Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കണ്ടാലും കണ്ടാലും മതിവരാതെ.....
ഒരു വിനോദസഞ്ചാരിക്ക് വേണ്ടുന്നതെല്ലാം നല്കുന്ന അനുഗൃഹീത ഭൂമിയാണ് ഇടുക്കി. ജില്ലയുടെ ഒരറ്റമായ ശീതകാല പച്ചക്കറിത്തോട്ടങ്ങൾ നിറഞ്ഞ മറയൂരിൽ തുടങ്ങി മറ്റൊരറ്റമായ തേക്കടി വരെ യാത്ര ചെയ്താൽ ഒരു വിനോദസഞ്ചാരിയെ സംബന്ധിച്ചിടത്തോളം അത് വ്യത്യസ്തമായ അനുഭവങ്ങളാകും സമ്മാനിക്കുക. മലയാളികൾക്കും വടക്കേ ഇന്ത്യക്കാർക്കും വിദേശികൾക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രമായി ഇടുക്കിയിലെ ഓരോ സ്ഥലവും മാറുന്നു. വന്യമായ കാനന സൗന്ദര്യം ആസ്വദിക്കേണ്ടവർ ഓടിയെത്തുന്നത് ഈ ജില്ലയിലേക്ക്. സ്പൈസ് ടൂറിസത്തിനായി ആഗ്രഹിക്കുന്നവർ കേരളത്തിൽ ആദ്യം തെരഞ്ഞെടുക്കുന്നത് ഈ ജില്ലയിലെ തോട്ടങ്ങൾ. ഗ്രാമീണ ജനതതിയുടെ ജീവിത സാഹചര്യങ്ങൾ എന്തെന്നു വ്യക്തമായി മനസിലാക്കി ആ ഗ്രാമങ്ങളിലെ ഭക്ഷണത്തിന്റെ രുചി അനുഭവിക്കാനായി സൗകര്യങ്ങളൊരുക്കി ഹോം സ്റ്റേയുടെ നീണ്ട നിര. കേരളത്തിന്റെ വിനോദസഞ്ചാര വികസനത്തിൽ ഇടുക്കിയെന്ന മലയോര ജില്ല മുഖ്യധാരയിലേക്ക് എത്തുന്നു. ഇടുക്കിയിൽ എവിടെ ചെന്നാലും അവിടെല്ലാം വിനോദസഞ്ചാരത്തിന്റെ സാധ്യതകൾ നിലനില്ക്കുന്നു. ഓരോ വർഷവും പുതിയ പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ കണ്ടെത്തുന്ന സ്ഥിതിയാണിപ്പോൾ. ഇവിടെ എത്തിയാൽ സഞ്ചാരികൾക്ക് ഒരിക്കലും നഷ്ടബോധം ഉണ്ടാവില്ല. കണ്ടാലും കണ്ടാലും മതിവരാത്ത കാഴചകൾ ആസ്വദിക്കാം..
വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങൾ, ഹിൽ സ്റ്റേഷനുകൾ, അണക്കെട്ടുകൾ, തോട്ടങ്ങളിലൂടെയുള്ള വിനോദയാത്ര, മലകയറ്റം, ആനസവാരി ഇവയെല്ലാം ഇടുക്കിയുടെ സവിശേഷതകളിൽ ചിലതാണ്. ഇടുക്കിയുടെ സാധ്യതകൾ മലയാള, തമിഴ് സിനിമാ നിർമാതാക്കൾ ഇപ്പോൾ വൻതോതിൽ ഉപയോഗിച്ചു തുടങ്ങി. മൂന്നാറിൽ നിന്നും യാത്ര തുടങ്ങി തേക്കടിയിൽ അവസാനിപ്പിക്കുന്ന ടൂറിസം പാക്കേജായിരുന്നു മുമ്പുണ്ടായിരുന്നതെങ്കിൽ ഇപ്പോൾ അത് ഗവിയിലും പാഞ്ചാലിമേട്ടിലും വരെ എത്തിനില്‍ക്കുന്നു.
മൂന്നാറിലെ മരംകോച്ചുന്ന തണുപ്പ്് ഏതൊരു സഞ്ചാരിയുടേയും സ്വപ്നമാണ്. കോടമഞ്ഞിൽ മലകൾക്കു നടുവിലുള്ള ഈ കൊച്ചു പട്ടണത്തിൽ നിന്നാണ് കൊച്ചിയിൽ നിന്നുമെത്തുന്ന വിനോദസഞ്ചാരികൾ യാത്ര ആരംഭിക്കുന്നത്. ചെറു ചെറു ഡാമുകളും ജലാശയങ്ങളും തേയിലക്കാടുകളും വരയാടുകളും മൂന്നാറിനും സമീപ പ്രദേശങ്ങൾക്കുമുള്ള വിനോദസഞ്ചാര പ്രാധാന്യം വർധിപ്പിക്കുന്നു. ശീതകാല പച്ചക്കറിത്തോട്ടങ്ങൾ നിറഞ്ഞ വട്ടവടയും കാന്തല്ലൂരും ചന്തനക്കാടുകൾ നിറഞ്ഞ മറയൂരും സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടത്.
ഇവിടെ നിന്നും മാട്ടുപ്പെട്ടിയിൽ എത്തിയാൽ അവിടെ ബോട്ടിംഗ സംവിധാനം. തൊട്ടടുത്ത് രാജമലയിൽ വരയാടുകളുടെ അപൂർവ കേന്ദ്രം. കുണ്ടള ഡാമും എക്കോ പോയിന്റും ടോപ് സ്റ്റേഷനും ചിന്നാറുമെല്ലാം സഞ്ചാരികൾക്ക് നല്കുന്ന അനുഭവം ഏറെ വലുതാണ്.
മൂന്നാറിൽ നിന്നു തേക്കടിയിലേക്ക്
മുമ്പ് മൂന്നാറിൽ നിന്ന് വിനോദ സഞ്ചാരി യാത്ര തിരിച്ചാൽ തേക്കടിയായിരുന്നു ലക്ഷ്യമാക്കുന്നത്. എന്നാൽ ഇപ്പോൾ കഥമാറി. മൂന്നാറിൽ നിന്ന് ദേവികുളം, ശാന്തൻപാറ വഴി തേക്കടിയിലേക്ക് പോവുന്നവർ ഇതിനിടയിൽ നിരവധി ചെറുകിട വിനോദസഞ്ചാര മേഖലകളിൽ കയറി ഇറങ്ങിയാണ് യാത്ര നടത്തുന്നത്. ശാന്തൻപാറയിലേയും പൂപ്പാറയിലേയും ഏലക്കാടുകൾ കണ്ട് ഇവിടങ്ങളിലെ ഹോം സ്റ്റേകളിൽ ഒരു ദിവസം താമസിച്ച ശേഷം മാത്രമാണ് ഏറെ ടൂറിസ്റ്റുകളും യാത്ര തുടരുന്നത്. തുടർന്ന് നെടുങ്കണ്ടത്തെത്തി അവിടെന്നും രാമക്കൽമേട്ടിൽ പോകുന്നു. കേരള –തമിഴ്നാട് അതിർത്തിയായ ഈ സുന്ദരഭൂമിയിലെ മനോഹര കാഴ്ച്ചകൾ കാണാം.സമുദ്രനിരപ്പിൽനിന്നും 3334 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന രാമക്കൽമേട്ടിൽ നിന്നാൽ താഴെ തമിഴ്നാട്ടിലെ കാഴ്ചകൾ ആസ്വദിക്കാൻ കഴിയും.
ഇവിടെ നിന്നു തേക്കടിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അണക്കരയെന്ന സ്ഥലം. ജില്ലയിൽ തന്നെ ഏറ്റവുമധികം ഹോം സ്റ്റേകൾ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിൽ ഒ്ന്നാണ് അണക്കര. ഹോം സ്റ്റേകളോട് അനുബന്ധിച്ച് സുഗന്ധ വ്യഞ്ജന വില്പന ശാലകളും ഒരുക്കിയിട്ടുണ്ട്. ഫാം വിസിറ്റിംഗ് സൗകര്യങ്ങൾ സഞ്ചാരികളെ ഏറെ ആകർഷിക്കുന്നുണ്ട്. വടക്കേ ഇന്ത്യക്കാർക്കും വിദേശീയർക്കും ഏറ്റവുമധികം താത്പര്യമുള്ളതാണ് ഫാം വിസിറ്റിംഗെന്നു ഹോം സ്റ്റേ നടത്തുന്നവർ തന്നെ വ്യക്തമാക്കുന്നു. 1000 രൂപമുതൽ ഒരു ദിവസത്തേയക്ക് വാടക ഈടാക്കുന്ന ഇത്തരം താമസ സൗകര്യങ്ങൾ ഉണ്ട്. ഇവിടെ നിന്നും തേക്കടിയിൽ എത്തിയാൽ സഞ്ചാരിക്ക് ഇഷ്ടമുള്ള തരത്തിലുള്ള താമസ സൗകര്യങ്ങൾ തെരഞ്ഞെടുക്കാൻ അവസരമുണ്ട്. സ്റ്റാർ ഹോട്ടൽ മുതൽ സാധാരണക്കാർക്കു താങ്ങാൻ കഴിയുന്ന വാടക ഈടാക്കുന്ന ഹോട്ടൽ വരെ തേക്കടിയുടെ കവാടമായ കുമളിയുടെ പ്രത്യേകതയാണ്. തേക്കടി തടാകത്തിലൂടെയുള്ള ബോട്ടിംഗും പുലർവേളയിൽ കോടമഞ്ഞണിഞ്ഞുള്ള ട്രക്കിംഗുമെല്ലാം സഞ്ചാരികൾക്ക് ഏറെ ഹൃദ്യം. പെരിയാർ ടൈഗർ റിസർവിലെ കടുവകളും കാട്ടാനകളും എല്ലാം ഏതൊരു സഞ്ചാരിയും കാണാൻ ഏറെ ആഗ്രഹിക്കുന്നതാണ്.
തേക്കടിയിൽ നിന്നു ഗവിയിലേക്ക്
പെരിയാർ ടൈഗർ റിസർവിന്റെ ഭാഗമായ ഗവി. കൊടുംകാടിനു നടുവിൽ പ്രകൃതി രമണീയമായ ഭൂമി. ദേശീയ പാതയിൽ വണ്ടിപ്പെരിയാറിൽ നിന്നു തിരിഞ്ഞാണ് ഗവിയിലേക്ക് പോവുന്നത്. വള്ളക്കടവ് കഴിഞ്ഞാൽ പൂർണമായും കാടിനു നടുവിലൂടെ 25 കിലോമീറ്ററോളം സഞ്ചരിച്ചാൽ ഗവിയിൽ എത്താം. യാത്രയ്ക്കിടയിൽ കാട്ടാനകളെ കണ്ടാൽ അത്ഭുതപ്പെടേണ്ടതില്ല. മൊട്ടക്കുന്നുകൾക്കും ചോലവനങ്ങൾക്കും പുൽമേടുകൾക്കുമിടയിലുളള ഗാട്ട് റോഡിലൂടെ ഇപ്പോൾ ഗവിയിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും ഏറെ വർധനവാണുള്ളത്. ഗവിയിൽ തടാകത്തിൽ ബോട്ടിംഗും കൊടുംവനത്തിലൂടെയുള്ള ട്രക്കിംഗുമെല്ലാം ഏറെ അനുഭൂതി പകരുന്നതാണ്.
പാഞ്ചാലിമേടും വാഗമണ്ണും
ഇടുക്കിയുടെ സ്വപ്നഭൂമിയാണ് വാഗമൺ. മഞ്ഞിൽ പൊതിഞ്ഞു നില്ക്കുന്ന മൊട്ടക്കുന്നുകൾ. ഇടയ്ക്കിടയ്ക്ക് മനം കുളിർക്കാനായി ചെറിയ ചാറ്റൽ മഴ. മൊട്ടക്കുന്നുകളും, മൊട്ടക്കുന്നുകൾക്കിടയിലുള്ള ചെറിയ തടാകവും, പൈൻ മരക്കാടുകളും, സൂയിസൈഡ് പോയിന്റും, ഇവയെല്ലാം വാഗമണ്ണിന്റെ മാത്രം പ്രത്യേകത. ഇയോബിന്റെ പുസ്തകം എന്ന സിനിമ ചീത്രീകരിച്ച ഉളുപ്പൂണിയുടെ പ്രകൃതി രമണീയതയും ഏറെ വിസ്മയകരമാണ്.
പരന്നു കിടക്കുന്ന പുൽമേടാണ് പ്രധാന കാഴ്ച. കുളമാവ് ഡാമും ഇവിടെ നിന്നും കാണാൻ സാധിക്കും.പീരുമേട് താലൂക്കിലുള്ള പ്രകൃതിരമണീയമായ പരുന്തുംപാറയാണ് ഇപ്പോൾ വളർന്നു വരുന്ന മറ്റൊരു വിനോദസഞ്ചാര കേന്ദ്രം.
പീരുമേടിനും തേക്കടിക്കും ഇടയിലായി സ്ഥിതിചെയ്യുന്നു. ഏറെ ശാന്തസുന്ദരവും പ്രകൃതി രമണീയവുമായ സ്ഥലം. ഇപ്പോൾ സിനിമാ ഷൂട്ടിംഗിനായും ചില നിർമാതാക്കൾ ഇവിടം തെരഞ്ഞെടുക്കുന്നുണ്ട്.
മീശപ്പുലിമല
മൂന്നാറിൽ നിന്നും 27 കിലോമീറ്റർ അകലെയുള്ള മീശപ്പുലിമലയും ഇപ്പോൾ ഹിറ്റായിരിക്കയാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ മലകളിൽ ഒന്നാണിത്. ലോക പൈതൃക മേഖലകളിൽ പെട്ട സ്ഥലം. ട്രക്കിംഗിന് ഏറെ അനുകൂലമായ പ്രദേശമാണിത്.
ഇടുക്കി ആർച്ച് ഡാം
ഇടുക്കി ഡാമിലേക്ക് ഓരോ വർഷവും എത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടാകുന്നത്. ഈ ആർച്ച് ഡാമിനെ സഞ്ചാരികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യവും ഇല്ല. ഇടുക്കി ഡാമിൽ നിന്നു 17 കിലോമീറ്റർ സഞ്ചരിച്ചാൽ കാൽവരി മൗണ്ട് എന്ന സ്ഥലത്തെത്താം. മൊട്ടക്കുന്നുകൾ നിറഞ്ഞ ഈ ഭൂപ്രദേശത്തു നിന്നു നോക്കിയാൽ വിദൂര ദൃശ്യങ്ങൾ അതി മനോഹരമാണ്.നാടുകാണിയും മീനുള്ളിയും, തൂവാനവുമെല്ലാം ഇടുക്കിയുടെ മറ്റു ചില സവിശേഷതകളാണ്.മൂന്നാർ ടൗണിൽ നിന്നു 25 കിലോമീറ്റർ അകലെയാണ് നാടുകാണി.
സമുദ്രനിരപ്പിൽ നിന്നു മൂവായിരത്തോളം അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ചുറ്റുപാടുമുള്ള മലനിരകളുടെയും കാടുകളുടെയും മേടുകളുടെയുമെല്ലാം മനോഹരമായ കാഴ്ച ഇവിടെനിന്നാൽ കാണാം. മറയൂരി ൽ നിന്നു പത്തു കിലോമീറ്റർ അകലെയാണ് തൂവാനം വെള്ളച്ചാട്ടം. ഇവിടേക്കും ഇപ്പോൾ സഞ്ചാരികൾ എത്തുന്നുണ്ട്.
ഇടുക്കിയുടെ സൗന്ദര്യത്തെക്കുറിച്ച് വിശദീകരിച്ചാൽ അവസാനിക്കില്ല. പറഞ്ഞതിലും വിവരിച്ചതിലും ഏറെ സുന്ദരമായ സ്ഥലങ്ങൾ ഇടുക്കി എന്ന സുന്ദര ഭൂപ്രദേശത്തുണ്ട്. ഇതാണ് ഓരോ വർഷവും സന്ദർശകരുടെ എണ്ണത്തിൽ വൻ വർധനവ് ഉണ്ടാകാൻ ഇടയാക്കുന്നത്. അടിമാലിയും ചീയപ്പാറയുമെല്ലാം സഞ്ചാരികളുടെ ഇഷ്ടഭൂമിയാണ.്
തീർഥാടകർക്കുംഇത് പുണ്യഭൂമി
മുതലക്കോടം വിശുദ്ധ ഗീവർഗ്സ പള്ളി, വാഗമൺ കുരിശുമല, തങ്ങൾ പാറ, പട്ടുമലപള്ളി, പള്ളിക്കുന്ന് പള്ളി, പീർമുഹമ്മദിന്റെ ശവകുടീരം, മംഗളാദേവീക്ഷേത്രംഇവയെല്ലാം ഇടുക്കിയിലെ പ്രധാന തീർഥാടനകേന്ദ്രങ്ങളാണ്.
തോമസ് വർഗീസ്
"കാര്യം കാണാൻ കഴുതക്കാൽ പിടിച്ചപ്പോൾ'
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നൊരു പഴഞ്ചൊല്ലുണ്ട്, ഈ പഴഞ്ചൊല്ലിൽ പതിര
രാജ്യത്തെ ഞെട്ടിച്ച ചില തോൽവികൾ
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ എല്ലാവരും ആരു ജയിക്കും ആരു തോൽ
തീ പടരുന്ന ‘തരിശ് ഭൂമി’
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
Latest News
പോളിംഗ് ബൂത്തിൽ ആൾക്കൂട്ടം; വിജയ്ക്ക് എതിരെ പരാതി
വയനാട്ടിൽ തോൽക്കും; രാഹുൽ സുരക്ഷിത സീറ്റ് തേടുന്നു: മോദി
പിണറായിക്ക് ബിജെപിയുമായി ഒത്തുതീർപ്പ് രാഷ്ട്രീയം: പ്രിയങ്ക ഗാന്ധി
കണ്ണൂരിലെ കള്ളവോട്ട്; പോലീസ് കേസെടുത്തു
മോര്‍ഫ് ചെയ്ത വീഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ല: കെ.കെ.ശൈലജ
Latest News
പോളിംഗ് ബൂത്തിൽ ആൾക്കൂട്ടം; വിജയ്ക്ക് എതിരെ പരാതി
വയനാട്ടിൽ തോൽക്കും; രാഹുൽ സുരക്ഷിത സീറ്റ് തേടുന്നു: മോദി
പിണറായിക്ക് ബിജെപിയുമായി ഒത്തുതീർപ്പ് രാഷ്ട്രീയം: പ്രിയങ്ക ഗാന്ധി
കണ്ണൂരിലെ കള്ളവോട്ട്; പോലീസ് കേസെടുത്തു
മോര്‍ഫ് ചെയ്ത വീഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ല: കെ.കെ.ശൈലജ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top