Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിങ്ങൾ പാവകളായാൽ
നിങ്ങളുടെ ഇളംകറുപ്പ് കൃഷ്ണമണികൾ, ചെമ്പുനിറമാർന്ന തലമുടി, നീണ്ട മൂക്ക്, ചെറിയ നെറ്റിത്തടം, മുഖത്തെ സൂക്ഷ്മഭാവങ്ങൾ അങ്ങനെ എല്ലാം ഒരു കുഞ്ഞു മൺ പാവയിൽ ഒതുക്കി, നിങ്ങൾ നിങ്ങളെത്തന്നെ നോക്കിയിരുന്ന് ആസ്വദിച്ചാൽ എങ്ങനെയുണ്ടാവും?
ചെന്നൈ സ്വദേശിയായ ശ്രീഹരിചരൺ എന്ന യുവ എൻജിനിയറുടെ കലാഹൃദയത്തിലൂടെ എപ്പോഴോ അങ്ങനെയൊരു ചിന്ത കടന്നുപോയി... അങ്ങനെ ഈ യുവാവ് മണ്ണുകൊണ്ടും റസിൻ കൊണ്ടും കുഞ്ഞുപാവകൾ മെനയുവാൻ തുടങ്ങി. മൈ ക്യൂട്ട് മിനി എന്ന വൻ പാവ നിർമാണ സംരംഭത്തിന് ഇവിടെ തുടക്കം. ഇപ്പോൾ എന്താ കഥ. ലോകത്തിന്റെ വിവിധ ഭാഗത്തുമുള്ളവർ സ്വന്തം ലില്ലിപ്പുട്ട് പ്രതിമകൾ നോക്കിയങ്ങനെ രോമാഞ്ചമണിയുകയാണ്!
സെലിബ്രിറ്റികളായവർക്കു മാത്രമല്ലെ മെഴുകു പ്രതിമകൾ ലഭിക്കൂ. ഇപ്പോൾ സെലിബ്രിറ്റി ആകാതെതന്നെ ഞാനൊരു പ്രസ്ഥാനം തന്നെ എന്നുവേണമെങ്കിൽ സ്വന്തം പാവകൾ നോക്കി നിങ്ങൾക്കും ആത്മഗതം ചെയ്യാം. തീർന്നില്ല, പുതിയകാലത്തെ ഏറ്റവും ട്രെൻഡിയായ സമ്മാനംകൂടിയാണ് ഈ പാവകൾ. ഇന്നത്തെ ന്യൂജൻ കുട്ടികൾ സുഹൃത്തുക്കൾക്കും പ്രണയിനിക്കും പ്രിയതമനുമെല്ലാം സമ്മാനിക്കുവാൻ പുതുമയാർന്ന ഈ സിറാമിക് അല്ലെങ്കിൽ റസിൻ പാവകൾ തന്നെ തെരഞ്ഞെടുക്കുന്നു.
ജന്മദിന സമ്മാനമായി മാത്രമല്ല, വിവാഹത്തിനും വിവാഹവാർഷികത്തിനും നൽകുന്ന അപൂർവങ്ങളായ സമ്മാനമായും സർപ്രൈസ് സമ്മാനമായും ഇവ മാറിയിട്ടുണ്ട്. ദമ്പതിമാരുടെ പ്രതിമകളാണ് ഈ അവസരങ്ങളിൽ പലരും സമ്മാനിക്കുന്നത്. സ്വന്തം മാതാപിതാക്കൾക്ക് സ്നേഹസമ്പന്നരായ മക്കളും ഇത്തരം ദമ്പതിപ്പാവകൾ നൽകിവരുന്നു. തലയും തോളും മാറിടവും ചേരുന്ന മാതൃകയിലുള്ള പാവകളും (അർധകായം) പൂർണമായ രൂപത്തിലുള്ളതും ആവശ്യാനുസരണം ലഭിക്കും.
4,000 മുതൽ 21,000 രൂപ വരെയാണ് പാവയുടെ പൊതുവായ വില. ഏഴ് ഇഞ്ച് നീളമുള്ള പാവകളുടെ വില 3,999 രൂപയാണ്. 35 സെന്റീമീറ്ററുള്ള പാവയ്ക്ക് 21500 രൂപ വരെ വിലവരും. മൺപാവകളെക്കാൾ ഇരട്ടിവിലയുണ്ട് റസിൻ പാവകൾക്ക്. അതിനാൽ കൂടുതൽപേരും മൺപാവകളാണ് താൽപര്യപ്പെടുന്നത്. ആവശ്യപ്പെടുന്നവർക്ക് ആൾ പാവയെ ഭംഗിയായി സൂക്ഷിക്കുവാൻ അക്രിലിക്ക് കൂടും നൽകിവരുന്നുണ്ട്. അതിമനോഹരമായ ഈ ആവരണത്തിനുള്ള പണവുംകൂടി അയച്ചാൽ മതിയാകും.
(ംംം.ാ്യരൗലോശിശ.രീാ
എന്ന വെബ്സൈറ്റിൽ ലഭ്യമാണ്).
<ശാഴ െൃര=/ളലമേൗൃല/ളലമേൗൃലബ2016മൗഴ30ളമ2.ഷുഴ മഹശഴി=ഹലളേ>
മൈ ക്യൂട്ട് മിനിയിലേക്ക് ഫോട്ടോകൾ നേരിട്ടോ ഓൺലൈനായോ എത്തിക്കുകയാണ് ഉപഭോക്താക്കൾ ചെയ്യുന്നത്. നേരേ നോക്കുന്ന രീതിയിലെ ഫോട്ടോകൾ (സ്ട്രെയിറ്റ് ആംഗിൾ) ആണ് കൂടുതൽ അഭികാമ്യം. മുഖത്തിനും നിൽപ്പിനും വസ്ത്രത്തിനും വേണമെങ്കിൽ പ്രത്യേക ഫോട്ടോകൾ അയയ്ക്കാം. ഫോട്ടോയിലുള്ള അതേ സാരിയോ മാലയോ ഷർട്ടോ വേണമെങ്കിൽ അത് നിഷ്കർഷിക്കുക. എലിവാലുപോലെ ഭംഗികുറഞ്ഞ മുടിയുള്ള നിങ്ങളുടെ പ്രണയിനിക്ക് നിങ്ങളുടെ മോഹംപോലെ പനങ്കുലപോലെയുള്ള കേശഭാരം തീർക്കുവാൻ സാധിക്കും. അലസമായി സാരി ധരിക്കുന്ന കാമുകിയെ മോഡലുകളെപ്പോലെ ശരീരവടിവുള്ളവളാക്കി മാറ്റാം. കാൽനഖം മുതൽ തലവരെ സ്വന്തം രൂപമോ സുഹൃത്തിന്റെ രൂപമോ മതിയെന്നുണ്ടെങ്കിൽ അതുമാകാം. ഹെയർസ്റ്റൈലിലോ മറ്റോ അൽപം മിനുക്കുപണികൾ ചെയ്ത് കുറച്ചുകൂടി സ്റ്റൈലാകണമെങ്കിൽ അതും പരീക്ഷിക്കാം. വ്യക്തിത്വം നഷ്ടമാകുന്നതു കൊണ്ടുതന്നെ സ്വന്തം മുഖം മാറ്റിമറിക്കുവാൻ അധികംപേരും മുന്നോട്ടുവരാറില്ല. എന്നാൽ മുഖംമാത്രം സ്വന്തമാക്കിയശേഷം ശരീരം സ്കിസ് പാക്ക് സൗന്ദര്യം സൃഷ്ടിക്കുവാൻ ആവശ്യപ്പെടുന്നവർ ധാരാളമുണ്ട്. മാലയും കമ്മലും സാരിയുടെ നിറവുമൊക്കെ മാറ്റാനാണ് പൊതുവെ പെൺകുട്ടികൾക്കും സ്ത്രീകൾക്കും താൽപര്യം.
പാവനിർമാണത്തിന്റെ മൂന്ന് ഘട്ടങ്ങളിൽ നിർമാണ കമ്പനി ഉപഭോക്താക്കൾക്ക് ശില്പത്തിന്റെ ഫോട്ടോകൾ അയച്ചുകൊടുത്ത് അവരുടെ അംഗീകാരം വാങ്ങാറുണ്ട്. മുടിവയ്ക്കുന്നതിനു മുമ്പ് ശിരസിന്റെ ചിത്രം ആദ്യം അയയ്ക്കും. ആൾപാവയുടെ ശിരസിന്റെ വാർക്കൽ ആണ് ഏറ്റവും പ്രയാസമേറിയതെന്നുള്ള അഭിപ്രായം ഉടമയായ ശ്രീഹരിചരണിനുണ്ട്. ശിരസ് സൂക്ഷ്മതയോടെ നിർമിച്ചാൽ മാത്രമേ മുഖവും മുഖഭാവവും കൃത്യമായി ലഭിക്കൂ.
കംപ്യൂട്ടർ സയൻസ് എൻജിനിയറിംഗ് ബിരുദധാരിയായ ശ്രീഹരിചരൺ വൻകിട കമ്പനിയിലെ ജോലി ഉപേക്ഷിച്ചാണ് വിപ്ലവകരമായ ഈ ദൗത്യത്തിനിറങ്ങുന്നത്. 2014 ജുലൈയിൽ വെറും ഇരുപത്തിമൂന്നുകാരനായ ഹരിചരൺ ദൈവത്തിന്റെ സൃഷ്ടിയെ പുനഃസൃഷ്ടിക്കുകയെന്ന വലിയ ലക്ഷ്യത്തിലേക്കിറങ്ങി. ശില്പകലയിൽ പ്രശസ്ത ശില്പി ടി.എ. നിത്യാനന്ദത്തിന്റെ കീഴിൽ പരിശീലനം നേടിയശേഷമാണ് ശ്രീഹരിചരൺ ഈ രംഗത്ത് കാൽകുത്തുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ– ‘‘ആദ്യകാലങ്ങളിൽ സ്വന്തംകൈകൾകൊണ്ടുതന്നെയാണ് പാവകൾ മെനഞ്ഞിരുന്നത്. തുടക്ക കാലത്ത് ചില പ്രതിസന്ധികൾ നേരിടേണ്ടിവന്നിട്ടുണ്ട്. പരീക്ഷണങ്ങളും പുനർ പരീക്ഷണങ്ങളും വേണ്ടിവന്നു. എന്റെ ലക്ഷ്യം മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കില്ല എന്ന തോന്നൽപോലും ഇടയ്ക്കുണ്ടായി. എൻജിനിയർ ജോലിയും പാവനിർമാണവും ഒന്നിച്ചുകൊണ്ടുപോകാൻ സാധിക്കാത്തതുകൊണ്ടുതന്നെ ജോലി ഉപേക്ഷിച്ചു. ജനങ്ങൾ ഈ പുതിയ ആശയം രണ്ടുകൈകളും നീട്ടി സ്വീകരിച്ചതുകൊണ്ടുതന്നെ മുന്നോട്ടുപോകുവാൻ സാധിച്ചു’’.
<ശാഴ െൃര=/ളലമേൗൃല/ളലമേൗൃലബ2016മൗഴ30ളമ3.ഷുഴ മഹശഴി=ഹലളേ>
കുടുംബത്തിൽ ശില്പികൾ ഉള്ളതായി തനിക്കറിയില്ല. എന്നാൽ സ്കൂൾ പഠനകാലം മുതൽക്കുതന്നെ ശില്പകല ഉള്ളിൽ വേരൂന്നിയിരുന്നുവെന്നും ശ്രീഹരിചരൺ പറയുന്നു. ഇപ്പോൾ കമ്പനിയുടെ ക്രിയേറ്റീവ് ഹെഡായി പ്രവർത്തിക്കുന്ന കോളജിലെ സുഹൃത്തായ പ്രഭാകരനുമായി ചേർന്നാണ് ഹരിചരൺ ഈ സംരംഭത്തിനിറങ്ങുന്നത്. വിലപിടിപ്പുള്ള മെഴുക് പ്രതിമകൾ വരെ നിർമിക്കുന്ന തന്റെ കമ്പനിയെ വിപുലീകരിക്കുവാനുള്ള തയാറെടുപ്പിലാണ് ഇപ്പോൾ ഈ ഇരുപത്തിയഞ്ചുകാരൻ. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ കൂടാതെ അമേരിക്ക, ലണ്ടൻ, ദുബായ് തുടങ്ങിയ രാജ്യങ്ങളിൽ കമ്പനിക്ക് ഉപഭോക്താക്കളുണ്ട്. കേരളവും ഒരു പ്രധാന ഉപഭോക്തൃ കേന്ദ്രമായി മാറുകയാണ്. തടികൊണ്ടുള്ള ആൾ പാവകളാണ് ഹരിചരണിന്റെ അടുത്തലക്ഷ്യം.
ഹരിചരണിന്റെ മൂത്ത സഹോദരനും ശില്പികളുടെ ഒരു ചെറുസംഘവും ഇപ്പോൾ ഈ യുവ വ്യവസായിയുടെ ഒപ്പമുണ്ട്. എങ്കിലും സമയംകിട്ടുമ്പോൾ ഇന്നും ശ്രീഹരിചരൺ തന്റെ കൈകൊണ്ടു തന്നെ മനുഷ്യപ്പാവകൾ മെനയുന്നു.
–<യ> എസ്. മഞ്ജുളാദേവി
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
ഇന്നലെ നീയൊരു സുന്ദര രാഗമായി...
വി.ദക്ഷിണാമൂർത്തി വിടപറഞ്ഞിട്ട് ഒന്‍പതു വർഷം
"ചന്ദ്രികയിലലിയുന്ന
സുകുമാറിന്റെ ഹാസ്യ ‘കഷായം’
ഇക്കഴിഞ്ഞ ജൂലൈ ഒന്‍പത്, അതായത് മിഥുനമാസത്തിലെ ‘ഉത്രം’ നക്ഷത്രം. എറണാകുളത്തെ കാ
ഡോക്ടർമാർ തിരക്കിലാണ്
നീണ്ടു പോകുന്ന ഒപി, എമർജൻസി സർജറികൾ, ലേബർ റൂമിൽ നിന്നുള്ള ഫോൺ കോളുകളും നൈറ
Latest News
ബിജെപിക്ക് ഒരു എംപിയെ നല്കിയാൽ മോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും: നിർമല സീതാരാമൻ
മാഹിയിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
എൻഡിഎ പ്രവേശനം; പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
Latest News
ബിജെപിക്ക് ഒരു എംപിയെ നല്കിയാൽ മോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും: നിർമല സീതാരാമൻ
മാഹിയിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
എൻഡിഎ പ്രവേശനം; പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top