Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഉപ്പൊഴിച്ചു പാൽകുടിക്കുന്ന കുട്ടികൾ
ഉപ്പൊഴിച്ചു പാൽ കുടിക്കുന്നവരോ? അതെ, ആസാമിലെ ദറാംഗ് ജില്ലയിൽ ഇതൊരു ശീലമാണ്. അവിടെ നിന്നുള്ളവർ തോട്ടങ്ങളിലെത്തിയപ്പോൾ ആ ശീലം ഇവിടെയും തുടരുന്നു. വാഗമൺ, പീരുമേട്, ഏലപ്പാറ, വണ്ടിപ്പെരിയാർ സ്കൂളുകളിലെ കുട്ടികൾക്ക് സ്കൂളിൽ പാൽ കൊടുത്താൽ അൽപം ഉപ്പുകൂടി അധ്യാപകർ കരുതിവയ്ക്കണം. പഞ്ചസാരയ്ക്കു പകരം കുട്ടികൾക്ക് അൽപം ഉപ്പുതരിയാണ് പ്രിയം. ചിലർ ഉപ്പിനൊപ്പം പഞ്ചസാരയും കലർത്തും. എന്താ ഇങ്ങനെയെന്നു ചോദിച്ചാൽ നല്ല രൂചി കിട്ടും എന്നാണ് കുട്ടികൾ പറയുക. മുട്ട കൊടുത്താലും ഉപ്പും മുളകും ചേർത്തേ കഴിക്കൂ. സ്കൂളുകളിൽ പാലും മുട്ടയും വിതരണം ചെയ്യുമ്പോൾ പതിവായുള്ള സാഹചര്യം പശുപ്പാറ സ്കൂളിലെ അധ്യാപിക വിശദീകരിച്ചു.ഇതര സംസ്ഥാന കുട്ടികളുടെ ശീലങ്ങളും ദുശീലങ്ങളും മാറ്റിയെടുക്കുക എളുപ്പമല്ല. നിർബന്ധം പറഞ്ഞാൽ മാത്രമെ കുട്ടികൾ കുളിച്ചിട്ടു സ്കൂളിൽ വരൂ. തലയിൽ പുരട്ടുന്നത് കടുകെണ്ണയാണ്. കടുകെണ്ണ കിട്ടിയില്ലെങ്കിൽ പാം ഓയിൽ പുരട്ടും. നല്ലെണ്ണയോ വെളിച്ചെണ്ണയോ വയ്ക്കാൻ നിർബന്ധിച്ചാൽ പിന്നെ സ്കൂളിലേക്കു വരില്ല. ഇതൊഴിവാക്കാൻ എണ്ണയുടെയും കുളിയുടെയും കാര്യത്തിൽ അധ്യാപകർ നിർബന്ധം പിടിക്കില്ല. കുളിക്കാനും നനയ്ക്കാനും സോപ്പ് ഉപയോഗിക്കാറില്ല.
രണ്ടു ജോഡിയിൽകൂടുതൽ വസ്ത്രങ്ങൾ ആർക്കുമില്ല. വസ്ത്രം പതിവായി അലക്കി ഉപയോഗിക്കുന്നതും ശീലമല്ല. ഇതാണ് കുട്ടികളുടെയും മുതിർന്നവരുടെയും ശുചിത്വ നിലവാരം.ഈ കുടിയേറ്റ കുട്ടികളുടെ ക്ഷേമം ആരായാൻ ് ശനി, ഞായർ ദിവസങ്ങളിൽ അധ്യാപികമാർ ചെങ്കുത്തായ തോട്ടങ്ങൾ കയറിയിറങ്ങി കുട്ടികളെ ലായങ്ങളിലെത്തി കുളിപ്പിക്കും, വസ്ത്രം കഴുകിക്കും. നഖം വെട്ടുക, പല്ലു തേയ്ക്കുക തുടങ്ങിയ ശീലങ്ങളൊക്കെ പല കുട്ടികളും പഠിച്ചതും പതിവാക്കിയതും ഇവിടത്തെ സ്കൂളുകളിൽ പഠനം തുടങ്ങിയ ശേഷമാണ്. പൊതുശുചിത്വ കാര്യങ്ങളിൽ രക്ഷിതാക്കളെ ബോധവത്കരിച്ചാൽ ഏറെ പ്രയോജനമില്ല. അച്ഛനമ്മമാരെ കണ്ടുപഠിച്ച കുട്ടികളേറെയും പാൻപരാഗ് ചവയ്ക്കുന്നവ
ാണ്. വീട്ടിലും ക്ലാസിലും പാൻപരാഗുമായി കഴിയുന്ന കുട്ടികൾ കുറവല്ല. തോട്ടം മേഖലയിലെ എല്ലാ കടകളിലും പാൻപരാഗും ലഹരി സാധനങ്ങളും സുലഭമാണ്. വിണ്ടുകീറി മണ്ണു പുതഞ്ഞ ലയങ്ങൾക്കുള്ളിലേക്കു കടന്നാലോ. മുഷിഞ്ഞു നാറുന്ന വസ്ത്രങ്ങൾ. കിടക്കവിരിയോടു ചേർന്ന് ഒന്നോ രണ്ടോ തകരപ്പെട്ടികൾ. അടുക്കളയിൽ വക്കു ചളുങ്ങിയ ഏതാനും കലങ്ങൾ. ഒപ്പം ഏതാനും പ്ലേറ്റുകളും ഗ്ലാസുകളും. നിലത്താണ് അടുപ്പു കൂട്ടിയിരിക്കുക. രണ്ടോ മൂന്നോ കരിങ്കല്ലുകൾ ചേർത്തുവച്ചുണ്ടാക്കുന്ന അടുപ്പുകളിൽ ഉണങ്ങിയ തേയിയച്ചെടിയുടെ കന്പുകളാണ് വിറക്. പഴകി ദ്രവിച്ച കഴുക്കോലുകളിൽ അരി, മുളക്, പച്ചക്കറി എന്നിവ സഞ്ചികളിൽ സൂക്ഷിക്കുന്നു.ഈ കലങ്ങളിലേക്കൊന്നു നോക്കൂ. പാതി വേവിച്ച ചാക്കരി. അൽപം പരിപ്പുകറി. അൽപം കിഴങ്ങോ, വഴുതനങ്ങയോ കൂടി കിട്ടിയാൽ കുശാലായി.അൽപം മാത്രം വേവിച്ച ചോറാണ് മൂന്നു നേരവും ഭക്ഷണം. രാവിലെ വയ്ക്കുന്ന ചോറ് മൂന്നു നേരം കഴിക്കും. ചീനി മുളകും സവോളയും ഉള്ളിയും ഇവർക്ക് ഏറെ പ്രിയം.
മാസത്തിലൊരിക്കൽ ഏലപ്പാറയിൽ നിന്നു വാങ്ങുന്ന ചിക്കനാണ് വിശേഷാൽ ഭക്ഷണം. മത്സ്യം വാങ്ങിയാൽ വെട്ടി വൃത്തിയാക്കുന്ന ശീലമില്ല. കഴുകി മുളകും കടുകും ചേർത്ത് വേവിച്ചു കഴിക്കും. കുടിക്കാനുള്ളത് കാനയിലും അരുവികളിലും നിന്നു ശേഖരിക്കുന്ന വെള്ളമാണ്. ഏതാനും പേർ ആടുകളെ വളർക്കുന്നുണ്ട്. ആടുകളും മനുഷ്യർക്കൊപ്പം ഈ ലായങ്ങളുടെ തിണ്ണയിൽ പാർക്കുന്നു. ദുരിതങ്ങളുടെ അടയാളക്കാഴ്ചകളായ ലയങ്ങളിലെ പതിവു കാഴ്ചയാണ്. കുടിയേറ്റ തൊഴിലാളികളുടെ കുഞ്ഞുങ്ങളുടെ ആരോഗ്യ സ്ഥിതി പൊതുവെ ദയനീയമാണ്. ഏറെ കുട്ടികളും വിളർച്ച ബാധിച്ചവർ. പനി, അതിസാരം, ചുമ, ചൊറി തുടങ്ങിയ രോഗങ്ങൾ ലയങ്ങളിൽ പതിവ്. വിളർച്ച ബാധിച്ച കുട്ടികളുടെ പ്രായം തിരിച്ചറിയുക എളുപ്പമല്ല. ആശുപത്രിയിൽ ചികിത്സ തേടാതെ വീടുകളിൽ തന്നെ പ്രസവിച്ചവരാണ് കുട്ടികളേറെയും. അതിനാൽ ജനന സർട്ടിഫിക്കറ്റും പ്രതിരോധ കുത്തിവയ്പു കാർഡും ഇവർക്കില്ല. അധ്യാപകരുടെ തുടർ സമ്മർദത്തിൽ കുട്ടികളെ സ്കൂളിൽ ചേർക്കാൻ കൊണ്ടുവരുമ്പോൾ ഉദ്ദേശ പ്രായം കണക്കാക്കിയാണ് രജിസ്റ്ററിൽ ചേർക്കുന്നതും ഏതു ക്ലാസിലേക്കെന്നു നിശ്ചയിക്കുന്നതും. ആസാം, ബംഗാൾ എന്നിവിടങ്ങളിൽ പഠനം തുടങ്ങിയവർ തുടർ പഠനത്തിന് ഇവിടേക്ക് രേഖകൾ കൊണ്ടുവരാറില്ല. തന്നെയുമല്ല മറ്റ് ഭാഷകളിൽ പ്രാഥമിക പഠനം നടത്തിയവർക്ക് മലയാളം മാധ്യമത്തിൽ തുടർപഠനം പ്രായോഗികവുമല്ല.
കൈക്കുഞ്ഞുങ്ങളുമായാണ് പല കുടുംബങ്ങളുടേയും ഇവിടേക്കുള്ള വരവ്. കിടപ്പുമുറികളിൽ കീറിമുഷിഞ്ഞ തുണിത്തൊട്ടിലിനുള്ളിൽ ഒരു കുഞ്ഞ്. ഈ കുഞ്ഞിനെ ഉറക്കിക്കിടത്തിയിട്ടോ എട്ടും പൊട്ടും തിരിയാത്ത മുതിർന്ന കുട്ടികളെ ഏൽപ്പിച്ചിട്ടോ ആണ് അച്ഛനമ്മമാർ പണിക്കുപോവുക. ഇടവേളകളിൽ കുഞ്ഞുങ്ങളെ മുലയൂട്ടാനോ ശുശ്രൂഷ നൽകാനോ നിവൃത്തിയില്ല.കൈക്കുഞ്ഞുങ്ങളുള്ള വീടുകളിൽനിന്ന് മുതിർന്ന കുട്ടികളാരും സ്കൂളിൽ പതിവായി വരാറില്ല. പഠനത്തെക്കാൾ ഇവർക്കു വലുത് ഇളയ കുട്ടികളുടെ പകൽ സംരക്ഷണമാണ്. അമ്മ പണിക്കു പോയില്ലെങ്കിൽ കുഞ്ഞുങ്ങൾ മാത്രമല്ല സ്വന്തം വീട്ടിലെ മറ്റ് അംഗങ്ങളും വറുതിയിലാകും.എത്ര ദുരം നടക്കേണ്ടവന്നാലും ഈ കുട്ടികൾ ബസുകളിൽ യാത്ര ചെയ്യാറില്ല. ടാക്സി ജീപ്പുകളിലും കയറില്ല. ഒരു ലയത്തിൽനിന്നുള്ള കുട്ടികളെല്ലാം ചേർന്ന് കുന്നും മലയും താണ്ടി നടക്കും. രാവിലെ പത്തരയോടെ ഇവർ ക്ലാസിലെത്തും. രണ്ടോ മൂന്നോ പേർക്കുള്ളതാണ് ഒരു കുട. നനഞ്ഞ സഞ്ചിയും ഉടുപ്പുകളുമായി ക്ലാസിൽ വന്നാൽ നാട്ടിൻപുറത്തെ കുട്ടികളോടു തോൾ ചേർന്നിരിക്കില്ല.
ഒരു വീട്ടിൽ നിന്നുള്ള കുട്ടികൾ ഒരു ക്ലാസിൽ ഒരുമിച്ചേ ഇരിക്കൂ. മൂന്നു സഹോദരങ്ങൾ ഒരുമിച്ചിരുന്നാൽ ഒരേ അധ്യാപിക മൂന്നു പേർക്കും മൂന്നു ക്ലാസുകളിലെ പാഠങ്ങൾ പറഞ്ഞുകൊടുക്കുന്നതാണ് പതിവ്.മലയാളം അറിവില്ലാത്തതിനാൽ ആസാം, ഒറിയ, ബംഗാളി കുട്ടികൾ ഒരു ബഞ്ചിൽ ഒരുമിച്ചേ ഇരിക്കു. ഇവരെ ഹിന്ദി, ആസാമി ഭാഷകളിൽ അധ്യാപകർ അക്ഷരവും അക്കങ്ങളും പഠിപ്പിക്കും. പശുപ്പാറ, ആലന്പള്ളി, വാഗമൺ, പുള്ളിക്കാനം, കോട്ടമല, വഞ്ചിവയൽ, കരിടിക്കുഴി, ചെമ്മണ്ണ്, ഏലപ്പാറ, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലെ എല്ലാ സ്കൂളുകളിലും ഇത് പതിവു കാഴ്ചയാണ്.വീടുകളിലെ ദാരിദര്യമാണ് പല കുട്ടികളെയും സ്കൂളിലേക്കു വരാൻ പ്രേരിപ്പിക്കുന്നത്. അതായത് ഉച്ചഭക്ഷണം പ്രതീക്ഷിച്ചാണ് ഇവർ സ്കൂളിലെത്തുന്നത്. പക്ഷെ കേരളത്തിലെ ഉച്ചഭക്ഷണത്തോട് ഇവർക്ക് പ്രിയം പോര. കടുകും കടുകെണ്ണയും ചേർന്ന കറിയും പച്ചരിചോറുമാണ് താൽപര്യം. അരി അധികം വെന്തുപോയാലോ കറികൾക്ക് ഉപ്പു കുറവുണ്ടെങ്കിലോ കഴിക്കില്ല. ഉച്ചക്കഞ്ഞി കുടിച്ചു പാത്രം കഴുകിയാൽ ഏറെ കുട്ടികളും പാത്രം ഒരിക്കൽകൂടി നീട്ടും. ഈ ചോറ് വീട്ടിൽ കഴിയുന്ന കൊച്ചു കുട്ടികൾക്കായി മുതിർന്ന സഹോദരങ്ങളുടെ കരുതൽ ഭക്ഷണമാണ്. വീടുകളിലെ ദാരിദര്യം അറിയാവുന്നതുകൊണ്ടും പിറ്റേന്ന് കുട്ടികൾ സ്കൂളിൽ വരണം എന്നതിനാലും ചോറ്റുപാത്രം നിറയെ രണ്ടാമതും കൊടുക്കും പീരുമേട്ടിലെ അധ്യാപിക ലിസി പറഞ്ഞു.ഉച്ചക്കഞ്ഞി കുടിച്ചാൽ പിന്നെ ഇതര സംസ്ഥാന കുട്ടികൾ ക്ലാസിൽ ഇരിക്കില്ല. ഉച്ചയ്ക്കു മുൻപുള്ള ഒന്നോ രണ്ടോ മണിക്കൂർ മാത്രമാണ് ഇവർക്കു പഠനം. ഉച്ചക്കഞ്ഞി പാത്രങ്ങളിൽ കരുതി വീട്ടിലെത്തിയാൽ ഈ കുട്ടികൾക്കു വിശ്രമമില്ല. അച്ഛനമ്മമാർ ജോലി കഴിഞ്ഞു മടങ്ങിവരുന്പോഴേക്കും വെള്ളവും വിറകും ശേഖരിച്ചുവയ്ക്കണം. വിദുര നാടുകളിൽ നിന്നെത്തിയ തൊഴിലാളി കുടുംബങ്ങൾക്ക് റേഷൻകാർഡില്ലാത്തതിനാൽ ഇവിടെ റേഷൻ സാധനങ്ങളൊന്നും ലഭിക്കില്ല. ഞായറാഴ്ചകളിൽ ഏലപ്പാറയിലെത്തിയാണ് ഒരാഴ്ചയിലേക്കുള്ള സാധനങ്ങൾ ഇവർ വാങ്ങുക. പരമദരിദ്രരായ ഈ കുട്ടികൾക്ക് സ്കൂളുകളിൽ സൗജന്യ യൂണിഫോമോ പാഠപുസ്തകമോ ബാഗോ ഒന്നും കിട്ടാനില്ല. ഏലപ്പാറ ചന്തയിൽ പഴകിയ വസ്ത്രങ്ങളുടെയും കന്പിളിയുടെയും വിൽപന പതിവാണ്. വില കുറച്ചു കിട്ടുന്ന പഴകിയ വസ്ത്രങ്ങളാണ് ദാരിദര്യരേഖയ്ക്ക് ഏറെ താഴെ വലയുന്ന ഈ പാവങ്ങളുടെ വസ്ത്രം. (തുടരും)
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
രണ്ടായിരം വര്‍ഷം മുന്‍പ് മുങ്ങിയ കപ്പലിൽ പുതുപുത്തന്‍പോലെ ചില്ല് പാത്രങ്ങള്‍
രണ്ടായിരം വര്‍ഷം മുന്‍പു കടലില്‍ മുങ്ങിപ്പോയ കപ്പലിന്റെ അവശിഷ്ടങ്ങളില്‍നിന്ന്
ഇടയിലെക്കാട്ടെ വാനരസദ്യ
ഒരുമയുടെ ഓണമെന്നാൽ കാസർഗോഡുകാർക്ക് മനുഷ്യർ മാത്രം ആഘോഷിക്കുന്ന ഓണമല്ല. മന
Latest News
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
അബ്ദുൾ നാസർ മഅദനി അതീവ ഗുരുതരാവസ്ഥയിൽ
കേജരിവാളിന് തിരിച്ചടി; ഇഡി കസ്റ്റഡി നാലുദിവസത്തേക്ക് നീട്ടി
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
Latest News
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
അബ്ദുൾ നാസർ മഅദനി അതീവ ഗുരുതരാവസ്ഥയിൽ
കേജരിവാളിന് തിരിച്ചടി; ഇഡി കസ്റ്റഡി നാലുദിവസത്തേക്ക് നീട്ടി
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top