അവസാനത്തെ കൊള്ളക്കാരൻ
അവസാനത്തെ കൊള്ളക്കാരൻ
<യ> കുപ്രസിദ്ധരായ ചമ്പൽ കൊള്ളക്കാരിലെ അവസാനത്തെ കണ്ണിയേയും അവസാനിപ്പിച്ചെന്ന ആശ്വാസത്തിലാണ് മധ്യപ്രദേശ് പോലീസ്.

മാൻസിംഗ്, പാൻസിംഗ് തോമാർ, ഫൂലൻ ദേവി, ജഗ്ജീവൻ പരിഹാർ, പുത്ലി ഭായി.... ചമ്പൽക്കാടിനെ മാത്രമല്ല രാജ്യത്തെ തന്നെ വിറകൊള്ളിച്ച കൊള്ളക്കാർ. തൊണ്ണൂറുകളിൽ തന്നെ ചമ്പൽ കൊള്ളക്കാരുടെ പ്രതാപകാലം ഏതാണ്ട് അവസാനിച്ചിരുന്നു. പക്ഷെ പൂർവികരെപ്പോലെ രാജ്യത്തുടനീളം പ്രശസ്തരായില്ലെങ്കിലും ചമ്പലിൽ കൊള്ളത്തലവന്മാർ പിന്നെയും ജനിച്ചു. പിന്നീട് മരിക്കുകയോ കൊല്ലപ്പെടുകയോ ചെയ്തു.

കഴിഞ്ഞ ഓഗസ്റ്റ് 21ന് പുലർച്ചെ ചമ്പലിലെ അവസാനത്തെ കൊള്ളത്തലവനും പോലീസിന്റെ വെടിയുണ്ടകൾക്കിരയായി. ഷിയോപുർ ജില്ലയിലെ വനമേഖലയിൽ നടന്ന പോരാട്ടത്തിലാണ് ഭരോസി മല്ല എന്ന 55കാരൻ കൊല്ലപ്പെട്ടത്. കൊള്ളസംഘത്തിലുള്ള മറ്റുള്ളവർ രക്ഷപെട്ടു. കൊലപാതകം, തട്ടിക്കൊണ്ടു പോകൽ, കൊള്ള തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയായ ഭരോസി മല്ല 36 വർഷക്കാലം മധ്യപ്രദേശിലേയും രാജസ്‌ഥാനിലേയും പോലീസിന് തലവേദനയായിരുന്നു. രണ്ട് സംസ്‌ഥാനങ്ങളും മല്ലയെ പിടികൂടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പതിനെട്ടോളം കേസുകളിൽ പ്രതിയായിരുന്നു ഭരോസി മല്ല.

<യ>ഒടുങ്ങിയത് ഒറ്റിൽ

സ്വന്തം സമുദായമായ മല്ല വിഭാഗത്തിൽപ്പെട്ടവർ തന്നെയാണ് ഭരോസി മല്ലയെ പോലീസിന് ഒറ്റിക്കൊടുത്തത്. അതിനിടയാക്കിയത് ഒരു തട്ടിക്കൊണ്ടു പോകലും. യഥാർഥത്തിൽ സ്വന്തം സമുദായം തന്നെയായിരുന്നു ഭരോസി മല്ലയുടെ ബലം. പോലീസിന് പിടികൊടുക്കാതെ പലപ്പോഴും രക്ഷപെടാൻ മല്ലയെ സഹായിച്ചതും ഈ സമുദായബന്ധമായിരുന്നു. പക്ഷെ സെപ്റ്റംബറിൽ തേജ്പാൽ മല്ലയെന്നയാളെ ഭരോസി മല്ല തട്ടിക്കൊണ്ടു പോയതോടു കൂടി മല്ല സമുദായത്തിൽ രണ്ടു പക്ഷമുണ്ടായി. പോലീസ് ഇൻഫോർമർ എന്ന് ഭരോസി മല്ല സംശയിച്ചയാളുടെ മകനായിരുന്നു തേജ്പാൽ. പത്തു ലക്ഷം രൂപ മോചനദ്രവ്യം ലഭിച്ചില്ലെങ്കിൽ തേജ്പാലിനെ വധിക്കുമെന്ന് ഭരോസി മല്ല പോലീസിനെ അറിയിക്കുകയും ചെയ്തു. പക്ഷെ കാര്യങ്ങൾ ഭരോസി മല്ല വിചാരിച്ചതുപോലെയല്ല നടന്നത്. തേജ്പാലിനെ തട്ടിക്കൊണ്ടു പോയത്് മല്ല സമുദായത്തിൽ കടുത്ത എതിർപ്പിനിടയാക്കി. ഒടുവിൽ മല്ലയ്ക്ക് തേജ്പാലിനെ നിരുപാധികം മോചിപ്പിക്കേണ്ടി വന്നു. എങ്കിലും ഇതിന് കനത്ത വിലയാണ് മല്ലയ്ക്ക് നൽകേണ്ടി വന്നത്. മല്ലയെ എതിർത്തിരുന്ന ഒരു വിഭാഗത്തിൽപ്പെട്ടവർ പോലീസിന് വിവരം നൽകാൻ തന്നെ തീരുമാനിച്ചു. ഷിയോപൂരിലെ വനമേഖലകൾ വഴിയായിരുന്നു ഭരോസി മല്ല രാജസ്‌ഥാനിലേക്ക് യാത്ര ചെയ്തിരുന്നത്. മല്ലയുടെ ഇത്തരമൊരു യാത്രയെപ്പറ്റി അവർ പോലീസിന് വിവരം നൽകി.

ഓഗസ്റ്റ് 20 ശനിയാഴ്ച ഭരോസി മല്ലയും സംഘാംഗങ്ങളും ഒളിച്ചു താമസിച്ചിരുന്ന നാഡി എന്ന ഗ്രാമത്തിലേക്ക് പോലീസ് സംഘമെത്തി. ചമ്പൽ നദിക്കു സമീപമായിരുന്നു ഈ ഗ്രാമം. ഒന്നാന്തരം നീന്തൽ വിദഗ്ധനായിരുന്ന മല്ല നദിയിൽ ചാടി രക്ഷപെടാതിരിക്കാൻ പോലീസ് ശ്രദ്ധിച്ചു. ഞായറാഴ്ച പുലർച്ചവരെ നീണ്ടു നിന്ന ഏറ്റുമുട്ടലിനൊടുവിൽ ഭരോസി മല്ല വേടിയേറ്റു വീണു.


മല്ലയെ ജീവനോടെ പിടികൂടാനായിരുന്നു പോലീസിന്റെ ശ്രമം. അഞ്ചു പേരായിരുന്നു മല്ലയ്ക്കൊപ്പം ഉണ്ടായിരുന്നത്. പോലീസ് സംഘത്തെ കണ്ടയുടൻ മല്ലയും സംഘവും വെടിവച്ചു. ഇതോയെ പോലീസ് തിരിച്ചു വെടിവയ്ക്കുകയായിരുന്നു. 35 റൗണ്ട് പോലീസ് വെടിവച്ചു. മല്ലയുടെ ഒരു ബന്ധുവാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മല്ലയും സംഘവും വലിയൊരു കുറ്റകൃത്യം ചെയ്യാനുള്ള തയാറെടുപ്പിലായിരുന്നുവെന്നും തങ്ങൾ അത് തകർത്തെന്നും പോലീസ് പിന്നീട് അറിയിച്ചെങ്കിലും എന്താണ് ആ കുറ്റകൃത്യമെന്ന് അവർ പറഞ്ഞില്ല.

<ശാഴ െൃര=/ളലമേൗൃല/ളലമേൗൃലബ2016ലെുേ06ഃമ2.ഷുഴ മഹശഴി=ഹലളേ>

<യ>ആ അഞ്ചു പേർ

മല്ലയുടെ മരണത്തോടുകൂടി ചമ്പലിലെ കൊള്ളക്കാരുടെ കാലം കഴിഞ്ഞെന്നാണ് മധ്യപ്രദേശിലെ പോലീസിന്റെ അഭിപ്രായം . ചെറിയ ചെറിയ ഗുണ്ടാ സംഘങ്ങൾ മേഖലയിൽ ഉണ്ടെങ്കിലും വൻകൊള്ള സംഘങ്ങൾ ഇനിയില്ലെന്നു തന്നെ അവർ ഉറപ്പിക്കുന്നു. പോലീസ് ലിസ്റ്റിലെ അവസാനത്തെ ചമ്പൽ കൊള്ളത്തലവനാണ് ഭരോസിമല്ല.

യൗവ്വനത്തിൽ തന്നെ കൊള്ളസംഘങ്ങളിൽ ചേർന്ന കുറേക്കാലമായി രംഗത്ത് സജീവമാകാതെ നിൽക്കുകയായിരുന്നു. രണ്ടു കൊല്ലം മുമ്പാണ് മല്ല വീണ്ടും കുറ്റകൃത്യങ്ങളുമായി ചമ്പലിൽ വിലസാൻ തുടങ്ങിയത്. മല്ലയ്ക്കൊപ്പമുണ്ടായിരുന്ന ആ അഞ്ചു പേരെ ഉടൻ പിടികൂടുമെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും അത് മറ്റൊരു തലവേദനയാകാനുള്ള സാധ്യതയേറെയാണ്. നേതാവിന്റെ മരണത്തിനു പകരം വീട്ടുകയും അങ്ങനെ മറ്റൊരു നേതാവുയർന്നു വരുന്നതും ഇത്തരം സംഘങ്ങളുടെയിടയിൽ സാധാരണമാണ്. രക്ഷപെട്ട അഞ്ചുപേരിൽ ഒരാൾ മല്ലയുടെ ബന്ധുവാണ്.
മല്ലയുടെ മരണത്തോടെ രക്ഷപെട്ട മറ്റൊരു കൂട്ടർ ഖിർകായി എന്നറിയപ്പെടുന്ന ചമ്പലിലെ നാടോടികളായ കാലി വളർത്തലുകാരാണ്. പശുക്കളേയും എരുമകളേയും ആടുകളേയും അവർ വനത്തിൽ ഏതെങ്കിലുമൊരിടത്ത് കുറച്ചു കാലത്തേക്ക് കൂട്ടമായി കൊണ്ടുവരാറുണ്ട്. കാലികൾ അവർ ഭക്ഷണവും വെള്ളവും നൽകുന്നത് ഇങ്ങനെയാണ്. മല്ലയും സംഘവും ഇവർക്കൊരു ഭീഷണിയായിരുന്നു. ആഴ്ചയിൽ 50,000 രൂപ വരെ ഇവരെ ഭീഷണിപ്പെടുത്തി മല്ലയും സംഘവും കൈക്കലാക്കുമായിരുന്നു.