കൗമാരക്കാരികൾ മടങ്ങിവരുന്നില്ല
കൗമാരക്കാരികൾ  മടങ്ങിവരുന്നില്ല
പതിമൂന്നാം വയസിൽ വിവാഹമോ? ആസാമിലെയും ബംഗാളിലെയും വിദൂര ഗ്രാമങ്ങളിൽ ബാലവിവാഹം ഇക്കാലത്തും പതിവാണ്. പെണ്‍കുട്ടികളിൽ ഏറെപ്പേരും കൗമാരപ്രായത്തിൽതന്നെ വിവാഹിതരാകുന്നു. ഏലപ്പാറ, വാഗമണ്‍, കോട്ടമല തുടങ്ങി തോട്ടം മേഖലയിലെ സ്കൂളുകളിൽ പ്രൈമറി ക്ലാസുകളിൽ പഠിക്കുന്ന പല പെണ്‍കുട്ടികളും അവധിക്കാലത്ത് നാട്ടിലേക്ക് മടങ്ങിയാൽപിന്നെ ഇവിടേക്കു മടങ്ങിവരാറില്ല.

ആസാമിലെ ദറാംഗ് ജില്ലയിൽ കൗമാര വിവാഹം ഇന്നുമൊരു ആചാരമാണ്. ഏഴാം ക്ലാസിനു ശേഷം മടങ്ങുന്ന പെണ്‍കുട്ടികളൊന്നും തന്നെ ഇവിടേക്ക് തിരിച്ചുവരാറില്ലെന്നു പല സ്കൂൾ അധികൃതരും പറയുന്നു. ഏഴാം ക്ലാസിൽ നിന്ന് എട്ടിലേക്ക് ആരും ടിസി വാങ്ങുന്നുമില്ല. ഇവിടങ്ങളിലെ ഹൈസ്കൂളുകളിൽ ചേരുന്നുമില്ല.പതിനഞ്ചാം വയസിൽ അമ്മയാകുന്ന പെണ്‍കുട്ടികൾ. പതിനാറാം വയസിൽ ചിലരെങ്കിലും തിരികെ വരുന്നത് കൈക്കുഞ്ഞുങ്ങളുമായാണ്. ഇടുക്കിയിലെ തോട്ടത്തിൽ മൂന്നു കുട്ടികളുള്ള പത്തൊൻപതുകാരി തൊഴിലാളിയുണ്ടെന്നു വെളിപ്പെടുത്തുന്നതും ഇവിടത്തെ അധ്യാപകർതന്നെ. വെളിപ്പെടുത്തിൽ ശരിയെങ്കിൽ പെണ്‍കുട്ടി പതിനാലാം വയസിൽതന്നെ വിവാഹിതയായിട്ടുണ്ടാകും. പരിമിതമായ സൗകര്യങ്ങളുള്ള എസ്റ്റേറ്റ് മേഖലയിലെ സ്കൂളുകളിൽ പഠനം നടത്തി പഠനത്തിൽ മികവു തെളിയിക്കുന്ന കുട്ടികൾ അപൂർവമായുണ്ടെന്ന് എസ്എസ്എസ് അധികൃതർ പറഞ്ഞു. ഇവിടത്തെ സ്കൂളിൽ ചേർന്ന് മാസങ്ങൾക്കുള്ളിൽ മലയാളം പറയാനും എഴുതാനും പഠിച്ചവരും നാട്ടിലെ കുട്ടികളെക്കാൾ മാർക്കു വാങ്ങിയവരുമുണ്ട്. ഭാവിയിൽ ആരാവാനാണ് ആഗ്രഹമെന്നു ക്ലാസിൽ അധ്യാപകർ ചോദിച്ചാൽ ഭാവി എന്നൊരു ചിന്തയെക്കുറിച്ച് ഇവർക്കൊന്നും സ്വപ്നങ്ങളില്ല.

ഡ്രവിംഗ് പഠിച്ച് വണ്ടിയോടിക്കണം എന്നതിനപ്പുറം ഉയർന്ന ലക്ഷ്യങ്ങൾ ഒരു ആണ്‍കുട്ടിക്കുമില്ല. ഭാവിയെപ്പറ്റി ചോദിച്ചാൽ പെണ്‍കുട്ടികൾ തലകുനിച്ചിരിക്കും, അത്രമാത്രം. വണ്ടിപ്പെരിയാർ സ്കൂളിലെ അധ്യാപികയുടെ പ്രതികരണം.ഏഴാം ക്ലാസിനു മുകളിൽ ഉപരിപഠനം, ഭാരവും അനാവശ്യവുമായി തോന്നുന്നതിനാൽ പെണ്‍കുട്ടികൾ നാടുവിടുന്നു. അമ്മാവൻമാരും അടുത്ത ബന്ധുക്കളും പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്ന പതിവ് അവരുടെ സമൂഹത്തിൽ തുടരുന്നതായി പറയുന്നു. ആസാമിൽ നിന്നെത്തിയ തൊഴിലാളികളേറെയും ഖാത്തും ഗോത്രത്തിൽപ്പെട്ടവരാണ്. കൗമാര പ്രായത്തിൽ വിവാഹിതയായി ഏറെ വൈകാതെ ഭർത്താവ് ഉപേക്ഷിച്ചതിനാൽ തിരികെയെത്തിയ കുട്ടികളുമുണ്ട്. ഭർത്താവിന്‍റെ പേര് സ്വന്തം പേരിനൊപ്പം ചേർക്കുന്ന രീതി ഇവർക്കില്ലാത്തതിനാൽ കുട്ടി വിവാഹിതയാണോ എന്നതിനു തെളിവുമില്ല.

തോട്ടംമേഖലയിലെ സർക്കാർ ആശുപത്രിയിൽ വിവാഹിതയായ പതിനഞ്ചുകാരി പ്രസവിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്. അസ്ഥിയുടെയും പല്ലിന്‍റെയും ഘടന നോക്കിയാണ് ഡോക്ടർമാർ പ്രായം നിശ്ചയിക്കുന്നന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. ജനനത്തീയതി തെളിയിക്കുന്ന രേഖകളൊന്നും തൊഴിലാളികൾക്കു ഹാജരാക്കാനുണ്ടാവില്ല. സർക്കാർ ആശുപത്രികളിൽ മാത്രമാണ് തൊഴിലാളികൾക്ക് ചികിത്സാ സാധ്യതയുള്ളത്. രോഗസംബന്ധമായ പ്രശ്നങ്ങൾ വീഴ്ചയില്ലാതെ ആശയവിനിമയം നടത്താൻ ഇവർക്ക് ഭാഷ വലിയ തടസമാണ്. സ്കാനിംഗ്, എക്സ്റേ, ലാബ് പരിശോധനകളെല്ലാം തുശ്ചമായ വേതനം പറ്റുന്ന തൊഴിലാളികൾക്ക് അപ്രാപ്യവുമാണ്. ഏഴാം ക്ലാസിനു ശേഷം പെണ്‍കുട്ടികൾ നാടുവിട്ടാലും ആണ്‍കുട്ടികൾ ഇടുക്കിയിലെ തോട്ടംമേഖലയിൽ തന്പടിക്കും, തൊഴിലവസരം മുന്നിൽകണ്ട്. സ്വന്തം നാട്ടിൽ ഇവർക്കു ജോലിയും കൂലിയും കിട്ടാനില്ല. ഇന്നും നൂറു രൂപയിൽ താഴെയാണ് ആസാമിലെ ഉൾഗ്രാമങ്ങളിലെ പാടങ്ങളിലും തോട്ടങ്ങളിലും തൊഴിലാളികൾക്ക് കൂലി കിട്ടുന്നത്.ലേബർ കാർഡില്ലാതെ പ്രായപൂർത്തിയാകാത്ത കുട്ടികളിൽ ഒരു വിഭാഗം ചില തോട്ടങ്ങളിൽ പണിക്കു കയറുന്നു. പുറംലോകവുമായി ബന്ധമില്ലാത്ത തോട്ടങ്ങളിൽ തൊഴിൽ വകുപ്പ് അധികൃതരുടെ പരിശോധന നടക്കാറില്ല. ആയിരക്കണക്കിന് ഏക്കർ വിശാലമായ തോട്ടങ്ങളുടെ ഉൾപ്രദേശങ്ങളിൽ ബാലവേല പതിവാണെന്ന് സർക്കാർ ഏജൻസികൾ നടത്തിയ അന്വേഷണങ്ങളിൽ കണ്ടെത്തിയിരുന്നു.ആസാമിലും ബാംഗാളിലും കുട്ടികൾക്കു ജോലി ചെയ്ത് കൂലി വാങ്ങാമെങ്കിൽ തൊഴിൽ രഹിതരായ കുട്ടികൾക്ക് എന്തുകൊണ്ട് സുരക്ഷിതമായ ജോലി ചെയ്തുകൂടെന്നാണ് ഏലപ്പാറയിലെ ഒരു എസ്റ്റേറ്റ് സൂപ്രണ്ട് ചോദിച്ചത്. മുൻപ് ഇവിടെ സ്ഥിരവാസക്കാരായി ഉണ്ടായിരുന്ന തമിഴ് വംശജരുടെ കുട്ടികൾ തിരുപ്പൂരിലെ തുണിക്കന്പനികളിലും ശിവകാശിയിലെ തീപ്പെട്ടി, പടക്കം ഫാക്ടറികളിലും ജോലിക്കു പോകാറുണ്ടായിരുന്നുവെന്നും ഇദ്ദേഹം പറഞ്ഞു. തോട്ടം പ്രദേശങ്ങളിലെ ഹൈസ്കൂളുകളിൽ ഇതര സംസ്ഥാന കുട്ടികളുടെ എണ്ണം വിരലിലെണ്ണാൻ മാത്രമെയുള്ളു. എട്ടാം ക്ലാസിലേക്ക് പ്രവേശനം താൽപര്യപ്പെട്ട് അധ്യാപകർ തോട്ടങ്ങൾ കയറിയിറങ്ങിയാവും കുട്ടികൾ വരില്ല. ഉപരിപഠനത്തോട് ഇവർക്കൊന്നും താൽപര്യമില്ല.പഠനത്തിനെന്നല്ല കലാ കായിക മേഖലകളിലും ഈ കുട്ടികൾക്ക് അവസരമില്ല. സ്കൂളുകളിൽ പതിവായി എത്താത്തതിനാൽ കലാകായിക മത്സരങ്ങൾ പരിശീലനം നേടുന്നുമില്ല.


ഏറെ വീടുകളിലും പഠിക്കാനുള്ള അവസരം കുട്ടികൾക്കില്ല. രക്ഷിതാക്കൾ നിരക്ഷരരായതിനാൽ പഠന സഹായമോ പ്രോത്സാഹനമോ ലഭിക്കുന്നില്ല. ഒരു മുറി മാത്രമുള്ള ലയങ്ങളിൽ പഠനത്തിന് അനുയോജ്യമായ ഇടമോ വെളിച്ചമോ ഉണ്ടാവില്ല. ഒന്നോ രണ്ടോ പാട്ടവിളക്കുകളാണ് മുറികളിലെ വെളിച്ചം. വൈദ്യുതി എത്തിയിട്ടുള്ള തോട്ടങ്ങളിൽതന്നെ ഒരു ബൾബിൽ കൂടുതൽ ആഡംബരം ഉണ്ടാവാറുമില്ല.അവധി ദിവസങ്ങളിൽ അലസരായി തോട്ടങ്ങളിലുടെ പറ്റമായി നടക്കുന്ന കുട്ടികളെയാണ് കാണാനാവുക. വിറകു പെറുക്കിയും വെള്ളം കോരിയും വീടു നോക്കുന്ന കുട്ടികൾ. ചെക്ക് ഡാമുകളിലും തോടുകളിലും മീൻപിടിത്തമാണ് കുട്ടികളുടെ അവധി വിനോദം. മലന്പനി, ക്ഷയം എന്നിവ പല കുടുംബങ്ങളിലുമുണ്ട്. ഒരേ മുറിയിൽ അന്തിയുറങ്ങുകയും അടുത്തു സന്പർക്കപ്പെടുകയും ചെയ്യുന്നതിനാൽ മാരക രോഗങ്ങൾ കുട്ടികൾക്കു പടരാൻ സാധ്യതയേറെയുണ്ട്. ചിക്കൻപോക്സ് തോട്ടം ക്യാന്പുകളെ വിട്ടുമാറുന്നില്ല. വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ കൊതുകുശല്യവും രൂക്ഷമാണ്. അതിനാൽ ഡെങ്കിപ്പനിയും തോട്ടംമേഖലയുടെ തീരാദുരിതമായി മാറിയിരിക്കുന്നു.
(തുടരും)