കുഞ്ഞുങ്ങളിലെ ദന്തക്ഷയത്തിന് പ്രതിരോധവും ചികിൽസയും
Monday, February 12, 2018 3:23 PM IST
കുട്ടികളുടെ ദന്താരോഗ്യത്തിന്‍റെ കാര്യത്തിൽ മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ നിരവധിയാണ്. കുഞ്ഞുങ്ങളിൽ ദന്താരോഗ്യം പരിരക്ഷിക്കുന്നതിന്‍റെ ഉത്തരവാദിത്ത്വം മാതാപിതാക്കൾക്കു തന്നെയാണ്. കുഞ്ഞുങ്ങളിൽ ദന്തക്ഷയമാണ് ഏറ്റവും അധികമായി കണ്ടുവരുന്നത്. നിരവധി കാരണങ്ങളാൽ ദന്തരോഗങ്ങൾ ഉണ്ടാകുന്നതായി കാണാം.

ഭക്ഷണക്രമത്തിലുള്ള മാറ്റമാണ് ദന്തക്ഷയത്തിന് ഏറ്റവും പ്രധാനമായ കാരണം. ഇതിനോടൊപ്പം ദന്തപരിരക്ഷയും പരിശോധനയും ദന്ത ശുചീകരണവും ഇല്ലാതെയാകുന്പോൾ ദന്തക്ഷയം കൂടുതലാകുന്നു. റാന്പന്‍റ് കാരീസും നേഴ്സിംഗ് കാരീസുമാണ് വായ്ക്കുള്ളിലെ ഭൂരിഭാഗം പല്ലുകളെയും ഒരുമിച്ചു ബാധിക്കുന്ന ദന്തക്ഷയം. ശരിയായ പ്രതിരോധവും ചികിൽസയും നടത്തിയാൽ നൂറു ശതമാനം തടഞ്ഞുനിർത്തുവാൻ കഴിയുന്ന ഒരു രോഗാവസ്ഥയാണ് ദന്തക്ഷയം.

ഫിറ്റ് ആൻഡ് ഫിഷർ ചികിൽസയും ഫ്ളൂറൈഡ് ആപ്ലിക്കേഷനും നടത്തിയാൽ ദന്തക്ഷയത്തെ പ്രതിരോധിക്കുവാൻ കഴിയും. ആറു വയസ്സിലും പതിമൂന്നു വയസ്സിനും നിർബന്ധമായും പിറ്റ് ആൻഡ് ഫിഷർ ചികിൽസ നടത്തേണ്ടതാണ്. പുതുതായി വരുന്ന അണപ്പല്ലുകൾക്ക് ദന്തക്ഷയം ഉണ്ടാകാതിരിക്കുവാൻ ഈ ചികിൽസ വളരെ ഫലപ്രദമാണ്. ഒരു മണിക്കൂറിനുള്ളിൽ ചെയ്യാവുന്ന ഈ ചികിൽസ വളരെ ചിലവു കുറഞ്ഞ രീതിയിൽ നടത്താവുന്നതാണ്. പൂർണ്ണമായും ദന്തക്ഷയം (പത്തു പല്ലുകളിൽ അധികം) ഉണ്ട് എങ്കിൽ പോടിന്‍റെ ആഴത്തിനനുസരിച്ച് ചികിൽസകൾ (റൂട്ട് കനാൽ ചികിൽസ, പൾപ്പോട്ടമി) സാധ്യമാണ്. ജനറൽ അനസ്തീഷ്യനല്കി നടത്തുന്ന ചികിൽസ വഴി ഒരു മണിക്കൂറിൽ പോടുകൾ പൂർണമായും അടയ്ക്കുവാൻ സാധിക്കുന്നു. ഇത് പത്തു പല്ലുകൾ ചികിൽസിക്കുവാൻ പത്ത് ഇഞ്ചക്ഷൻ എടുക്കുന്നത് ഒഴിവാക്കുവാനും കുഞ്ഞിന്‍റെ പേടിയും കരച്ചിലും ഒഴിവാക്കി ചികിൽസ നൽകുന്നതിനും സഹായിക്കുന്നു.

നഴ്സിംഗ് കാരീസ്

1. നഴ്സിംഗ് കാരീസിന്‍റെ ഒരു രൂപഭേദമാണ് ഇത്
2. 2 വയസ്സു മുതൽ 7 വയസ്സു വരെ
3. പാൽ പല്ലുകൾക്കു മാത്രം
4. മുകൾ മോണയുടെ മുൻനിരയിലെ പല്ലുകളെ ആദ്യം ബാധിക്കുന്നതും തുടർന്ന് മുകൾ മോണയിലെ അണപ്പല്ലുകളിലേക്കും
5. മുലപ്പാൽ രാത്രയിൽ ആവശ്യമുള്ളപ്പോൾ എല്ലാം കൊടുക്കുന്നതു കൊണ്ട,് ബോട്ടിൽ ഫീഡിംഗ് (ഉറക്കത്തിലും ഉറക്കത്തിന് മുൻന്പും കൊടുക്കുന്നത).് മധുരത്തിൽ മുക്കിയ പാസ്സിഫൈയേഴ്സ്.
6. തുടക്കത്തിൽ കണ്ടുപിടിച്ചാൽ ഫ്ളൂറൈഡ് അപ്ളിക്കേഷനും ബോധവൽക്കരണവും നടത്തിയാൽ മതിയാകും.
പല്ലുകൾ അടയ്ക്കുകയും ആവശ്യമുണ്ടെങ്കിൽ വേരിന്‍റെ ചികിത്സയും ക്യാപ്പും ചെയ്യേണ്ടതാണ്.

റാന്പന്‍റ് കാരീസ്

1. വളരെ വേഗം ആഴത്തിലേക്ക് ബാധിക്കുന്ന പോടുകളാണ് ഇത്
2.18 വയസ്സു വരെ കാണാം
3.പാൽപ്പല്ലുകൾക്കും സ്ഥിരദന്തങ്ങൾക്കും
4. എല്ലാ പല്ലുകളെയും ബാധിക്കുന്നു.
5. മധുരം കഴിക്കുന്നതുകൂടുന്പോൾ, ഉമിനീരിന്‍റെ കുറവ്
6.കൂടുതൽ ആഴത്തിൽ ബാധിക്കുന്നനതിനാൽ ഞരന്പുകൾക്കും രക്തക്കുഴലുകൾക്കും ചികിത്സ ആവശ്യമായിവരും.
പല്ലുകൾ അടയ്ക്കുകയും ആവശ്യമെങ്കിൽ വേരിന്‍റെ ചികിത്സ ചെയ്യേണ്ടതുമാണ്

നേറ്റൽ ടീത്ത്, നിയോനേറ്റൽ ടീത്ത്

ജനിക്കുന്പോൾ തന്നെ മോണയിൽ കാണുന്ന പല്ലിനെ നേറ്റൽ ടീത്ത് എന്നുപറയുന്നു. ഇത് 1000 ത്തിൽ ഒരാൾക്കു കണ്ടുവരുന്നു.

ജനിച്ച് മുപ്പതു ദിവസത്തിനുള്ളിൽ പുറത്തുവരുന്ന പല്ലിനെ നിയോനേറ്റൽ ടീത്ത് എന്നു പറയുന്നു. ഇത് മുപ്പതിനായിരം പേരിൽ ഒരാൾക്കു കാണുന്നു. പാലു കൊടുക്കുന്പോൾ കുഞ്ഞിനും അമ്മയ്ക്കും ഉണ്ടാകുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് ഈ പല്ലുകൾ എടുത്തുകളയുകയാണ് ചികിത്സ.

കുട്ടികളുടെ ടൂത്ത്പേസ്റ്റ്

കുട്ടികൾക്ക് കളറുള്ളതും രുചിയുള്ളതുമായ ടൂത്ത് പേസ്റ്റ് ലഭ്യമാണ്. കുട്ടികൾ പേസ്റ്റ് വിഴുങ്ങുവാനുള്ള സാധ്യത കൂടുതൽ ആയതിനാൽ ഫ്ളൂറൈഡ് കുറഞ്ഞ അളവിൽ ഉള്ള ടൂത്ത് പേസ്റ്റുകൾ ഉപയോഗിക്കുന്നത് ആയിരിക്കും നല്ലത്.


ഇതിൽ 250, 400,500 പാർട്സ് പെർ മില്യൺ എന്ന കണക്കിൽ ആയിരിക്കും ഫ്ളൂറൈഡ് അടങ്ങിയിരിക്കുക.

കുട്ടികളുടെ ബ്രഷിംഗ്

കുഞ്ഞുങ്ങളെ പല്ലു തേയ്പ്പിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല
- ഒരു മാസം പ്രായം ഉള്ളപ്പോൾ തന്നെ വിരലുകളിൽ തുണി (വൃത്തിയുള്ള രോഗാണുവിമുക്തമായ) ചുറ്റി ശുചിയാക്കണം. ഇത് കുട്ടിക്ക് വൃത്തിയുള്ള വായയുടെ ഒരു അനുഭവം ഉണ്ടാക്കും.
- ഒരു പാവയുടെ പല്ലുകൾ വൃത്തിയാക്കുന്നത് കുട്ടിയെ കാണിച്ചുകൊടുക്കുകയും ചെയ്യിപ്പിച്ച് കളിപ്പിക്കുകയും ചെയ്യുക - ഇത് പത്തുമാസം പ്രായം ആകുന്പോൾ തുടങ്ങുക - സാവകാശം ഇതു കളികളുടെ രൂപത്തിൽ അവരുടെ പല്ലുകളിൽ ചെയ്യുവാൻ പറയുക
- ഒരു കുട്ടി ബ്രഷ് ചെയ്യുന്ന രീതി പടം കാണിച്ച് ഇതിൽ താത്പര്യം വരുത്തുക
- ബ്രഷിംഗ് താത്പര്യം വളർത്തിയെടുക്കുവാൻ കൃത്യസമയം വച്ച് അനുയോജ്യമായ പാട്ടുകൾ വച്ചു കൊടുക്കുക
കുട്ടിയുടെ ഉയരത്തിനുള്ള ഒരു കണ്ണാടിയിൽ നോക്കി ബ്രഷു ചെയ്യുവാൻ ശീലിപ്പിക്കുക.
- ഏറ്റവും നല്ല രീതി-മാതാപിതാക്കൾ കൃത്യമായും കൃത്യസമയത്തു ബ്രഷ് ചെയ്യുന്നത് ശീലമാക്കുന്പോൾ കുട്ടികൾ ഇത് തനിയെ ശീലമാക്കിക്കൊള്ളും.
- സോഫ്റ്റ് ബ്രിസ്സിൽസ്സ് ഉള്ള പിഡിയാട്രിക് ടൂത്ത് ബ്രഷ് ഉപയോഗിക്കണം- കാർട്ടൂണ്‍ ക്യാരക്റ്റേഴ്സിന്‍റെ പടങ്ങൾ ഉള്ള ബ്രഷും പേസ്റ്റും വാങ്ങി കൊടുത്താൽ ബ്രഷിംഗിനോടുള്ള താത്പര്യം കൂടും. ഇടയ്ക്കിടെ ബ്രഷ് മാറ്റുന്നത് പ്രയോജനം ചെയ്യും.

അനഡോൻഷ്യ

ജന്മനാ തന്നെ പൂർണ്ണമായും പല്ലുകളുടെ മുകുളങ്ങൾ എല്ലിനുള്ളിൽ ഇല്ലാത്ത അവസ്ഥയാണിത്. ഈ അവസ്ഥ വളരെ വിരളമാണ്. ഇങ്ങനെയുള്ള സാഹചര്യത്തിൽ എടുത്തുമാറ്റാവുന്ന തരത്തിലുള്ള പല്ലുകൾ വളർച്ചയ്ക്ക് അനുസൃതമായി മാറ്റി മാറ്റി വയ്ക്കേണ്ടതാണ്. മുഖത്തിന്‍റെ പൂർണ മായ വളർച്ചയ്ക്കു ശേഷം ഫിക്സ് ചെയ്ത് വയ്ക്കുന്ന ഇംപ്ളാന്‍റ് റീട്ടെയ്ൻഡ് ഡെഞ്ചർ വയ്ക്കാവുന്നതാണ്.

പാർഷ്യൽ അനഡോണ്‍ഷ്യാ

സാധാരണയായി കണ്ടു വരുന്ന ഒരു പ്രശ്നമാണിത്. അവസാനത്തെ അണപ്പല്ലുകളാണ്് സാധാരണയായി കാണാതെ ഇരിക്കുന്നത്. കൂടാതെ ഏതു പല്ലുകൾ വേണമെങ്കിലും ഇല്ലാതെ ഇരിക്കാനുള്ള സാധ്യതയുണ്ട്. ഉറപ്പിച്ചു വയ്ക്കുന്നതോ എടുത്തു മാറ്റുന്നതോ ആയ പല്ലുകളുടെ ചികിൽസകൾ ഇതിന് ഫലപ്രദമാണ്.

ജുവനൈൽ പെരിയോ ഡോണ്‍ടൈറ്റിസ്

1.ലോക്കലൈസ്ഡ് ജുവനൈൽ പെരിയോ ഡൊൺടൈറ്റിസ്
2. ജനറലൈസ്ഡ് ജുവനൈൽ പെരിയോ ഡൊൺടൈറ്റിസ്
ലോക്കലൈസ്ഡ് ജുവനൈൽ പെരിയോ ഡൊൺടൈറ്റിസ്- ആരോഗ്യമുള്ള കുട്ടികളിലും കൗമാരക്കാരിലും
പല്ലുകളോടു ചേർന്നുള്ള എല്ലുകൾക്കുണ്ടാകുന്ന ക്ഷതം. ഇതു സാധാരണയായി കണ്ടുവരുന്നത് ആദ്യത്തെ അണപ്പല്ലിനും മുൻ നിരയിലെ ഉളിപ്പല്ലുകൾക്കുമിടയിൽ ആണ്. ഇത് വളരെ പെട്ടെന്നുണ്ടാകുന്നതു എല്ലുകൾക്കു കൂടുതൽ നഷ്ടം സംഭവിക്കുന്നതും ആണ്.

ജുവനൈൽ പെരിയോ ഡൊൺടൈറ്റിസ്(ജനറലൈസ്ഡ്)
പ്രായപൂർത്തിയാകുന്ന സമയത്ത് ഉണ്ടാക്കുന്ന ഈ പ്രശ്നം ചെറുപ്പക്കാരിലും കണ്ടുവരുന്നു. എല്ലാ പല്ലുകളുടെയും അടിയിലുള്ള എല്ലുകളെയും ലിഗമെന്‍റിനെയും ഇതു ബാധിച്ചു കാണുന്നു.

ചികിൽസ
-തുടക്കത്തിൽ കണ്ടുപിടിച്ചാൽ മരുന്നുകളിൽ ഇത് തടഞ്ഞു നിർത്താൻ ആകും.

- ഫ്ളാപ്പ് സർജറി നടത്തി പ്രശ്നത്തിന്‍റെ തീവ്രത കുറയ്ക്കാൻ സാധിക്കും.

- ചികിൽസ ചെയ്തതിനു ശേഷമുള്ള പരിരക്ഷ വളരെ പ്രാധാന്യമുള്ളതാണ്.

ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്,
തിരുവല്ല) ഫോണ്‍ 9447219903
[email protected]
www.dentalmulamoottil.com