നല്ല ചിന്തകൾ തെരഞ്ഞെടുക്കൂ, ഹാപ്പി കെമിക്കൽസ് സൃഷ്‌ടിക്കൂ..
Wednesday, June 27, 2018 4:31 PM IST
ആധിയുടെ ഈ നൂറ്റാണ്ടിൽ ആധുനിക മനുഷ്യനെ നിരന്തരം വേട്ടയാടുന്ന ഏറ്റവും വലിയ നീറുന്ന പ്രശ്നങ്ങളിലൊന്ന് അവന്‍റെ നെഗറ്റീവ് (നിഷേധാത്മകമായ) ചിന്തകളാണ് എന്നതിൽ സംശയമില്ല. നെഗറ്റീവ് ചിന്തകൾ നെഗറ്റീവ് എനർജി ഉണ്ടാക്കുന്നുവെന്നത് ഇന്ന് ഏതു സാധാരണക്കാരനും തന്‍റെ അനുഭവമണ്ഡലത്തിലൂടെ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്. ഒരു മനുഷ്യന്‍റെ മനസിലൂടെ കടന്നുപോകുന്ന അനന്തമായ ചിന്തകൾ അവന്‍റെ ചിന്തയിലും പെരുമാറ്റത്തിലും മാത്രമല്ല അവന്‍റെ ശരീരത്തിന്‍റെ കെമിസ്ട്രിയെയും ബയോളജിയെയും എല്ലാം മാറ്റിമറിക്കുന്നതായി ചിന്തയുടെ രസതന്ത്രത്തെക്കുറിച്ചു നടത്തിയിട്ടുള്ള ഗവേഷണങ്ങൾ തെളിയിക്കുന്നു. എന്താണ് നമ്മുടെ ചിന്തകൾ? ലോകത്ത് ഇന്നേവരെ ഒരു ശാസ്ത്രജ്ഞനും മനുഷ്യന്‍റെ ചിന്തകളെ നേരിട്ടു കണ്ടിട്ടില്ല. കാരണം ചിന്തകൾ നമ്മുടെ കണ്ണിന്‍റെ ഫ്രെയിംസ്കൊണ്ട് കാണാൻകഴിയാത്ത ക്വാണ്ടം വേൾഡിൽനിന്ന് ഉത്‌ഭവിക്കുന്ന നോൺ മെറ്റീരിയൽ റിയാലിറ്റി ആണ്.

ചിന്തകൾ പദാർഥങ്ങളുടെ ഗണത്തിൽപ്പെടുന്നതല്ല എന്നുള്ളതാണ്. എന്നാൽ ചിന്തകളാകട്ടെ മറ്റേതു പദാർഥങ്ങളെക്കാളും വാസ്തവികതമായ എനർജി വേവ്സ് ആണ്. മനുഷ്യരിൽ കുതിപ്പും കിതപ്പും ഉണ്ടാക്കാൻ ചിന്തകൾക്ക് അനായാസം കഴിയും. നമ്മുടെ അനുഭവങ്ങൾക്ക് നിദാനമായ നമ്മുടെ മനസാണ് ചിന്തകളെക്കുറിച്ച് നമുക്ക് ബോധ്യംതരുന്നത്. പക്ഷേ, നേരിട്ട് കാണാനാവാത്ത നമ്മുടെ ചിന്തകളാകട്ടെ നമ്മുടെ അറിവിന്‍റെ ലോകത്തെയും വികാരങ്ങളുടെ ലോകത്തെയും നേരിട്ടു കാണുന്ന നമ്മുടെ ഈ മഹത്തായ പ്രപഞ്ചത്തിന്‍റെ ഫിസിക്സിനെയും കെമിസ്ട്രിയെയുംകുറിച്ചൊക്കെ അറിവുനൽകുന്ന ഏറ്റവും വലിയ ധൈഷണിക ഊർജകേന്ദ്രമാണ്. ആധുനിക ഗവേഷണങ്ങൾ കാണിക്കുന്നത് നമ്മൾ ചിന്തിക്കുന്ന ഓരോ ചിന്തകളും അവയെ ഉണ്ടാക്കുന്ന വികാര പ്രതികരണങ്ങളും മനുഷ്യശരീരത്തിന്‍റെ ഓരോ സെല്ലുകളിൽവരെ അവയുടെ സ്വാധീനം ചെലുത്തുന്നതായിട്ടാണ്. അത്രമേൽ ശക്തമാണ് നമ്മുടെ ചിന്തകൾ എന്നർഥം. നിലവിലുള്ള ശാസ്ത്രീയജ്ഞാനം വെളിവാക്കുന്നത് ന്യൂറോ പെപ്റ്റൈഡുകൾ എന്നറിയപ്പെടുന്ന കെമിക്കൽ മോളിക്യൂൾസുകളാണ് നമ്മുടെ ചിന്തകളെ നമ്മുടെ ശരീരവുമായി അഭേദ്യമായി ബന്ധപ്പെടുത്തിക്കൊണ്ടിരിക്കുന്നതെന്നുള്ളതാണ്. അതുകൊണ്ടാണ് നമ്മുടെ വിശ്വാസം നമ്മുടെ ബയോളജിയെ മാറ്റിമറിക്കുന്ന, ശാസ്ത്രലോകത്തെ ഞെട്ടിക്കുന്ന അദ്ഭുതപ്രതിഭാസമായ പ്ലേസ്ബോ എഫക്‌ട് മൂലം രോഗസൗഖ്യം ഉണ്ടാകുന്നത്. രോഗചികിത്സ നടത്തുന്ന ഡോക്‌ടർ രോഗത്തിനുള്ള നല്ല മരുന്നാണെന്നു പറഞ്ഞു വിശ്വസിപ്പിച്ച് ഒരു രോഗിക്ക് വെറുമൊരു ഡമ്മി ടാബ്‌ലറ്റ് അല്ലെങ്കിൽ ഷുഗർ പിൽസോ നൽകിയാലും രോഗിയുടെ വിശ്വാസം കാരണം രോഗി സൗഖ്യപ്പെടുന്നതായി ശാസ്ത്രലോകം അവിതർക്കമായി തെളിയിച്ചിട്ടുണ്ട്. ഈ അദ്ഭുത പ്രതിഭാസത്തെയാണ് ശാസ്ത്രജ്ഞന്മാർ പ്ലേസ്ബോ എഫക്‌ട് എന്നു പറയുന്നത്.

നമ്മുടെ ചിന്തകൾ ശരീരത്തിലുണ്ടാക്കുന്ന മേൽപറഞ്ഞ എഫക്‌ടിനെക്കുറിച്ച് ആദ്യമായി ശാസ്ത്രലോകത്ത് പഠനം നടത്തിയത് 1799-ൽ ലോകപ്രസിദ്ധ ബ്രിട്ടീഷ് ഫിസിഷ്യനായ ഡോ. ജോൺ ഹേഗാർത് ആണ്. അദ്ദേഹത്തിന്‍റെ വാക്യം ഞാൻ ഇവിടെ ഉദ്ധരിക്കട്ടെ, ""An important lesson in physics is have to be learned the wonderful and powerful influence of the passions of the mind upon the state and disorder of the body.'' (Dr. John Hayharth, 1801).


ചുരുക്കത്തിൽ നമ്മുടെ ചിന്തകൾക്കനുസരിച്ച് തലച്ചോറിന്‍റെ രസതന്ത്രം മാറുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ചിന്തയുടെ ലോകത്ത് നമ്മൾ തെരഞ്ഞെടുപ്പ് നടത്തുന്പോൾ മനസ് വോട്ടിട്ട് തെരഞ്ഞെടുക്കുന്ന ചിന്തകൾ നമ്മുടെ കെമിസ്ട്രിയെ മാറ്റിമറിച്ച് ശരീരത്തിൽ ആരോഗ്യത്തിന്‍റെയോ രോഗത്തിന്‍റെയോ വിത്തുകൾ വിതയ്ക്കാൻ പര്യാപ്തമാണെന്നുള്ള കാര്യം നാം പ്രത്യേകം ഓർക്കേണ്ടതുണ്ട്. നല്ല ചിന്തകളെ നാം ബോധപൂർവം തെരഞ്ഞെടുക്കുകയാണെങ്കിൽ ഡോപാമിൻ, സെറോടോണിൻ മുതലായ ന്യൂറോ ട്രാൻസ്മിറ്ററുകളെയും എൻഡോജെനസ് ഓപിയാറ്റ്സ് പോലുള്ള ഹാപ്പി കെമിക്കൽസിനെയുംവരെ സൃഷ്‌ടിക്കാൻ നമ്മുടെ മനഃശക്തികൊണ്ടു കഴിയും. നാം നിത്യജീവിതത്തിൽ അനുഭവിക്കുന്ന സംഘർഷങ്ങൾ ഗ്ലൂക്കോകോർട്ടിസോയ്ഡ്സ്, കെയ്റ്റ്കൊളാമിൻസ്, പ്രോലാക്‌ടിൻ ഗ്രോത്ത് ഹോർമോൺ തുടങ്ങി വിവിധ ഹോർമോണുകളുടെ സെറം ലവലിൽവരെ ഗണ്യമായ മാറ്റങ്ങൾ വരുത്തുന്നതായി ഗവേഷണങ്ങൾ തെളിയിക്കുന്നു.

നാം മറ്റെല്ലാം മറന്ന് സന്തോഷിക്കുന്പോൾ പെട്ടെന്ന് ഏറ്റവും ഉറ്റവരായ ഒരു ബന്ധുവിന്‍റെ മരണവാർത്ത ഒരു ടെലഗ്രാം സന്ദേശമായി എത്തുന്നുവെന്ന് വിചാരിക്കുക. എന്താണ് നമ്മുടെ ശരീരത്തിൽ വരുന്ന മാറ്റം? ഞെട്ടിപ്പിക്കുന്ന അത്തരം ചിന്തകൾ നമ്മുടെ കെമിസ്ട്രിയെ അല്ലെങ്കിൽ നമ്മുടെ ഹോർമോൺ സിസ്റ്റത്തെ ആകമാനം മാറ്റിമറിച്ച് നാം അറിയാതെ പൊട്ടിക്കരഞ്ഞുപോകാറുണ്ട്. അതിവേഗം, അതിസൂഷ്മം നമ്മുടെ എൻഡോക്രൈൻ ഗ്രന്ഥി കണ്ണീർ ഉത്പാദിപ്പിക്കുന്നു. മനസ് ഒരു പ്രോഗ്രാമറും ശരീരം ആശയം നടപ്പാക്കുന്ന ഒരു ഫാക്‌ടറിയുമായി മാറി ചുടുകണ്ണീരിന്‍റെ ഒരു മലവെള്ളപ്പാച്ചിൽ അതിശീഘ്രമായി വരുന്നത് നിങ്ങൾ കണ്ടിട്ടില്ലേ? എന്താണ് ഈ ചുടുകണ്ണീർ? ലബോറട്ടറി പരിശോധനയിൽ നിങ്ങളുടെ ചുടുകണ്ണീരിൽ സോഡിയം ക്ലോറൈഡ് ഉണ്ടെന്നു തെളിഞ്ഞിട്ടുണ്ട്. ശരീരത്തിന്‍റെ രക്തസമ്മർദം വർധിപ്പിക്കാൻ കാരണമാകാവുന്ന ചുടുകണ്ണീരെന്നു പറയാം. ദുഃഖിച്ചിട്ടാണോ നിങ്ങൾ കരയുന്നത്. അതോ കരഞ്ഞിട്ടാണോ നിങ്ങൾ ദുഃഖിക്കുന്നത്? പെട്ടെന്നുള്ള ഒരു മരണവാർത്തയുടെ ക്വാണ്ടം ജംപ് നമ്മുടെ ചിന്തയെ വികാരമാക്കി നമ്മുടെ കെമിസ്ട്രിയെ മാറ്റിമറിക്കുന്നത് എത്രയോ അദ്ഭുതാവഹമാണെന്നു സൈക്കോന്യൂറോ ഇമ്യൂണോളജിയും ക്വാണ്ടം കെമിസ്ട്രിയും പഠിച്ചിട്ടുള്ള ഒരു മനഃശാസ്ത്രജ്ഞന് ഇത് നന്നായി അറിയാം. അതുകൊണ്ടാണ് വളരെ മുൻപുതന്നെ ശ്രീബുദ്ധൻ പറഞ്ഞത്, ""The mind is everything. what you think you become.'' ശ്രീബുദ്ധൻ പറഞ്ഞത് അക്ഷരാർഥത്തിൽ ശരിയാണ്. നിങ്ങളുടെ ഭാവിയും നിങ്ങളുടെ ജീവിതവിജയവും നിങ്ങളുടെ ആരോഗ്യവും അനാരോഗ്യവുമെല്ലാം സൃഷ്‌ടിക്കാൻ നിങ്ങളുടെ ചിന്തകൾക്കുള്ള അദ്ഭുതകരമായ കഴിവ് ലോകത്തുള്ള എല്ലാ ദാർശനികന്മാരും അടിവരയിട്ട് പറഞ്ഞിട്ടുണ്ട്. ( (തുടരും)

ഡോ.ജോസഫ് ഐസക്,
(റിട്ട. അസിസ്റ്റൻറ് പ്രഫസർ ഓഫ് ക്ലിനിക്കൽ സൈക്കോളജി, മെഡിക്കൽ കോളജ്)
കാളിമഠത്തിൽ, അടിച്ചിറ റെയിൽവേ ക്രോസിനു സമീപം, തെളളകം പി.ഒ
കോട്ടയം 686 016 ഫോണ്‍: 9847054817