Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
പാൻറു പോട്ട അമൈച്ചർ പാർവൈയിട്ടാൽ...
തമിഴ്നാട്ടിൽ പരക്കെ പാട്ടായ ഒരു സംഗതി ഉണ്ട്. സർക്കാർ തലത്തിൽ കാര്യങ്ങൾ എന്തെങ്കിലും നടക്കണമെങ്കിൽ മുണ്ടുടുത്ത മന്ത്രി വിചാരിച്ചാൽ പറ്റില്ല, മറിച്ച് പാൻറിട്ട മന്ത്രി തീരുമാനിക്കണം.(വേട്ടി കട്ടിയ അമൈച്ചർ പത്താത്, പാൻറുപോട്ട അമൈച്ചർ നിനയ്ക്കണം) ഇതിനർത്ഥം ഇവിടെ പാൻറിട്ട മന്ത്രിയുണ്ടെന്നല്ല. മുണ്ടുടുത്ത ഓരോ മന്ത്രിയുടേയും കൂടെ പാൻറിട്ട് നല്ല ചുറുചുറുക്കള്ള പിഎ മാർ ഉണ്ടെന്നും അവരാണ് കാര്യങ്ങൾ തീരുമാനിക്കുന്നത് എന്നുമാണ്. മന്നാർഗുഡി മാഫിയയുടെ മന്ത്രിതലത്തിലെ പ്രധാന ഓപ്പറേറ്റർമാരാണ് ഇവർ എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തത്. ഇക്കാര്യം അടിവരയിട്ട് ഉറപ്പിക്കുന്നതായിരുന്നു ജയലളിതയുടെ 2011 ലെ നടപടി. അന്ന് ശശികലയടക്കമുള്ളവരെ പോയസ് ഗാർഡനിൽനിന്നും പാർട്ടിയിൽനിന്നും ജയലളിത പുറത്താക്കിയപ്പോൾ ഒപ്പം മന്ത്രിതലത്തിൽ പ്രബലരായ 38 ഉദ്യോഗസ്ഥരേയും പുകച്ചുചാടിച്ചു. ഇവരായിരുന്നു മന്നാർഗുഡിമാഫിയയുടെ തീരുമാനങ്ങൾ മന്ത്രിതലത്തിൽ എടുത്തിരുന്നത് എന്ന തിരിച്ചറിവാണ് അന്ന് ജയലളിതയെ ഇതിന് പ്രേരിപ്പിച്ചത് എന്നാണ് അന്ന് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തത്.
മന്നാർഗുഡി മാഫിയയുടെ വേരുകൾ സർക്കാരിൻറെ എല്ലാ തലങ്ങളിലേക്കും നീണ്ടതും എന്നാൽ പുറത്തുകാണാത്തതുമാണ് എന്നാണ് തുടർന്നുള്ള ദിനങ്ങളിൽ വിവിധ മാധ്യമങ്ങൾ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. ഭരണത്തിൻറെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും തങ്ങളുടെ ആളുകളായിരുന്നു. ഐഎഎസ്, ഐപിഎസ് തലം മുതൽ ഇങ്ങുതാഴെ പഞ്ചായത്തുവരെ ഈ വേരുകൾ പടർന്നു കിടക്കുന്നു എന്നും ഇവരുടെ പിടിയിലാണ് ഭരണം എന്നുമായിരുന്നു കണ്ടെത്തൽ. എവിടെ എന്താണ് സംഭവിക്കുന്നതെന്ന് ഇവർ അറിഞ്ഞിരിക്കും. ഏത് നടക്കണം ഏത് നടക്കരുത് എന്നും അവർ തീരുമാനിക്കും. അതിനാൽ ഏതു സർക്കാർ വന്നാലും തങ്ങളുടെ കാര്യങ്ങൾക്ക് യാതൊരു മുടക്കവും വരില്ല എന്ന് ഇക്കൂട്ടർ ഉറപ്പാക്കിയിരുന്നുവത്രേ. ഇങ്ങനെ ചങ്ങലക്കണ്ണി പോലുള്ള ഒരു വ്യാപകമായ അധികാര ശൃംഖലയുടെ ബലത്തിലാണത്രേ ഒന്നുമില്ലായ്മയിൽനിന്ന് മന്നാർഗുഡി മാഫിയ കോടികൾ ആസ്തിയുള്ള ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തത്.
സംസ്ഥാനത്ത് നടക്കുന്ന പ്രധാനപ്പെട്ട എല്ലാ ബിസിനസുകളിലും ഈ സംഘം ഇടപെടും. തങ്ങൾക്കു ലഭിക്കേണ്ട വിഹിതം ലഭിച്ചാൽ മാത്രമേ കാര്യങ്ങൾ ഭംഗിയായി നടക്കുകയുള്ളൂ. മാഫിയയ്ക്ക് കമ്മീഷൻ നൽകാത്തതിൻറെ പേരിൽ സംസ്ഥാനത്തിനു വൻ കുതിച്ചുചാട്ടം തന്നെ നൽകിയേക്കാമായിരുന്ന പല വൻ കരാറുകളും റദ്ദാക്കപ്പെടുന്നു എന്ന ആരോപണവുമായി പ്രമുഖ രാഷ്ര്ടീയ നേതാക്കളും രംഗത്തുവന്നിരുന്നു. ഇങ്ങനെ നടക്കാതെ പോയവയിൽ വിദേശരാജ്യങ്ങളുമായി കരാറായേക്കാമായിരുന്ന വൻ പദ്ധതികളും ഉണ്ടായിരുന്നത്രേ. ഒരു വൻ പദ്ധതിയുമായി തമഴ്നാട് സർക്കാരിനെ സമീപിച്ച ഒരു എൻആർഐയോട് പതിനഞ്ചു ശതമാനമാണത്രേ അന്ന് ആവശ്യപ്പെട്ട കമ്മീഷൻ. അതിനാൽ ആ ബിസിനസ് സംരംഭം ഗുജറാത്തിലേക്കു മാറ്റി. ഇതറിഞ്ഞ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി ജയലളിതയുമായി ഇക്കാര്യം സംസാരിക്കുകയും മന്നാർഗുഡി മാഫിയയെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പു നൽകുകയും ചെയ്തിരുന്നു.
ഈ മാഫിയക്കൂട്ടത്തിലെ പ്രധാനി എന്നു പറയപ്പെടുന്ന ശശികലയുടെ ഭർത്താവ് നടരാജൻ എംജി ആറിൻറെ കാലത്താണ്എ ഐഎഡിഎംകെയിൽ ചേരുന്നത്. എന്നാൽ വിവിധ അഴിമതിക്കേസുകൾ നടരാജനെതിരേ ഉയർന്നതോടെ ഇയാളെ ജയലളിത പാർട്ടിയിൽനിന്ന് പുറത്താക്കി. ഇടയ്ക്ക് ഭൂമി ഇടപാടുകേസിൽ ജയിലിലാകുകയുംചെയ്തു. ജയലളിതയ്ക്കുശേഷം മുഖ്യമന്ത്രിയായേക്കും എന്ന് ഒരു സമയത്ത് പറഞ്ഞുകേട്ടിരുന്ന നടരാജനാണ് ജയലളിതയുടെ മരണശേഷം പനീർശെൽവത്തെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കങ്ങൾ നടത്തിയത് എന്നു പറയുന്നു. വളരെ കൂർമബുദ്ധിക്കാരനായ ഇയാൾ എല്ലാ നേതാക്കന്മാരുമായും നല്ല ബന്ധം പുലർത്തുന്നയാളാണ്. വിപുലമായ ബന്ധം സ്ഥാപിക്കുന്നതിനും അത് കൊണ്ടുനടക്കുന്നതിനും നടരാജന് അസാമാന്യ കഴിവാണ് ഉള്ളത്. അതുകൊണ്ടാണ് ജയലളിതയ്ക്ക് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയപ്പോൽ പ്രധാനമന്ത്രിക്ക് ബിജെപി നേതാക്കൾ നടരാജനെ പരിചയപ്പെടുത്തിക്കൊടുത്തത്.
1980 കളിൽ ശശികല ജയലളിതയുമായി അടുക്കുന്ന സമയത്ത് സഹോദരൻ ദിവാഹരൻ കയറി ഇരിക്കാൻ പോലും ഇടമില്ലാത്ത ആളായിരുന്നു എന്ന് മന്നാർഗുഡിക്കാർ സാക്ഷ്യപ്പെടുത്തുന്നു. അന്ന് അലഞ്ഞുനടന്ന ദിവാഹരൻ പിന്നീട് വിദേശത്തേക്ക് പോയി. ഉടൻതന്നെ തിരിച്ചെത്തുകയുംചെയ്തു. തുടർന്നങ്ങോട്ട് ദിവാഹരൻറെയും ബന്ധുക്കളുടേയും ഉയർച്ചയുടെ കാലഘട്ടമായിരുന്നു. അറിയപ്പെടുന്നതും അല്ലാത്തതുമായ നിരവധി സ്ഥാപനങ്ങളാണ് ഇവർക്കുള്ളത്. കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണ് മാഫിയ സംഘാംഗങ്ങൾക്ക് വിവിധ കന്പനികളിലുള്ളത് എന്നാണ് മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നിട്ടുള്ള കണക്കുകൾ.
ഇവരുടെയെല്ലാം നേതാവ് ശശികലയെ കോൺഗ്രസ് നേതാവ് ഇവികെഎസ് ഇളങ്കോവൻ വിശേഷിപ്പിച്ചത് വനിതാ അധോലോക നായിക എന്നാണ്. വെറും ദരിദ്രനായിരുന്ന ദിവാഹരൻ മന്നാർഗുഡിയിൽ ഇന്ന് അറിയപ്പെടുന്നത് ബോസ് എന്നാണ്. നിരവധി സ്ഥാപനങ്ങളും ബിസിനസുമുള്ള ദിവാഹരന് കോടികൾ വിലമതിക്കുന്ന ഒരു വനിതാ കോളജും മന്നാർഗുഡിയിലുണ്ട്. എസ്ടിഇടി വിമൻസ് കോളജ് എന്ന പേരിൽ അറിയപ്പെടുന്ന ഈ കോളജ് സ്ഥാപിതമായത് 1994 ൽ ആണ്. ഈ കോളജിൻറെ വളർച്ചയും വളരെ പെട്ടെന്നായിരുന്നു. ഭാരതി ദാസൻ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്യപ്പെട്ടിട്ടുള്ള ഈ കോളജ് നാക് അക്രെഡിറ്റേഷനിൽ എ 2015 ൽ നേടിയിരുന്നു. ഇവിടെ ഇന്ന് പിഎച്ച്ഡി പഠനം നടത്തിന്നതിനുവരെയുള്ള സൗകര്യങ്ങൾ ഉണ്ട്.
മന്നാർഗുഡി സുന്ദരക്കോട്ടയിലെ തൻറെ കോളജിന് എതിർവശത്തായുള്ള ആഡംബര വീട്ടിലാണ് ദിവാഹരൻറെ താമസം. കോടികൾ വിലമതിക്കുന്ന ഇവിടത്തെ ഈ ആസ്തികൾ അറിയപ്പെടുന്ന സ്വത്തുക്കളിൽ ചിലതുമാത്രമാണ്. തഞ്ചാവൂരും ചുറ്റുമുള്ള ജില്ലകളും ദിവാഹരൻറെ നിയന്ത്രണത്തിലാണ് എന്നാണ് പുറത്തുവന്നിട്ടുള്ള വാർത്തകൾ. ഈ പ്രദേശങ്ങളിലെ എല്ലാ ഓപ്പറേഷനുകളും ദിവാഹരൻ വഴിയാണത്രേ നടക്കുന്നത്.
ദിനകരനും സുധാകരനും ഭാസ്കരനും തേനി കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. ഇവിടത്തെ കാര്യങ്ങൾ ഈ മൂവർസംഘത്തിൻറെ കീഴിലാണ് നടക്കുന്നത്. ഇതിൽ സുധാകരനെയാണ് വളർത്തുമകനായി ജയലളിത ദത്തെടുക്കുകയും വിവാഹം അത്യാഡംബരപൂർവം നടത്തുകയുംചെയ്തത്. ഈ വിവാഹത്തിലെ ആഡംബരത്തിൻറെ അതിപ്രസരമാണ് ജയലളിതയെ ആദായനികുതിക്കാരുടെ നോട്ടപ്പുള്ളിയാക്കുകയും വരവിൽകവിഞ്ഞ സ്വത്ത് സന്പാദിച്ച കേസിൽ കുടുക്കുകയുംചെയ്തത്. 1995 ൽ ആയിരുന്നു ഈ വിവാഹം. എന്നാൽ തൻറെ വളർത്തുമകൻറെ ചില ദുർ നടപടികളിൽ അരിശംകൊണ്ടാണെന്നു പറയുന്നു, ഇയാൾ വളർത്തുമകനല്ലെന്ന് ജയലളിത പിന്നീട് പ്രഖ്യാപിച്ചു. ഇടയ്ക്ക് പോയസ്ഗാർഡനിൽനിന്ന് കോടികൾ അയാൾ കടത്തിക്കൊണ്ടുപോയി എന്നും ആരോപണമുണ്ടായി. തുടർന്ന് സുധാകരൻ ജെജെടിവി ആരംഭിക്കുകയും അത് വൻ അഴിമതിയിൽ കലാശിക്കുകയും കോടതി ശിക്ഷിക്കുകയുംചെയ്തു.
ശശികലയുടെ മറ്റൊരു സഹോദരൻറെ മകൻ ടിവി മഹാദേവനാണ് ട്രിച്ചിയും ചുറ്റുമുള്ള കാര്യങ്ങളും നോക്കുന്നത്. പടിഞ്ഞാറൻ തമിഴ്നാടിൻറെ കാര്യം മറ്റൊരു ബന്ധുവിനാണ്. ചെന്നൈയി ൽ ഇടപാടുകൾക്ക് നേതൃത്വം നൽകുന്നത് പ്രധാനമായും ശശികലയും ഇളവരശിയുമാണ്. കൂടാതെ ബന്ധുക്കളായ പ്രഭ, ശിവകുമാർ, വെങ്കിടേഷ്,അനുരാധ, കാർത്തികേയൻ തുടങ്ങിയവരുമുണ്ട്. ഇങ്ങനെ തമിഴ്നാടിനെ ആകെ വീതിച്ചെടുത്ത് തങ്ങളുടെ സാമ്രാജ്യം കെട്ടിപ്പടുക്കുകയായിരുന്നത്രേ മന്നാർഗുഡി മാഫിയ.
മന്നാർഗുഡിയിലെ ഈ മാഫിയ സംസ്ഥാനത്ത് വേരോട്ടം തുടങ്ങുന്നതിനു മുന്‍പ് അതിനുള്ള വളക്കൂറുള്ള സാഹചര്യം ഒരുക്കുകയായിരുന്നു ആദ്യം ചെയ്തത്. ഇക്കാര്യം ഭംഗിയായി നിർവഹിച്ചത് ശശികലയായിരുന്നു. ജയലളിതയുമായുള്ള ശശികലയുടെ കൂട്ട് മുറുകി വന്ന കാലഘട്ടത്തിൽ അതേവരെ പോയസ്ഗാർഡനിലെ കാര്യങ്ങൾ നോക്കിവന്നിരുന്നവരെല്ലാം പുറത്തായി.ഏതു കാര്യത്തിന് ആര് ജയലളിതയെ സന്ദർശിക്കാനെത്തിയാലും ശരികലയുടെ അനുമതി വേണം എന്നതായി അവസ്ഥ. തുടർന്ന് ചെറിയ ചെറിയ കാര്യങ്ങൾ ശശികലതന്നെ തീരുമാനമെടുക്കാൻ ജയലളിത അനുമതി നൽകി. പിന്നീടങ്ങോട്ട് മന്ത്രിമാർ നയപരമായ കാര്യങ്ങൾപോലും ശശികലയോട് ആലോചിച്ച് തീരുമാനിക്കാൻ തുടങ്ങി. കളക്ടർമാരുടെ യോഗം പോലുള്ള പ്രധാനപ്പെട്ട മീറ്റിംഗുകൾ ശശികലയുടെ സാന്നിധ്യത്തിലായി. അവരുടെ വാക്കുകൾ വേദവാക്കായി. ചുരുക്കത്തിൽ സത്യപ്രതിജ്ഞചെയ്യാത്ത ഉപമുഖ്യമന്ത്രിയായി ശശികല.
പാർട്ടി കാര്യങ്ങൾ ചർച്ചചെയ്യാൻ എത്തിയിരുന്നവരുമായി സംസാരിക്കാൻ ജയലളിത ശശികലയെയാണ് ചുമതലപ്പെടുത്തിയത്. അത് നല്ല ഒരു അവസരമായി. അങ്ങനെ പാർട്ടിയിലും മോശമല്ലാത്ത ഒരു പിടി ശശികലയ്ക്കുണ്ടായി. തുടർന്ന് പാർട്ടിയുടെ പ്രധാന സ്ഥാനങ്ങലിലെല്ലാം തനിക്ക് വേണ്ടപ്പെട്ടവരെ നിയമിക്കാൻ ശശികലയ്ക്ക് ബുദ്ധിമുട്ടുണ്ടായില്ല. ഇങ്ങനെ പടിപടിയായുള്ള ശശികലയുടെ വളർച്ചയ്ക്കിടെ തൻറെ കാലിൻറെ ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് ജയലളിത അറിഞ്ഞില്ല. ഗൗരവമുള്ള ആരോപണങ്ങളാണ് ശശികലയേയും കുടുംബാംഗങ്ങളേയും കുറിച്ച് ഉയരുന്നത് എന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുപോയിരുന്നു.
ഇവരുടെ സമ്മർദം പലകാര്യങ്ങളിലും കൂടിവന്നതോടെ ജയലളിതയ്ക്ക് പ്രതികരിക്കാതിരിക്കാനായില്ല. പക്ഷെ ഒരുമുഴം മുന്‍പേ എറിയുന്നവരായിരുന്നു ആരോപണ വിധേയർ. ജയയ്ക്ക് വിനയായതും ഈ പ്രതികരണമായിരുന്നു. (തുടരും)
–ജോസി ജോസഫ്
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
Latest News
എസ്എഫ്ഐ നടത്തിയത് ആക്രമണം, ഇക്കാര്യം രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ട്: ഗവര്‍ണര്‍
കൂടിയാലോചനകള്‍ക്കുശേഷം ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരും: നിര്‍മലാ സീതാരാമന്
മുഖ്യമന്ത്രി കസവുകെട്ടിയ പേടിത്തൊണ്ടന്‍, മോദിയെ വിമര്‍ശിച്ചാല്‍ കേസെടുക്കും: സതീശന്
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
കാപ്പ നിയമ പ്രകാരം യുവാവിനെ നാടുകടത്തി
Latest News
എസ്എഫ്ഐ നടത്തിയത് ആക്രമണം, ഇക്കാര്യം രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ട്: ഗവര്‍ണര്‍
കൂടിയാലോചനകള്‍ക്കുശേഷം ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരും: നിര്‍മലാ സീതാരാമന്
മുഖ്യമന്ത്രി കസവുകെട്ടിയ പേടിത്തൊണ്ടന്‍, മോദിയെ വിമര്‍ശിച്ചാല്‍ കേസെടുക്കും: സതീശന്
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
കാപ്പ നിയമ പ്രകാരം യുവാവിനെ നാടുകടത്തി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top