Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കടിച്ചെടുത്ത ജീവിതം
രണ്ടര വയസിൽ പോളിയോ ബാധിച്ചതിന്റെ ലക്ഷണം ശരീരത്തിൽ പ്രകടമായി. ശരീരം ശോഷിച്ചുതുടങ്ങി. ആറാം ക്ലാസിൽ പഠിക്കുമ്പോൾ വീട്ടിലെ കുളിമുറിയിൽ കാൽ തെന്നി വീണു. ആറുമാസം കിടപ്പിലായി. തുടർന്ന് എണീറ്റ് നിൽക്കുക, നടക്കുക എന്നത് അസാധ്യമായി. പല ചികിത്സകളും നടത്തി. അൽപം ആശ്വാസം എന്നതിനപ്പുറം പരസഹായമില്ലാതെ നടക്കാൻ സാധിക്കാതെയായി. ഓടിച്ചാടി നടന്ന ബാല്യകാലത്തെയാണ് പോളിയോ കാൽവച്ച് വീഴ്ത്തിയത്. എന്നിട്ടും രവീന്ദ്രൻ തോൽവി സമ്മതിച്ചില്ല. കൈ–കാലുകൾക്ക് നഷ്ടപ്പെട്ട ചലനശേഷിയെ മറികടക്കാൻ നിറങ്ങളാണ് രവീന്ദ്രന് കൂട്ടുനിന്നത്. കണ്ണിൽ കണ്ടതൊക്കെയും രവീന്ദ്രൻ കാൻവാസിലേക്ക് പകർത്തി. പൂക്കളും പൂമ്പാറ്റകളും മരങ്ങളും പക്ഷികളും സൂര്യനും കടലും ആകാശവും ആ കാൻവാസിൽ നിറഞ്ഞു. ജീവൻ തുടിക്കുന്ന ചിത്രങ്ങൾ നോക്കി പലരും അത്ഭുതപ്പെട്ടു. അവരൊക്കെയും അതേ അത്ഭുതത്തോടെ രവീന്ദ്രനെ നോക്കി. രവീന്ദ്രൻ ഒന്നുചിരിച്ചു. നിശ്ചലമായ ആ കൈകൾക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല. എല്ലാം പറഞ്ഞത് വായിൽ കടിച്ചുപിടിച്ച ബ്രഷുകളായിരുന്നു.
ചിത്രങ്ങൾ വരയ്ക്കാൻ ജന്മസിദ്ധമായി കിട്ടിയ കഴിവ് ഒരു അക്കാദമിക് മേമ്പൊടിയും കൂടാതെയാണ് രവീന്ദ്രൻ ഉപയോഗപ്പെടുത്തിയത്. ആദ്യം കൈ കൊണ്ടും പിന്നീട് വായ കൊണ്ടും. ഇന്ന് സ്വിറ്റ്സർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അസോസിയേഷൻ ഓഫ് മൗത്ത് ആൻഡ് ഫൂട്ട് പെയിന്റിംഗ് ആർടിസ്റ്റ്സ് (എഎംഎഫ്പിഎ) എന്ന സംഘടയിലെ അസോസിയേറ്റ് മെമ്പറാണ് രവീന്ദ്രൻ. ഇദ്ദേഹം കടിച്ചുപിടിച്ച് ബ്രഷ് കൊണ്ടുവരച്ച ചിത്രങ്ങൾ ഇന്ന് ലോകത്തിന്റെ പലയിടങ്ങളിൽ പല രൂപത്തിൽ എഎംഎഫ്പിഎ വഴി ആൾക്കാർ കണ്ടുകൊണ്ടിരിക്കുന്നുണ്ട്. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്ത് തായിനേരിയിലെ വീട്ടിൽ ചക്രകസേരയിലിരുന്ന് ജീവിതം പറയുകയാണ് രവീന്ദ്രൻ. കൈവിട്ടുപോകുമായിരുന്ന ജീവിതത്തെ കടിച്ചെടുത്ത കഥ.
<യ> ആദ്യം കാലുകളോട്
ചെന്നൈയിൽ താമസമാക്കിയ മലയാളികളായ കുഞ്ഞിരാമൻ–നാരായണി ദമ്പതികൾക്ക് ആറു മക്കളാണ്. അഞ്ചു പെണ്ണും ഒരാണും. ഏറ്റവും ഇളയ ആൺസന്തതിയെ അവർ രവീന്ദ്രൻ എന്നു വിളിച്ചു. 1969 ലാണ് എം.വി. രവീന്ദ്രന്റെ ജനനം. വിദ്യാഭ്യാസം ഏഴാം ക്ലാസിൽ അവസാനിപ്പിച്ചു. പഠിക്കാൻ മോശമായതുകൊണ്ടായിരുന്നില്ല അക്കാദമിക് വിദ്യാഭ്യാസത്തിന് രവീന്ദ്രൻ പൂർണവിരാമമിട്ടത്. ചെറുപ്രായത്തിൽ പിടികൂടിയ പോളിയോ കാലുകളെ പൂർണമായും കീഴടക്കിയതോടെയാണ് രവീന്ദ്രൻ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചത്.
അക്കാലത്തിനിടയിൽതന്നെ ചിത്രകലയിൽ തനിക്കുള്ള അഭിരുചി രവീന്ദ്രൻ തിരിച്ചറിഞ്ഞിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ ചിത്രരചനാ മത്സരങ്ങളിൽ പങ്കെടുത്തു. അധ്യാപകരും വിദ്യാർഥികളും ഏറെ പ്രോത്സാഹനം നൽകുകയും ചെയ്തു.
പതിനൊന്നാം വയസിൽ കുളിമുറിയിലെ വീഴ്ചയിൽ കാലുകൾക്കുണ്ടായ തളർച്ചയ്ക്ക് പ്രതിവിധി തേടി രക്ഷിതാക്കൾ രവീന്ദ്രനെ ചെന്നൈയിൽ പലയിടത്തും ചികിത്സയ്ക്ക് വിധേയനാക്കി. ഒന്നും ഫലിക്കാതെ വന്നപ്പോൾ ജന്മനാട്ടിൽ മെച്ചപ്പെട്ട ആയുർവേദ ചികിത്സയുണ്ടെന്നറിഞ്ഞ് പയ്യന്നൂരിലേക്ക് വണ്ടി കയറി. അങ്ങനെ തന്റെ 15–ാം വയസിൽ, കൃത്യമായി പറഞ്ഞാൽ 1984 ൽ രവീന്ദ്രൻ പയ്യന്നൂരിലെത്തി. ഇവിടെ ചികിത്സ പലതും പരീക്ഷിച്ചു. ഒന്നിനും രവീന്ദ്രനെ സ്വന്തം കാലിൽ എഴുന്നേറ്റുനിൽക്കാൻ പ്രാപ്തനാക്കിയില്ല.
<ശാഴ െൃര=/ളലമേൗൃല/ളലമേൗൃലബ2016ാമ്യ28ംമ2.ഷുഴ മഹശഴി=ഹലളേ>
<യ> തളരാതെ മുന്നോട്ട്
വീൽചെയറിലായി പിന്നീടുള്ള യാത്രകൾ. എങ്കിലും രവീന്ദ്രൻ വെറുതെയിരുന്നില്ല. കൈകൾ കൊണ്ട് ചിത്രം വരച്ച് മനസിനെ ശാന്തമാക്കി. പ്രകൃതിയെ പകർത്താനാണ് അന്നും രവീന്ദ്രന് ഇഷ്ടം. അതോടൊപ്പം വ്യക്തികളുടെ ചിത്രങ്ങളും. സിനിമാ നടൻമാരേയും രാഷ്ര്ടീയക്കാരേയും വരച്ചുതുടങ്ങിയ രവീന്ദ്രൻ പതിയെ ബന്ധുക്കളുടെ ഫോട്ടോകൾ നോക്കി അതുപോലെ പകർത്താൻ തുടങ്ങി.
അത്തരം ചിത്രങ്ങൾ കണ്ടവർ ചില ഫോട്ടോകൾ കൊടുത്ത് ഇതുപോലെ വരച്ചുതരാമോ എന്ന് രവീന്ദ്രനോടു ചോദിച്ചു. ശ്രമിച്ചുനോക്കാം എന്നായിരുന്നു രവീന്ദ്രന്റെ മറുപടി. ശ്രമം വിജയിച്ചു. പലരുടേയും ഫോട്ടോകൾ നോക്കി അതുപോലെ വരച്ചുകൊടുത്തു. വ്യക്തികളുടെ ഫോട്ടോകൾ നോക്കിയുള്ള ചിത്രരചന ഒരു പ്രഫഷണൽ ജോലിയായി രവീന്ദ്രൻ തെരഞ്ഞെടുത്തു. വരച്ചുകൊടുത്തവയ്ക്ക് പ്രതിഫലവും ലഭിച്ചു. ചിത്രങ്ങൾ വരച്ചുകൊടുക്കപ്പെടും എന്നൊരു ബോർഡും വീടിനരികിൽ സ്ഥാപിച്ചു. അതുകൊണ്ട് മംഗളൂരുവിൽ നിന്നടക്കം ഓർഡറുകൾ കിട്ടി.
എന്നാൽ വിധി പിന്നെയും രവീന്ദ്രനെ വേട്ടയാടി. കൈകളുടെ ചലനശേഷി മനസിന്റെ ആഗ്രഹത്തിനനുസരിച്ച് നടക്കാതെ പോയി. കൈകൾക്ക് തളർച്ച അനുഭവപ്പെട്ടു തുടങ്ങി. ചിത്രരചനയുടെ താളവും കൃത്യതയും ആരോ അടർത്തിയെടുത്തതു പോലെ. രവീന്ദ്രൻ അവിടെയും പൊരുതി. കൈകൾ കൊണ്ട് പൂർത്തിയാക്കാൻ സാധിക്കാത്ത ചിത്രങ്ങളെ വായ കൊണ്ട് രവീന്ദ്രൻ പൂർത്തിയാക്കി. ബ്രഷ് കടിച്ചുപിടിച്ചായിരുന്നു രവീന്ദ്രന്റെ പരീക്ഷണം. അത്തരം ഒരു രീതിയെക്കുറിച്ച് മുമ്പ് എപ്പോഴോ വായിച്ചറിഞ്ഞ അറിവു മാത്രമേ രവീന്ദ്രനുണ്ടായിരുന്നുള്ളൂ. ഏറെ സമയമെടുത്തതാണ് ആദ്യമൊക്കെ ചിത്രം പൂർത്തിയാക്കിയത്. താൻ വായ കൊണ്ടു ചിത്രം വരയ്ക്കുന്ന കാര്യം മറ്റുള്ളവരോട് പറയാൻ രവീന്ദ്രന് അന്നു മടിയായിരുന്നു. എന്നാൽ എന്നോ എപ്പോഴോ ആ സത്യം പുറം ലോകമറിഞ്ഞു. കേട്ടവരും കണ്ടവരും പ്രോത്സാഹിപ്പിച്ചു.
<യ> വഴിത്തിരിവ്
വായ കൊണ്ട് ചിത്രം വരയ്ക്കുന്ന കുഞ്ഞിമംഗലം സ്വദേശി ഗണേഷ് കുമാറിനെ നേരിൽ കണ്ടു സംസാരിച്ചതും രവീന്ദ്രന്റെ മുന്നോട്ടുള്ള കുതിപ്പിന്റെ അനിവാര്യ ഘടകമായി. കുഞ്ഞിമംഗലത്തെ ചിത്രകലാധ്യാപകനായ കെ.ടി. നാരായണൻ മാസ്റ്ററെ പരിചയപ്പെട്ടതോടെ ചിത്രരചനയെക്കുറിച്ച് കൂടുതൽ അറിയാനും പുതിയ വാതായനങ്ങൾ തുറക്കുന്നതിനും കാരണമായി. നാരായണൻ മാസ്റ്ററുടെ നിർദേശപ്രകാരമാണ് രവീന്ദ്രൻ ഏഴു ചിത്രങ്ങൾ എഎംഎഫ്പിഎ എന്ന സംഘടയ്ക്ക് അയച്ചുകൊടുക്കുന്നത്. സംഘടനയിൽ അതിനു മുമ്പേ അംഗമായിരുന്ന ഗണേഷ് കുമാറിന്റെ സഹായത്തോടെയാണ് ചിത്രങ്ങൾ അയച്ചത്. പ്രകൃതിയിലെ കാഴ്ചകളാണ് അതിലേക്കും പകർത്തിയത്.
മൂന്നുമാസം കഴിഞ്ഞപ്പോൾ ഒരു അറിയിപ്പുകിട്ടി. സംഘടനയുടെ മുംബൈയിലെ പ്രസാധക കേന്ദ്രത്തിലേക്ക് നേരിട്ട് വരണം എന്നായിരുന്നു അറിയിപ്പ്. രവീന്ദ്രന്റെ ശാരീരിക വൈകല്യത്തെ കുറിച്ചും വരയ്ക്കാനുള്ള കഴിവിനെ കുറിച്ചും നേരിട്ടറിയാനാണ് മുംബൈയിലേക്ക് വിളിപ്പിച്ചത്. ആറുദിവസം രവീന്ദ്രൻ മുംബൈയിൽ തങ്ങി. അവിടെ എക്സിബിഷൻ ഹാളിൽ ജനങ്ങളുടെ ഇടയിൽനിന്ന് വരയ്ക്കണം. വിഷയങ്ങളൊന്നുമില്ല, എന്തും വരയ്ക്കാം. രവീന്ദ്രൻ മൂന്നു ചിത്രങ്ങൾ വരച്ചു. അങ്ങനെ 2003 ൽ എഎംഎഫ്പിഎയിൽ രവീന്ദ്രന് സ്റ്റുഡന്റ് മെമ്പർഷിപ്പ് ലഭിച്ചു.
സംഘടനയിൽ അംഗമായാൽ പിന്നെയുള്ള വരകൾ അവർക്കു വേണ്ടി മാത്രമാണ്. അതിനുള്ള പ്രതിഫലവും അവർ തരും. ചിത്രരചനയെ കുറിച്ച് കൂടുതൽ പഠിക്കാൻ സ്കോളർഷിപ്പും ലഭിക്കും. നല്ല ചിത്രങ്ങൾ വരച്ച് അവർക്ക് അയച്ചുകൊടുക്കുക. അവർ ചിത്രങ്ങൾ വിലയിരുത്തി മെച്ചപ്പെട്ടത് തെരഞ്ഞെടുത്ത് വിപണിയിൽ എത്തിക്കും. അങ്ങനെ രവീന്ദ്രന്റെ ചിത്രങ്ങളും ലോകം കണ്ടുതുടങ്ങി. വരകളുടെയും വർണങ്ങളുടെയും നിയമാവലിക്കപ്പുറത്ത് നിന്ന് തന്റേതായ ചിത്രബോധത്തിൽനിന്നും വിരിയിച്ചെടുത്ത രവീന്ദ്രന്റെ രചനകൾക്ക് ഇന്നു ലോകമെങ്ങും ആവശ്യക്കാർ ഏറെയാണ്.
<യ> സ്വന്തം കാലിൽ
സംഘടനയിൽ സ്റ്റുഡന്റ് മെമ്പറായി തുടങ്ങിയ രവീന്ദ്രന് 2011 ലാണ് അസോസിയേറ്റ് മെമ്പർഷിപ്പ് ലഭിച്ചത്. വിവിധ രാജ്യങ്ങളിലായി സംഘടന വിളിച്ചുചേർക്കുന്ന യോഗത്തിലടക്കം അസോസിയേറ്റ് മെമ്പർക്ക് പങ്കെടുക്കേണ്ടതായുണ്ട്. അതിനുള്ള യാത്രാ ചെലവടക്കം മുഴുവൻ തുകയും സംഘടനയാണ് നൽകുക.
രവീന്ദ്രൻ ഇന്ന് ‘സ്വന്തം കാലിലാണ്’ നിൽക്കുന്നത്. എഎംഎഫ്പിഎ എന്ന സംഘടയിൽ അംഗമായതുവഴി ചിത്രരചയിൽ കൂടുതൽ മെച്ചപ്പെടാനും സാമ്പത്തികമായി മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാനും സാധിക്കുന്നുണ്ടെന്ന് രവീന്ദ്രൻ പറയുന്നു. ആദ്യം കാലുകളിലും പിന്നീട് കൈകളിലും വിധി നടത്തിയ വേട്ടയിൽനിന്നും ജീവിതത്തെ കടിച്ചെടുക്കുകയായിരുന്നു രവീന്ദ്രൻ. ഫോൺ നമ്പർ: 9497296993.
<യ> –ഷിജു ചെറുതാഴം
<ശാഴ െൃര=/ളലമേൗൃല/ളലമേൗൃലബ2016ാമ്യ28ംമ3.ഷുഴ മഹശഴി=ഹലളേ>
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
ഇന്നലെ നീയൊരു സുന്ദര രാഗമായി...
വി.ദക്ഷിണാമൂർത്തി വിടപറഞ്ഞിട്ട് ഒന്‍പതു വർഷം
"ചന്ദ്രികയിലലിയുന്ന
സുകുമാറിന്റെ ഹാസ്യ ‘കഷായം’
ഇക്കഴിഞ്ഞ ജൂലൈ ഒന്‍പത്, അതായത് മിഥുനമാസത്തിലെ ‘ഉത്രം’ നക്ഷത്രം. എറണാകുളത്തെ കാ
ഡോക്ടർമാർ തിരക്കിലാണ്
നീണ്ടു പോകുന്ന ഒപി, എമർജൻസി സർജറികൾ, ലേബർ റൂമിൽ നിന്നുള്ള ഫോൺ കോളുകളും നൈറ
Latest News
ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
പാലക്കാട്ട് വീട്ടുവളപ്പിൽ സ്ത്രീക്കുനേരെ കാട്ടുപന്നിയുടെ ആക്രമണം; കാൽ കടിച്ചുമുറിച്ചു
കേന്ദ്രത്തിന്റേത് നീചമായ രാഷ്ട്രീയം: കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള പദ്ധതിയെന്ന് കെ.സി. വേണുഗോപാൽ
പിഴയും പലിശയുമടക്കം 1,700 കോടി അടയ്ക്കണം: കോൺഗ്രസിന് വീണ്ടും ആദായനികുതി വകുപ്പിന്റെ നോട്ടീസ്
ആലുവയിലെ സ്വകാര്യ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
Latest News
ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
പാലക്കാട്ട് വീട്ടുവളപ്പിൽ സ്ത്രീക്കുനേരെ കാട്ടുപന്നിയുടെ ആക്രമണം; കാൽ കടിച്ചുമുറിച്ചു
കേന്ദ്രത്തിന്റേത് നീചമായ രാഷ്ട്രീയം: കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള പദ്ധതിയെന്ന് കെ.സി. വേണുഗോപാൽ
പിഴയും പലിശയുമടക്കം 1,700 കോടി അടയ്ക്കണം: കോൺഗ്രസിന് വീണ്ടും ആദായനികുതി വകുപ്പിന്റെ നോട്ടീസ്
ആലുവയിലെ സ്വകാര്യ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top