Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
സിനിമയിൽ തുടർക്കഥയാകുന്ന പൾസർ സുനിക്കഥകൾ
ഒറ്റപ്പെട്ട സംഭവം, ആദ്യത്തെ സംഭവം എന്നിങ്ങനെയായിരുന്നു പ്രമുഖ മലയാള നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയും അപകീർത്തികരമായ ചിത്രങ്ങളെടുക്കുകയും ചെയ്ത സംഭവമുണ്ടായപ്പോഴത്തെ പ്രതികരണങ്ങൾ. എല്ലാമറിയുന്ന സിനിമാക്കാർ പോലും ഇത്തരത്തിൽ പ്രതികരിച്ചു. ഈ ഗുണ്ടാ സംഘങ്ങൾ മുന്‍പും നടിമാരെ തട്ടിക്കൊണ്ടുപോകാനും അപമര്യാദയായി പെരുമാറാനും ശ്രമിച്ച കഥകൾ ഈ സംഭവത്തിനുപിന്നാലെ പുറത്തുവന്നു. ഇക്കഥകളെല്ലാം മലയാള സിനിമാലോകത്തുള്ളവർക്കു അറിയാമായിരുന്ന സംഭവങ്ങളായിരുന്നു.
മലയാളത്തിലെ പ്രമുഖ നിർമാതാവിൻറെ ഭാര്യയായ നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചിട്ടും ഈ ഗുണ്ടാ സംഘങ്ങൾക്കെതിരെ ഒരു നടപടിയും ഉണ്ടായില്ല. ആ സംഭവത്തിനുശേഷവും ഇതിനു നേതൃത്വം നൽകിയ സിനിമാക്കാരുടെ ഇഷ്ടക്കാരനായ ആൾ പല പ്രമുഖരുടെ ഡ്രൈവറായി മാറി. കഴിഞ്ഞ ദിവസം നടിയെ ആക്രമിച്ച പൾസർ സുനി തന്നെ ആയിരുന്നു ആ സംഭവത്തിനു പിന്നിലും.
മുൻകാലനടിക്കും സമാന അനുഭവം
അഞ്ചുവർഷങ്ങൾക്കുമുന്പ് എറണാകുളത്ത് ഒരു സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു മലയാളത്തിലെ ഒരു പ്രമുഖ മുൻകാല നടി. വിവാഹശേഷം സിനിമയിൽ സജീവമല്ലാതിരുന്ന നടി സിനിമകളിൽ അഭിനയിച്ചു തിരിച്ചുവരവു നടത്തുന്നകാലം. ഇവരുടെ മകൾ തെന്നിന്ത്യൻ സിനിമയിലെ പ്രമുഖ താരവുമാണ്. ഇവരുടെ ഭർത്താവ് പ്രമുഖനായ നിർമാതാവുമാണ്. സിനിമയുടെ ഷൂട്ടിംഗിനായി തിരുവനന്തപുരത്തുനിന്ന് എറണാകുളത്ത് എത്തിയതായിരുന്ന നടി. രാത്രി 11 മണിക്കായിരുന്നു നടി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയത്. അരൂരിലുള്ള പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു അവർക്ക് താമസമൊരുക്കിയിരുന്നത്. റെയിൽവേ സ്റ്റേഷനിൽ നടിക്കു പോകാനുള്ള വാഹനം കൃത്യസമയത്തെത്തി. കൂടെ തിരുവനന്തപുരത്തുനിന്നുള്ള സുഹൃത്തും ഉണ്ടായിരുന്നു. അവരെ മറ്റൊരു സ്ഥലത്ത് ഇറക്കിയശേഷം ഹോട്ടലിലേക്ക് പുറപ്പെട്ടു. അപരിചിതനായ ഡ്രൈവറാണെങ്കിലും പ്രൊഡക്ഷൻ യൂണിറ്റിൽ നിന്നു അയച്ച വാഹനമായതിനാൽ നടി സംശയിക്കാതെ യാത്രതുടർന്നു.
എറണാകുളത്തുനിന്നു അരൂരിലേക്ക് ഏതു വഴിയിലൂടെ പോയാലും ഒരുമണിക്കൂറിൽ കൂടുതൽ ദൂരമില്ല. ഗതാഗതക്കുരുക്ക് ഉണ്ടായാൽ പോലും അതു മറികടന്ന് എത്തുന്നതിനു ഒന്നരമണിക്കൂർ ധാരാളം. എന്നാൽ, നടി കയറിയ കാർ രണ്ടു മണിക്കൂറിനുമുകളിലായിട്ടും സ്ഥലത്തെത്തിയില്ല. നഗരത്തിലെ വിവിധ ഭാഗങ്ങളിലൂടെ വാഹനം കറങ്ങിക്കൊണ്ടിരുന്നു. ആരോ എത്താൻ കാക്കുന്നതുപോലെ. നടി പലവട്ടം ചോദിച്ചപ്പോഴും ഡ്രൈവർ ഒന്നും പ്രതികരിച്ചില്ല. പിന്നെയും സമയം വൈകിയപ്പോൾ നടി ഭർത്താവിനെ ഫോണിൽ വിളിച്ചു കാര്യം പറഞ്ഞു. ഫോൺ കട്ടു ചെയ്യാതെ സംസാരിച്ചുകൊണ്ടിരിക്കാൻ ഭർത്താവ് അവരോടു നിർദേശിച്ചു. അതേസമയം ഭർത്താവ് മറ്റൊരു ഫോണിൽ എറണാകുളത്തുള്ള സുഹൃത്തായ നിർമാതാവിനെ വിളിച്ചു കാര്യം പറഞ്ഞു. സംഭവം ഡ്രൈവറെ അയച്ച നിർമാതാവ് അറിഞ്ഞു എന്നു മനസിലാക്കിയ ഡ്രൈവർ നടിയെ പെട്ടെന്നു ഹോട്ടലിലെത്തിച്ചു. അന്ന് നടിയുടെ ഒപ്പം ഉണ്ടാകുമെന്ന് കരുതിയ യുവനടിയെ ലക്ഷ്യമിട്ടായിരുന്നു ആ സംഘം അന്ന് കാറിൻറെ ദിശമാറ്റി യാത്രചെയ്തതെന്നു കരുതുന്നു. ഒരുപക്ഷെ അന്നു ആ യുവനടി കാറിൽ ഉണ്ടായിരുന്നെങ്കിൽ സംഭവങ്ങൾ മറ്റൊരു തരത്തിലായിരുന്നേനെ. പിറ്റേന്നു തന്നെ പോലീസിൽ പരാതിപ്പെട്ടെങ്കിലും ഇന്നേവരെ അതിനെക്കുറിച്ചുള്ള അന്വേഷണം എങ്ങുമെത്തിയില്ല. ഇത്തരമൊരു സംഭവമുണ്ടായതായി പോലും പുറംലോകമറിഞ്ഞില്ല. ഒരു പ്രമുഖ നിർമാതാവിൻറെ ഡ്രൈവറായിട്ടായിരുന്നു അന്ന് അയാൾ ജോലി ചെയ്തിരുന്നത്. ഈ സംഭവത്തിനുശേഷം അയാൾ അവിടുന്നു മുങ്ങി. അന്ന് അയാൾക്കെതിരെ നടപടിയെടുത്തിരുന്നെങ്കിൽ ഒരുപക്ഷെ കഴിഞ്ഞ ദിവസം ഉണ്ടായതുപോലുള്ള സംഭവം ഒഴിവാക്കാമായിരുന്നു. ആ ഡ്രൈവർ കഴിഞ്ഞ ദിവസം നടിയെ ആക്രമിച്ച പൾസർ സുനി തന്നെയായിരുന്നുവെന്നു പിന്നീട് തെളിഞ്ഞു.
പൾസർ സുനി
ചെറിയ മോഷണങ്ങളിലൂടെയാണ് കൊടും ക്രിമിനലായ പൾസർ സുനി തൻറെ ക്രിമിനൽ ജീവിതം ആരംഭിക്കുന്നത്. പത്താം ക്ലാസ് പഠനത്തിനുശേഷമായിരുന്നു ഇയാൾ മോഷണം ആരംഭിക്കുന്നത്. മാല, ബൈക്ക് തുടങ്ങിയവ മോഷ്ടിച്ചുകൊണ്ടുണ്ടാണ് തുടക്കം. മോഷ്ടിക്കുന്ന ബൈക്കുകളിൽ യമഹയുടെ വാഹനങ്ങളായിരുന്നു പ്രിയം. അതിൽ പൾസറായിരുന്നു സുനിയുടെ പ്രിയപ്പെട്ട വാഹനം. മോഷ്ടിച്ച പൾസറിൽ കറങ്ങിനടക്കുന്നതും ഇയാളുടെ ഹോബികളിൽ ഒന്ന്. ഇത് ഇയാൾക്ക് പൾസർ സുനി എന്ന പേരു വരാൻ കാരണമായി. പലതവണ കുടുങ്ങിയിട്ടും വീണ്ടും മോഷണക്കേസുകളിൽ പ്രതിയായി. സ്വദേശമായ കോടനാട്ടിൽ ഇയാൾക്കെതിരെ ഒരു കേസു മാത്രമെ നിലവിലുള്ളു. മറ്റു കേസുകൾ എറണാകുളത്തും പരിസരപ്രദേശങ്ങളിലുമായിരുന്നു. ഏലൂർ, കളമശേരി പോലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ പരാതികളുണ്ട്. പിന്നീട് ടാക്സി ഓടിക്കലായി സുനിയുടെ പരിപാടി. ഇത് സിനിമയിൽ ഡ്രൈവറാകുന്നതിനു സുനിയെ സഹായിച്ചു. അത്യാവശ്യം തട്ടിപ്പുകളും ഗുണ്ടായിസവും കൈയ്യിലുള്ളതിനാൽ പെട്ടെന്നു തന്നെ സിനിമാക്കാരുടെ ഇഷ്ടക്കാരനായി. കൂടാതെ എറണാകുളത്തെ ഗുണ്ടാസംഘങ്ങളുമായി നല്ല ബന്ധവും. എന്തിനും ഏതിനും വിളിച്ചാൽ ഓടിയെത്തുന്ന ഗുണ്ടാ ചങ്ങാതിമാരുള്ള സുനി സിനിമാക്കാർക്കിടയിൽ സ്വീകാര്യനായി.
പ്രൊഡക്ഷൻ കൺട്രോളർമാരായി ഇയാളുടെ ചങ്ങാതിമാർ. ഇവർക്കായി എന്തും ചെയ്യുന്ന ആളായി മാറി. സിനിമാക്കാർക്കായി പല കാര്യങ്ങൾക്കായി ഇടനിലക്കാരനായി സുനി മാറി. റിയൽ എസ്റ്റേറ്റ് മുതൽ താരങ്ങളുടെയും നിർമാതാക്കളുടെയും രഹസ്യഇടപാടുകൾക്കു വരെ സുനി ഇടനിലക്കാരനായി. പ്രമുഖ താരങ്ങളുടെ ഡ്രൈവറായി വിലസി. പ്രമുഖ താരത്തിൻറെ റിയൽ എസ്റ്റേറ്റ് ബിസിനസുകളിൽ ഇടനില നിന്നതും സകല ഇടപാടുകൾക്കും കൂട്ടിനിന്നതും പൾസർ സുനി ആയിരുന്നു എന്നുള്ള വാർത്തകളും പരക്കുന്നുണ്ട്.
ആഡംബര ജീവിതം നയിക്കുന്നതിനിടയിൽ മാതാപിതാക്കളെയും കുടുംബത്തെയും സുനി മറന്നു. ചെറു പ്രായത്തിൽ തന്നെ മോഷണക്കേസുകളിൽ കുടുങ്ങിയതോടെ നാട്ടിൽ നിന്നു വിട്ടുപോകുകയായിരുന്നു. കുടുംബത്തോടുള്ള ബന്ധവും അതോടെ അവസാനിച്ചു. പിന്നീട് സിനിമാക്കാരുടെ ഇഷ്ടക്കാരനായതോടെ ഇടയ്ക്ക് ആഡംബര കാറുകളിലും മറ്റും നാട്ടിലെത്തി നാട്ടുകാരെയും മറ്റും ഞെട്ടിക്കും. എന്നാൽ, വീട്ടുകാരുമായുള്ള ബന്ധം ഒരിക്കലും നല്ലതായിരുന്നില്ല. സുനി രാജകീയ ജീവിതം ജീവിക്കുന്പോഴും കുടുംബം പരാധീനതകളിൽ ദിവസങ്ങൾ തള്ളി നീക്കുന്നു. അച്ഛൻ രോഗിയായതിനാൽ മാതാവ് ജോലിക്കു പോയി കിട്ടുന്ന പണംകൊണ്ടാണ് വീട്ട് ചെലവ് നടന്നിരുന്നത്. സഹോദരിയുടെ വിവാഹത്തിനും സുനിയുടെ സഹായം ലഭിച്ചില്ലെന്നു പറയുന്നു. ഇപ്പോഴും സുനിയുടെ കുടുംബം വളരെ ദുരിതത്തിൽ തന്നെയാണ് കഴിയുന്നത്. സിനിമയിലെത്തിയതോടെ പഴയ ക്രിമിനൽ പ്രവർത്തികൾ സുനി ഉപേക്ഷിച്ചെന്നാണു നാട്ടുകാരിൽ പലരും കരുതിയിരുന്നത്. നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മുഖ്യപ്രതി ആയപ്പോഴാണ് സിനിമാക്കാരനായ പൾസർ സുനിയുടെ തനിനിറം നാട്ടുകാർ അറിയുന്നത്.
പൾസർ സുനിമാർ വാഴുന്ന സിനിമാലോകം
ഒരു നടിക്കുനേരെ ആക്രമം ഉണ്ടായതോടെ പലകഥകളും പുറത്തുവന്നു. അത്തരത്തിൽ ഒന്നാണ് കോഴിക്കോടു നടന്ന ഒരു സിനിമയുടെ ഷൂട്ടിംഗിനിടെ ഒരു യുവനടിക്കുണ്ടായ അനുഭവം. മാനഹാനി ഭയന്നു ആ നടി സംഭവം പുറത്തുപറഞ്ഞില്ല. സിനിമയിൽ പുതുമുഖം ആയതും അവസരം നഷ്ടപ്പെടുമെന്ന ഭയവും ഇവരെ പരാതിപ്പെടുന്നതിൽ നിന്നു പിന്തിരിപ്പിച്ചു.
സിനിമാ ചിത്രീകരണത്തിനുശേഷം വൈകുന്നേരം ഹോട്ടലിലേക്കു പോകുവാനായി പ്രൊഡക്ഷൻ യൂണിറ്റിൽ നിന്നു വിട്ട കാറിൻറെ ഡ്രൈവറുടെ ഭാഗത്തുനിന്നായിരുന്നു നടിക്കുണ്ടായ ദുരനുഭവം. കോഴിക്കോടു നടന്ന ഷൂട്ടിംഗിനുശേഷം നടിയെ ഹോട്ടലിലേക്ക് എത്തിക്കാനുള്ള കാർ പതിവുപോലെ എത്തി. പ്രൊഡക്ഷൻ യൂണിറ്റിൽ നിന്നുള്ള കാർ ആയതിനാൽ നടി ധൈര്യപൂർവം വാഹനത്തിൽ കയറി ഹോട്ടലിലേക്കു യാത്രതുടങ്ങി. സിനിമ ലൊക്കേഷൻറെ പരിസരം വിട്ടതോടെ ഡ്രൈവറുടെ മട്ടുമാറി. മേഡം എന്നുവിളിച്ചയാളുടെ സംസാരത്തിൽ പന്തികേടു നടിക്കു തോന്നിത്തുടങ്ങി. മോശപ്പെട്ട പലകാര്യങ്ങളും അയാൾ നടിയോടു പറഞ്ഞു. അപമാനിക്കുന്ന സംസാരത്തിനുപുറമെ നോട്ടവും. നടിക്കു സഹികെട്ടു. അതോടെ ഡ്രൈവർ പിന്നോട്ട് തിരിഞ്ഞു അപമര്യാദയായി പെരുമാറാനും ശ്രമമുണ്ടായി. ഹോട്ടലിൽ എത്തുന്നതുവരെ ഇതു തുടർന്നു. ഭയന്നുപോയ നടി എതിർത്തു. ഹോട്ടലിൽ എത്തിയപാടെ ബന്ധപ്പെട്ടവരോടു വിവരം പറഞ്ഞു. എന്നാൽ, അവരെ പരാതി നൽകുന്നതിൽനിന്നു ബന്ധപ്പെട്ടവർ തന്നെ നടിയെ പിന്തിരിപ്പിച്ചു. വിഷയം എല്ലാവരും മറന്നു.
സംവിധായകരോടും
മലയാള സിനിമയിലെ ഈ ഗുണ്ടാ സഹായികളുടെ വിളയാട്ടം നടിമാർക്കുനേരെ മാത്രമല്ല സംവിധായകർക്കുനേരെയും ഉണ്ടായിട്ടുണ്ട്. മലയാളത്തിൽ ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ച സംവിധായകനും ഈ ഗുണ്ടാ ഡ്രൈവർമാരുടെ ധാർഷ്ട്യം നേരിട്ടറിഞ്ഞയാളാണ്. എറണാകുളത്ത് ഒരു സിനിമയുടെ ചിത്രീകരണത്തിനുശേഷം വീട്ടിലേക്കു പ്രൊഡക്ഷൻ വാഹനത്തിൽ പോകേണ്ടി വന്നപ്പോഴാണ് ഈ സംവിധായകനു ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവമുണ്ടായത്. രാത്രി ഏറെ വൈകിയായിരുന്നു യാത്ര. രാത്രി വൈകി വാഹനമോടിക്കേണ്ടി വന്നതിൻറെ ദേഷ്യം വാഹനത്തിൽ കയറിയപ്പോൾ മുതൽ ഡ്രൈവർ ഈ സംവിധായകനോടു കാണിച്ചു. വാഹനം പുറപ്പെട്ടപ്പോൾ മുതൽ അനിഷ്ടം ഡ്രൈവർ കാണിച്ചു തുടങ്ങി. പിന്നീട് അത് ഇരുവരും തമ്മിൽ തർക്കത്തിൽ കലാശിച്ചു. ഈ തർക്കത്തെത്തുടർന്നു സംവിധായകനെ ഡ്രൈവർ അർധരാത്രിയിൽ നടുറോഡിൽ ഇറക്കിവിട്ടു. പിന്നീട് സംവിധായകൻ മറ്റൊരു ടാക്സി വിളിച്ചാണ് വീട്ടിലെത്തിയത്. സിനിമാ മേഖലയിൽ കടന്നുകൂടിയിരിക്കുന്ന ക്രിമിനലുകൾ ഒരു പൾസർ സുനിയിൽ അവസാനിക്കുന്നില്ല. അധികം അധ്വാനമില്ലാത്ത ജോലി, നല്ല പണം എന്നിവ ഈ മേഖലയിലേക്ക് ആളെക്കൂട്ടുന്നു. ഡ്രൈവിംഗ് പോലുള്ള പണികൾകൂടാതെ സിനിമയുടെ സകല മേഖലകളിലും ഇവർ കൈകടത്തുന്നു. കൂടാതെ താരങ്ങളുടെ സിനിമയ്ക്കു പുറത്തുള്ള ഇടപാടുകളിലും.
ഒതുക്കാനും ആളെക്കൂട്ടാനും
താരങ്ങളുടെ പരിപാടികൾക്കും സിനിമകൾക്കും ആളെക്കൂട്ടാനും പുതുമുഖങ്ങളെ ഒതുക്കാനും ഇത്തരം ഗുണ്ടാസംഘങ്ങളെ ഉപയോഗിക്കുന്നകാര്യം നാട്ടിലെങ്ങും പാട്ടാണ്. സിനിമ തിയറ്ററുകളിൽ ഫാൻസ് എന്ന പേരിൽ മറ്റു താരങ്ങളുടെ സിനിമകളെ കൂകിത്തോൽപ്പിക്കാനും ഇവരെ ഉപയോഗിക്കുന്നു. ഇത്തരത്തിൽ താരങ്ങളുടെയും മുതിർന്ന സിനിമ സാങ്കേതിക പ്രവർത്തകരുടെയും ചട്ടുകമായി ഇവർമാറി. ഇവർക്കെതിരെ പരാതി നൽകാൻ മറ്റുള്ളവർ ഭയന്നു. പരാതിപറഞ്ഞവരെ ഒതുക്കി. പോലീസിൽ പോലും സ്വാധീനം ചെലുത്തി ഇവർക്കെതിരായ പരാതികൾ ഒതുക്കിത്തീർത്തു.
കൊച്ചിയിലെ ഗുണ്ടസംഘങ്ങളുടെ കഥപറഞ്ഞ സിനിമകൾ
കൊച്ചിയിലെ ഗുണ്ടാസംഘങ്ങൾ കഥാപാത്രങ്ങളായ നിരവധി സിനിമകൾ ഇറങ്ങിയിരിക്കുന്നു. ഒട്ടുമിക്ക മലയാള സിനിമകളുടെയും അഭിഭാജ്യഘടകമായി കൊച്ചിയിലെ ഗുണ്ടാസംഘങ്ങൾ മാറി. ഇവർ കഥാപാത്രങ്ങളായ ചിത്രങ്ങൾ കൊട്ടകകളിൽ ആളെ നിറച്ചു. കൊച്ചിയിലെ ഗുണ്ടയായി അഭിനയിക്കാത്ത താരങ്ങൾ കുറവായിരിക്കും. ഇത്തരത്തിൽ മലയാള സിനിമയ്ക്ക് മുന്നിലും പിന്നിലും കൊച്ചിയിലെ ഗുണ്ടകൾ ഒരു പ്രധാന കഥാപാത്രമായി നിലനിന്നു പോന്നു. ഇത്തരത്തിൽ തിളങ്ങിനിന്നിരുന്ന ഗുണ്ടാസംഘങ്ങളുടെ ഉൾക്കളികൾ ഒരു രാത്രികൊണ്ട് നാടറിയുകയായിരുന്നു ഇവരുടെ ഒരു കൈവിട്ട കളിയിലൂടെ.
( സിനിമയ്ക്കു പുറത്തും ഈ ഗുണ്ടാസംഘങ്ങളുടെ സഹായം സിനിമമേഖലയിലുള്ളവർ ഉപയോഗിക്കുന്നു. വിശ്വാസം പിടിച്ചു പറ്റി വൻ ഇടപാടുകളിൽ ബിനാമികളായി മാറുകയും ചെയ്യുന്നു. .)
(തുടരും....)
–അരുൺ സെബാസ്റ്റ്യൻ
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
Latest News
കണ്ണൂരിലെ കള്ളവോട്ട്; പോലീസ് കേസെടുത്തു
മോര്‍ഫ് ചെയ്ത വീഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ല: കെ.കെ.ശൈലജ
മയക്കുമരുന്ന് വേട്ട: പരിശോധനയ്ക്കെത്തിയ പോലീസിനെ ആക്രമിച്ച് ആഫ്രിക്കൻ യുവാക്കൾ
എസ്എഫ്ഐ നടത്തിയത് ആക്രമണം, ഇക്കാര്യം രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ട്: ഗവര്‍ണര്‍
കൂടിയാലോചനകള്‍ക്കുശേഷം ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരും: നിര്‍മലാ സീതാരാമന്
Latest News
കണ്ണൂരിലെ കള്ളവോട്ട്; പോലീസ് കേസെടുത്തു
മോര്‍ഫ് ചെയ്ത വീഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ല: കെ.കെ.ശൈലജ
മയക്കുമരുന്ന് വേട്ട: പരിശോധനയ്ക്കെത്തിയ പോലീസിനെ ആക്രമിച്ച് ആഫ്രിക്കൻ യുവാക്കൾ
എസ്എഫ്ഐ നടത്തിയത് ആക്രമണം, ഇക്കാര്യം രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ട്: ഗവര്‍ണര്‍
കൂടിയാലോചനകള്‍ക്കുശേഷം ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരും: നിര്‍മലാ സീതാരാമന്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top