അനാവശ്യചിന്തകളുടെ നീരാളിപ്പിടിത്തം!
Friday, June 29, 2018 3:13 PM IST
നിരന്തരമായ നിഷേധചിന്തകളും നിർബന്ധിത ചിന്തകളും അടിക്കടി അനിയന്ത്രിതമായി കടന്നുവന്ന് പലതരം മാനസികരോഗങ്ങളിലേക്കുവരെ എടുത്തെറിയപ്പെടുന്ന അത്തരം അനേകംപേർ മരുന്നില്ലാത്ത മനഃശാസ്ത്രചികിത്സ തേടി എന്‍റെ അടുക്കൽ വരാറുണ്ട്. ചിന്തകൾ ചിലപ്പോൾ ചിലരിൽ മാരക പ്രഹരശേഷിയുള്ള അപകടസാധ്യതകൾ ഉള്ളതുമാകാം.
നിർബന്ധിത ചിന്തകളുടെ കാണാക്കയങ്ങളിലേക്ക് എടുത്തെറിയപ്പെട്ട് ഒടുവിൽ വിഷാദത്തിലേക്ക് വഴുതിവീണ ഒരു സോഫ്റ്റ്‌വേർ എൻജിനിയറുടെ അനുഭവം ഞാനിവിടെ ഓർമിക്കുകയാണ്. മദ്രാസിലെ ഒരു സോഫ്റ്റ്‌വേർ എൻജിനിയറായി ജോലിചെയ്തിരുന്ന ആ ചെറുപ്പക്കാരൻ നിഷേധചിന്തകളുടെ കരാളഹസ്തത്തിൽ ഞെരിഞ്ഞമർന്ന് ദുഃഖിതനായി ജീവിക്കുകയായിരുന്നു. ജോലിക്കു പോയിരുന്നാൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ല. ആളുകളെ അഭിമുഖീകരിക്കുന്പോൾ നെഞ്ചിടിപ്പും കൈവിറയലും തലമരവിപ്പും കൂടിവരുന്നു. കിടക്കുന്പോൾ അറിയാതെ മുകളിലേക്കു നോക്കിപ്പോയാൽ കറങ്ങിക്കൊണ്ടിരിക്കുന്ന ഫാനിൽ ജീവനൊടുക്കിയാലോ എന്ന ചിന്ത അടിക്കടി വരുന്നതുകാരണം ഫാനും ലൈറ്റും ഓഫ് ചെയ്ത് മുറി പൂട്ടി ബാഗുമെടുത്ത് ഉടൻതന്നെ നാട്ടിലേക്കു തിരിക്കേണ്ടിവരുന്ന ഉദ്വോഗജനകമായ സന്ദർഭങ്ങളെക്കുറിച്ച് ആ ചെറുപ്പക്കാരൻ തികഞ്ഞ സ്തോഭത്തോടെ എന്നോടു വിവരിച്ചത് ഞാനിപ്പോഴും ഓർക്കുന്നു.

ചിന്തകൾ കുറയ്ക്കാൻ താൻ നടത്തുന്ന പരിശ്രമങ്ങളെല്ലാം വെറും പാഴ്‌വേലയായി മാറുകയാണെന്ന് ഈറനണിഞ്ഞ കണ്ണുകളോടെ ആ ചെറുപ്പക്കാരൻ പറഞ്ഞു. അതുകൊണ്ട് രാത്രിയെ തനിക്കു ഭയമാണത്രെ! ഒറ്റയ്ക്കു ലോഡ്ജിൽ കിടക്കാൻ കഴിയാത്തതുകൊണ്ട് നാട്ടിൽ പോയി അച്ഛനെയും വിളിച്ച് കൂട്ടിനു കിടത്തിയാണ് ജോലിക്കു പോയിരുന്നത്. നേരേചൊവ്വേ ഉറങ്ങിയിട്ട് കാലങ്ങളായെന്നും ദുഃഖത്തോടെ അയാൾ മൊഴിഞ്ഞു. എങ്ങോട്ടു തിരിഞ്ഞാലും നെഗറ്റീവ് ചിന്തകൾ തന്നെ വിട്ടുപോകുന്നില്ലെന്നും ചിന്തകൾ കടന്നലുപോലെ കുത്തിനോവിക്കുകയാണെന്നും മദ്രാസിൽനിന്ന് സ്വന്തം നാട്ടിലേക്കുള്ള ട്രെയിൻ യാത്രയാണ് ഏറെ സങ്കടകരമെന്നും അയാൾ വിവരിച്ചു. ട്രെയിനിൽ ഇരിക്കുന്പോൾ ഒന്ന് റിലാക്സ് ചെയ്യാൻ തനിക്കു കഴിയുന്നില്ലെന്നും പ്രകൃതിഭംഗി മറ്റുള്ളവരെപ്പോലെ ആസ്വദിക്കാൻ തനിക്കു കഴിയുന്നില്ലെന്നും ഞെട്ടിപ്പിക്കുന്ന ചിന്തകൾ ആ സമയത്ത് തന്‍റെ സകല സമാധാനവും കെടുത്തുകയാണെന്നും അയാൾ പറഞ്ഞു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽനിന്നു പുറത്തേക്കു ചാടിയാലോ എന്ന അനാവശ്യചിന്ത വീണ്ടും വീണ്ടും വരുന്പോഴാണ് തനിക്ക് ഭ്രാന്ത് വരികയാണോയെന്നോർത്ത് ദുഃഖിക്കുന്നതെന്നും ആ ചെറുപ്പക്കാരൻ കൂട്ടിച്ചേർത്തു.

ആരോടും പറയാതെ ആരോരും അറിയാതെ ചിന്തകളെല്ലാം കടിച്ചമർത്തി ഈശ്വരപ്രാർഥനയുമായി ഒരുവിധത്തിൽ വീട്ടിൽ ചെന്നെത്തിയാൽ ചെന്നപാടേ ബാഗ് എടുത്ത് ദൂരേക്കെറിഞ്ഞിട്ട് അമ്മയോടു താൻ അകാരണമായി ചൂടാകുകയാണെന്നും പിന്നീട് കുറ്റബോധം വരുന്പോൾ ആരുമറിയാതെ ഒറ്റയ്ക്കിരുന്ന് കരയാറുണ്ടെന്നും അയാളുടെ പ്രശ്നങ്ങൾ വീട്ടിൽ ആർക്കും മനസിലാകുന്നില്ലെന്നും അയാൾ പറഞ്ഞു.

എന്തിന്, അടുക്കളയിൽ പോയി അമ്മ തരുന്ന കാപ്പി കുടിച്ചുകൊണ്ടിരിക്കുന്പോൾ അവിടെങ്ങാനും കറിക്കത്തി കണ്ടാൽ താൻ ജീവനു തുല്യം സ്നേഹിക്കുന്ന അമ്മയെ അതെടുത്ത് കുത്തിപ്പോകുമോ എന്ന നിർബന്ധിത ചിന്തയാണ് ഏറ്റവും പേടിപ്പെടുത്തുന്നതെന്നും ഇങ്ങനെ ജീവിച്ചിരിക്കുന്നതിനേക്കാളും നല്ലതു മരിക്കുന്നതാണെന്നും പക്ഷേ മരിക്കാൻ തനിക്കു പേടിയാണെന്നും അയാൾ സങ്കടത്തോടെ പറഞ്ഞു. ആഗ്രഹമില്ലെങ്കിലും നിർബന്ധിതമായി കടന്നുവരുന്ന ഇത്തരം ചിന്തകൾ ഒബ്സസീവ് കംപൾസീവ് ഡിസോർഡർ എന്നു വിളിക്കുന്ന ഒരു മാനസികപ്രശ്നമാണെന്നും പൂർണ സഹകരണമുണ്ടെങ്കിൽ മരുന്നില്ലാത്ത ബിഹേവിയർ തെറാപ്പി എന്ന ആധുനിക മനഃശാസ്ത്ര ചികിത്സയിലൂടെ ഇത് പരിപൂർണമായി സുഖപ്പെടുത്താവുന്നതാണെന്നും മനഃശാസ്ത്രജ്ഞൻ അയാൾക്കു പ്രത്യാശ നൽകി.


റഗുലറായി ഡീപ് മസിൽ റിലാക്സേഷൻ തെറാപ്പി ചെയ്യിച്ച് അയാളിൽ ചിന്തകളുണ്ടാക്കുന്ന സ്വച്ഛന്ദ നാഡീവ്യൂഹത്തിന്‍റെ അമിത പ്രതികരണങ്ങളായ വിറയൽ, മസിൽ ടെൻഷൻ, തലയുടെ പെരുപ്പ്, കൈകാൽ തണുപ്പ് തുടങ്ങിയ രോഗലക്ഷണങ്ങളെ അതിവേഗം കുറച്ചു. ഭയപ്പെടുത്തുന്ന അയാളിലെ കംപൾസീവ് തോട്ടിനെ ക്ലിനിക്കൽ സൈക്കോളജിയിലെ തോട്ട് സ്റ്റോപ് ടെക്നോളജീസ് ഉപയോഗിച്ച് സഡൻ ബ്രേക്ക് ഉണ്ടാക്കിയപ്പോൾ സന്തോഷംകൊണ്ട് അയാൾ തൂമന്ദഹാസം ചൊരിഞ്ഞു.

സെൽഫ് ഹിപ്നോസിസിലൂടെ കോൺഷ്യസ്നസ് ഷിഫ്റ്റ് ചെയ്യാൻ അയാളെ പഠിപ്പിക്കുകവഴി അയാൾക്ക് ഇന്ന് റൂമിൽ കിടന്ന് സുഖമായി ഉറങ്ങാൻ കഴിയുന്നു. കാര്യക്ഷമമായി ജോലിചെയ്തു ജീവിതത്തിന് ഒരു പുതിയ അർഥവും മാനവും മരുന്നില്ലാത്ത മനഃശാസ്ത്ര ചികിത്സയിലൂടെ അയാൾക്കു നേടാൻ കഴിഞ്ഞു.

നിങ്ങളുടെ ചിന്തകളെ പോസിറ്റീവായി ബോധപൂർവം തെരഞ്ഞെടുക്കുന്നതിലൂടെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നിങ്ങളുടെ ബ്രെയിൻ കെമിസ്ട്രിയെ മാറ്റിമറിക്കാൻ കഴിയുമെന്ന് നിങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്. നല്ല ചിന്തകളെ വീണ്ടും വീണ്ടും തെരഞ്ഞെടുത്ത് അത്തരം ചിന്തകളെ ഫോക്കസ് ചെയ്യുന്നതിലൂടെ പോസിറ്റീവ് ചിന്തകളെ പ്രോത്സാഹിപ്പിക്കാൻ നിങ്ങൾക്കു കഴിഞ്ഞാൽ സന്തോഷമായിരിക്കാൻ കഴിയുമെന്നു മാത്രമല്ല, നിങ്ങളുടെ ശാരീരിക പ്രതിരോധശേഷിയെയും ഇമ്യൂൺ സെല്ലിനെയും ശക്തിപ്പെടുത്തി രോഗത്തെ ചെറുക്കാനും ആരോഗ്യത്തെ പരിപോഷിപ്പിക്കാനും നിങ്ങൾക്കു തീർച്ചയായും കഴിയും. നിങ്ങളുടെ ചിന്തകൾ അപാരമായ ഊർജത്തിന്‍റെ ഉറവിടമാണെന്ന് ഓർക്കുക. ആ ഊർജത്തിന്‍റെ തീനാളങ്ങളെ കത്തിജ്വലിപ്പിക്കുകവഴി നിങ്ങളുടെ മനഃശക്തി വർധിപ്പിക്കാനും ഹാപ്പി കെമിക്കൽസ് ആയ ന്യൂറോ ട്രാൻസ്മിഷനെ സൃഷ്‌ടിക്കാനും നിങ്ങൾക്കു തീർച്ചയായും കഴിയും.

ഡോ.ജോസഫ് ഐസക്,
(റിട്ട. അസിസ്റ്റൻറ് പ്രഫസർ ഓഫ് ക്ലിനിക്കൽ സൈക്കോളജി, മെഡിക്കൽ കോളജ്)
കാളിമഠത്തിൽ, അടിച്ചിറ റെയിൽവേ ക്രോസിനു സമീപം, തെളളകം പി.ഒ കോട്ടയം 686 016
ഫോണ്‍: 9847054817
www.drjosephisaac.com