രോഗം പകരുന്നത് ശ്വാസകോശക്ഷയരോഗിയിൽ നിന്ന്...
Saturday, March 24, 2018 2:41 PM IST
ക്ഷയരോഗമെന്ന വിപത്ത് മനുഷ്യന്‍റെ ആരോഗ്യ സാമൂഹ്യ-സാന്പത്തിക മേഖലയിൽ അതിഭീമമായ നഷ്ടങ്ങളും ദുരിതങ്ങളും വിതയ്ക്കാൻ തുടങ്ങിയിട്ട് ഏതാണ്ട് 9000 ത്തോളം വർഷങ്ങളായെന്ന് കരുതുന്നു. രോഗകാരണവും ഫലപ്രദമായ മരുന്നുകളും കണ്ടെത്തിയിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും ക്ഷയരോഗത്തെ കീഴ്പ്പെടുത്താൻ പൂർണമായും നമുക്ക് സാധിച്ചിട്ടില്ല. പ്രധാനകാരണം ഇത് വായുവിലൂടെ പകരുന്ന ബാക്ടീരിയ കാരണം ഉണ്ടാകുന്നു എന്നതാണ്.

ക്ഷയരോഗത്തിനെതിരേയുള്ള ഇന്ത്യയുടെ പോരാട്ടം തുടങ്ങിയിട്ട് അന്പതിലധികം വർഷങ്ങൾ കഴിഞ്ഞു. എന്നിട്ടും ലോകത്തിലെ ക്ഷയരോഗികളിൽ 27 ശതമാനവും ഇന്ത്യയിലാണ്. ഓരോ അഞ്ചുമിനിറ്റിലും രണ്ടു ക്ഷയരോഗ മരണം സംഭവിക്കുന്നു. ദിവസവും ആറായിരത്തോളം പുതിയ ക്ഷയരോഗികൾ ഇന്ത്യയിലുണ്ടാകുന്നു. വർഷം രണ്ടു ലക്ഷത്തിലധികം ക്ഷയരോഗ മരണങ്ങൾ. 2015 ൽ 28 ലക്ഷം ടിബി കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. (217 ക്ഷയരോഗികൾ ഒരു ലക്ഷം ജനങ്ങളിൽ) 1962 ൽ ഇന്ത്യ ഗവൺമെന്‍റ് തുടങ്ങിയ ക്ഷയരോഗ നിയന്ത്രണ പദ്ധതി പിന്നീട് 1993 ൽ പുതുക്കി നടപ്പിലാക്കി (RNTCP). സൗജന്യ മരുന്നുകളും പരിശോധനയും വഴി 19 മില്യൻ ജനങ്ങളിൽ ക്ഷയരോഗം കണ്ടെത്തുകയും ചികിത്സിക്കുകയും അതുവഴി ഏതാണ്ട് 35 ലക്ഷം ജീവനുകൾ രക്ഷിക്കാനും നമുക്കിതുവരെ സാധിച്ചിട്ടുണ്ട്.

എങ്കിലും ഇന്ത്യയിലെ ക്ഷയരോഗ നിർമാർജനം ഇപ്പോഴും ഒരു വിദൂരസ്വപ്നമായി അവശേഷിക്കുന്നു. കാരണങ്ങൾ പലതുമുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ ക്ഷയരോഗികളുമുള്ളത് ഇന്ത്യയിലാണ്. ജനസംഖ്യയ്ക്ക് ഒരു ആനുപാതികവും അല്ലാത്ത നിലയിൽ.

ചരിത്രം

പുരാണങ്ങളിൽ ഋഗ്വേദത്തിൽ യഷ്മ എന്നും അഥർവ വേദത്തിൽ ബാലശ എന്നും പ്രതിപാദിച്ചിരിക്കുന്ന രോഗമാണ് ക്ഷയം. ഹിപ്പോക്രാറ്റസിന്‍റെ കാലം തൊട്ടുതന്നെ രോഗത്തെ തിരിച്ചറിഞ്ഞു എങ്കിലും അന്ന് അത് പാരന്പര്യരോഗമാണെന്നാണ് കരുതിയിരുന്നത്. പ്ലേഗ് പൊട്ടിപ്പുറപ്പെട്ട കാലത്ത് ജനങ്ങൾ ക്ഷയരോഗ മരണം-വളരെ സാവധാനത്തിൽ സംഭവിക്കുന്നതുകൊണ്ട് -ഇഷ്ടപ്പെടുവാൻ തുടങ്ങി.

ക്ഷയരോഗ ലക്ഷണങ്ങൾ ഉള്ളവരെ സാനിറ്റോറിയങ്ങളിൽ മാറ്റി പാർപ്പിച്ച് വേർതിരിക്കുന്ന സംവിധാനങ്ങൾ പിന്നീടുണ്ടായി. അതിനു ശേഷമാണ് 1882 മാർച്ച് 24ന് ജർമൻ ബാക്ടീരിയോളജിസ്റ്റ് റോബർട്ട് ഹെന്‍ റിച്ച് ഹെർമാൻ കോച്ച് (1843-1910) ചരിത്രപ്രസിദ്ധമായ കണ്ടുപിടിത്തം പ്രഖ്യാപിച്ചത്. 'ക്ഷയരോഗം ബാക്ടീരിയ കാരണം ഉണ്ടാകുന്നു എന്നും ഇത് വായുവിലൂടെ പകരുന്നു എന്നും' അതിനുശേഷമാണ് ഫലപ്രദമായ മരുന്നുകൾ 1943 മുതൽ 1963 വരെ കണ്ടെത്തിയത്. പിന്നീടാണ് ക്ഷയരോഗത്തിനെതിരേയുള്ള യഥാർഥ പോരാട്ടം തുടങ്ങുന്നത്.

ക്ഷയരോഗലക്ഷണങ്ങൾ

വിട്ടുമാറാത്ത രണ്ട് ആഴ്ചയിലധികമായുള്ള ചുമയാണ് പ്രധാന ക്ഷയരോഗലക്ഷണമെങ്കിലും ചിലപ്പോൾ പനി മാത്രമാകാം. വിശപ്പില്ലായ്മയും അകാരണമായി ഭാരം കുറയുകയും ചെയ്യാം. എങ്കിലും പ്രമേഹവും മറ്റ് അനുബന്ധ അസുഖങ്ങളും ഉള്ളവർക്ക് കാര്യമായ ബാഹ്യക്ഷയരോഗ ലക്ഷണങ്ങൾ തുടക്കത്തിൽ കണ്ടെന്നുവരില്ല. അതിനാൽ പ്രമേഹരോഗികളും ക്ഷയരോഗികളുമായി സന്പർക്കമുള്ളവരും എച്ച്ഐവി ബാധിതരും, പുകവലിക്കാരും ഇടയ്ക്കിടെ ക്ഷയരോഗ പരിശോധനയ്ക്ക് വിധേയമാകേണ്ടതാണ്.


പരിശോധനകൾ

കഫ പരിശോധന മൈക്രോസ്കോപ്പ് വഴി നടത്തുകയാണ് എളുപ്പവും ഫലപ്രദവുമായി ശ്വാസകോശ ക്ഷയരോഗനിർണയവഴി. രണ്ട് ആഴ്ചയിലധികം ചുമയുള്ളവരും പനിയുള്ളവരും മറ്റും കഫത്തിന്‍റെ രണ്ടു സാന്പിളുകൾ ഒരു അംഗീകൃതലാബിൽ (DMC) ചെയ്യുകയാണ് വേണ്ടത്. ഇതിന് പ്രാഥമിക പരിഗണന നൽകേണ്ടത് ഒരു ഡോക്ടറാണ്.ലക്ഷണങ്ങൾ വഴി ക്ഷയം സംശയിക്കപ്പെട്ടില്ലെങ്കിൽ അയാളുടെ ക്ഷയരോഗം കണ്ടുപിടിക്കപ്പെടാതെ പോകുന്നു. ഇത് കേരളത്തിൽ അല്ലെങ്കിൽ ഇന്ത്യയിൽ തന്നെ വളരെ കുറഞ്ഞുപോകുന്നതാണ് ക്ഷയരോഗികൾ ചികിത്സിക്കപ്പെടാതെ പോകുന്നതിനും പകർത്തുന്നതിനും കാരണം.

പദ്ധതിയുടെ ഇപ്പോഴുള്ള ലക്ഷ്യം രോഗലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ഒരാൾ സ്വയം കഫ പരിശോധനയ്ക്ക് വിധേയമാക്കുക എന്നതാണ്. ഇതിനായി വളരെ വിശാലമായ ലബോറട്ടറി സംവിധാനങ്ങളും പരിശോധന മാർഗങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തുടനീളം സൗജന്യ കഫ പരിശോധനയും MDR ക്ഷയരോഗം കണ്ടെത്തുന്നതിനുള്ള ന്യൂക്ലിക് ആസിഡ് ആംപ്ലിഫിക്കേഷൻ ടെസ്റ്റുകളും സൗജന്യമായി നടപ്പാക്കിയിട്ടുണ്ട്. സ്വകാര്യ മേഖലകളിലും പരിശോധനകൾ ലഭ്യമാണ്.

എങ്കിലും ഫലപ്രദമായ ഒരു രക്തപരിശോധന ക്ഷയരോഗനിർണയത്തിന് ഇതുവരെ കണ്ടെത്താൻ കഴിയാത്തത് ഏറ്റവും വലിയ വെല്ലുവിളിയാണ് ഇന്നും. കൂടാതെ ഇപ്പോൾ രോഗലക്ഷണങ്ങൾ ഉള്ളവരിലേക്ക് എത്തിച്ചേരുന്നതിന് 'ആക്ടീവ് കേസ് ഫൈൻഡിംഗ്' സംവിധാനങ്ങൾ നടപ്പിലാക്കുന്നുണ്ട്.

ക്ഷയരോഗ സാധ്യതയുള്ള ഗ്രൂപ്പുകളിൽ പരിശോധനകൾ നടത്തുകയാണ് ഉദ്ദേശം. RNTCP യിൽ ഏതാണ്ട് 13000 ലധികം കഫ പരിശോധനകേന്ദ്രങ്ങളും ആധുനിക ടെസ്റ്റിംഗ് സംവിധാനങ്ങളായ കൾച്ചർ-LDA, NAAT (735 എണ്ണം) രാജ്യത്തിലുടനീളം വിന്യസിച്ചിട്ടുണ്ട്. എങ്കിലും പൊതുജനങ്ങൾക്ക് ക്ഷയരോഗ ലക്ഷണങ്ങളെക്കുറിച്ചും പരിശോധന സംവിധാനങ്ങളെ കുറിച്ചുമുള്ള അറിവില്ലായ്മ പ്രധാനവെല്ലുവിളിയാണ്. മൈൻ ജോലിക്കാർ, ക്വാറി ജോലിക്കാർ എന്നിവർക്കിടയിലും, ചേരി പ്രദേശങ്ങളിലും, പോഷകാഹാരം കുറഞ്ഞവരിലും, പ്രമേഹ രോഗികളിലും തോട്ടം ജോലിക്കാർക്കിടയിലും മറ്റും ഒരുമിച്ചുള്ള ക്ഷയരോഗ പരിശോധനയ്ക്ക് കളമൊരുങ്ങിക്കഴിഞ്ഞു.

ശരീരത്തിൽ ക്ഷയം എവിടെ വേണമെങ്കിലും ബാധിക്കാം എങ്കിലും പ്രധാനകേന്ദ്രം ശ്വാസകോശം ആണ്. മറ്റു ഭാഗങ്ങളിൽ ബാധിക്കുന്ന ക്ഷയരോഗങ്ങൾ തിരിച്ചറിയാൻ സൈറ്റോളജി, ബയോപ്സി, CBNAAT, എക്സ്-റേ, സിടി തുടങ്ങിയ സംവിധാനങ്ങൾ ഉപയോഗിക്കാറുണ്ട്. എങ്കിലും ശ്വാസകോശ ക്ഷയരോഗിയാണ് രോഗം പകർത്തുന്നത് എന്നതിനാൽ ഇവരെ കണ്ടെത്തുന്നതിനാണ് മുൻഗണന നൽകുന്നത്.
(തുടരും)

എം.കെ. ഉമേഷ് STLS
IES കോർഡിനേറ്റർ, ജില്ല ടിബി സെന്‍റർ, കണ്ണൂർ