Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കടുവകൾ എന്തുകൊണ്ട് നാട്ടിലേക്ക്...?
ഭൂമിയിൽ മനുഷ്യന്റെ നിലനിൽപ്പിന് അടിസ്ഥാനമാണ് കാടുകൾ. കാടുകളുടെ സംരക്ഷണത്തിനായി യുനെസ്കോ മുതൽ ഗ്രാമപഞ്ചായത്ത് വാർഡുതലം വരെ സംഘടനകളും നിരവധി എൻജിഒ കളും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ അവയ്ക്കെല്ലാം പുറമേ പ്രകൃതി തന്നെ ഭൂമിയുടെ ശ്വാസകോശമായ കാടുകൾക്കു സംരക്ഷണം ഒരുക്കുന്നുണ്ട്. പ്രകൃതിയിലെ ആ സംരക്ഷകരിൽ പ്രധാന പങ്കുവഹിക്കുന്നവരാണ് കടുവകൾ. പ്രകൃതി ഒരുക്കുന്ന ഭക്ഷണക്രമത്തിലെ ഏറ്റവും ആദ്യത്തെ കണ്ണിയാണ് കടുവ. കടുവയുടെ സംരക്ഷണം അവതന്നെ ഒരുക്കുമെങ്കിലും മറ്റ് പലരീതിയിലുമുള്ള കടന്നുകയറ്റം അവയുടെ നിലനിൽപ്പിന് ഭീഷണിയാകുന്നുണ്ട്.
കർണാടകയിലെ നാഗർഹോള, ബന്ദിപ്പുര, തമിഴ്നാട്ടിലെ മുതുമല കടുവാസങ്കേതങ്ങളുമായി അതിരിടുന്നതാണ് വയനാടൻ വനം. നോർത്ത്, സൗത്ത് വനം ഡിവിഷനുകളും വന്യജീവി സങ്കേതവും ഉൾപ്പെടുന്നതാണ് വയനാടൻ കാട്. ബത്തേരി താലൂക്കിലെ മുത്തങ്ങ, കുറിച്യാട്, ബത്തേരി റേഞ്ചുകളും മാനന്തവാടി താലൂക്കിലെ തോൽപ്പെട്ടി റേഞ്ചും അടങ്ങുന്നതാണ് 344.44 ചതുരശ്ര കിലോമീറ്റർ വരുന്ന വയനാട് വന്യജീവി സങ്കേതം. ഇതിന്റെയും ബന്ദിപ്പുര, മുതുമല കടുവാസങ്കേതങ്ങളുടെയും സംഗമസ്ഥാനമായ ട്രൈ ജംഗ്ഷൻ മുത്തങ്ങ വൈൽഡ് ലൈഫ് റേഞ്ച് ആസ്ഥാനത്തിനടുത്താണ്. കർണാടകയിലെ നാഗരഹോള കടുവാസങ്കേതത്തോടു ചേർന്നാണ് വയനാട് വന്യജീവി സങ്കേതത്തിന്റെ ഭാഗമായ തോൽപ്പെട്ടി വനം.
പ്രഖ്യാപിത കടുവാസങ്കതമല്ലെങ്കിലും ദക്ഷിണേന്ത്യയിൽ കടുവകളുടെ മുഖ്യ ആവാസകേന്ദ്രമാണ് വയനാട് വന്യജീവി സങ്കേതവും നോർത്ത്, സൗത്ത് വനം ഡിവിഷനുകളുടെ ചില ഭാഗങ്ങളും. തെന്നിന്ത്യയിൽ ബന്ദിപ്പുര കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കടുവകളുള്ളത് വയനാടൻ വനത്തിലാണെന്നാണ് കണക്ക്.
എട്ടു കടുവകളെയാണ് നാലു വർഷത്തിനുള്ളിൽ വയനാട് വന്യജീവി സങ്കേതത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പിടികൂടിയത്. എന്തുകൊണ്ട് ജനവാസ കേന്ദ്രങ്ങളുടെ സാമീപ്യമുള്ള വയനാടൻ കാടുകളിലേക്ക് കടുവകൾ എത്തുന്നു എന്ന ചോദ്യം നേരത്തെ തന്നെ ഉയർന്നിരുന്നു. വയനാടിനോട് അതിർത്തി പങ്കിടുന്ന മറ്റ് മൂന്ന് വന്യജീവി സങ്കേതങ്ങളിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വയനാടിനെ അപേക്ഷിച്ച് താരതമ്യേനെ കുറവായിരുന്നു. വയനാട് വന്യജീവി സങ്കേതത്തോട് അതിർത്തി പങ്കിടുന്ന ബന്ദിപ്പൂർ ദേശീയ ടൈഗർ റിസർവ്, മുതുമല ടൈഗർ റിസർവ്, നാഗർഹോള ടൈഗർ റിസർവ് എന്നിവിടങ്ങളിൽ നിന്നും വയനാട് വന്യജീവി സങ്കേതത്തിലേക്ക് കടുവകൾ ആവാസ വ്യവസ്ഥയിലെ പലകാരണങ്ങൾകൊണ്ടും എത്തിപ്പെടുകയായിരുന്നു. ഇവയോട് ഇടകലർന്ന സ്വഭാവമാണ് വയനാടൻ കടുവകൾക്കുള്ളത്. കേരളത്തിലെ പ്രധാന കടുവസംരക്ഷണ കേന്ദ്രങ്ങളിൽ കാണുന്ന കടുവകളുടെ പകുതിയും വയനാട് വന്യജീവി സങ്കേതത്തിലാണ് കാണുന്നത്.
കാടുകളിലേക്കുള്ള മനുഷ്യന്റെ കടന്നുകയറ്റം കുറഞ്ഞതും നല്ല രീതിയിലുള്ള പരിപാലനവും കാടുകളിൽ കടുവകളുടെ എണ്ണം വർധിക്കുന്നതിന് കാരണമായിട്ടുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു. എന്നാൽ വയനാട് വന്യജീവി സങ്കേതം കേരളത്തിനോട് ചേർന്നു കിടക്കുന്ന മൂന്ന് ടൈഗർ റിസർവുകളുമായി ഇടചേർന്നു കിടക്കുന്നതിനാൽ കടുവകൾ ഇവിടേക്ക് എത്തിച്ചേരുകയാണ് ചെയ്യുന്നത്്. പലകാരണങ്ങൾകൊണ്ടും കടുവകൾ പലായനം ചെയ്യാറാണ് പതിവ്. ഇതിൽ പ്രധാനം, കടുവകൾ രണ്ടു വയസിനു ശേഷം ഇണപിരിക്കുന്നത് പതിവാണ്. ഇതിനുശേഷം സ്വന്തം ആവാസമേഖല(ടൈഗർ ടെറിറ്ററി) കണ്ടെത്തേണ്ടത് കടുവകളുടെ ജോലിയാണ്. വാസസ്ഥലങ്ങളിലെ അധീന പ്രദേശപരിധി നിലനിർത്തി റോന്തുചുറ്റുന്ന സ്വഭാവമുള്ളതാണ് ഈ ജീവി. 10–15 ചതുരശ്ര കിലോമീറ്ററാണ് ഒരു കടുവയുടെ സാമ്രാജ്യ പരിധി. ഒരു ആൺകടുവ അതിന്റെ അധീന പ്രദേശ പരിധിയിൽ മറ്റൊരു ആൺ കടുവയുടെ സാന്നിധ്യം അനുവദിക്കില്ല. ഒരു ആൺകടുവ സ്വന്തം അധിനിവേശ പരിധിയിൽ മറ്റൊരു ആൺ കടുവയെ കണ്ടാൽ അവ തമ്മിലുള്ള ഉഗ്രമായ പോരും ഒന്നിന്റെ മരണമോ അല്ലെങ്കിൽ ആധിനിവേശ മേഖലവിട്ട് മറ്റൊരിടത്തേക്ക് പോവുകയോ ചെയ്യുമെന്ന് വിദഗ്ധർ പറയുന്നു. പെൺകടുവകളും അവയുടെ അധീനപ്രദേശപരിധി നിലനിർത്താൻ ഏറ്റുമുട്ടാറുണ്ട്. ഇത്തരത്തിലുണ്ടാകുന്ന പോരാട്ടത്തിൽ തോൽക്കുന്ന കടുവ മേഖല വിട്ട് പലായനം ചെയ്യുകയുമാണ് പതിവ്. ഇത്തരത്തിൽ പലായനം ചെയ്യുന്ന കടുവകൾ പൊതുവെ ക്ഷീണിതരും മാരകമായ മുറിവുകൾ പറ്റിയവയുമായിരിക്കും. ക്ഷീണിതരായ കടുവകൾക്ക് ഇരയെ പിടിക്കുന്നതിന് ബുദ്ധിമുട്ടായിരിക്കും. ഈ സാഹചര്യത്തിലാണ് വനത്തിൽ മേയാൻ വിടുന്ന, പൊതുവെ പ്രതികരണം കുറവായ മൃഗങ്ങളെ ഇവർ ഭക്ഷണമാക്കുന്നത്. വയനാട് വന്യജീവിസങ്കേതത്തിന് ചുറ്റും ജനവാസമേഖലയായതിനാൽ ഇത്തരത്തിൽ പരിക്കേറ്റും അവശരായി എത്തുന്നതുമായ കടുവകൾ വയനാടൻ കാടുകളിലേക്കാണ് എത്തുന്നത്.
ആരോഗ്യമുള്ള കടുവകൾ വലിയ മൃഗങ്ങളെ മാത്രമാണ് വേട്ടയാടാറുള്ളത്. ഒരിക്കലും ചെറുജീവികളെ വേട്ടയാടാറില്ല. കലമാൻ, കാട്ടുപോത്ത്, കുട്ടിയാന തുടങ്ങിയവയെയാണ് വേട്ടയാടുന്നത്. ദീർഘനാൾ ഭക്ഷിക്കുന്നതിന് ആവശ്യമായാണ് ഇത്തരത്തിൽ വേട്ടയാടൽ നടത്തുന്നത്. ചെറുമൃഗങ്ങളെ ഒഴിവാക്കാൻ ചെറുപ്പത്തിൽ തന്നെ ഇവയെ തള്ളക്കടുവകൾ ശീലിപ്പിക്കാറുണ്ടെന്ന് ഈ മേഖലയിൽ പഠനം നടത്തുന്നവർ കണ്ടെത്തിയിട്ടുണ്ട്. കാട്ടിലെ ഏറ്റവും മര്യാദയുള്ള മൃഗമാണ് കടുവ. നിവർന്നു നിൽക്കുന്ന മനുഷ്യനെ കടുവ ഒരിക്കൽ പോലും ആക്രമിക്കുകയില്ല. കാട്ടിൽ കിഴങ്ങുകൾ ശേഖരിക്കുന്നതിനും വിറകെടുക്കുന്നതിനുമായി എത്തുന്ന മനുഷ്യരെയാണ് കടുവ പലപ്പോഴും ആക്രമിക്കുന്നത്. ക്ഷീണിതരായി ജീവൻ നിലനിർത്തേണ്ട ഘട്ടം ആകുമ്പോൾ മാത്രമാണ് കടുവകൾ നാട്ടിലിറങ്ങി മനുഷ്യരെയും കെട്ടിയിട്ട മൃഗങ്ങളെയും ഇരയാക്കാൻ ശ്രമിക്കുന്നത്.
കാട്ടിൽ ജീവിക്കുന്ന കടുവകളുടെ ആരോഗ്യമുള്ള ജീവിതകാലം എട്ടുവയസുവരെയാണ്; ഇത് 12 വയസുവരെ നീളാം. ഇതിനിടയിൽ മറ്റ് കടുവകളുടെ ആക്രമണങ്ങളിൽ പരിക്കേറ്റ് രോഗങ്ങൾ മൂലവും കടുവകൾ ചാകാറുണ്ട്. മൃഗശാലകളിൽ ജീവിക്കുന്ന കടുവകൾ 18–20 വയസുവരെ ജീവിക്കാറുണ്ട്. ഭക്ഷണമാക്കുന്ന മൃഗങ്ങളുടെ ഇറച്ചിയിൽ നിന്നും രോഗങ്ങൾ പകർന്നും കടുവകൾ ചാകാറുണ്ട്. പലപ്പോഴും ജനവാസകേന്ദ്രങ്ങളിലെ നായകളിൽ നിന്നും മറ്റു പല ജീവികളിലേക്കും പകരുന്ന കനൈൻ ഡിസ്റ്റംബർ എന്ന വൈറസ് മൂലവും കടുവകൾ ചാകുന്നുണ്ട്. എന്നാൽ കേരളത്തിൽ ഇത്തരത്തിലുള്ള മരണങ്ങൾ ഇതുവരെ തെളിയിച്ചിട്ടില്ല. വൈൽഡ് ലൈഫ് കൺസർവേറ്റീവ് സൊസൈറ്റി(ഡബ്ല്യുസിഎസ്) 2013 മുതൽ വയനാട്ടിലെ കാടുകളിൽ കാമറകൾ സ്ഥാപിച്ച് കടുവകളെക്കുറിച്ചുള്ള പഠനങ്ങൾ നടത്തുന്നുണ്ട്. ഇതിലൂടെ കടുവകളുടെ പലായനം, എണ്ണം, വംശവർധനവ് എന്നിവയെക്കുറിച്ചുള്ള പൂർണമായ കണക്കുകൾ ശേഖരിക്കാൻ ഡബ്ല്യുസിഎസിനാകുന്നുണ്ട്. സ്വതന്ത്ര സോഫ്റ്റ് വെയറിൽ കണക്കുകൾ സൂക്ഷിക്കുന്നതിനാൽ കടുവകളുടെ എണ്ണം കൃത്യമായി രേഖപ്പെടുത്താൻ സാധിക്കുന്നുണ്ട്. വയനാട്, ബന്ദിപ്പുര, മുതുമല വനങ്ങളിൽ കടുവകളുടെ എണ്ണം വർധിക്കുകയാണ്. ഈ വനമേഖലയിൽ 100 ചതുരശ്ര കിലോമീറ്ററിൽ 10നും 15നും ഇടയിലാണ് കടുവകളുടെ സാന്ദ്രതയെന്ന് വൈൽഡ് ലൈഫ് കൺസർവേഷൻ സൊസൈറ്റി ഓഫ് ഇന്ത്യയിലെ ഡോ. കെ. ഉല്ലാസ് കാരന്തിന്റെ പഠനങ്ങളിൽ വ്യക്തമാകുന്നു.
കടുവകളുടെ സംരക്ഷണത്തിനായി വയനാട് വന്യജീവി സങ്കേതത്തെ ടൈഗർ റിസർവ് ആയി പ്രഖ്യാപിക്കണം എന്ന ആവശ്യവും വിവിധ ഭാഗങ്ങളിൽ നിന്നുമുയരുന്നുണ്ട്. എന്നാൽ നിക്ഷിപ്ത താത്പര്യക്കാരുടെ എതിർപ്പുമൂലം ഇവ നടപ്പിലാകുന്നില്ലെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എൻ. ബാദുഷ പറഞ്ഞു. ജനവിരുദ്ധ വികാരം ഇളക്കിവിടുകയും കർഷകർക്ക് ദോഷകരമായി ടൈഗർ റിസർവ് മാറും എന്ന രീതിയിലുള്ള അബദ്ധ പ്രചാരണമാണ് ഇവർ ചെയ്യുന്നത്. ഇത്തരത്തിൽ ടൈഗർ റിസർവ് ആക്കുന്നതുകൊണ്ട് ഒരു രീതിയിലുമുള്ള നിയന്ത്രണങ്ങളോ ദോഷങ്ങളോ ജനങ്ങൾക്കുണ്ടാവുകയില്ലെന്നും മറിച്ച് ഗുണമാണ് ഉണ്ടാവുകയെന്നും പ്രകൃതി സംരക്ഷണ സമിതി പറയുന്നു. കോടിക്കണക്കിന് രൂപയുടെ കേന്ദ്രഫണ്ട് ലഭ്യമാവുകയും വന്യജീവികളുടെ ആക്രമണങ്ങളിൽ കർഷകർക്കുണ്ടാകുന്ന നഷ്ടങ്ങൾക്ക് ഉടനടി നഷ്ടപരിഹാരം ലഭിക്കുകയും ചെയ്യും. കാടും നാടും വേർതിരിച്ച് കർഷകരെ സംരക്ഷിക്കുന്നതിനും ഇത്തരത്തിലുള്ള ഫണ്ട് ഉപയോഗിക്കാമെന്ന് ഡബ്ല്യുസിഎസ് വയനാട് ജില്ലാ ഫീൽഡ് ഓഫീസർ അരുൾ ബാദുഷ പറഞ്ഞു.
നാഷണൽ ടൈഗർ കൺസർവേറ്റീവ് അഥോറിറ്റി (എൻടിസിഎ)
കടുവകളുടെ സംരക്ഷണത്തിനായി ദേശീയ തലത്തിൽ രൂപം നൽകിയിട്ടുള്ള സംഘടനയാണ് നാഷണൽ ടൈഗർ കൺസർവേറ്റീവ് അഥോറിറ്റി (എൻടിസിഎ). വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിലാണ് എൻടിസിഎ രൂപീകരിച്ചിട്ടുള്ളത്. പ്രഗത്ഭരായ എട്ട് അംഗങ്ങൾ അടങ്ങുന്ന അഥോറിറ്റിയിൽ വന്യജീവി സംരക്ഷണത്തിലും ആദിവാസി സംരക്ഷണത്തിലും കഴിവുതെളിയിച്ചിട്ടുള്ളവരും മൂന്ന് പാർലമെന്റ് അംഗങ്ങളും ഇതിലുണ്ടാകും. ടൈഗർ റിസർവിനുവേണ്ട നിർദേശങ്ങളും നിലവാരവും തീരുമാനിക്കുന്നതിൽ എൻടിസിഎക്ക് പ്രധാന പങ്കുണ്ട്. കടുവ സംരക്ഷണം, കണക്കെടുപ്പ്, രോഗങ്ങളെക്കുറിച്ച് കണ്ടെത്തുക, പ്രജനനം, പട്രോളിംഗ്, മറ്റ് രീതിയിലുള്ള കടന്നുകയറ്റങ്ങൾ എല്ലാ കാര്യത്തിലും തീരുമാനം എൻടിസിഎ യുടേതായിരിക്കും. സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയുടെ കീഴിലുള്ള സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയായിരിക്കും കാര്യങ്ങൾ തീരുമാനിക്കുക. പ്രശ്നകാരികളായ കടുവകളെ പിടിച്ച് മറ്റ് കാടുകളിൽ വിടുന്നത് തടഞ്ഞത് എൻടിസിഎ യുടെ നിർദേശപ്രകാരമായിരുന്നു. ഇവയെ പിന്നീട് മൃഗശാലകളിലേക്കോ മറ്റ് സംരക്ഷിത മേഖലകളിലേക്കോ മാറ്റാനും അഥോറിറ്റി തീരുമാനിക്കുകയായിരുന്നു. ഒരിക്കൽ നാട്ടിലിറങ്ങുന്ന കടുവ പൊതുവേ ക്ഷീണിതനാവാമെന്നതിനാലും വീണ്ടും ജനവാസമേഖലയിൽ എത്തിപ്പെടാൻ കാരണമാകുന്നതിനാലുമാണ് ഇത്തരത്തിലൊരു തീരുമാനം എൻടിസിഎ എടുത്തത്.
തയാറാക്കിയത്:
അജിത് മാത്യു
ഫോട്ടോ: ജോജി വർഗീസ്.
"കാര്യം കാണാൻ കഴുതക്കാൽ പിടിച്ചപ്പോൾ'
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നൊരു പഴഞ്ചൊല്ലുണ്ട്, ഈ പഴഞ്ചൊല്ലിൽ പതിര
രാജ്യത്തെ ഞെട്ടിച്ച ചില തോൽവികൾ
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ എല്ലാവരും ആരു ജയിക്കും ആരു തോൽ
തീ പടരുന്ന ‘തരിശ് ഭൂമി’
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
Latest News
ഹരിയാനയിൽ 400 വർഷങ്ങൾ പഴക്കമുള്ള മൂന്ന് ലോഹ വിഗ്രഹങ്ങൾ കണ്ടെത്തി
ചരിത്രത്തിൽ ആദ്യമായി ഭരണഘടനയെ തകർക്കാൻ ശ്രമിച്ച പാർട്ടിയാണ് ബിജെപി: രാഹുൽ ഗാന്ധി
പോളിംഗ് ഡ്യൂട്ടിക്ക് ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്യും; എറണാകുളം ജില്ലാ കളക്ടർ
കെഎസ്ആർടിസിക്ക് 50 കോടി രൂപ സർക്കാർ സഹായമായി അനുവദിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പ് : നാല് ജില്ലകളിൽ നിരോധനാജ്ഞ
Latest News
ഹരിയാനയിൽ 400 വർഷങ്ങൾ പഴക്കമുള്ള മൂന്ന് ലോഹ വിഗ്രഹങ്ങൾ കണ്ടെത്തി
ചരിത്രത്തിൽ ആദ്യമായി ഭരണഘടനയെ തകർക്കാൻ ശ്രമിച്ച പാർട്ടിയാണ് ബിജെപി: രാഹുൽ ഗാന്ധി
പോളിംഗ് ഡ്യൂട്ടിക്ക് ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്യും; എറണാകുളം ജില്ലാ കളക്ടർ
കെഎസ്ആർടിസിക്ക് 50 കോടി രൂപ സർക്കാർ സഹായമായി അനുവദിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പ് : നാല് ജില്ലകളിൽ നിരോധനാജ്ഞ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top