Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ആന = തൃശൂർ
ആനപ്രാന്തൻമാരുടെ നാടേതാണെന്ന് ചോദിച്ചാൽ ഒട്ടും സംശയിക്കാതെ മറുപടി പറയാം – തൃശൂർ
തൃശൂർക്കാരോളം ആനപ്രാന്തുള്ളവർ കേരളത്തിൽ വേറെയെവിടേയും കാണില്ല. ആനച്ചൂരും ആനച്ചൂടുമേൽക്കാതെ ഈ നഗരത്തിന് ഒരു ദിവസം പോലുമില്ല. സ്വരാജ് റൗണ്ടിൻറെ നടുവിൽ വിശാലമായി കിടക്കുന്ന തേക്കിൻകാട് മൈതാനിയിലെ വടക്കുന്നാഥൻറെ കൊക്കർണിപറന്പിലുണ്ടാകും ഒരാനയെങ്കിലും...അല്ലെങ്കിൽ തിരുവന്പാടിയിലേക്കോ പാറമേക്കാവിലേക്കോ ശിവേലിക്ക് പോകുന്ന ആന റൗണ്ടിലൂടെയാകും പോവുക. അതുമല്ലെങ്കിൽ ഏതെങ്കിലും ഒരാന എവിടേക്കെങ്കിലുമുള്ള യാത്രയിൽ റൗണ്ടിലൂടെ കടന്നുപോകും.
കേരളത്തിൻറെ മറ്റേതെങ്കിലും ദിക്കിൽ ഒരാന കടന്നുപോകുന്പോൾ അതിനെ നോക്കി നിൽക്കുന്നവരെ കണ്ടാൽ ഉറപ്പിച്ചോളു അതൊരു തൃശൂർക്കാരനായിരിക്കും.
ആനകളെ സ്വന്തം മക്കളെപ്പോലെ സ്നേഹിച്ച ആനഡേവിസേട്ടന് അന്തിമോപചാരം അർപ്പിക്കാൻ ആനകൾ നാലെണ്ണം എത്തിയപ്പോൾ അതിൽ തൃശൂർക്കാർക്ക് അതിശയമൊന്നും തോന്നിയില്ല. ആകെ നാലെണ്ണേ എത്തീള്ളു എന്ന ചോദ്യമാണ് അവർ ഉന്നയിച്ചത്. അതാണ് തൃശൂർക്കാർ.
ആനകളെ പ്രാണനുതുല്യം സ്നേഹിച്ച ഡേവിസ് കേരളമൊട്ടാകെ അറിയപ്പെട്ടത് ആന ഡേവിസെന്നാണ്. അന്പലത്തിൽ കയറാൻ പറ്റാത്തതുകൊണ്ട് തനിക്ക് പ്രിയപ്പെട്ട പൂക്കോടൻ ശിവൻ എന്ന ആന തിരുവന്പാടി ശിവസുന്ദറായി നടയിരുത്തപ്പെടുന്നത് അന്പലത്തിൻറെ പുറത്ത് പ്ലാറ്റ്ഫോം കെട്ടി അതിൽ കയറി നിന്ന് കണ്ടിട്ടുണ്ട് ആനഡേവിസ്. കേരളം മുഴുവൻ തെങ്ങിൽ മണ്ഡരിബാധ മൂലം കെടുതിയിലായപ്പോൾ രോഗബാധ മാറാൻ തെങ്ങിൻ പട്ടയിലും തണ്ടിലും കീടനാശിനി തളിക്കാൻ തീരുമാനിച്ചതു കേട്ട് ആനഡേവിസ് അങ്കലാപ്പിലായിട്ടുണ്ട്. എൻറെ കു്ട്ടികൾക്ക് തിന്നാൻ കൊടുക്കണ പട്ടേല്‍ വിഷം അടിച്ചാൽ അത് കുഴപ്പാവില്യേ എന്നാണ് വേദനയോടെ അന്ന് ഡേവിസേട്ടൻ ചോദിച്ചത്. ഇതുപോലെ ചോദിക്കാൻ തൃശൂർക്കാർക്കേ കഴിയൂ.
ആനകൾക്ക് എന്തെങ്കിലും പ്രശ്നങ്ങളോ കുഴപ്പങ്ങളോ ഉണ്ടെന്ന് കേട്ടാൽ ഉടൻ രംഗത്തിറങ്ങുന്ന വി.കെ.വെങ്കിടാചലം എന്ന ആന വെങ്കിടി, ആനകളെക്കുറിച്ച് എല്ലാ കാര്യങ്ങളും മനസിൽ കൊണ്ടുനടക്കുന്ന എൻസൈക്ലോപീഡിയ എന്ന് വിശേഷിപ്പിക്കാവുന്ന ആന മേനോൻ എന്ന് പലരും രഹസ്യമായും പരസ്യമായും സ്നേഹത്തോടെ വിളിക്കുന്ന സി.എ.
േനോൻ, ആനകൾക്കുള്ള ആഭരണങ്ങളും ചമയങ്ങളും കാലങ്ങളായി നൽകുന്ന ആനസ്വാമി എന്ന് പലരും വിളിക്കുന്ന വെങ്കിടാദ്രി എന്നിവർക്കൊപ്പമായിരുന്നു ആനകളെ ജീവനുതുല്യം സ്നേഹിച്ച ആന ഡേവിസിൻറെയും സ്ഥാനം. ഇത്തരം ആനപ്പേരുമായി സ്വന്തം പേര് ചേർത്തു വയ്ക്കപ്പെട്ടവർ വേറെയെവിടെയെങ്കിലുമുണ്ടാകുമോ ഇത്രയധികം...
കേരളത്തിലെ ഏറ്റവും വലിയ ആന ഉടമസ്ഥൻ തൃശൂർ ജില്ലയിലാണ്. സാക്ഷാൽ ഗുരുവായൂരപ്പൻ. ദേവസ്വത്തിൻറെ പുന്നത്തൂർ കോട്ടയിൽ ആനകളെത്രയാണ്. നാൽപ്പതിലധികമുണ്ട് ആനകൾ. പുന്നത്തൂർ കോട്ട കാണാനായി മാത്രം വിദേശികളും സ്വദേശികളും നിരവധിയാണ് ഓരോ ദിവസവുമെത്തുന്നത്.
ആനയൂട്ട് കേരളത്തിൻറെ പല ഭാഗത്തും നടക്കുന്നുണ്ടെങ്കിലും തൃശൂർ വടക്കുന്നാഥ ക്ഷേത്രാങ്കണത്തിൽ കർക്കടകപുലരിയിൽ നടക്കുന്ന ആനയൂട്ടാണ് ആനയൂട്ട്. ആനച്ചൂടും ആനച്ചൂരും തട്ടാത്ത ആനയാഭരണങ്ങൾ ഒന്നുമില്ലാതെ കുളിച്ചുകുറിതൊട്ട് കരിവീരച്ചന്തം വിടർത്തി ഗജവീരൻമാർ തെക്കേഗോപുരനടയ്ക്ക് മുന്നിൽ അണിനിരക്കുന്ന ആ കാഴ്ച ആനപ്രേമികൾക്ക് മാത്രമല്ല ഏതൊരാൾക്കും കണ്ണിനിന്പമാണ്.
തൃശൂർ പൂരത്തിനെക്കുറിച്ച് പറയേണ്ടതില്ല. പൂരത്തിന് കൊടിയേറിക്കഴിഞ്ഞാൽ പിന്നെ ഇടവഴികളിലും സ്വരാജ് റൗണ്ടിലും നിറയുന്ന ചങ്ങലക്കിലുക്കത്തിൻറെ സ്വരം ഓരോ ആനപ്രേമിയും പിടിച്ചെടുക്കും. പൂരത്തലേന്ന് ആനച്ചമയ പ്രദർശനവും ആനകളെ കാണലും പൂരക്കാഴ്ചകളിൽ പ്രധാനം. ചെറുപൂരങ്ങളായാലും പൂരത്തിൻറെ പ്രധാന ചടങ്ങുകളായാലും എല്ലാം ആനമയമാണ്. തേക്കിൻകാടും വടക്കുന്നാഥൻറെ തിരുമുറ്റവും ആനകളാൽ നിറയുന്ന തൃശൂർ പൂരം. മുരൾച്ചയിൽ തുടങ്ങി അലർച്ചയിലൊടുങ്ങുന്ന തൃശൂർ പൂരം വെടിക്കെട്ട്് ചെവിയാട്ടി കണ്ടുനിൽക്കുന്ന കൊന്പൻമാർ തൃശൂരിൻറെ അഭിമാനമാണ്.
ഏതാനും കൊല്ലം മാത്രം നടത്തി നിർത്തിവച്ച ഗജമേള തൃശൂരിലെ ആനപ്രേമികൾക്ക് ഏറെ ഇഷ്ടപ്പെട്ട സംഭവമായിരുന്നു. തേക്കിൻകാട് മൈതാനിയിലും പിന്നെ മുനിസിപ്പൽ സ്റ്റേഡിയത്തിലും ഗജമേള നടത്തിയിരുന്നുവെങ്കിലും പിന്നീടത് വേണ്ടെന്ന് വച്ചു.
ആനകളെ ചികിത്സിക്കുന്ന ആനകളുടെ പ്രിയപ്പെട്ട ഡോക്ടർ തൻറെ കല്യാണത്തിന് എല്ലാവരേയും ക്ഷണിച്ച കൂട്ടത്തിൽ ആനകളേയും ക്ഷണിച്ചത് തൃശൂരിൻറെ മറ്റൊരു ആനക്കഥ. പ്രശസ്ത ആന ചികിത്സകനായ ഡോ.പി.ബി.ഗിരിദാസാണ് തൻറെ കല്യാണത്തിന് ആനകളെ ക്ഷണിച്ച് വിഭവസമൃദ്ധമായ സദ്യ നൽകിയത്. ആനകൾക്കിഷ്ടപ്പെട്ട പനന്പട്ടയും പഴവുമടക്കം അവയ്ക്കാവശ്യമായതെല്ലാം അന്നു വിളന്പി.
മറ്റൊരു ആന ചികിത്സകനായ ഡോ.കൈമളിൻറെ ശ്രാദ്ധദിനത്തിൽ ആനകൾക്ക് ഭക്ഷണം നൽകിയതിനും തൃശൂർക്കാർ സാക്ഷി. ഡോക്ടർ കൈമളിന് ഏറെ ഇഷ്ടം ആനകളോടായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തിൻറെ ചരമവാർഷികദിനത്തിൽ ആനകൾക്ക് ഭക്ഷണം നൽകി.
ആന ചരിഞ്ഞതിൻറെ ചരമവാർഷികത്തിൽ സ്ഥിരമായി പത്രത്തിൽ പരസ്യം നൽകുന്നയാളുകളും തൃശൂരിലുണ്ട്.
ഗുരുവായൂർ കേശവൻറെയും തിരുവന്പാടി ചന്ദ്രശേഖരൻറെയും ചരമദിനം കൃത്യമായി ആചരിച്ചുവരുന്നതും തൃശൂരിൻറെ ആനപ്രേമത്തിനു തെളിവാണ്. കേശവൻറെ പ്രതിമയിലെ പുഷ്പാർച്ചനയും ചന്ദ്രശേഖരൻറെ ഛായാചിത്രവും വഹിച്ചുള്ള ഗജയാത്രയും വേറെയെവിടേയും കാണാൻ കിട്ടില്ല. ആനപ്പൊക്കത്തിൽ ഗുരുവായൂരീൽ സ്ഥാപിച്ചിട്ടുള്ള ഗുരുവായൂർ കേശവൻറെ പ്രതിമ കാണാൻ നിരവധി പേരെത്തുന്നുണ്ട്. ആന ശിൽപങ്ങളുണ്ടാക്കുന്നതിൽ പേരുകേട്ട ശിൽപികളും തൃശൂർ ജില്ലയിലെ ചേർപ്പിലാണ്. ജീവൻതുടിക്കുന്ന ആനശിൽപങ്ങളാണ് ഇവർ കൊത്തിയെടുക്കുന്നത്. ആനകളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും നൽകുന്ന ആന മ്യൂസിയം തൃശൂർ നഗരത്തിലാണ്. പഴയകാല ആനകളുടെ ചിത്രങ്ങൾ, പഴയകാല ആയുധങ്ങൾ, റഫറൻസ് ഗ്രന്ഥങ്ങൾ എന്നിവയെല്ലാം ഇവിടെയുണ്ട്.
കേരളത്തിലെ തലയെടുപ്പുള്ള ആനകളിൽ പ്രമുഖനായിരുന്ന ചെങ്ങല്ലൂർ രംഗനാഥൻറെ അസ്ഥികൂടം പ്രദർശിപ്പിച്ചിരിക്കുന്നത് തൃശൂർ മ്യൂസിയത്തിലാണ്. തലയെടുപ്പിൽ രംഗനാഥനെ വെല്ലാൻ ആരുമുണ്ടായിരുന്നില്ലത്രെ. അന്തിക്കാട് ചെങ്ങല്ലൂർ മനയുടെ രണ്ടാം നിലയിലെ ജനാല തുറക്കുന്പോൾ പ്രത്യേകം സൂക്ഷിക്കണമായിരുന്നുവെന്ന് പറയാറുണ്ട്. ജനാല ചിലപ്പോൾ മുറ്റത്തു നിൽക്കുന്ന ചെങ്ങല്ലൂർ രംഗനാഥൻറെ പുറത്തു തട്ടുമെന്നതുകൊണ്ടാണ് സൂക്ഷിക്കാൻ പറഞ്ഞിരുന്നത്.
ഗുരുവായൂർ ക്ഷേത്രത്തിലാകട്ടെ ഗജവീരൻ ഗുരുവായൂർ കേശവൻറെ കൊന്പുകൾ ഭദ്രമായി സൂക്ഷിച്ചു വച്ചിട്ടുണ്ട്.
ആനകളെ കൊണ്ട് പുസ്തകപ്രകാശനം നടത്തിയതും തൃശൂരിലാണ്. ഇ ഫോർ എലിഫൻറ് എന്ന ടെലിവിഷൻ പരിപാടിയിലൂടെ ശ്രദ്ധേയനായ ശ്രീകുമാർ അരൂക്കുറ്റി രചിച്ച പുസ്തകമാണ് ആനകൾ തമ്മിൽ കൈമാറി പ്രകാശനം നടത്തിയത്. ആനയ്ക്കുണ്ടൊരു കഥപറയാൻ എന്നായിരുന്നു ആ പുസ്തകത്തിൻറെ പേര്.
തിരുവന്പാടി ചന്ദ്രശേഖരനെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ കുത്തിവീഴ്ത്തിയപ്പോൾ പ്രാർഥനയോടെ ചന്ദ്രശേഖരൻറെ തിരിച്ചുവരവിനു വേണ്ടി കാത്തിരുന്ന ആനപ്രേമികൾ അസംഖ്യമാണ്. മാസങ്ങൾക്കു ശേഷം തിരുവന്പാടിയിലേക്ക് എത്തിയ ചന്ദ്രശേഖരനെ ആർപ്പുവിളികളോടെയാണ് ആനപ്രേമികൾ വരവേറ്റത്.
വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം പൂരത്തലേന്ന് നെയ്തലക്കാവിലമ്മ തെക്കേഗോപുരനട തുറന്ന് പൂരവിളംബം നടത്താൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻറെ പുറത്തേറി എഴുന്നള്ളിയപ്പോൾ കനത്ത മഴയെപ്പോലും അവഗണിച്ച് നിരവധി ആനപ്രേമികളാണ് തെക്കേഗോപുരനടയ്ക്കു താഴെ തടിച്ചുകൂടിയത്.
ഏതാന ചരിഞ്ഞാലും തൃശൂർക്കാരന് സങ്കടമാണ്. എല്ലാ ആദരാഞ്ജലികളോടും കൂടിയാണ് ഏതൊരാനയേയും തൃശൂർക്കാർ യാത്രയാക്കാറുള്ളത്. ചരിഞ്ഞ ആനയ്ക്ക് മുന്നിൽ പൊട്ടിക്കരയുന്നവർ, ആനയ്ക്കിഷ്ടപ്പെട്ട പഴമോ ശർക്കരയോ അവസാനമായി അർപ്പിക്കുന്നവർ, ഇടനെഞ്ചുപൊട്ടി അലറിക്കരഞ്ഞ ആനഡേവിസേട്ടനെ പോലുള്ളവർ...
കേരളത്തിലെ ഏറ്റവും മികച്ച ആനചികിത്സകരുടെ കൂടി നാടാണ് തൃശൂർ. കേരളത്തിനു പുറത്തേക്ക് വരെ ആനകളെ ചികിത്സിക്കാൻ ഇവർക്ക് പോകേണ്ടി വരാറുണ്ട്. ആനപ്രാന്തൻമാർ എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മയിൽ തൃശൂർക്കാരുടെ പങ്കാളിത്തം സജീവമാണ്. ശിവസുന്ദറെന്ന കൊന്പനെക്കുറിച്ച് വീഡിയോ ആൽബം ഇറക്കിയതും തൃശൂരിലാണ്.
ആനച്ചോറ് കൊലച്ചോറാണെന്നും ആനകളെ പീഡിപ്പിക്കുകയാണെന്നും ആനകളെ എഴുന്നള്ളിപ്പുകളിൽ നിന്ന് ഒഴിവാക്കണമെന്നുമൊക്കെയുള്ള ആവശ്യങ്ങളും പരാതികളും തൃശൂരിൽ വിലപ്പോകാറില്ല. ആന എഴുന്നള്ളിപ്പിന് നിയന്ത്രണം വരുമെന്ന ഘട്ടത്തിൽ തെക്കേഗോപുരനടയിൽ നിന്നുള്ള ഇറക്കത്തിൽ ആനയെപ്പോലെ മുട്ടുകുത്തി നിന്ന് നടന്നുനീങ്ങി പ്രതിഷേധിച്ചവരാണ് തൃശൂർക്കാർ.
തൃശൂർക്കാർ അവരുടെ കുട്ടികൾക്ക് ആദ്യം പറഞ്ഞുകൊടുക്കുന്ന മലയാള അക്ഷരം ആ എന്നാണെന്നും ഇംഗ്ലീഷ് അക്ഷരം ഇ എന്നാണെന്നും പറയാറുണ്ട്. ആ ഫോർ ആന ഇ ഫോർ എലിഫൻറ്.
–ഋഷി
"കാര്യം കാണാൻ കഴുതക്കാൽ പിടിച്ചപ്പോൾ'
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നൊരു പഴഞ്ചൊല്ലുണ്ട്, ഈ പഴഞ്ചൊല്ലിൽ പതിര
രാജ്യത്തെ ഞെട്ടിച്ച ചില തോൽവികൾ
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ എല്ലാവരും ആരു ജയിക്കും ആരു തോൽ
തീ പടരുന്ന ‘തരിശ് ഭൂമി’
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
Latest News
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
ഡൽഹി ലെഫ്. ഗവർണർ മേജർ ആർച്ച്ബിഷപ്പിനെ ഇന്ന് സന്ദർശിക്കും
പരസ്യപ്രചാരണത്തിന് ഇന്നു കലാശം
എല്ലാ വോട്ടുകളും വിവിപാറ്റുമായി ഒത്തു നോക്കണമെന്ന് ഹർജി; സുപ്രീം കോടതി വിധി ഇന്ന്
Latest News
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
ഡൽഹി ലെഫ്. ഗവർണർ മേജർ ആർച്ച്ബിഷപ്പിനെ ഇന്ന് സന്ദർശിക്കും
പരസ്യപ്രചാരണത്തിന് ഇന്നു കലാശം
എല്ലാ വോട്ടുകളും വിവിപാറ്റുമായി ഒത്തു നോക്കണമെന്ന് ഹർജി; സുപ്രീം കോടതി വിധി ഇന്ന്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top