Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിരോധനം എന്ന പ്രഹസനം
കുരുതികൊടുക്കാൻ കീടനാശിനി–3
12 കീടനാശിനികളാണ് കേരളത്തിൽ നിരോധിച്ചിട്ടുള്ളത്. മനുഷ്യന്റെ പ്രത്യുത്പാദനശേഷിയെ പൂർണമായും തകർക്കുന്ന തരത്തിലുള്ള കീടനാശിനികൾ വരെ ഈ കൂട്ടത്തിൽപ്പെടും. ഡി ഡി ടി, ബെൻസീൻ ഹെക്സാക്ലോറൈഡ്, എതിലിൻ ഡൈ ബ്രോമൈഡ്, ആൻഡ്രിൻ, ഡൈ എൻഡ്രിൻ, പാരക്വറ്റ, ഡൈ ബ്രോമോ ക്ലോറോ പ്രൊപ്പേൻ, 2,4,5 ടി, ക്ലോർഡൈം ഫാം, ഗാലിക്രോൺ, കാംഫെക്ലോർ, പി സി പി, ഈഥൈൽ പരാത്തിയോൺ എന്നിവയാണ് നിരോധിച്ച കീടനാശിനികൾ. വിപണിയിൽ ഇവ പുതിയ പേരിൽ ഇറങ്ങുന്നതിനാൽ പിടികൂടാൻ കഴിയാറില്ലെന്നാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. കീടനാശിനിയുടെ പുറംകവറിൽ അതിന്റെ രാസനാമങ്ങൾ കൃത്യമായി എഴുതണമെന്നിരിക്കെ ഇത് പാലിക്കപ്പെടാറില്ല . ഇത് രാസപരിശോധനയിൽ മാത്രമേ കണ്ടെത്താൻ കഴിയുകയുള്ളൂ. ഇതിനുള്ള ലാബ് സൗകര്യം സംസ്ഥാനത്തില്ല.
ഉപയോഗത്തിലുള്ള മാരക കീടനാശിനികളിൽ 137 ഇനം കീടനാശിനികളും അംഗീകാരമില്ലാത്തവയാണ്. അന്താരാഷ്ര്ടതലത്തിൽ കീടനാശിനികൾക്ക് അംഗീകാരം നൽകുന്ന റയിൻ ഫോറസ്റ്റ് അലയൻസ് സർട്ടിഫൈഡ് കമ്മിറ്റിയുടെ അംഗീകാരമില്ലാതെ ആസിഫേറ്റ്, ഡൈക്ലോറോ, അമിറ്റാസ്, അഡിനാഫോസ്, കാർബോഫ്യൂറാൻ അടങ്ങിയ ഫോറൈറ്റ്, ക്ലോറിഫെറിഫോസ്, സമിനോസൈസ്, എത്തിയോൺ, ഹൈക്ലാസിയോൺ, മാലത്തിയോൺ, ട്രൈഡോഫോസ്, സിനബ് തുടങ്ങി 150ൽപരം കീടനാശിനികളാണ് ഇവിടെ ഉപയോഗിക്കുന്നത്.
യൂറോപ്യൻ യൂണിയനിലും അമേരിക്കൻ രാജ്യങ്ങളിലും ആഫ്രിക്കയിലും ഈ കീടനാശിനികൾ നിരോധിച്ചിട്ടുള്ളതാണ്. ഇന്ത്യയിൽ സെൻട്രൽ ഇൻസെക്ടിസൈഡ് ബോർഡാണ് (സിഐബി) കീടനാശിനികൾക്ക് അംഗീകാരം നൽകുന്നത്. കീടനാശിനികൾ വിവിധ ഗവേഷണ സ്ഥാപനങ്ങളിൽ പരിശോധിച്ച ശേഷം ഏതെല്ലാം വിളകൾക്ക് പ്രയോഗിക്കാൻ സാധിക്കുമെന്ന അംഗീകാര സർട്ടിഫിക്കറ്റും നൽകുന്നത് സിഐബിയാണ്. ഏലത്തിന് ഉപയോഗിക്കാൻ മൂന്നു കീടനാശിനികൾമാത്രമാണ് സിഐബി ശിപാർശ ചെയ്തിട്ടുള്ളത്. ക്യൂനൽഫോസ്, ഫെന്നുവയിറ്റ്, ഫെസ്റ്റായിൽ എന്‍
ിവയാണിത്.
കീടനാശിനികൾ ഒരുലിറ്റർ വെള്ളത്തിൽ രണ്ട് മില്ലി 45 ദിവസം കൂടുമ്പോൾ തളിക്കണമെന്നാണ് ശിപാർശ ചെയ്യുന്നത്. എന്നാൽ ലിറ്ററിന് മൂന്നുമുതൽ അഞ്ചുമില്ലിവരെ 15 ദിവസം കൂടുമ്പോൾ തളിക്കുന്നു.
ഇന്ത്യയിൽ കീടനാശിനി ഉത്പാദനം തുടങ്ങിയത് 1952 ൽ കൽക്കട്ടയിലാണ്. ചൈന കഴിഞ്ഞാൽ ഏഷ്യയിൽ കീടനാശിനി ഉത്പാദനത്തിൽ രണ്ടാം സ്ഥാനം ഇന്ത്യക്കാണ്. ഇവിടെ ഓരോ വർഷത്തെയും കീടനാശിനി ഉപയോഗത്തെക്കുറിച്ചും ഇറക്കുമതിയെക്കുറിച്ചും വ്യക്തമായ കണക്കുകളില്ല. 2014–15 ൽ രാജ്യത്ത് ആകെ ഉപയോഗിച്ചത് 57,353 ടൺ ടെക്നിക്കൽ ഗ്രേഡ് കീടനാശിനിയായിരുന്നു. ആഭ്യന്തര ഉത്പാദനവും ഇറക്കുമതിയും ചേർത്താണിത്. എന്നാൽ ഈ വർഷം 77,376 ടൺ ടെക്നിക്കൽ ഗ്രേഡ് കീടനാശിനി ഇറക്കുമതി ചെയ്തതായും കണക്കുകൾ സൂചിപ്പിക്കുന്നു. ആഭ്യന്തര കീടനാശിനി ഉത്പാദനത്തിലും ഇറക്കുമതിയിലും കേന്ദ്ര–സംസ്ഥാന ഗവൺമെന്റുകൾക്ക് ഒരു നിയന്ത്രണവുമില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്.
അപ്രായോഗിക നിയനങ്ങളും നടപടികളും
സമഗ്രമായ ഒരു കീടനാശിനി നിയമം 1968 ലാണ് രാജ്യത്ത് നിലവിൽ വന്നത്. ഈ നിയമം നടപ്പാക്കുന്നതിനുള്ള അനുബന്ധ ചട്ടങ്ങൾ 1971 ൽ നിലവിൽ വന്നു. ഫരീദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കേന്ദ്ര കീടനാശിനി ബോർഡിനാണ് 1968 ലെ കീടനാശിനിനിയമം നടപ്പാക്കുന്നതിനുള്ള ചുമതല. ബോർഡിന്റെ കീഴിലുള്ള രജിസ്ട്രേഷൻ കമ്മിറ്റി പുതിയ കീടനാശിനികൾക്ക് രജിസ്ട്രേഷൻ അനുവദിക്കുന്നു. പുതിയ കീടനാശിനികൾക്ക് രജിസ്ട്രേഷൻ നൽകുന്നതിനുമുമ്പ് അതിന്റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ, പ്രത്യേക കീടത്തെ നിയന്ത്രിക്കുന്നതിലുള്ള കാര്യക്ഷമമായ പ്രവർത്തനം, അവശിഷ്ട വിഷാംശം തുടങ്ങിയവയെക്കുറിച്ച് വിശദമായ പഠനം നടത്തി അതിന്റെ വിവരങ്ങൾ കേന്ദ്ര കീടനാശിനി ബോർഡിന്റെ രജിസ്ട്രേഷൻ കമ്മിറ്റിക്ക് സമർപ്പിച്ചിരിക്കണം. നിയമം ശക്തമാണെങ്കിലും രജിസ്ട്രേഷൻ നടപടികൾ പലപ്പോഴും പ്രഹസനമായിമാറുന്നു. കമ്പനികൾ നൽകുന്ന പരീക്ഷണ വിവരങ്ങൾ നിഷ്പക്ഷമായ വിശകലനത്തിനു വിധേയമാക്കാതെ അതേപടി മുഖവിലയ്ക്കെടുത്തുകൊണ്ടാണ് മിക്കപ്പോഴും രജിസ്ട്രേഷൻ നൽകുന്നത്. കീടനാശിനികൾ വിപണിയിലിറക്കുന്നതിനു മുമ്പു വരെ മാത്രമാണ് സുരക്ഷാപഠനങ്ങൾ. കർഷകരിലെത്തിയ ശേഷം സുരക്ഷാപഠനങ്ങൾ നടത്തുന്നത് കേന്ദ്ര കീടനാശിനി ബോർഡിന്റെ ഉത്തരവാദിത്വമേയല്ല. നിലവിലുള്ള രജിസ്ട്രേഷൻ സമ്പ്രദായവും നിയമങ്ങളും കീടനാശിനികൾ പരിസ്ഥിതിക്കും മനുഷ്യരുടെ ആരോഗ്യത്തിനും ഏല്പിക്കുന്ന ആഘാതങ്ങൾ പരിഹരിക്കുന്നതിന് പര്യാപ്തമല്ല.
കീടനാശിനികളുടെ സുരക്ഷിതമായ ഉപയോഗത്തിന് ഇന്ത്യയിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റി നൽകിയ ശിപാർശകൾ ഇനിയും നടപ്പാക്കിയിട്ടില്ല. നിലവിലുള്ള 1968 ലെ കീടനാശിനി നിയമത്തിനു പകരം ഒരു കീടനാശിനി മാനേജ്മെന്റ് നിയമത്തിന് രൂപം നൽകാനുള്ള ബിൽ 2008 മുതൽ രാജ്യസഭയുടെ പരിഗണനയിലുണ്ട്. എന്നാൽ ഈ ബിൽ ഏറെക്കുറെ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.
1968 ലെ കേന്ദ്ര കീടനാശിനി നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം 260–ലേറെ കീടനാശിനികളാണ് ഇപ്പോൾ രാജ്യത്ത് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കീടനാശിനികൾക്ക് രജിസ്ട്രേഷൻ നൽകുന്ന കേന്ദ്ര കീടനാശിനി ബോർഡിന് സ്വതന്ത്രമായ ഗവേഷണം നടത്തുന്നതിനുള്ള സംവിധാനങ്ങളൊന്നും തന്നെയില്ല. അപകടകാരിയായ ഏതെങ്കിലും കീടനാശിനി നിരോധിക്കണമെങ്കിൽ ആ കീടനാശിനി മറ്റേതെങ്കിലും വിദേശരാജ്യത്ത് നിരോധിച്ചതായി വിവരം കിട്ടിയാൽ മാത്രമേ കേന്ദ്ര കീടനാശിനി ബോർഡ് നടപടികൾ തുടങ്ങുകയുള്ളു. വിദേശത്ത് നിരോധിച്ച കീടനാശിനികൾ ഇന്ത്യയിൽ നിരോധിക്കുമ്പോഴേക്കും വർഷങ്ങൾ പിന്നെയും കഴിഞ്ഞിട്ടുണ്ടാവും. വിദേശത്തു നിരോധിച്ച കീടനാശിനി മനുഷ്യരുടെ ആരോഗ്യത്തെയും പരിസ്ഥിതിയെയും അപകടപ്പെടുത്തി ആയിരക്കണക്കിന് ടൺ ഇവിടെ വിറ്റഴിഞ്ഞിട്ടുണ്ടാകും.
കീടനാശിനികൾ വാണിജ്യപരമായി പുറത്തിറക്കിയതിനുശേഷവും അതിന്റെ സുരക്ഷാപരമായ ആഘാതങ്ങളെക്കുറിച്ചു പഠിക്കാൻ സംവിധാനമില്ല. കീടനാശിനികളിൽ ചിലതിന് പരമാവധി അനുവദനീയമായ അവശിഷ്ട വിഷാംശത്തിന്റെ പരിധി നിശ്ചയിച്ചിട്ടില്ല. നല്ല കൃഷിരീതികൾ പിന്തുടർന്നതിനു ശേഷവും വിളകളിൽ കാണപ്പെടുന്ന അവശിഷ്ടവിഷാംശത്തിന്റെ പരിധി മാക്സിമം റെസിഡ്യൂ ലിമിറ്റ് അഥവാ എംആർഎൽ എന്നറിയപ്പെടുന്നു. പുതിയ കീടനാശിനികൾക്ക് രജിസ്ട്രേഷൻ ലഭിക്കാൻ എംആർഎൽ സംബന്ധിച്ച വിവരങ്ങൾ അനിവാര്യമെങ്കിലും 2004 മുതൽ ഇത് നിർബന്ധിതമാക്കുമെന്ന് കേന്ദ്ര കൃഷിവകുപ്പ് ഉറപ്പു നൽകിയിരുന്നു. എന്നാൽ ഈ തീരുമാനവും ഇതുവരെയും നടപ്പിലാക്കിയിട്ടില്ല.
വാരിവിതറുകയാണ് വിഷക്കൂട്ടുകൾ
ഒരു വിളയിൽ കീടനാശിനി തളിച്ചുകഴിഞ്ഞാൽ അത് നിർവീര്യമാകുന്നതിനുള്ള സമയം കഴിഞ്ഞു മാത്രമേ വിളവെടുത്ത് ഉപയോഗിക്കാൻ പാടുള്ളൂ. കാത്തിരിപ്പുകാലം എന്നറിയപ്പെടുന്ന ഈ ഇടവേളയ്ക്കുശേഷം വിളവെടുത്താൽ മാത്രമേ ഉത്പന്നം സുരക്ഷിതമായിരിക്കുകയുള്ളൂ. അപകടകരമല്ലാത്ത അളവിൽ മാത്രമേ കീടനാശിനി, ഉത്പന്നത്തിൽ അടങ്ങിയിട്ടുള്ളുവെന്ന് ഉറപ്പാക്കാനാണ് കാത്തിരിപ്പുകാലം നിശ്ചയിക്കുന്നത്. വിളവെടുത്തതിനുശേഷം നേരിട്ടു ഭക്ഷിക്കുന്ന പഴം– പച്ചക്കറി വിളകളിൽ കാത്തിരിപ്പു കാലത്തിന് കൂടുതൽ പ്രാധാന്യമുണ്ട്. കാത്തിരിപ്പുകാലത്തിന്റെ വിശദവിവരങ്ങളും കമ്പനികൾ രജിസ്ട്രേഷനു നൽകുന്ന രേഖകൾക്കൊപ്പം കേന്ദ്ര ഇൻസെക്ടിസൈഡ് ബോർഡിന് നൽകണം. എന്നാൽ പല കീടനാശിനികളുടെ കാര്യത്തിലും കാത്തിരിപ്പുകാലത്തിന്റെ കാര്യത്തിൽ വ്യക്തതയില്ല. ചില കീടനാശിനികൾക്ക് കാത്തിരിപ്പുകാലം ശിപാർശ ചെയ്തിട്ടേയില്ല. വിറ്റഴിക്കപ്പെടുന്ന വ്യാജകീടനാശിനികൾ കണ്ടെത്തി നടപടി എടുക്കുന്നതിനും സംവിധാനമില്ല. അംഗീകൃത കീടനാശിനി പരിശോധന ലബോറട്ടറികളുടെ എണ്ണത്തിലുള്ള അപര്യാപ്തതയാണ് പ്രധാനകാരണം.
(തുടരും)
–റെജി ജോസഫ്
"കാര്യം കാണാൻ കഴുതക്കാൽ പിടിച്ചപ്പോൾ'
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നൊരു പഴഞ്ചൊല്ലുണ്ട്, ഈ പഴഞ്ചൊല്ലിൽ പതിര
രാജ്യത്തെ ഞെട്ടിച്ച ചില തോൽവികൾ
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ എല്ലാവരും ആരു ജയിക്കും ആരു തോൽ
തീ പടരുന്ന ‘തരിശ് ഭൂമി’
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
Latest News
പാറ്റ്നയിൽ ഹോട്ടലില്‍ വൻ തീപിടിത്തം; ആറു മരണം
തൃശൂർ പൂരത്തിലെ പോലീസ് ഇടപെടൽ; ഹൈക്കോടതി വിശദീകരണം തേടി
തൃശൂര്‍ സീറ്റിന് പകരം ലാവ്ലിന് കേസ് ഒഴിവാക്കും; ജാവദേക്കര്‍ ഇ.പിയെ കണ്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍
സുധാകരന് മരുന്ന് കഴിച്ചില്ല, അതാണ് താന്‍ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞത്: ഇ.പി
മാസപ്പടി കേസ്: വിജിലന്‍സ് കോടതിയില്‍ മൂന്ന് രേഖകള്‍ ഹാജരാക്കി മാത്യു കുഴല്നാടൻ
Latest News
പാറ്റ്നയിൽ ഹോട്ടലില്‍ വൻ തീപിടിത്തം; ആറു മരണം
തൃശൂർ പൂരത്തിലെ പോലീസ് ഇടപെടൽ; ഹൈക്കോടതി വിശദീകരണം തേടി
തൃശൂര്‍ സീറ്റിന് പകരം ലാവ്ലിന് കേസ് ഒഴിവാക്കും; ജാവദേക്കര്‍ ഇ.പിയെ കണ്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍
സുധാകരന് മരുന്ന് കഴിച്ചില്ല, അതാണ് താന്‍ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞത്: ഇ.പി
മാസപ്പടി കേസ്: വിജിലന്‍സ് കോടതിയില്‍ മൂന്ന് രേഖകള്‍ ഹാജരാക്കി മാത്യു കുഴല്നാടൻ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top