Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
അവർ വരുന്നു....ആ വേദന മറക്കാതെ
<ശ>അവരുടെ രാവുകൾ എന്ന സിനിമയുടെ നിർമാതാവ് അജയ്കൃഷ്ണനെ കൊല്ലത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കഴിഞ്ഞ ഏപ്രിലിലാണ്. അതിനു ശേഷം കുറ്റപ്പെടുത്തലുകളുടേയും കുത്തിനോവിക്കലുകളുടേയും നടുവിലായിരുന്നു സിനിമയുടെ സംവിധായകൻ...
മറുപടി പറയാൻ വയ്യാതെ ഫോൺ സ്വിച്ച് ഓഫ് ചെയ്യേണ്ടി വരുക... തളർന്നിരിക്കുന്നവനെ മുന്നിൽ നിന്നും പിന്നിൽ നിന്നും കുത്തുവാക്കുകൾ കൊണ്ട് പ്രഹരിക്കുക... സിനിമയെ സ്നേഹിച്ചു പോയതിനാണോ ദൈവമേ ഇങ്ങനെ ഒരു പരീക്ഷണം എന്ന് ചിന്തിച്ചു പോയ നിമിഷങ്ങൾ... ഈ വെല്ലുവിളികളെയെല്ലാം അതിജീവിച്ച് ഒരു യുവ സംവിധായകന്റെ സിനിമ തിയറ്ററിലേക്ക് എത്തുകയാണ്. പ്രതിസന്ധികളിൽ നിന്നും പ്രതിസന്ധികളിലേക്ക് കൂപ്പുകുത്തി പെട്ടിയിൽ തന്നെ ഇരുന്നു പോകുമെന്ന് പലരും അഭിപ്രായം പറഞ്ഞ അവരുടെ രാവുകൾ എന്ന സിനിമ വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തിലേക്ക് ചിറകടിച്ചു ഉയരാൻ തുടങ്ങിയതെങ്ങനെയെന്ന് സംവിധായകൻ ഷാനിൽ മുഹമ്മദ് മനസ് തുറക്കുന്നു....
<യ> ചിരി മായാത്ത മുഖവുമായി അജയ്
‘‘അവരുടെ രാവുകൾ സിനിമയെക്കുറിച്ച് എന്തു പറഞ്ഞു തുടങ്ങിയാലും അജയ്യിൽ ചെന്നു മാത്രമേ അവസാനിക്കൂ. അത് അജയ് എനിക്കു തന്ന പിന്തുണയും സ്നേഹവും കൊണ്ടു മാത്രമാണ്. സെറ്റിൽ ഞാൻ ടെൻഷനിലാണെന്നു കണ്ടാൽ അജയ് ടെൻഷൻ മാറ്റാൻ വേണ്ടി കാണിക്കുന്ന കുസൃതികൾ കണ്ടാൽ പിന്നെ ഷൂട്ടിംഗ് സെറ്റ് മൊത്തത്തിൽ ഉഷാറാകും. എപ്പോഴും ചിരിച്ചു മാത്രമേ അജയ്യെ കണ്ടിട്ടുള്ളു. നീ ഹാപ്പി ആയാൽ അല്ലേ ഷാനിലെ മറ്റുള്ളവരും ഹാപ്പിയാകു. നിന്റെ മൂഡ് ശരിയല്ലേ ഷൂട്ട് നമ്മുക്ക് ഇപ്പോൾ നിർത്താം. നാളെ നീ ഫ്രീയായിട്ടങ്ങ് തുടങ്ങിയാൽ മതിയെന്നേ. ഒന്നേയുള്ളു സിനിമ എല്ലാവർക്കും ഇഷ്ടപ്പെടണം. അതിന് നീ ഹാപ്പിയാകണം ഈ വാക്കുകൾ തന്നെയായിരുന്നു എന്റെ ആത്മവിശ്വാസം. ഒരു ഷൂട്ടിംഗ് സെറ്റിൽ വർക്ക് ചെയ്യുന്നത് 150 പേരാണെങ്കിൽ അത്രയും പേരും ഹാപ്പിയായി തന്നെ ആ സിനിമയെ സമീപിക്കണമെന്നന് ചിന്തിച്ചിരുന്ന ഒരാളായിരുന്നു അജയ്.സെറ്റിലെത്തുമ്പോഴും അല്ലാത്തപ്പോഴും ചിരിച്ചു കൊണ്ടല്ലാതെ അജയ്യെ കാണാൻ പറ്റില്ല. അജയ് ഒരു അദൃശ്യ ശക്തിയായി ഞങ്ങളോടൊപ്പമുണ്ട് .ഇപ്പോഴും കാതിൽ മുഴങ്ങി കേൾക്കുന്നത് മരണത്തിന്റെ തലേന്നുള്ള അജയ്യുടെ ഫോൺകോളാണ്.’’
<ശാഴ െൃര=/ളലമേൗൃല/ളലമേൗൃലബ2016മൗഴ23ൗമ2.ഷുഴ മഹശഴി=ഹലളേ>
<യ> മറക്കാൻ പറ്റുന്നില്ല ആ ഫോൺ കോൾ
‘‘ഫെബ്രുവരിയിൽ തുടങ്ങിയ സിനിമയുടെ ഷൂട്ട് ഏപ്രിലോടെ പൂർത്തിയായി. ഏതു സമയത്തും അജയ്യുടെ കോൾ വരും. എന്തായി വർക്കെല്ലാം ഉഷാറായി നടക്കുന്നില്ലേ. ഷാനിലേ നമ്മുക്ക് എങ്ങനെയെങ്കിലും അടുത്ത മാസം(മേയിൽ) അവരുടെ രാവുകൾ തിയറ്ററിലെത്തിക്കണം. എന്തായാലും ഞാൻ നാളെ ഡബ്ബിംഗ് സ്റ്റുഡിയോയിലേക്ക് വരാം എന്നിട്ടു ബാക്കി കാര്യങ്ങൾ സംസാരിക്കാം എന്നു പറഞ്ഞ് ഫോൺ കട്ട് ചെയ്തതാണ്. അടുത്ത ദിവസം എന്നെ തേടിയെത്തുന്നത് അജയ്യുടെ മരണവാർത്തയാണ്. കേട്ടത് സത്യം തന്നെയാണെന്ന്് വിശ്വസിക്കാൻ നന്നേ പാടുപ്പെട്ടു. തലേന്നു പോലും എന്നെ വിളിച്ച് സിനിമയെ കുറിച്ച് വാതോരാതെ സംസാരിച്ചയാൾ ഇങ്ങനെ ചെയ്യില്ലാ എന്നു തന്നെ മനസ് വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നു. അറിഞ്ഞത് സത്യമാണോ എന്നു ചോദിച്ചുള്ള തുടരെ തുടരെയുള്ള ഫോൺ കോളുകൾ കൂടി എത്തിയതോടെ ഞാൻ ആകെ തളർന്നു. എല്ലാവരോടും പറഞ്ഞത് തന്നെ വീണ്ടും ആവർത്തിച്ചു. അജയ് നമ്മളെ വിട്ടു പോയി. എന്തിനായിരിക്കും അജയ് അങ്ങനെ ചെയ്തത്. ജീവിതം അവസാനിപ്പിക്കാൻ മാത്രം എന്തു പ്രശ്നമായിരുന്നു അവനുണ്ടായിരുന്നത്.’’
<യ> ചോദ്യങ്ങൾ ഒരുപാട് ബാക്കിവെച്ചുള്ള യാത്ര
‘‘ ഒരുപാട് ചോദ്യങ്ങൾ ബാക്കിവെച്ചാണ് അജയ് കൃഷ്ണൻ യാത്രയായത്. എന്തിനായിരുന്നു ഇങ്ങനെ ചെയ്തതെന്ന് ഇപ്പോഴും ആർക്കും അറിയില്ല. ഈ ചിത്രത്തിന്റെ തിരക്കഥയുമായി അജയ്യെ സമീപിച്ച അന്നു മുതൽ തുടങ്ങിയതാണ് ഞങ്ങൾ തമ്മിലുള്ള സൗഹൃദം. നടൻ ആസിഫ് അലിയുടെ ഡേറ്റ് കിട്ടി. ഇനി മറ്റുള്ളവരുടെ കൂടെ കിട്ടിയാൽ മതിയെന്നു പറഞ്ഞപ്പോൾ. അതൊക്കെ കിട്ടും നമ്മൾ എന്തായാലും ഈ സിനിമ ചെയ്യുവല്ലേ എന്നായിരുന്നു ചോദ്യം. പിന്നീട് ഇങ്ങോട്ട് അജയ്യെ ഹാപ്പിയായിട്ടല്ലാതെ കണ്ടിട്ടില്ല. അജയ്യെ പരിചയപ്പെടുന്ന ഏതൊരാളും പെട്ടെന്നൊന്നും അവനെ മറക്കില്ല. അത്ര പെട്ടെന്നായിരിക്കും അജയ് എല്ലാവരുടെയും മനസിൽ ഇടം പിടിക്കുന്നത്. ഏപ്രിലിൽ ഇങ്ങനെ ഒരു അപ്രതീക്ഷത വിയോഗം ഉണ്ടായ ശേഷം ഒരുപാട് ചോദ്യങ്ങൾ അജയ്യെ ചുറ്റിപറ്റി ഉയർന്നു. ഈ ചോദ്യങ്ങളിൽ ഏറിയ പങ്കും എന്നെ തേടി തന്നെയാണ് എത്തിയത്. മരണത്തെ ചുറ്റിപറ്റിയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരം എനിക്കറിയില്ലായിരുന്നു. അറിയാത്ത കാര്യത്തെ കുറിച്ച് എങ്ങനെയാണ് പ്രതികരിക്കുക. ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ ബാക്കിയാക്കി അജയ് അങ്ങുപോയി. ഇതിനിടെ അവരുടെ രാവുകൾ സിനിമ കാരണമാണ് അജയ് ഈ കടുംകൈ ചെയ്തെന്ന രീതിയിൽ വാർത്തകൾ വന്നു. ഇതോടെ ഞാൻ ആകെ തളർന്നു.’’
<യ> ഫോൺ സ്വിച്ച് ഓഫ് ആക്കേണ്ട അവസ്ഥ
‘‘അവരുടെ രാവുകൾ സിനിമയുടെ പ്രിവ്യൂ കണ്ടിട്ടാണ് അജയ് ജീവനൊടുക്കിയത്. സിനിമ സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്നു ഭയന്നാണ് അജയ് ഇത് ചെയ്തതെന്ന രീതിയിലായിരുന്നു വാർത്തകൾ വന്നത്. ഷൂട്ടിംഗ് മാത്രം കഴിഞ്ഞ സിനിമയുടെ പ്രിവ്യൂ എങ്ങനെയാണ് അജയ് കാണുന്നത്. ഡബ്ബിംഗ് എഡിറ്റിംഗും ഉൾപ്പടെയുള്ള വർക്കുകൾ നടക്കാൻ പോകുന്നതേയുണ്ടായിരുന്നുള്ളു ആ സമയത്ത്(ഏപ്രിലിൽ) അതിന്റെ തിരക്കിൽ നിൽക്കുമ്പോളാണ് അജയ്യുടെ അപ്രതീക്ഷിത വിയോഗം. ആ ഷോക്കിൽ നിന്ന് ഒന്നു നേരെയാകാൻ തന്നെ എത്രയോ ദിവസങ്ങളെടുത്തു. മറുപടി പറഞ്ഞ് മടുത്ത് ഫോൺ സ്വിച്ച് ഓഫ് ചെയ്യേണ്ട അവസ്ഥവരെ ഉണ്ടായി. ആഴ്ചകളോളം എന്റെ ഫോൺ സ്വിച്ച് ഓഫായിരുന്നു. അപ്പോഴത്തെ എന്റെ അവസ്ഥ കണ്ട വീട്ടുകാരും ഭാര്യയുമെല്ലാം ഒരുപാട് വിഷമിച്ചിട്ടുണ്ട്. അജയ്യുടെ അദൃശ്യമായ സാന്നിധ്യം എന്നോടൊപ്പമുണ്ട്. എന്റെ മനസിന് പിന്തുണ നല്‍കുന്നതും അതു തന്നെയാണ്. ഒന്നോർക്കണം ഒരു സിനിമയുടെ പ്രിവ്യു കാണണമെങ്കിൽ ആ സിനിമയുടെ എല്ലാ ജോലികളും കഴിഞ്ഞിരിക്കണം. അല്ലാതെ ഷൂട്ടിംഗ് മാത്രം കഴിഞ്ഞത് കൊണ്ട് കാര്യമില്ല. ഇപ്പോഴും സിനിമയുടെ 80 ശതമാനം ജോലി മാത്രമേ പൂർത്തീകരിച്ചിട്ടുള്ളു.’’
<ശാഴ െൃര=/ളലമേൗൃല/ളലമേൗൃലബ2016മൗഴ23ൗമ3.ഷുഴ മഹശഴി=ഹലളേ>
<യ> മരണത്തെ വിൽക്കാൻ ശ്രമിച്ചവരോട് പ്രതികരിച്ചില്ല
‘‘അജയ്യുടെ മരണം തന്ന ഷോക്കിൽ നിന്ന്് ഇപ്പോഴും ഞാൻ പൂർണമുക്തനല്ല. നുണക്കഥകൾ പറഞ്ഞ് പ്രചരിപ്പിച്ചവരോട് ആ സമയം പ്രതികരിക്കാൻ നിന്നില്ല. മരണത്തെ മാർക്കറ്റ് ചെയ്യാൻ മാത്രം സംസ്കാരശൂന്യരായിരുന്നില്ല ഞങ്ങൾ. അതുകൊണ്ട് തന്നെയാണ് അന്ന് പലരീതിയിൽ സിനിമയെ തകർക്കാൻ ശ്രമിച്ചവരോട് മറുപടി കൊടുക്കാതിരുന്നത്. അവരുടെ രാവുകൾ സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ആസിഫ് അലി, ഉണ്ണി മുകുന്ദൻ, വിനയ് ഫോർട്ട്, നെടുമുടി വേണു ഉൾപ്പടെ സിനിമയുമായി സഹകരിച്ച അത്രയും പേരും ഒരേ സ്വരത്തിൽ അത്തരം വാർത്തകളോട് പ്രതികരിക്കേണ്ടയെന്നാണ് പറഞ്ഞത്. മരണത്തെ വിൽക്കാൻ ശ്രമിച്ചവരെ ഞങ്ങൾ മൗനം കൊണ്ട് പ്രതിരോധിച്ചു. അന്നു ഞങ്ങൾക്കെല്ലാം ഉറപ്പായിരുന്നു ഈ ചിത്രം തിയറ്ററിലെത്തുമെന്ന്. അജയ് ഉണ്ടായിരുന്നുവെങ്കിൽ മേയ് 20ന് തിയറ്ററിലെത്തേണ്ടതായിരുന്നു അവരുടെ രാവുകൾ.’’
<യ> അജയ്യുടെ വീട്ടുകാർ തന്ന പിന്തുണ
‘‘മരണം കഴിഞ്ഞ് ഒരുമാസത്തിന് ശേഷം അജയ്യുടെ അച്ഛൻ രാധാകൃഷ്ണൻ എന്നെ കാണാനായി വന്നു. നടന്ന സംഭവങ്ങളെ കുറിച്ചോർത്ത് വിഷമിക്കാതെ അജയ് തുടങ്ങിവെച്ചത് നമ്മൾക്കെല്ലാർക്കും കൂടി അങ്ങ് പൂർത്തീകരിക്കണ്ടേ എന്നു ചോദിച്ചു. ഇതിനിടയിൽ അജയ്യുടെ സുഹൃത്തുക്കളും സിനിമ തിയറ്ററിലെത്തിക്കാനായി മുന്നോട്ട് വന്നിരുന്നു. എന്നാൽ അജയ്യുടെ അച്ഛൻ തന്നെ ഈ കാര്യത്തിൽ മുൻകൈയെടുത്തതോടെ അവരുടെ രാവുകൾ തിയറ്ററിലെത്തുമെന്ന് ഉറപ്പായി. പിന്നെ പതുക്കെ പതുക്കെ സിനിമയുടെ മറ്റ് വർക്കുകൾ തുടങ്ങി. ഡബ്ബിംഗ് ഇപ്പോൾ പൂർണമായി. ഇനി ഫൈനൽ ഡ്രിമ്മിംഗും എഡിറ്റിംഗും കൂടി മാത്രമേ പൂർത്തിയാകാനുള്ളു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ 14നാണ് പുറത്തിറക്കിയത്. ഈ സമയത്ത് പിന്തുണ തന്ന ആരേയും ഒരിക്കലും മറക്കാൻ പറ്റില്ല. അവരുടെ രാവുകൾ ടീം തന്ന പിന്തുണ, താങ്ങായി നിന്ന ബന്ധുക്കളും സുഹൃത്തുക്കളും അവരുടെ പ്രാർഥനകളുമെല്ലാമാണ് എനിക്ക് മുന്നോട്ടു പോകാനുള്ള ഊർജം തന്നത്.’’
<യ> കുത്തുവാക്കുകൾ കൊണ്ട് നോവിച്ചവരോട്
‘‘എന്തിനാണ് അവർ ഇത്തരം കെട്ടുക്കഥകൾ മെനഞ്ഞെടുത്തത് എന്നറിയില്ല. അവരോട് പ്രത്യേകിച്ച് ഒന്നും പറയാനില്ല. അവർക്കുള്ള മറുപടിയുമല്ല ഈ സിനിമ. ആരോടും ഒരു ഉപദ്രവവും ഇതുവരെ ചെയ്തിട്ടില്ല. സിനിമയെ ഒരുപാട് ഒരുപാട് സ്നേഹിക്കുന്നവർക്കുള്ള ഗിഫ്റ്റാണ് അവരുടെ രാവുകൾ എന്ന സിനിമ. ഒപ്പം അജയ് തുടങ്ങിവെച്ചത് പൂർത്തീകരിക്കണമെന്നുള്ള അടങ്ങാത്ത വാശിയും. സിനിമാ മോഹികളായ ഒരുപറ്റം ആൾക്കാരുടെ ഒരുപാട് നാളത്തെ അധ്വാനമാണ് ഈ സിനിമ. ഒളിഞ്ഞും മറഞ്ഞും കുത്തുവാക്കുകൾ കൊണ്ട് പ്രഹരിച്ചവർക്കും ഈ ചിത്രം ഇഷ്ടപ്പെടുമെന്നു തന്നെയാണ് എന്റെ വിശ്വാസം.
<യ> കാലഘട്ടത്തിന് അനുയോജ്യമായ കഥ
ഒരു കഥ എഴുതുക... പിന്നെ അത് സിനിമയാക്കുക... ഇതെല്ലാം സ്വപ്നം കണ്ട് നടന്നിരുന്ന കാലം ഉണ്ടായിരുന്നു. അങ്ങനെയാണ് രണ്ടരവർഷം മുമ്പ് സുഹൃത്തായ റോജിൻ തോമസുമൊത്ത് മങ്കിപെൻ ചെയ്തത്. ആ ചിത്രം ചെയ്യുന്നതിന് മുമ്പേ തന്നെ അവരുടെ രാവുകളുടെ കഥ മനസിൽ കയറി കൂടിയതാണ്. മങ്കിപെൻ ഹിറ്റായതോടെ കാലഘട്ടത്തിന് അനുയോജ്യമായ ഈ കഥ സിനിമയാക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. തിരക്കഥ ഒരുക്കുമ്പോൾ മനസിൽ കണ്ട താരങ്ങൾ തന്നെ സിനിമയിൽ വേണമെന്ന് നിർബന്ധമായിരുന്നു. നെടുമുടി വേണു ചേട്ടനും, മുകേഷേട്ടനും ഉണ്ടെങ്കിൽ മാത്രമേ സിനിമയുമായി മുന്നോട്ടുള്ളുവെന്ന് മനസിൽ ഉറപ്പിച്ചിരുന്നതാണ്. അജയ് കൃഷ്ണൻ സിനിമയുടെ നിർമാണം ഏറ്റെടുക്കാമെന്ന് സമ്മതിച്ചതോടെ പിന്നെ താരങ്ങളുടെ ഡേറ്റിനായുള്ള ഓട്ടത്തിലായിരുന്നു. എല്ലാം ഒത്തിണങ്ങി എല്ലാവരുടെയും ഡേറ്റ് കിട്ടി. പെട്ടെന്നു തന്നെ ഷൂട്ടും തുടങ്ങി. കഥയ്ക്ക് ചേരുന്ന കഥപാത്രങ്ങളായി വിനയ് ഫോർട്ടും ഉണ്ണിമുകുന്ദനും ആസിഫ് അലിയും തന്നെയായിരുന്നു മനസിൽ. ചിത്രത്തിൽ നായികമാരായി എത്തുന്നത് ഹണി റോസും ലെനയും പിന്നെ കന്നട നടിയായ മിലാനയുമാണ്.’’
<യ> ചിത്രം അടുത്തമാസം
മൂന്നു യുവാക്കൾക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളിലൂടെ മുന്നോട്ടു പോകുന്ന കഥയാണിത്. രണ്ടു മണിക്കൂറിൽ താഴെ മാത്രം ദൈർഘ്യമുള്ള ചിത്രം നിങ്ങളെ ഒരു മിനുട്ട് പോലും ബോറടിപ്പിക്കില്ലെന്നുറപ്പാണ്. മൂന്നു ഗാനങ്ങളുള്ള ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ശങ്കർ ശർമ്മയും കാമറ കൈകാര്യം ചെയ്തിരിക്കുന്നത് വിഷ്ണു നാരായണനുമാണ്. ചിത്രം സെപ്റ്റംബർ അവസാനത്തോടെ തിയറ്ററിലെത്തും. അതിന് ശേഷം ഇല്ലാക്കഥകൾ മെനഞ്ഞെടുത്തവർ വാമൂടിക്കെട്ടുമെന്നു തന്നെയാണ് വിശ്വസിക്കുന്നത്.
<യ> –വി.ശ്രീകാന്ത്
രാജ്യത്തെ ഞെട്ടിച്ച ചില തോൽവികൾ
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ എല്ലാവരും ആരു ജയിക്കും ആരു തോൽ
തീ പടരുന്ന ‘തരിശ് ഭൂമി’
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
ഇന്നലെ നീയൊരു സുന്ദര രാഗമായി...
വി.ദക്ഷിണാമൂർത്തി വിടപറഞ്ഞിട്ട് ഒന്‍പതു വർഷം
"ചന്ദ്രികയിലലിയുന്ന
Latest News
കൂടിയാലോചനകള്‍ക്കുശേഷം ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരും: നിര്‍മലാ സീതാരാമന്
മുഖ്യമന്ത്രി കസവുകെട്ടിയ പേടിത്തൊണ്ടന്‍, മോദിയെ വിമര്‍ശിച്ചാല്‍ കേസെടുക്കും: സതീശന്
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുലിനെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ട്: ഇ.പി.ജയരാജന്
കണ്ണൂരിലെ കള്ളവോട്ട്: പോളിംഗ് ഓഫീസര്‍ക്കും ബിഎല്‍ഒയ്ക്കും സസ്പെന്ഷന്
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
Latest News
കൂടിയാലോചനകള്‍ക്കുശേഷം ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരും: നിര്‍മലാ സീതാരാമന്
മുഖ്യമന്ത്രി കസവുകെട്ടിയ പേടിത്തൊണ്ടന്‍, മോദിയെ വിമര്‍ശിച്ചാല്‍ കേസെടുക്കും: സതീശന്
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുലിനെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ട്: ഇ.പി.ജയരാജന്
കണ്ണൂരിലെ കള്ളവോട്ട്: പോളിംഗ് ഓഫീസര്‍ക്കും ബിഎല്‍ഒയ്ക്കും സസ്പെന്ഷന്
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top