ്പുറത്തെ ടേബിളിലിരിക്കുന്ന പുതിയ ടൈപ്പ് റൈറ്റർ കൊതിപ്പിച്ചിട്ടുണ്ട്. എത്രയോ തവണ...
സ്പീഡ് കൈയടക്കും തോറും നല്ല മെഷിനുകളിലേക്ക് സ്ഥലം മാറ്റം കിട്ടും. അതെല്ലാം ടൈപ്പ്റൈറ്റിംഗ് മാഷ്്ടെ തീരുമാനമാണ്.

അങ്ങനെ കൊട്ടിപ്പാടി പഠിച്ച് പരീക്ഷയിങ്ങെത്തും...
പരീക്ഷയ്ക്ക് പോകാനൊരുങ്ങുന്ന ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടും ഒരു കല്യാണവീടും ഒരുപോലെയാണ്.
നേരത്തെ തുടങ്ങും ഒരുക്കങ്ങൾ. പരീക്ഷയ്ക്ക് കൊണ്ട ുപോകാനുള്ള മെഷീനുകൾ പ്രത്യേകമായി മാറ്റിവയ്ക്കും. അവ ഓയിലിട്ട് മിനുക്കും. സ്മൂത്തായി വർക്കു ചെയ്യാൻ. പുതിയ റിബ്ബണുകൾ ഇട്ട് സുന്ദരക്കുട്ടപ്പനാക്കും. ടൈപ്പ് റൈറ്റിംഗ് മാഷ് തന്നെ അതിൽ ടൈപ്പു ചെയ്ത് എല്ലാം പെർഫെക്ട് എന്ന് ഉറപ്പുവരുത്തും. എല്ലാ ലിവറുകളും ശരിയാം വിധം പ്രവർത്തിക്കുന്നില്ലേയെന്ന് ഉറപ്പുവരുത്തും. ടൈപ്പ് ബാറുകൾ തമ്മിൽ കൂട്ടിമുട്ടലൊഴിവാക്കാനും സ്റ്റക്കാവുന്നത് ഇല്ലാതാക്കാനും പ്രത്യേകം ശ്രദ്ധിക്കും.

പരീക്ഷാകേന്ദ്രത്തിലേക്ക് മെഷീനുകളും കൊണ്ട ുള്ള യാത്രയാണ് അടുത്തത്. കുറച്ചകലെയാണ് സെന്‍ററെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ടിലെ കുട്ടികളെയെല്ലാം ഒരുമിച്ച് പരീക്ഷാകേന്ദ്രത്തിലേക്ക് വണ്ട ിയിൽ കൊണ്ട ുപോകും. അതൊരു ടൂർ പോലെയുള്ള യാത്രയാണ്... ടൈപ്പ് റൈറ്റിംഗ് മാഷുമ്മാരും ടീച്ചർമാരുടേയും റീ യൂണിയനുളള ഇടം കൂടിയാണ് പരീക്ഷാകേന്ദ്രങ്ങൾ.

ട്രാക്കിൽ സ്റ്റാർട്ടിംഗ് പോയന്‍റിൽ വെടിയൊച്ച കാത്തുനിൽക്കുന്ന അത്‌ലറ്റിനെ പോലെ സ്റ്റാർട്ട് ബെൽ കേൾക്കാൻ കാതുകൂർപ്പിച്ചിരിക്കും. ബെൽ മുഴങ്ങിയാൽ ക്ലാസ് മുറിയിൽ കടകടശബ്ദം നിറയും. പതികാലത്തിൽ നിന്നല്ല ഉച്ചസ്ഥായിയിൽ നിന്നാണ് ആ കടകട ശബ്ദത്തിന്‍റെ തുടക്കം. ധൃതിയും വെപ്രാളവും കാരണം ഇടയ്ക്ക് മെഷീൻ തകരാറിലാകും. എളുപ്പത്തിൽ തകരാർ പരിഹരിക്കാനായി മെഷീനിലെ പല ഭാഗങ്ങളും അഴിച്ചുമാറ്റി വെച്ചിരിക്കും. ഒരിക്കലും പ്രതീക്ഷിക്കാത്ത രൂപത്തിലായിരിക്കും ചിലപ്പോൾ ടൈപ്പ്റൈറ്റിംഗ് പരീക്ഷയിൽ വില്ലൻ കയറി വരുക. ചുറ്റുമുള്ളവർ ഇതൊന്നും ശ്രദ്ധിക്കാതെ അടിച്ചു മിന്നിച്ചു മുന്നേറുന്നത് കാണുന്പോഴും കേൾക്കുന്പോഴും നിസഹായനായി പോയ പരീക്ഷാർഥി ഇരുന്നു വിയർക്കും.
പറഞ്ഞ സമയത്തിനുള്ളിൽ ടൈപ്പ് ചെയ്തു തീർക്കണം, അക്ഷരപ്പിശകില്ലാതെ, വൃത്തിയിലും വെടിപ്പിലും.
പിന്നെ പരീക്ഷ കഴിഞ്ഞുള്ള മടക്കയാത്ര...ഉത്തരങ്ങൾ ഒത്തുനോക്കാൻ ചോദ്യപേപ്പറില്ലാത്ത പരീക്ഷ. ലോവർ പരീക്ഷയെഴുതിയവരോട് നാളെ മുതൽ ഹയർ കോച്ചിംഗിന് വരാൻ മാഷ് ഉപദേശിക്കും. ഹയർ കഴിഞ്ഞവരോട് ഷോർട്ട്ഹാൻഡിനോ ഹയർ ആൻഡ് ഹയർ പരീക്ഷയ്ക്കോ തയാറാകാനും ഉപദേശിക്കും.
അപ്പോഴേക്കും പത്താംക്ലാസിലെ റിസൾട്ട് വന്നിട്ടുണ്ട ാകും. പിന്നെ പലവഴിക്ക് പിരിയുകയായി. ടൈപ്പ് പരീക്ഷയുടെ റിസൾട്ടും വൈകാതെ വരും. ചിലർക്ക് വീണ്ട ും പരീക്ഷയ്ക്കിരിക്കേണ്ടി വരും. ചിലർ ടച്ച് ആയല്ലോ മതിയെന്ന് പറഞ്ഞ് പഠിപ്പ് നിർത്തും.
എതാനും വർഷങ്ങൾക്ക് മുന്പു വരെ കേരളം കണ്ട ിരുന്ന പതിവ് കാഴ്ചയാണിതെല്ലാം. എസ്എസ്എൽസി പരീക്ഷയെഴുതി വീട്ടിലിരിക്കുന്നവരെ കൊണ്ട ുചെന്നാക്കുന്ന ഇടമായിരുന്നു ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ. ജീവിതം കരുപ്പിടിപ്പിക്കാനുള്ളതെല്ലാം ടൈപ്പ് റൈറ്റർ തരുമെന്നു വിശ്വസിച്ചവരേറെ. അങ്ങനെ രക്ഷപ്പെട്ടവരുമേറെ. ഇന്ന് ടൈപ്പ് റൈറ്റിംഗ് പഠിക്കാനെത്തുന്നവർ കുറഞ്ഞു. എങ്കിലും ചില ഇൻസ്റ്റിറ്റ്യൂട്ടുകൾ പിടിച്ചുനിൽപ്പുണ്ട ്. പണ്ട ത്തെ പ്രതാപകാലം ഓർമമാത്രമായി. കംപ്യൂട്ടർ പ്രചരിച്ചതോടെ ടൈപ്പ്് റൈറ്ററിനെ ആർക്കും വേണ്ടാതായി. പിന്നെപ്പിന്നെ ടൈപ്പ്റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ഇല്ലാതായിത്തുടങ്ങി.
കംപ്യൂട്ടറിന്‍റെ വരവോടെ ടൈപ്പ്റ്റൈറുകൾ അകത്തളങ്ങളിലേക്ക് പിന്തള്ളപ്പെട്ടു. പരിഭവംപറയാതെ അവർ പുതിയ തലമുറയ്ക്ക് വഴിമാറി. എങ്കിലും ടൈപ്പ് റൈറ്റിംഗ് പഠിച്ചിട്ടുള്ളവർക്ക്, ഒരിക്കലെങ്കിലും ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ വരാന്തയിൽ കാത്തുനിന്നവർക്ക്... മറക്കാനാകില്ല...ആ താളം...ആ കടകട ശബ്ദം... എ എസ് ഡിഎഫ്ജിഎഫ് എന്ന മന്ത്രം....

ഋഷി