നൂലുവിന്‍റെ സിനിമാ മോഹങ്ങള്‍
നൂലുവിന്‍റെ  സിനിമാ മോഹങ്ങള്‍
അങ്കമാലി ഡയറീസും ഒരു മെക്സിക്കൻ അപാരതയും ഒരേ ദിവസം റിലീസ് ചെയ്തപ്പോൾ പുതുമുഖങ്ങളുടെ കുത്തൊഴുക്കിന് സാക്ഷിയാകേണ്ടി വന്നു മലയാള സിനിമ. നൂറിനോട് അടുത്ത് പുതുമുഖങ്ങൾ ബിഗ് സ്ക്രീനിൽ ഒരേപോലെ സ്ഥാനം പിടിച്ചപ്പോഴും ഒരു മുഖം അവരിൽ നിന്നെല്ലാം വേറിട്ടു നിന്നു. പേരും പെരുമാറ്റവും ശരീര ഭാഷയുമെല്ലാം ഒന്നിനൊന്ന് ഇണങ്ങിയപ്പോൾ ജോമി കേരളത്തിലെ അങ്ങോളം ഇങ്ങോളമുള്ള കലാലയങ്ങളിലെ നിഷ്കളങ്കതയുടെ ആൾരൂപമാകുകയായിരുന്നു.

ഒരു മെക്സിക്കൻ അപാരത കണ്ടവരാരും ജോമിയെ(വിഷ്ണു ഗോവിന്ദൻ) മറക്കാൻ ഇടയില്ല. ബ്രോ ഇതു നമ്മടെ പൊങ്ങനല്ലേടായെന്ന് ഇന്നത്തെ ചുള്ളന്മാർ പറയുന്പോൾ... ഇതു നമ്മുടെ കാന്പസിലെ കരടിയല്ലേടായെന്ന് കലാലയ ജീവിതത്തിന്‍റെ ഓർമകൾ അയവിറക്കുന്നവർ പറഞ്ഞിട്ടുണ്ടാവാം. പേരും ചെല്ലപ്പേരുമെല്ലാം മാറി മറിഞ്ഞു വരുമെന്നേയുള്ളു ജോമി ഓരോ കലാലയങ്ങളിലും ഉണ്ടായിരുന്നു ഇപ്പോഴും ഉണ്ട്, എല്ലാവർക്കും വേണ്ടപ്പെട്ട ഒരാളായി. ഇനി വിഷ്ണുവിന്‍റെ പുതിയ വേഷം കാമറയ്ക്കു പിന്നിലാണ്. സംവിധായകനായി. അതു വെറുമൊരു വേഷമല്ല. വർഷങ്ങളായി മനസിൽ ചിറകുവിരിച്ച ഒരു സ്വപ്നമാണ്. അഭിനേതാവായി വെള്ളിത്തിരയിലേക്കു ചേക്കേറിയിട്ടും ആ സ്വ പ്ന ത്തിന്‍റെ ചിറകടികൾക്കു വേഗം കൂടുകയായിരുന്നു. നടനിൽ നിന്നു സംവിധാന രംഗത്തേക്ക് കടക്കുന്ന വിഷ്ണു ഗോവിന്ദന്‍റെ വിശേഷങ്ങളിലൂടെ കടന്നുപോകാം.

ജോമി ക്ലിക്കായി

ജോമി- പേര് പോലെ തന്നെ സിന്പിളാണ് ചിത്രത്തിലെ എന്‍റെ കഥാപാത്രവും- വിഷ്ണു ഗോവിന്ദൻ പറയുന്നു. ആ നിഷ്കളങ്കത തന്നെയാവാം ജോമിയെ ഇത്രയേറെ എല്ലാവരും സ്നേഹിക്കാനും കാരണം. സംവിധായകൻ ടോമേട്ടന്(ടോം ഇമ്മട്ടി)ഉറപ്പായിരുന്നു ജോമി ക്ലിക്കാകുമെന്ന്. ആ വിശ്വാസം യാഥാർഥ്യമാകുന്ന കാഴ്ചയാണ് തിയറ്റിൽ കണ്ടത്.ഒരുപാട് സന്തോഷം ഉണ്ട് ജോമിയെ എല്ലാവർക്കും ഇഷ്ടമായെന്ന് അറിയുന്നതിൽ. ചിത്രത്തിലെ ഞാൻ പറഞ്ഞ ഡയലോഗെല്ലാം ഇപ്പോൾ പലരും ഏറ്റുപറഞ്ഞു കൊണ്ട് നടക്കുന്നത് കാണുന്പോൾ ഉൗഹിക്കാവുന്നതെയുള്ളു ആ കഥാപാത്രം ഉണ്ടാക്കിയ ഇംപാക്ട് എത്രത്തോളമാണെന്ന്. ദൈവത്തോടാണ് നന്ദി പറയേണ്ടത് ഈ കഥാപാത്രം എന്നിൽ ഭദ്രമാണെന്ന് ടോമേട്ടനെ കൊണ്ട് തോന്നിപ്പിച്ചതിന്.>
തിയറ്ററിൽ കൂട്ടുകാർക്കൊപ്പം

അളിയാ ആ കൗണ്ടർ ഏറ്റു കേട്ടാ... കണ്ടാ പിള്ളേര് ചിരിക്കുന്നതെന്ന് തിയറ്ററിൽ ഇരുന്ന് കൂട്ടുകാര് പറഞ്ഞപ്പോൾ അവരുടെ മുഖത്ത് വിരിഞ്ഞ ചിരി ഇന്നും എന്‍റെ മനസിലുണ്ട്. എന്നെ അറിയുന്നവർക്ക് നന്നായി അറിയാം എത്രത്തോളം ഈ മേഖലയിലേക്കെത്താൻ ഞാൻ ബുദ്ധിമുട്ടിയുട്ടുണ്ടെന്ന് അവർക്കൊപ്പം ഇരുന്ന് അവർ എന്നെ വിലയിരുത്തുന്പോൾ ഉണ്ടാകുന്ന അനുഭവം ഒന്നു വേറെ തന്നെയാണ്. ഷോ കഴിഞ്ഞ് തിയറ്ററിന് വെളിയിലെത്തിയപ്പോൾ എന്‍റെ ഒപ്പം നിന്നു ഫോട്ടോയെടുക്കാനെല്ലാം പലരും തിരക്ക് കൂട്ടിയപ്പോളും അവന്മാരുടെ കൗണ്ടർ വന്നു... കണ്ടാ ദാ വിഷ്ണുവും സ്റ്റാറായെടാ ഇനി പിടിച്ചാ കിട്ടൂലാട്ടായെന്നെല്ലാം... ഇങ്ങനെയുള്ള കുഞ്ഞു കുഞ്ഞു സന്തോഷങ്ങളാണ് സിനിമ വഴിയിലൂടെ മുന്നോട്ടു പോകാൻ പ്രേരിപ്പിക്കുന്നത്.ഒന്നു പറയാൻ മറന്നു എല്ലാവരും കരുതിയിരിക്കുന്നത് ഒരു മെക്സിക്കൻ അപാരതയാണ് എന്‍റെ ആദ്യ ചിത്രമെന്നാണ് എന്നാൽ അങ്ങനെയല്ല കേട്ടോ.

ബോളിവുഡിൽ തുടക്കം

ആദ്യം മുഖം കാണിച്ചത് ബോളിവുഡ് സിനിമയായ മദ്രാസ് കഫേയിലാണ്. ജോണ്‍ എബ്രഹാം നായകനായ ചിത്രത്തിൽ ഹിജഡയുടെ വേഷമായിരുന്നു എനിക്ക്്. ഓഡിഷൻ വഴിയാണ് ചിത്രത്തിലേക്ക് തെരഞ്ഞെടുത്തത്. നല്ലൊരു എക്സ്പീരിയൻസായിരുന്നു മദ്രാസ് കഫേയിലേത്. അതിനു ശേഷമാണ് ഇയ്യോബിന്‍റെ പുസ്തകത്തിൽ അഭിനയിക്കാൻ അവസരം കിട്ടുന്നത്.

ദിമിത്രിയെ ഓർമയില്ലേ...

ബ്ലാക്ക് ഫോറസ്റ്റിൽ ചെറിയൊരു വേഷം ചെയ്തിരുന്നെങ്കിലും 2014-ൽ പുറത്തിറങ്ങിയ ഇയ്യോബിന്‍റെ പുസ്തകത്തിലെ വേഷമാണ് എന്നെ കൂടുതൽ സിനിമയിലേക്ക് അടുപ്പിച്ചത്. ചിത്രത്തിലെ ദിമിത്രിയെ (ചെന്പൻ വിനോദ്)ആരും മറക്കാനിടയില്ല. പക്ഷേ ചെന്പൻ വിനോദിന്‍റെ ബാല്യകാലം അഭിനയിച്ചയാളെ അത്രയ്ക്ക്് അങ്ങ് ഓർത്തിരിക്കണമെന്നില്ല. ആ വേഷം ചെയ്തത് ഞാനാണ്. അരങ്ങേറ്റം ശ്രദ്ധിക്കപ്പെട്ടുവെങ്കിലും തുടരെ തുടരെ പിന്നീട് ബിഗ്സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടില്ല. ജോമി ക്ലിക്കായതോടെയാണ് ദിമിത്രിയുടെ ബാല്യകാലം ചെയ്തത് ഞാനാണെന്നുള്ള കാര്യം പലരും അറിഞ്ഞ് തുടങ്ങിയത്. എടാ നൂലു നീ ഇയ്യോബിന്‍റെ പുസ്തകത്തിലും ഉണ്ടല്ലേ കഴിഞ്ഞ ദിവസം സിനിമ കണ്ടപ്പോഴാണ് ഞാൻ ശ്രദ്ധിച്ചതെന്ന് പറഞ്ഞ് ഒരു സുഹൃത്ത് ഈ അടുത്ത് വിളിച്ചിരുന്നു.


നൂലുണ്ട നൂലുവായി

കോട്ടയം ളാക്കാട്ടൂർ എംജിഎം എൻഎസ്എസ് സ്കൂളിലായിരുന്നു പ്ലസ്ടു പഠനം. നമ്മൾ സിനിമ തിയറ്ററിലെത്തുന്നത് ആ സമയത്തായിരുന്നു. അതിലെ നൂലുണ്ടയെ കണ്ട കൂട്ടുകാർ എന്നെയും ആ പേരിൽ വിളിക്കാൻ തുടങ്ങി. അന്നു മുതലേ നാടകവും മൈമും എല്ലാം ചെയ്യാൻ ഉത്സാഹമായിരുന്നു. പിന്നെ കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ ബിടെക്ക് പഠിക്കാനെത്തിയതോടെ വിളിപ്പേര് നൂലുണ്ടയിൽ നിന്നും നൂലുവായി ചുരുങ്ങിയത്. എൻജിനിയറിംഗ് പഠനകാലത്ത് കലാപരിപാടികൾ കൂടുതൽ ഉഷാറാക്കിയതോടെ സഭാകന്പം പതുക്കെ എന്നിൽ നിന്നും വിട്ടകലാൻ തുടങ്ങി. എറണാകുളത്ത് സെലിബ്രേഷൻസ് എന്നു പേരുള്ള ഒരു കൂട്ടായ്മ ഉണ്ടായിരുന്നു. അവർക്കൊപ്പമുള്ള നാടക ക്യാന്പും നാടക പരിശീലനവും എല്ലാം എന്നിലെ സിനിമ മോഹിയ്ക്ക് കൂടുതൽ ഉൗർജം നല്കി. അന്ന് മനോജ് സാറും വിനോദ് സാറുമെല്ലാം നല്കിയ പ്രോത്സാഹനം തന്നെയാണ് സിനിമ മേഖലയിലേക്ക് കടന്നു വരാൻ പ്രചോദനമായത്.

ടോവിനോയും നീരജും

ടോവിനോയും നീരജുമൊത്തുള്ള കോന്പിനേഷൻ സീൻസെല്ലാം ആസ്വദിച്ചാണ് ചെയ്തത്. അതിന്‍റെ റിസൽട്ട് സ്ക്രീനിൽ കാണാനും കഴിഞ്ഞു.ടൊവിനോയ്ക്കും നീരജിനുമെല്ലാം ബ്രേക്ക് ത്രൂ നല്കിയ കഥാപാത്രമായിരുന്നു ഒരു മെക്സിക്കൻ അപാരതയിലേത് ഒപ്പം എനിക്കും. ഇപ്പോൾ രണ്ടാളും എന്‍റെ നല്ല സുഹൃത്തുക്കളാണ്.

പ്രണയം സിനിമയോട്

പ്രണയിക്കാത്തവരായി ആരെങ്കിലും ഉണ്ടോയെന്ന് എനിക്കറിയില്ല. മനസിലെപ്പോഴും പ്രണയം സൂക്ഷിക്കുന്നയാളാണ് ഞാൻ. പഠന വഴിയിൽ പ്രണയം കടന്നു വന്നിട്ടുണ്ട്, അതു പതുക്കെ സിനിമയോടായെന്നു മാത്രം. ഇപ്പോൾ എനിക്ക് ഒരേ ഒരു പ്രണയിനിയെ ഉള്ളു അതു സിനിമയാണ്. അഭിനയം മാത്രമല്ല സിനിമയുമായി ഇടപഴകാൻ പറ്റുന്ന എല്ലാ മേഖലകളിലുടെയും സഞ്ചരിക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. പ്രണയം ഇഷ്ടമേഖലയോടാകുന്നതിനൊപ്പം ആ മേഖല കൂടി നമ്മളെ ആഗ്രഹിച്ചു തുടങ്ങുന്പോൾ കിട്ടുന്ന ഒരു സുഖമുണ്ടല്ലോ അതിപ്പോൾ നന്നായി ആസ്വദിക്കുന്നുണ്ട്.

നടനിൽ നിന്ന് സംവിധായകനിലേക്ക്

ബ്ലാക്ക് ഫോറസ്റ്റെന്ന സിനിമയിൽ അസിസ്റ്റന്‍റ് ഡയറക്ടറായാണ് സിനിമ മേഖലയിലേക്ക് വരുന്നത്. പിന്നീടാണ് അഭിനയത്തിലേക്കും മറ്റും വഴി തിരിയുന്നത്. ഇയ്യോബിന്‍റെ പുസ്തകത്തിന് ശേഷം ടോമേട്ടന്‍റെ അസിസ്റ്റന്‍റായി ഒരുപാട് പരസ്യ ചിത്രങ്ങൾ ചെയ്തു. ഈ തിരക്കുകൾക്കിടയിലും കിട്ടുന്ന ഒഴിവ് സമയങ്ങളിൽ ഞാനും സുഹൃത്ത് അനൂപുമായി ചേർന്ന് ഒരു തിരക്കഥ എഴുതി. അത് സിനിമയാക്കാനുള്ള തിരക്കിനിടയിലാണ് ടോമേട്ടന്‍റെ സിനിമ കടന്നു വരുന്നത്. വരുന്പോൾ ഒരു വരവായിരിക്കും എന്നെല്ലാം പറയില്ലേ... ജോമിയെ എല്ലാവർക്കും ബോധിച്ചതോടെ ഹിസ്റ്ററി ഓഫ് ജോയി എന്ന ഞങ്ങളുടെ സിനിമയ്ക്ക് കിട്ടിയ ഉണർവ് ചെറുതല്ല.ഷൂട്ടിംഗ് എല്ലാം കഴിഞ്ഞു. സംവിധായകൻ വിനയൻ സാറിന്‍റെ മകനാണ് ചിത്രത്തിൽ നായകനായി എത്തുന്നത്.

വീട്ടുകാർ ഹാപ്പിയാണ്

കോട്ടയം ജില്ലയിൽ മണർകാടിനടുത്താണ് എന്‍റെ വീട്. ഒരു മെക്സിക്കൻ അപാരതയുടെ വിജയവും ജോമിയെ എല്ലാവർക്കും ഇഷ്ടപ്പെട്ടതിന്‍റെയുമെല്ലാം സന്തോഷത്തിലാണ് ഇപ്പോൾ വീട്ടുകാർ. തിയറ്ററിൽ ആദ്യ ഷോ തന്നെ അച്ഛനും അമ്മയും കാണാൻ പോയി. തിയറ്ററിലെ തിക്കും തിരക്കും പിന്നെ ജോമിയുടെ കൗണ്ടറുകളുമെല്ലാം അവർ നല്ലപോലെ ആസ്വദിച്ചു. അച്ഛൻ ശശികുമാർ റിട്ട.കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനാണ്.അമ്മ ഗിരിജ കോട്ടയം എസ്ബിടിയിൽ മാനേജരാണ്. അനിയത്തി കൃഷ്ണ സോഫ്റ്റ് വെയർ എൻജിനിയറാണ്. ജോമി വഴി പുതിയ അവസരങ്ങൾ എന്നെ തേടി വന്നതിന്‍റെ സന്തോഷത്തിലാണ് എല്ലാരും ഇപ്പോൾ.

വിമാനവും വില്ലനും

ജോമി നല്കിയ വഴിത്തിരിവിലൂടെ പൃഥ്വിരാജ് നായകനാകുന്ന വിമാനത്തിലും മോഹൻലാൽ നായകനാകുന്ന വില്ലനിലും അഭിനയിക്കാനുള്ള അവസരം വന്നിട്ടുണ്ട്. വില്ലനിൽ ലാലേട്ടനുമൊത്തുള്ള കോന്പിനേഷൻ സീൻസ് ഉണ്ട്. ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുന്നതെയുള്ളു. കൊച്ചുനാൾ മനസിൽ ആരാധിച്ച നടനൊപ്പം ഒരുമിച്ച് അഭിനയിക്കാൻ പറ്റുന്നതിന്‍റെ ത്രില്ലിലാണ് ഇപ്പോൾ. വിമാനത്തിൽ പൃഥ്വിരാജിന്‍റെ സുഹൃത്തായാണ് വേഷമിടുന്നത്. വിമാനത്തിന്‍റെയും ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുന്നു.

വി.ശ്രീകാന്ത്