Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ദേ...മാഷ്....
മാഷുമ്മാരെ ഇഷ്ടപ്പെടാത്തവരായി ആരെങ്കിലും ഉണ്ടോ... ചൂരൽക്കഷായത്തിന്റെ രുചി അറിഞ്ഞിട്ടില്ലാത്തവരുണ്ടോ... ഈ രണ്ടു ചോദ്യങ്ങൾക്കും ഇല്ലായെന്നായിരിക്കും ഉത്തരം. രണ്ടെണ്ണം കിട്ടിയാലും അതു നന്നാകാൻ വേണ്ടിയായിരുന്നുവെന്ന് കാലം തെളിയിച്ച കാര്യമാണ്. പ്രിയപ്പെട്ട മാഷുമ്മാരെ കുറിച്ചുള്ള ഓർമകൾ മനസിലുണ്ടെങ്കിലും അവയെല്ലാം പൊടിതട്ടിയെടുക്കാൻ സിനിമ പിടിത്തക്കാർ കാണിച്ച ശുഷ്കാന്തിയോളം വരില്ല മറ്റൊന്നും. ചില സിനിമകളിലെ അധ്യാപകരെ കാണുമ്പോൾ തോന്നില്ലേ ഇതു നമ്മുടെ സ്കൂളിലെ ആന്റണി മാഷല്ലേയെന്ന്... അല്ലെങ്കിൽ ഇതു നമ്മുടെ കോളജിലെ ജോയി സാറല്ലെയെന്നെല്ലാം... അത്രത്തോളം ഹൃദ്യമായിട്ടാണ് അത്തരം വേഷങ്ങൾ നമ്മുടെ പ്രിയപ്പെട്ട താരങ്ങൾ പകർന്നാടിയിട്ടുള്ളത്. അവർപോലും അറിയാതെ അവർ ഒരുപാട് മാഷുമ്മാരുടെ പ്രതിരൂപങ്ങൾ ആയിട്ടുണ്ട്. ഇത്രയൊക്കെ പറയാൻ കാരണം ആനന്ദത്തിലെ ചാക്കോ സാറാണ്(ഡോ. റോണി ഡേവിഡ്). മലയാള സിനിമയിലെ മാഷുമ്മാരെ കുറിച്ചുള്ള ഓർമപ്പെടുത്തലിലേക്ക് കയറൂരി വിട്ടതിന്റെ എല്ലാ ക്രെഡിറ്റും ചാക്കോ സാറിന് അവകാശപ്പെട്ടതാണ്. ഒന്നു ചുറ്റി കറങ്ങിയേച്ചും വരാം മലയാള സിനിമയിലെ പ്രിയപ്പെട്ട അധ്യാപകർക്കൊപ്പം.
ദ്വിമാന സമവാക്യത്തിന്റെ സാമാന്യരൂപമെന്താടാ...
ദ്വിമാന സമവാക്യത്തിന്റെ സാമാന്യരൂപം എന്താടാ= ബബ്ബ ബബ്ബ ബബ്ബ അല്ല... ഉത്തരം പറയടാ... എന്നു പറഞ്ഞുകൊണ്ട് കുട്ടികളെ വിറപ്പിച്ച സ്ഫടികത്തിലെ ചാക്കോ മാഷിനെ ആരും മറക്കാനിടയില്ല. തോമസ് ചാക്കോയുടെ(മോഹൻലാൽ) അച്ഛനും സ്കൂളിലെ ഹെഡ്മാസ്റ്ററുമായ ചാക്കോ മാഷിനെ തിലകൻ അനശ്വരമാക്കിയപ്പോൾ മലയാളികൾ ഒന്നടങ്കം ഒരു ഡയലോഗ് കാണാതെ പഠിച്ചു...‘ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണെന്ന്’. തിലകനെന്ന നടന വിസ്മയത്തെ കുറിച്ചു പറഞ്ഞു തുടങ്ങിയാൽ ചാക്കോമാഷിനെ പ്രതിപാദിക്കാതെ ആർക്കും കടന്നു പോകാനാവില്ല. അന്നത്തെ കാലഘട്ടത്തിൽ അത്തരത്തിലുള്ള അധ്യാപകർ നിരവധി സ്കൂളുകളിൽ ഉണ്ടായിരുന്നിരിക്കണം. 1995–ൽ സംവിധായകൻ ഭദ്രൻ സ്ഫടികം എന്ന ചിത്രത്തിലൂടെ അത്തരത്തിലുള്ള ഒരു കടുംപിടിത്തക്കാരനായ മാഷിനെ തിലകനിലൂടെ രേഖപ്പെടുത്തിയപ്പോൾ പ്രേക്ഷകമനസിലേക്ക് ചാക്കോ മാഷ് ആഴത്തിലിറങ്ങി ചെല്ലുകയും ചെയ്തു.
സാൾട്ട് മാംഗോ ട്രീ
ദൂരെ ദൂരെ ഒരു കൂട് കൂട്ടാം എന്ന ചിത്രത്തിൽ മോഹൻലാൽ ദിവാകരൻ മാഷായി എത്തി കുട്ടികൾക്ക് ഉപ്പുമാവിന്റെ ഇംഗ്ലീഷ് പറഞ്ഞു കൊടുക്കുന്ന രംഗം ഓർമയില്ലേ. ഉപ്പെന്നു പറഞ്ഞാൽ സാൾട്ട് മാവ് എന്നു പറഞ്ഞാൽ മാംഗോ ട്രീ അപ്പോൾ ഉപ്പുമാവിന്റെ ഇംഗ്ലീഷ് സാൾട്ട് മാംഗോ ട്രീ. ഒരുപാട് കള്ളനാണയങ്ങൾ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുകൾ ഒപ്പിച്ച് അധ്യാപകരെന്ന പേരിൽ സ്കൂളുകളിൽ കയറി പറ്റിയ കാലഘട്ടത്തെ കുറിച്ച് പറഞ്ഞ ചിത്രത്തിൽ മോഹൻലാൽ അവരിൽ ഒരാളുടെ പ്രതീകമായാണ് ചിത്രത്തിൽ എത്തുന്നത്. ദിവാകരൻ മാഷിന്റെ മണ്ടത്തരങ്ങൾ ചിരിച്ച് രസിക്കാനുള്ള തമാശകളായി മാറിയപ്പോൾ ഇത്തരത്തിൽ അധ്യാപകരായി കയറി കൂടുന്നവരെ നന്നേ പരിഹസിക്കാനും ചിത്രം മറന്നില്ല. അതിനു ശേഷം ചെപ്പിലും പിന്നീട് ലൈഫ് ഈസ് ബ്യൂട്ടിഫുള്ളിലും എല്ലാം അധ്യാപകനായി മോഹൻലാൽ വേഷമിട്ടിട്ടുണ്ടെങ്കിലും ദിവാകരൻ മാഷ് തന്നെയാണ് വേറിട്ടുനിൽക്കുന്നത്.
പെൺകുട്ടികളുടെ രോമാഞ്ചമായ പ്രഫ.നന്ദകുമാർ
സ്നേഹമുള്ള സിംഹം, തനിയാവർത്തനം എന്നീ സിനിമകൾ ഉൾപ്പടെ നിരവധി അധ്യാപക വേഷങ്ങൾ മമ്മൂട്ടി ചെയ്തിട്ടുണ്ടെങ്കിലും 1995–ൽ പുറത്തിറങ്ങിയ മഴയെത്തും മുമ്പേയിലെ ഇൻഷർട്ട് ചെയ്ത് ടിപ്പ് ടോപ്പായി ഗേൾസ് കോളജിലേക്കെത്തുന്ന പ്രഫ.നന്ദകുമാർ തന്നെയാണ് മമ്മൂട്ടിക്ക് നന്നായി ഇണങ്ങിയ മാഷ് വേഷമെന്ന് പ്രേക്ഷകപക്ഷം. ഇംഗ്ലീഷ് മണിമണിയായി മൊഴിഞ്ഞ് പെൺകുട്ടികളുടെ ഇഷ്ടപ്പെട്ട സാറായി മഴയെത്തും മുമ്പേയിൽ മമ്മൂട്ടി തിളങ്ങിയപ്പോൾ അത് ഒരുവിധപ്പെട്ട ഗേൾസ് കോളജുകളിലെ പുരുഷാധ്യാപകർക്ക് അല്പം അസൂയ ഉണ്ടാക്കിയെന്നുള്ളതും നേരു തന്നെ. കഥാഗതി മറ്റുപലതിലേക്കും വഴിമാറിയെങ്കിലും കാമ്പസിനുള്ളിലും പുറത്തും പലസുന്ദരിമാരുടെയും പ്രിയപ്പെട്ട സാറായി നന്ദകുമാർ മാറിയപ്പോൾ യഥാർഥ ജീവിത്തിൽ ജുബ്ബാ വേഷധാരികളായ പ്രഫസർമാർ പതുക്കെ ടിപ്പ് ടോപ്പ് ട്രൻഡിലേക്ക് വഴിമാറിയെന്നത് മറ്റൊരു സത്യം.
മുകേഷിന്റെ ക്ലാസായ മാഷ് വേഷങ്ങൾ
നടനാണ്, അവതാരകനാണ് ഇപ്പോൾ എംഎൽഎയുമാണ് മുകേഷ്. വർഷങ്ങൾ നീണ്ട സിനിമ ജീവിതത്തിൽ അധ്യാപക വേഷങ്ങൾ പലകുറി മുകേഷിനെ തേടിയെത്തിയിട്ടുണ്ട്. 1994–ൽ പുറത്തിറങ്ങിയ മലപ്പുറം ഹാജി മഹാനായ ജോജിയിലെ മുകേഷ് ചെയ്ത അധ്യാപക വേഷം ഇന്നും ജനമനസുകളിൽ തങ്ങി നിൽപ്പുണ്ട്. ജീവിക്കാനായി ആൾമാറാട്ടം നടത്തി അധ്യാപകനാകുന്ന ജോജിയുടെ കഥയാണ് സിനിമ പറയുന്നത്. സുഹൃത്തായ കുഞ്ഞാലിക്കുട്ടി(സിദ്ദിഖ്)ക്ക് കിട്ടിയ അവസരം വിദ്യാസമ്പന്നനായ ജോജി(മുകേഷ്) ഏറ്റെടുക്കുമ്പോൾ ഉണ്ടാകുന്ന നൂലാമാലകൾ ബിഗ്സ്ക്രീനിൽ മുകേഷ് നന്നായി പകർന്നാടിയപ്പോൾ പ്രേക്ഷകമനസുകളിലേക്ക് നല്ലൊരു അധ്യാപകനായി മുകേഷ് നടന്നു കയറുകയായിരുന്നു. വസ്ത്രധാരണത്തിലും നടപ്പിലുമെല്ലാം സൗമ്യശീലനായ വിദ്യാർഥികൾക്ക് പ്രിയപ്പെട്ട അധ്യാപകനായി മുകേഷ് മാറിയപ്പോൾ വീണ്ടും വീണ്ടും അധ്യാപക വേഷങ്ങൾ മുകേഷിനെ തേടിയെത്തി.
അലിയാരു മാഷും വട്ടോളി പൊറിഞ്ചുവും
സ്പീഡ് ട്രാക്കിലും ഒളിമ്പ്യൻ അന്തോണി ആദത്തിലുമെല്ലാം ജഗതി പി.ടി മാഷായി എത്തിയപ്പോൾ പ്രേക്ഷകർ വാതോരാതെ ചിരിച്ചിട്ടുണ്ട്. മുകേഷിനൊപ്പം മലപ്പുറം ഹാജി മഹാനായ ജോജിയിൽ ഡ്രിൽ മാഷായി എത്തി മികച്ച പ്രകടനം നടത്തിയപ്പോൾ വർഷങ്ങൾക്കിപ്പുറത്തും ആ വേഷം ജനമനസുകളിൽ നിറഞ്ഞു നിൽക്കുകയാണ്. സത്യം വിളിച്ചു പറയാനായി പരക്കം പായുന്ന അലിയാര് മാഷും കുട്ടികളെ ഫുട്ബോൾ പരിശീലിപ്പിച്ച് മത്സരത്തിന് കൊണ്ടുപോയി ഒടുവിൽ തോറ്റ് തുന്നംപാടി വരുന്ന വട്ടോളി പൊറിഞ്ചുവും സ്പീഡ് ട്രാക്കിലെ കുഞ്ഞവറയും എല്ലാവരും ഓർത്തിരിക്കുന്ന അധ്യാപക വേഷങ്ങൾ തന്നെയാണ്.
സൗമ്യനായ അധ്യാപകൻ
വിരലിൽ എണ്ണാവുന്നതിലേറെ അധ്യാപക വേഷങ്ങൾ ചെയ്തിട്ടുള്ള നടനാണ് നെടുമുടി വേണു. എന്നിരുന്നാലും സ്ഫടികത്തിലെ രാവുണ്ണി മാഷ് തന്നെയാണ് ഇന്നും പ്രേക്ഷക മനസിൽ തലഉയർത്തി നിൽക്കുന്ന കഥാപാത്രം. തോമസ് ചാക്കോയുടെ പരീക്ഷ പേപ്പറിൽ ഹെഡ്മാഷിന്റെ നിർബന്ധത്തിന് വഴങ്ങി ചുവന്ന മഷി വരയ്ക്കേണ്ടി വന്ന അധ്യാപകനെ മലയാളി അത്രപെട്ടെന്നൊന്നും മറക്കില്ല. ഒടുവിൽ രാജികൊടുത്ത് ചാക്കോ മാഷ് ഹെഡ്മാഷായുള്ള സ്കൂളിൽ ഞാനുണ്ടാവില്ലായെന്നു പറഞ്ഞ് പടിയിറങ്ങുന്ന രംഗം ഇന്നും മറക്കാൻ പറ്റില്ല. വന്ദനത്തിൽ ചുറുചുറുക്കുള്ള കോളജ് പ്രഫസറായി വേഷമിട്ടപ്പോൾ വിദ്യാർഥികൾ ഒപ്പം കൂടുകയും പിന്നീട് ഒരു അധ്യാപകന് നേരിടേണ്ടി വരുന്ന പ്രതിസന്ധികളുമെല്ലാം നെടുമുടി വേണു നന്നായി കൈകാര്യം ചെയ്തു. പ്രഫസർ വില്ലനായി മാറുന്ന ചിത്രമായി വന്ദനം മാറിയപ്പോളും നെടുമുടി വേണു അവതരിപ്പിച്ച പ്രഫസർ വേഷം പ്രേക്ഷകർക്ക് പ്രിയപ്പെട്ടത് തന്നെയായിരുന്നു.
ദിലീപും പൃഥ്വിരാജും വിജയ്ബാബുവും
സദാനന്ദന്റെ സമയത്തിൽ ജ്യോതിഷത്തിൽ വിശ്വസിക്കുന്ന അധ്യാപകനായി ദിലീപ് എത്തിയപ്പോൾ ഇതുവരെ കണ്ടു പരിചയിച്ച അധ്യാപക വേഷങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒന്നായി ആ കഥാപാത്രം പ്രേക്ഷകർക്ക് തോന്നിയത് ദിലീപിന്റെ അഭിനയ മികവുകൊണ്ട് തന്നെയാണ്. മാണിക്യക്കല്ലിൽ പൃഥ്വിരാജ് നാട്ടിൻപുറത്തെ സ്കൂളിൽ അധ്യാപകനായി എത്തുന്നുണ്ട്. എങ്ങനെയെങ്കിലും അധ്യാപന ജോലി നടത്തി മാസാ മാസാ ശമ്പളം മേടിക്കുന്ന അധ്യാപകരിൽ നിന്നുംവേറിട്ട് വിദ്യാർഥികളുടെ പക്ഷം ചേർന്ന് അവരെ നേർവഴിക്ക് നടത്തുക വഴി സ്കൂളിന്റെ യശസ് ഉയർത്തുന്ന അധ്യാപകനായി പൃഥ്വി മാണിക്യക്കല്ലിൽ നിറഞ്ഞു നിന്നു. മങ്കിപെന്നിലൂടെ കർക്കശക്കാരനും പിന്നീട് സൗമ്യശീലനുമായ അധ്യാപകനായി മാറി വിജയ് ബാബു ജനമനസുകളിൽ ഇടംപിടിച്ചപ്പോൾ വിദ്യാർഥികളോടുള്ള മനോഭാവത്തിൽ അധ്യാപകർ വരുത്തേണ്ട മാറ്റങ്ങൾ വിജയ്ബാബുവിലൂടെ ചിത്രത്തിൽ കൃത്യമായി വരച്ചിട്ടുണ്ട്.
പിടി മാഷും വിമൽ സാറും
മലർ മിസിന്റെ പുറകെ നടക്കുന്ന വിമൽ സാറായി വിനയ് ഫോർട്ട് പ്രേമത്തിൽ എത്തിയപ്പോൾ അതുവരെ ഉണ്ടായിരുന്ന അധ്യാപക വേഷങ്ങൾക്ക് ഒരു പുതിയ മുഖം കൈവരുകയായിരുന്നു. ജാവ സിമ്പിളാണ് പവർഫുള്ളുമാണെന്നെല്ലാം വിമൽ സാർ പറയുമ്പോൾ തിയറ്ററുകളിൽ ചിരി ഉണർന്നത് അത്തരത്തിലുള്ള രസികന്മാരായ അധ്യാപകർ ഇപ്പോഴും കോളജുകളിൽ ഉണ്ടെന്നുള്ളതിന്റെ തെളിവായിരുന്നു.
വിമൽ സാറിന്റെ ഒപ്പം കൂടി പിടി മാഷായി സൗബിനും കൂടി എത്തിയതോടെ ജഗതി ശ്രീകുമാർ അനശ്വരമാക്കിയ നിരവധി പിടി മാഷുമാരെ കുറിച്ച് ഓർത്തുപോകുന്നത് സ്വഭാവികം മാത്രം.തന്റെതായ മാനറിസങ്ങളിലൂടെ സൗബിൻ ആ വേഷം മികവുറ്റതാക്കിയപ്പോൾ ഈ രണ്ടു നടന്മാർക്കും ബ്രേക്ക് ത്രൂ ആവുകയായിരുന്നു പ്രേമം.
ആനന്ദത്തിലെ ചാക്കോ സാർ
ഗണേഷ് രാജിന്റെ ആനന്ദത്തിൽ ചാക്കോ സാറായി എത്തുന്നത് ഡോ. റോണി ഡേവിഡാണ്. വേറിട്ട അഭിനയ ശൈലിയിലൂടെ റോണി ഈ വേഷം മികവുറ്റതാക്കിയപ്പോൾ കർക്കശക്കാരനായ അധ്യാപകനിൽ നിന്ന് ലോലനായ അധ്യാപകനിലേക്കുള്ള ചുവടുമാറ്റം യുവമനസുകകൾക്ക് നന്നേ ബോധിച്ചു. മലയാള സിനിമയിലെ അധ്യാപകരുടെ നിരയിലേക്ക് റോണിയും കൂടി കടന്നു വന്നതോടെ ഓൾഡ് ജനറേഷനിൽ നിന്നു ന്യൂജനറേഷൻ അധ്യാപകർക്കുണ്ടായിട്ടുള്ള മാറ്റങ്ങൾ കൃത്യമായി പ്രകടമായി.. പണ്ടൊക്കെ പേടിയോടെ കണ്ടിരുന്ന അധ്യാപകരെ കുറിച്ച് ഇന്നത്തെ ന്യൂജനറേഷൻ പിള്ളേർ പരസ്പരം പറയുന്നത് മാഷുമ്മാര് മുത്താണ് ബ്രോ എന്നാണ്. കാലം പോയ ഒരു പോക്കേ...
–വി.ശ്രീകാന്ത്
"കാര്യം കാണാൻ കഴുതക്കാൽ പിടിച്ചപ്പോൾ'
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നൊരു പഴഞ്ചൊല്ലുണ്ട്, ഈ പഴഞ്ചൊല്ലിൽ പതിര
രാജ്യത്തെ ഞെട്ടിച്ച ചില തോൽവികൾ
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ എല്ലാവരും ആരു ജയിക്കും ആരു തോൽ
തീ പടരുന്ന ‘തരിശ് ഭൂമി’
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
Latest News
കാസർഗോട്ടെ നിരോധനാജ്ഞ എൽഡിഎഫിനെ സഹായിക്കാൻ: പരാതി നല്‍കുമെന്ന് ഉണ്ണിത്താൻ
വയനാട്ടിലെ കിറ്റ് വിവാദം; പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ബിജെപി
പോളിംഗ് ഓഫീസര്‍മാരുടെ ലിസ്റ്റ് ചോര്‍ത്തി; ഗുരുതര ആരോപണവുമായി ആന്റോ ആന്റണി
മോദിയുടെ വിവാദപ്രസംഗം: ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
ബംഗളൂരു- കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ഇന്ന്
Latest News
കാസർഗോട്ടെ നിരോധനാജ്ഞ എൽഡിഎഫിനെ സഹായിക്കാൻ: പരാതി നല്‍കുമെന്ന് ഉണ്ണിത്താൻ
വയനാട്ടിലെ കിറ്റ് വിവാദം; പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ബിജെപി
പോളിംഗ് ഓഫീസര്‍മാരുടെ ലിസ്റ്റ് ചോര്‍ത്തി; ഗുരുതര ആരോപണവുമായി ആന്റോ ആന്റണി
മോദിയുടെ വിവാദപ്രസംഗം: ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
ബംഗളൂരു- കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ഇന്ന്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top