പല്ലുകളുടെ തേയ്മാനം അവഗണിക്കരുത്
Friday, January 12, 2018 3:17 PM IST
അന്പതു വയസുള്ള എനിക്കു പല്ലുകളുടെ സൈഡ് തേഞ്ഞ് വെട്ടലുകൾ വീണിരിക്കുന്നു. ചൂടും തണുപ്പും ഉപയോഗിക്കുന്പോൾ സഹിക്കാൻ പറ്റാത്ത പുളിപ്പ് അനുഭവപ്പെടുന്നു. മുകൾ മോണയിലെ രണ്ടു പല്ലുകൾ തേഞ്ഞ് ഒടിഞ്ഞു പോയിട്ട് കുറ്റിയായി നിൽക്കുന്നു. പല്ലെടുത്തു കളയാതെ ഈ പ്രശ്നം പരിഹരിക്കുവാൻ എന്താണു മാർഗം?
...................................
എല്ലാ ദിവസവും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു ശരീരഭാഗമാണ് വായ. ഇതിൽ ഉൾപ്പെടുന്ന പല്ലുകൾ ഭക്ഷണം ചവച്ച് അരച്ചു കഴിക്കുവാൻ സഹായിക്കുന്നു. ഏതൊക്കെ തരത്തിലുളള ഭക്ഷണമാണെങ്കിലും എത്ര കട്ടിയുള്ളതായാലും ചവച്ചരച്ചു കഴിക്കുവാൻ പല്ലുകൾ തന്നെ ആശ്രയം - ചവച്ചരച്ചു ഭക്ഷണം കഴിക്കുന്നത് ദഹനത്തെ കൂടുതൽ എളുപ്പത്തിലാക്കുന്നു. പല്ലുകളുടെ തേയ്മാനം ഭക്ഷണം കഴിക്കുവാനുള്ളതും കാഴ്ചയ്ക്കുള്ളതുമായ ഗുണത്തെയും ഭംഗിയെയും കുറയ്ക്കുന്നു. പ്രായം കൂടുന്പോൾ പല്ലിന്‍റെ ഇനാമലിനു തേയ്മാനം ഉണ്ടാക്കുന്നതു മൂലം പല്ലുകൾക്ക് മഞ്ഞനിറം കൂടുന്നു.

തേയ്മാനം ഉണ്ടാകുന്നത്..

- സാധാരണ രീതിയിൽ മുകൾ മോണയും കീഴ്ത്താടിയും തമ്മിൽ ഉള്ള പല്ലുകടിക്ക് ഒരു അളവ് ഉണ്ട്. ഇത് ജന്മസിദ്ധമാണ്. പല കാരണങ്ങളാൽ പ്രധാനമായും അണപ്പല്ലുകളുടെ തേയ്മാനം ഈ അളവിൽ മാറ്റം വരുത്തുന്നു. അമിതമായ കടി കാരണം ഉണ്ടാക്കുന്ന തേയ്മാനം ഉദാ: ബ്രക്സിസ്സം ( രാത്രിയിൽ ഉള്ള പല്ലുകടി) പല്ലിന്‍റെ ഉപരിതലത്തിലുള്ള തേയ്മാനത്തിനും കാരണമാണ് - ഇതു കൂടാതെ ചില സ്ഥലങ്ങളിൽ കൂടുതലായി പല്ലുകടി ഉണ്ടാകുന്പോഴും തേയ്മാനം ഉണ്ടാകുന്നു. മുൻനിരയിലെ പല്ലുകൾ തേയ്മാനം ഉണ്ടായി നീളം കുറയുന്നത് കാണുന്നത് അതിന് എതിരായി നിൽക്കുന്ന പല്ലുകൾക്ക് കടി കൂടുതൽ ആയതിനാലാണ്.

- വയറ്റിൽ ഉണ്ടാക്കുന്ന അസിഡിറ്റി മൂലമോ മറ്റു തരത്തിലുള്ള അസിഡിറ്റികൾ, മൂലമോ പല്ലുകൾക്ക് തേയ്മാനം ഉണ്ടാക്കുന്നു - രാത്രിയിൽ കിടന്നുറങ്ങുന്പോൾ, വയറ്റിലെ ഫ്ളൂയിഡ് വായിൽ എത്തുകയും ഇത് പല്ലിന്‍റെ ഇനാമലിനെ ഒലിപ്പിച്ച് ദ്രവിപ്പിച്ച് കളയുകയും ചെയ്യുന്നു. - ഒരു ദിവസം

കൊണ്ട് ഉണ്ടാക്കുന്ന ഒരു പ്രശ്നമല്ല ഇത് - പല ദിവസങ്ങൾ കൊണ്ടും മാസങ്ങൾ കൊണ്ടും ഇതുണ്ടാക്കുന്നു.ഇനാമൽ ദ്രവിച്ചുപോയാൽ അത് വീണ്ടും ഉണ്ടായി വരില്ല. ശരീരത്തിലെ ഏറ്റവും കട്ടിയുള്ള അംശമാണ് പല്ലിന്‍റെ ഇനാമൽ.
- പല്ലുകളുടെ മോണയുമായി ചേരുന്ന ഭാഗത്ത് തേയ്മാനം സാധാരണയായി കാണുന്നു. നഖം വച്ച് തൊടുന്പോൾ ഉടക്കുന്നതുപോലെ തോന്നുന്നുവെങ്കിൽ - തേയ്മാനം
ആണെന്ന് ഉറപ്പിക്കാം.

കാരണങ്ങൾ

-പല്ലു തേക്കുന്ന രീതി ശരിയല്ല എങ്കിൽ
-പല്ലു തേക്കുന്നതിന്‍റെ ശക്തി കൂടുതൽ ആണെങ്കിൽ
- ശരിയായ രീതിയിലല്ല ഫ്ളോസ് ചെയ്യുന്നതെങ്കിൽ

- ശരിയായ രീതിയിലല്ലാത്ത ടൂത്ത് പിക്കിങ്ങ്
- പേനയും പെൻസിലും കടിക്കുന്ന ശിലം
ഹെയർ പിന്നുകൾ പല്ലുകൾ കൊണ്ട് കടിച്ചുതുറക്കുന്നതു മൂലം, നഖം കടിക്കൽ.
- കൃത്രിമ പല്ലുകളുടെ പ്ലേറ്റുകൾ കന്പി വച്ച് ഉറപ്പിക്കുന്പോൾ, കന്പി കൊണ്ടിരിക്കുന്ന പല്ല് തേയുന്നതായി കാണാം.
- ജോലികളുമായി ബന്ധപ്പെട്ട് ഉള്ള പല്ലിന്‍റെ തേയ്മാനത്തിൽ, തയ്യൽ, ചെരുപ്പ് നിർമ്മാണം, ചില സംഗീത ഉപകരണങ്ങൾ ഉപയോഗിക്കുന്നവർ ഇവരിൽ പല്ലിന്‍റെ തേയ്മാനം കാണാം.

കടിക്കുന്ന ശക്തി കൂടുതൽ വരുന്ന സാഹചര്യത്തിൽ മോണയിൽ നിന്നും പല്ല് തുടങ്ങുന്ന സ്ഥലത്ത് തേയ്മാനം ഉണ്ടാക്കുന്നു.

ഇത് വി-ഷേപ്പിൽ തേയുകയും പുളിപ്പ് അനുഭവപ്പെടുകയും ക്രമേണ ഇത് ഒടിഞ്ഞ് പോകുകയും ചെയ്യുന്നു.

പരിശോധന:

ഒരു ദന്തഡോക്ടറെ കണ്ട് പരിശോധിപ്പിക്കുന്നത് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ട് എന്ന് കണ്ടുപിടിക്കുവാൻ സഹായിക്കും. ഈ പ്രശ്നങ്ങൾ പ്രാരംഭഘട്ടത്തിൽ പരിശോധിച്ചു കണ്ടുപിടിച്ചാൽ നല്ലതാണ്. ഇതു കാരണം ഉണ്ടാക്കുന്ന ഇനാമൽ നഷ്ടം ശാശ്വത നഷ്ടമാണ്.
നല്ല ലൈറ്റിൽ, പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ചു പരിശോധിച്ചാൽ മാത്രമേ ഇതു തുടക്കത്തിൽ കണ്ടു പിടിയ്ക്കുവാൻ ആകൂ.

ചികിൽസ:

1. തുടക്കത്തിലും രണ്ടാം ഘട്ടത്തിലും ഫലപ്രദമായ ചികിൽസ ലഭ്യമാണ്. തേഞ്ഞുപോയ ഇനാമലിനെ ഇനാമൽ കളറുള്ള ഫില്ലിംഗ് മെറ്റീരിയൽ ഉപയോഗിച്ച് അടച്ച് നിർത്തുവാൻ സാധിക്കും.
2. വേരിനെയും ഞരന്പിനെയും ബാധിക്കത്തക്കവണ്ണം തേയ്മാനം ഉണ്ടെങ്കിൽ റൂട്ട് കനാൽ ചികിൽസയും ക്യാപ്പും ശാശ്വത പരിഹാരമാണ്.
3. മുകൾ മോണയും കീഴ്താടിയും കൃത്യമായ അളവിൽ അല്ല കടി കൊള്ളുന്നത് എങ്കിൽ ദന്തചികിൽസകന്‍റെ സഹായത്തോടെ ഇത് കൃത്യതയിലേക്കു കൊണ്ടുവരണം
4. തേയ്മാനം സംഭവിച്ച പല്ലുകളെ ക്യാപ്പിട്ടു കൃത്യം അളവിലേക്ക് കൊണ്ടുവരണം.
5. വയറു സംബന്ധമായള്ള പ്രശ്നങ്ങൾ, അസിഡിറ്റി ഇവ പരിഹരിക്കുന്നത് കൂടുതൽ തേയ്മാനം ഉണ്ടാകാതിരിക്കുവാൻ സഹായിക്കും.
6. ശരിയായ രീതിയിലുള്ള ബ്രഷിംഗ് ആൻഡ് ഫ്ളോസിംഗ് നിങ്ങളുടെ ദന്തഡോക്ടറോടു ചോദിച്ചു മനസ്സിലാക്കണം.
7. പല്ലുകടി രാത്രിയിൽ (ബ്രക്സ്സിസ്സം) ഉള്ളവർ ഡോക്ടറെ കണ്ട് ഇതിന് പരിഹാരം തേടുകയും രാത്രി പല്ലുകടിച്ചാൽ പല്ലുകൾക്ക് തേയ്മാനം വരാത്ത രീതിയിലുള്ള അപ്ലയൻസുകൾ ഉപയോഗിക്കുകയും വേണം.

ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല)
ഫോണ്‍ 9447219903 , [email protected], www.dentalmulamoottil.com