Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
അവര്‍ വീണ്ടും നിശബ്ദതയുടെ ലോകത്തേക്ക്
2016ലെ ഓണക്കാലം നാടെങ്ങും ആഘോഷ ലഹരിയിൽ. വർഷത്തിന്റെ കാത്തിരിപ്പിനവസാനംകുറിച്ചെത്തിയ തിരുവോണത്തെ വരവേൽക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് നാടും നഗരവും. എറണാകുളം ജില്ലയിലെ തേവരയിലെ ആ കൊച്ചുവീട്ടിൽ മാത്രം ഓണാഘോഷത്തിന്റെ യാതൊരു ലക്ഷണവുമില്ല. തിരുവോണത്തിന്റന്നുപോലും യാതൊരു അനക്കവും വീട്ടിൽ കാണാതിരുന്നതോടെ അയൽവാസി അന്വേഷിച്ചെത്തി. കണ്ടതോ ഒരു കുടുംബത്തിന്റെ ഒന്നടങ്കമുള്ള കണ്ണീർ. സംസ്ഥാന സർക്കാരിന്റെ ശ്രുതിതരംഗം പദ്ധതി മുഖേന കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയയ്ക്കു വിധേയയായി കേൾവിയുടെ ലോകത്തേക്കു തിരികെയെത്തിയ തങ്ങളുടെ പൊന്നോമനയ്ക്ക് ഓപ്പറേഷന്റെ ഭാഗമായി ഘടിപ്പിച്ച സൗണ്ട് പ്രോസസർ തകരാറിലായി. ഫലമോ മകൾ വീണ്ടും മൂകതയുടെ ലോകത്തേക്ക് മടങ്ങി. പ്രോസസർ ഒരാഴ്ചയ്ക്കുള്ളിൽ തകരാർ പരിഹരിച്ചു ലഭിക്കുമെങ്കിലും പ്രോസസറിന്റെ കാലാവധി അവസാനിക്കുന്നതിനാൽ ഇനി ഇത്തരത്തിലുള്ള തകരാറുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന അറിവാണ് ഈ കുടുംബത്തെ സന്തോഷത്തിന്റെ ലോകത്തുനിന്നും മാറ്റിനിർത്തിയത്. നിരവധി കുടുംബങ്ങൾക്കാണു വർഷങ്ങൾ നീണ്ട കണ്ണീരിനൊടുവിൽ ലഭിച്ച സന്തോഷം കേവലം രണ്ടോ മൂന്നോ വർഷം കഴിയുന്പോൾ സന്താപത്തിനു വഴിമാറുന്നത്. ശ്രുതിതരംഗം പദ്ധതി നീട്ടിയ കനിവിന്റെ കൈപിടിച്ചു ബധിരതയുടേയും മൂകതയുടേയും അഭിശപ്തലോകത്തു നിന്നും സ്വരസുന്ദരമായ ലോകത്തേക്കു പിച്ചവച്ച കുരുന്നുകളെ സർക്കാർ പാതിവഴിയിൽ ഉപേക്ഷിക്കുകയാണ്. കുട്ടികളിലെ കേൾവിക്കുറവ് ശസ്ത്രക്രിയയിലൂടെ പരിഹരിച്ച് അവരെ ശബ്ദത്തിന്റെ ലോകത്തേക്കു തിരികെ എത്തിക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പാക്കിയ ശ്രുതിതരംഗം പദ്ധതിയാണ് തുടർ സഹായം മുടങ്ങുന്നതുമൂലം താളം തെറ്റുന്നത്.
ശസ്ത്രക്രിയയ്ക്കു വിധേയരായ കുട്ടികളിൽ ഘടിപ്പിച്ചിരിക്കുന്ന സ്പീച്ച് പ്രോസസറിന്റെയും അനുബന്ധ ഉപകരണങ്ങളുടെയും വാറണ്ടി അവസാനിച്ചു തുടങ്ങിയതോടെയാണ് പദ്ധതിക്കു ശ്രുതിഭംഗമാകുന്നത്. കേൾവി തിരികെ ലഭിക്കുന്നതിനായി നടത്തിയ കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയയുടെ ഭാഗമായി ഘടിപ്പിച്ച ഉപകരണത്തിന്റെ കാലാവധി കഴിയുകയും തകരാറുണ്ടാകുന്നവയ്ക്ക് അറ്റകുറ്റപ്പണി നടത്താൻ ആവശ്യമായ ഭീമമായ തുക ഇല്ലാത്തതിനാൽ പദ്ധതിയിൽ ചികിത്സ നടത്തി ശബ്ദത്തിന്റെ ലോകത്തേക്കു എത്തിയ പലരും വീണ്ടും നിശബ്ദതയുടെ ലോകത്തേക്കു നീങ്ങുകയാണ്. വാറണ്ടി പരിധി പൂർത്തിയായ പ്രോസസറുകൾ മാറ്റാൻ ഒന്നരമുതൽ അഞ്ചരലക്ഷം രൂപ വരെയാണ് ചെലവാകുന്നത്. കിടപ്പാടം അടക്കം വിറ്റുപെറുക്കി കുട്ടിയെ ശബ്ദത്തിന്റെ ലോകത്തേക്കെത്തി മാതാപിതാക്കൾ ഈ ഭീമമായ തുക എങ്ങനെ കണ്ടെത്തണമെന്നറിയാതെ പകച്ചുനിൽക്കുകയാണ്. ശസ്ത്രക്രിയയ്ക്കു സംസ്ഥാന സർക്കാർ ശ്രുതിതരംഗം പദ്ധതി വഴി സഹായം നൽകുമെങ്കിലും ഇത്തരത്തിലുള്ള തുടർപരിചരണങ്ങൾക്കു സാന്പത്തിക സഹായം നൽകാനുള്ള സാധ്യതയില്ലാത്തതിനാൽ പദ്ധതി ആരംഭിച്ച 2012ൽ ശസ്ത്രക്രിയയ്ക്കു വിധേയരായ കുട്ടികളിൽ ഭൂരിഭാഗവും ഈ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ആദ്യഘട്ടം ശസ്ത്രക്രിയ നടത്തിയ 50 ഓളം കുട്ടികളുടെ സ്പീച്ച് പ്രോസസറിന്റെയും അനുബന്ധ ഉപകരണങ്ങളുടെയും വാറണ്ടി കാലാവധി ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ അവസാനിച്ചുകഴിഞ്ഞു. വാറണ്ടി പിരിയഡിനു ശേഷം പ്രോസസർ തകരാറിലായാൽ ഇതു സൗജന്യമായി മാറ്റി നൽകാനോ റിപ്പയർ ചെയ്യാനോ വിതരണം ചെയ്ത കന്പനികൾ തയാറാകില്ല. ഈ സാഹചര്യത്തിൽ പ്രോസസർ തകരാറിലായാൽ ശബ്ദലോകത്തേക്കു തിരികെയെത്തിയ കുട്ടി വീണ്ടും നിശബ്ദതയുടെ ലോകത്തേക്കു മടങ്ങിപ്പോകുകയാകും സംഭവിക്കുക. 2002 മുതൽ സംസ്ഥാനത്താരംഭിച്ച കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയകളിലൂടെ 2200 ഓളം പേരാണ് ശബ്ദത്തിന്റെ ലോകത്തേക്ക് കടന്നുവന്നത്. ഇതിൽ 600ൽ അധികം പേർക്ക് വെളിച്ചമായത് ശ്രുതിതരംഗം പദ്ധതിയായിരുന്നു. പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികളുടെ കേൾവിശക്തി വീണ്ടെടുക്കാൻ സംസ്ഥാന സർക്കാരിന്റെ സഹായഹസ്തം ഈ പദ്ധതിയിലൂടെ ലഭിച്ചതുപോലെ തന്നെ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്കുള്ള സഹായവും ഉണ്ടായില്ലെങ്കിൽ രാജ്യത്തിന് തന്നെ മാതൃകയായ ഒരു പദ്ധതിയുടെ അകാല ചരമത്തിനാകും ഇടയാകുക. കോക്ലിയർ ഇംപ്ലാന്റ് സർജറിയെക്കുറിച്ചും ഇതിനാവശ്യമായ സംവിധാനങ്ങളെയും ഉപകരണങ്ങളെയും അറ്റകുറ്റപ്പണികളെക്കുറിച്ചും ഇതിന്റെ തുടർപ്രവർത്തനങ്ങൾക്കായി ആവശ്യമായ ഭീമമായ തുക കണ്ടെത്താൻ കഴിയാതെ സങ്കടക്കടലിലായ മാതാപിതാക്കളുടെ ദൈന്യത സംബന്ധിച്ചും രാഷ്്ട്രദീപിക നടത്തിയ അന്വേഷണത്തിലൂടെ.
എന്താണ് കോക്ലിയ
മനുഷ്യനെ ശബ്ദം കേൾക്കാൻ സഹായിക്കുന്ന ചെവിക്കുള്ളിലെ ആന്തര കർണത്തിലുൾപ്പെടുന്ന അവയവമാണ് കോക്ലിയ. ഒച്ചിന്റെ ആകൃതിയിലുള്ള കോക്ലിയയുടെ ഒരറ്റം മധ്യകർണത്തിലെ മൂന്ന് ചെറിയ അസ്ഥികളാൽ കർണപടവുമായി ബന്ധിച്ചിരിക്കുന്നു. ചെവിയിലെ ശ്രവണ നാളത്തിലൂടെ ശബ്ദതരംഗങ്ങൾ കർണപടത്തിൽ തട്ടുകയും അതിനെ ചലിപ്പിക്കുകയും ചെയ്യും. ഈ ശബ്ദതരംഗത്തെ വൈദ്യുതി തരംഗമാക്കി ശ്രവണനാഡിയിലെത്തിക്കുന്ന ധർമമാണ് കോക്ലിയയ്ക്കുള്ളത്. ശ്രവണനാഡി ഈ തരംഗങ്ങളെ നമുക്ക് ഗ്രഹിക്കാവുന്ന ശബ്ദങ്ങളാക്കി മാറ്റുന്നു. കോക്ലിയയുടെ പ്രവർത്തനം നിലച്ചാൽ ചെവിയിലൂടെ എത്തുന്ന ശബ്ദതരംഗങ്ങളെ വൈദ്യുതി തരംഗങ്ങളാക്കി മാറ്റാനും മസ്തിഷ്ക്കത്തിലെത്തിക്കാനും കഴിയാതെ വരും. ഇതോടെ പൂർണമായും കേൾവി അസാധ്യമാകും.
കോക്ലിയർ ഇംപ്ലാന്റേഷൻ
കേടുവരുന്ന കോക്ലിയയുടെ ധർമം നിർവഹിക്കുന്നതിനായി ഇലക്ട്രോണിക് സംവിധാനമായ കോക്ലിയർ ഇംപ്ലാന്റ് ചെവിക്കുള്ളിൽ ശസ്ത്രക്രിയയിലൂടെ ഘടിപ്പിക്കുന്നതിനെയാണ് കോക്ലിയർ ഇംപ്ലാന്റേഷൻ എന്നുപറയുന്നത്. ശ്രവണസഹായികൾ ശബ്ദത്തെ ഉച്ചത്തിലാക്കാൻ സഹായിക്കുന്പോൾ കോക്ലിയർ ഇംപ്ലാന്റ് കേടുവന്ന കോക്ലിയയുടെ ധർമം നിർവഹിക്കുകയും ശബ്ദതരംഗങ്ങളെ വൈദ്യുതി തരംഗങ്ങളാക്കി മാറ്റി ശ്രവണ നാഡി വഴി തലച്ചോറിലെത്തിക്കുകയും ചെയ്യുന്നു. ഇതോടെ ശസ്ത്രക്രിയയ്ക്ക് വിധേയനായ വ്യക്തി വീണ്ടും ശബ്ദത്തിന്റെ ലോകത്തേക്കെത്തും.
കോക്ലിയർ ഇംപ്ലാന്റിനുള്ളത്
രണ്ടു ഭാഗങ്ങൾ
1. ശസ്ത്രക്രിയയിൽ തലയ്ക്കുള്ളിൽ നിക്ഷേപിക്കുന്ന ആന്തരഭാഗം.
2. ചെവിക്കുപിന്നിൽ ധരിക്കുന്ന എസ്റ്റേണൽ സൗണ്ട് പ്രോസസർ.
സൗണ്ട് പ്രോസസർ മൈക്രോഫോണ്‍ വഴി ശബ്ദത്തെ തലയ്ക്കുള്ളിൽ നിക്ഷേപിച്ചിരിക്കുന്ന യന്ത്ര ഭാഗത്തിലേക്കു കടത്തിവിടുകയും ഇവിടെ നിന്നു ഇതു ശ്രവണനാഡിയെ ഉത്തേജിപ്പിച്ചു മസ്തിഷ്കത്തിലെത്തി ശബ്ദം വിശകലനം ചെയ്തു കേൾവി സാധ്യമാക്കുകയും ചെയ്യും. ശസ്ത്രക്രിയ കഴിഞ്ഞു മാസങ്ങൾ പിന്നിട്ടതിനു ശേഷമാണു സൗണ്ട് പ്രോസസറിന്റെ പ്രവർത്തനം ആരംഭിപ്പിക്കുന്നത്. കുട്ടിയുടെ കേൾവിശക്തിക്കാവശ്യമായ അളവിൽ ക്രമീകരിച്ചു സൗണ്ട് പ്രോസസർ ഇംപ്ലാന്റുമായി ബന്ധിപ്പിക്കുകയാണു ചെയ്യുന്നത്. ഇതിനുശേഷം ശബ്ദം ഇവർ കേട്ടുതുടങ്ങുന്നു.
-വി.എസ്. രതീഷ്
(തുടരും)
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
രണ്ടായിരം വര്‍ഷം മുന്‍പ് മുങ്ങിയ കപ്പലിൽ പുതുപുത്തന്‍പോലെ ചില്ല് പാത്രങ്ങള്‍
രണ്ടായിരം വര്‍ഷം മുന്‍പു കടലില്‍ മുങ്ങിപ്പോയ കപ്പലിന്റെ അവശിഷ്ടങ്ങളില്‍നിന്ന്
ഇടയിലെക്കാട്ടെ വാനരസദ്യ
ഒരുമയുടെ ഓണമെന്നാൽ കാസർഗോഡുകാർക്ക് മനുഷ്യർ മാത്രം ആഘോഷിക്കുന്ന ഓണമല്ല. മന
Latest News
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
സിഐഎസ്എഫ് ജവാൻ സ്വയം വെടിയുതിർത്തു ജീവനൊടുക്കി
കാമ്പസുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം തടയണമെന്നു ഹര്‍ജി
Latest News
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
സിഐഎസ്എഫ് ജവാൻ സ്വയം വെടിയുതിർത്തു ജീവനൊടുക്കി
കാമ്പസുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം തടയണമെന്നു ഹര്‍ജി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top