പായ്ക്കറ്റ് ഭക്ഷണം ശീലമാക്കരുത്
പായ്ക്കറ്റ് ഭക്ഷണം ശീലമാക്കരുത്
എത്രയധികം രാസവസ്തുക്കളാണ് ഓരോ തരം പായ്ക്കറ്റ് ബേക്കറി ഫുഡ് കഴിക്കുന്പോഴും നമ്മുടെ ഉള്ളിലെത്തുന്നത്. ഒരു ഫ്ളേവർ ഉണ്ടാക്കണമങ്കിൽ എത്രയധികം രാസപദാർഥങ്ങൾ ചേർക്കേണ്ടിയിരിക്കുന്നു. ഒപ്പം പ്രിസർവേറ്റീവായും കളറായുമൊക്കെ നിരവധി കെമിക്കലുകൾ നമ്മുടെ ആമാശയത്തിലെത്തുകയാണ്.

കളർകോഡുകൾ

പായ്ക്കറ്റ് ഭക്ഷണവിഭവങ്ങളുടെ കവറിൽ ഇ ചേർത്ത ചില നന്പറുകൾ ചേർത്തിട്ടുണ്ട്. യൂറോപ്യൻ യൂണിയന്‍റെ നന്പറാണത്. ലോകമെന്പാടും ഉപയോഗിക്കുന്ന കോഡ്.310, E 100 എന്നിങ്ങനെ. കളർകോഡാണത്. അനുവദനീയമായ കളറിനെ സൂചിപ്പിക്കുന്നു. ഉപയോഗിക്കാൻ പാടില്ലാത്ത കളർകോഡുകളുടെ ലിസ്റ്റ് ഫുഡ് സേഫ്റ്റി അഥോറിറ്റി വെബ്സൈറ്റിൽ കൊടുത്തിട്ടുണ്ട്. പച്ച, ഇളം മഞ്ഞ തുടങ്ങി ചില കളർ മാത്രമാണ് ഇവിടെ അനുവദിച്ചിട്ടുള്ളത്. മധുരപലഹാരങ്ങളിൽ ചേർക്കാൻ മാത്രമാണ് അനുമതി. മെറ്റാനിൻ യെലോ അനുവദനീയമല്ല.

വട വേണ്ട, പഫ്സ് മതി..!

പണ്ടൊക്കെ ഉഴുന്നുവട, പരിപ്പുവട, സുഖിയൻ തുടങ്ങി വെളിച്ചെണ്ണയിൽ തയാറാക്കിയ പലഹാരങ്ങളാണ് കടകളിൽ ചെലവായിരുന്നത്. ഇന്ന് പഫ്സ്, ലഡു..തുടങ്ങി പേരറിയാത്ത ധാരാളം മധുരപലഹാരങ്ങൾക്ക് ബേക്കറികളിൽ നല്ല ചെലവാണ്. ഓഫീസുകളിൽ പോലും ഇന്നു വിശേഷദിവസങ്ങളിൽ ആരും വട വിതരണം ചെയ്യാറില്ലല്ലോ. അവയുടെ സ്ഥാനം ഫഫ്സ് കയ്യടക്കിയിരിക്കുന്നു. പഫ്സ് പോലെയുള്ള പലഹാരങ്ങൾ കഴിക്കുന്പോൽ അമിതമായി ഉൗർജം ശരീരത്തിലെത്തുന്നു. പഫ്സിലുള്ളത് മൈദയും ഫാറ്റുമാണ്. പഫ്സ് എത്രത്തോളം സോഫ്റ്റ് ആണോ അതിൽ അത്രത്തോളം ഫാറ്റ് ഉണ്ടെന്നു ചുരുക്കം. ഒരു പഫ്സ് കഴിച്ചാൽ ഏകദേശം 160 180 കലോറി വരെ കിട്ടും. അതിനൊപ്പം ഒരു കോള പാനീയം കൂടി ആയാൽ ഒരു ദിവസം ഒരുനേരം അധികമായി ഭക്ഷണം കഴിച്ചതിനു തുല്യമാണ്.

റെഡിമെയ്ഡ് സൂപ്പിന്‍റെ കഥ...

ഗാഢത കൂടിയ സിറപ്പുകൾ, ഐസ്ക്രീം, റെഡിമെയ്ഡ് സൂപ്പ് എന്നിവ ശീലമാക്കരുത്. റെഡിമെയ്ഡ് സൂപ്പിൽ കുറച്ചു പച്ചക്കറികളൊക്കെ ഉണ്ടെങ്കിലും അവ ഡീഹൈഡ്രേറ്റ് ചെയ്യപ്പെട്ടവയാണ്. പച്ചക്കറി ചേർന്നതാണെന്ന് വലിയ പരസ്യമൊക്കെ കണ്ടിട്ടാവും പലപ്പോഴും നാം അതുവാങ്ങി കഴിക്കുന്നത്. ഡീഹൈഡ്രേറ്റ് ചെയ്തതിനാൽ അതിൽ പോഷകങ്ങൾ കാണില്ല എന്നതാണു വാസ്തവം. അല്പം എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ ചൂടാക്കുന്പോൾ അതും നഷ്ടമായിരിക്കും. കവറിൽ പായ്ക്ക് ചെയ്തു വരുന്ന ചില്ലി ചിക്കൻ, ഇൻസ്റ്റൻറ് ബിരിയാണി മിക്സ് ഇവയിലൊക്കെ ഇത്തരം രാസപദാർഥങ്ങൾ കൂടുതലാണ്.


അളവിൽ കൂടരുത്

സർക്കാർ അംഗീകരിച്ചിട്ടുള്ളതും നമുക്ക് ഉപയോഗിക്കാനാകുന്നതുമായ ചില കെമിക്കൽസാണ് ഫുഡ് അഡിറ്റീവ്സ്. പലപ്പോഴും പായ്ക്കറ്റ് ഭക്ഷണ നിർമാതാക്കൾ അനുവദനീയമായതിലും എത്രയോ ഇരട്ടി അഡിറ്റീവ്സ് ഭക്ഷ്യവസ്തുക്കളിൽ ചേർക്കാറുണ്ട്. കഫയിൻ സോഫ്റ്റ് ഡ്രിംഗ്സുകളിൽ അനുവദിച്ചിട്ടുണ്ട്. പക്ഷേ, അടുത്തിടെ ഒരു കന്പനി അവർക്ക് അനുവദിച്ചിട്ടുള്ള കഫയിൻ ലെവൽ കൂട്ടണമെന്ന് ആവശ്യപ്പെട്ടു.
ടെസ്റ്റ് ചെയ്തപ്പോഴാണ് അനുവദനീയമായതിലും എത്രയോ മടങ്ങ് നിലവിൽ അതിലുണ്ടെന്നു ബോധ്യമായത്. ഇത്തരം കാര്യങ്ങളിലൊന്നും ഇവിടെ കർശനനിയമങ്ങളില്ല. അത്തരം കർശന നിയമങ്ങൾ നടപ്പിലാക്കുന്നതിനു ഭരണാധികാരികൾ ശ്രദ്ധിക്കണം. അതേപോലെ തന്നെ ജനങ്ങളിൽ ഇതു സംബന്ധിച്ചു കാര്യമായ ബോധവത്കരണം അനിവാര്യം.

ഉപഭോക്താവേ ഉണരൂ...

ഏതുതരം രാസപദാർഥമാണെങ്കിലും അനുവദനീയമായതിലും കൂടുതലായാൽ അതു ശരീരത്തിനു ദോഷകരം. എല്ലാ ഉത്പന്നങ്ങളും നിരോധിക്കാനാവില്ലല്ലോ. ഉത്പന്നങ്ങളിൽ എന്തൊക്കെ കെമിക്കൽസ് ചേർത്തിട്ടുണ്ട്, എത്ര അളവിലാണുള്ളത്, അളവിൽ കൂടിയാൽ എന്തൊക്കെ ആരോഗ്യപ്രശ്നങ്ങളുണ്ടാവും എന്നിങ്ങനെയുള്ള കാര്യങ്ങൾ ഉപഭോക്താവ് അറിഞ്ഞിരിക്കണം. കഴിക്കുന്നതിൽ എന്തൊക്കെയുണ്ടെന്ന് ഉപഭോക്താവ് അറിഞ്ഞിരിക്കണം. ഉപഭോക്തൃ ബോധവത്കരണവും കർശന നിയമവും
അവശ്യം.

വിവരങ്ങൾ: ഡോ. അനിതമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് &ഡയറ്റ് കണ്‍സൾട്ടന്‍റ്
തയാറാക്കിയത്: ടി.ജി.ബി