മുടി വട്ടത്തിൽ കൊഴിയുന്നുണ്ടോ?
Thursday, November 23, 2017 4:55 AM IST
ലിംഗഭേദമെന്യേ പ്രായപൂർത്തിയായവരിൽ കണ്ടുവരുന്ന ഒരു ചർമരോഗമാണ് മുടി വട്ടത്തിൽ കൊഴിയുക എന്നത്. ഒരു നാണയത്തിന്‍റെ വലിപ്പത്തിൽ ശരീരത്തിൽനിന്ന് രോമം കൊഴിയുന്നതാണ് ഈ രോഗത്തിന്‍റെ പ്രത്യേകത. സാധാരണയായി തലയിലാണ് ലക്ഷണങ്ങൾ കാണുന്നതെങ്കിലും താടി, മീശ, കണ്‍പോള, കണ്‍പീലി, ശരീരത്തിലെ മറ്റു രോമാവൃത ഭാഗങ്ങൾ എന്നിവിടങ്ങളിലേതിലും ഈ ചർമരോഗം പ്രത്യക്ഷപ്പെടാം. മിക്കയവസരങ്ങളിലും രോഗബാധിതൻ തന്‍റെ അസുഖത്തെപ്പറ്റി തുടക്കത്തിൽ അറിയാതിരിക്കുകയാണ് പതിവ്. ചിലയവസരങ്ങളിൽ ബാർബർമാർ ആയിരിക്കാം ഈഅവസ്ഥയെപ്പറ്റി രോഗിയുടെ ശ്രദ്ധയിൽപ്പെടുത്തുക പതിവ്. സാധാരണക്കാർ ഈ രോഗത്തെ പുഴുവിഴഞ്ഞപോലെ എന്ന രീതിയിലാണ് ഡോക്ടറെ അറിയിക്കുക പതിവ്. ഇത് ഒരു ഓട്ടോ ഇമ്യൂണ്‍ രോഗമാണ്.

എന്താണ് ഓട്ടോ ഇമ്യൂണിറ്റി

സാധാരണയായി നമ്മുടെ ശരീരം ആന്‍റിബോഡികൾ ഉത്പാദിപ്പിക്കുന്നത് ശരീരത്തിന് വെളിയിലുള്ള പദാർഥങ്ങൾക്കെതിരേയോ അവയുടെ ഘടകങ്ങൾക്കെതിരേയോ ആണ്. എന്നാൽ അപൂർവമായി ശരീരം സ്വന്തം ശരീരകോശങ്ങൾക്കെതിരേ ആന്‍റിബോഡികൾ ഉത്പാദിപ്പിക്കാറുണ്ട്. ഇത് മറ്റൊരുതരത്തിൽ പറഞ്ഞാൽ ഉൽപ്രേക്ഷ അലങ്കാരംപോലെയാണ്. അതു തന്നെയോ ഇത് എന്ന ആശങ്കതന്നെ.

ഈ ആശങ്കമൂലം രക്തകോശങ്ങൾക്കെതിരേയോ ചർമത്തിലെ മെലാമോസൈമുകൾക്കെതിരേയോ മറ്റോ ആന്‍റിബോഡികൾ ഉത്പാദിപ്പിക്കപ്പെടാം. ഇങ്ങനെ രോമകൂപങ്ങൾക്കെതിരേ ആന്‍റിബോഡികൾ ഉത്പാദിപ്പിക്കുന്നതുമൂലം അവ നശിപ്പിക്കപ്പെടുന്നു. ഇതാണ് രോഗകാരണം. ശരീരത്തിൽ എവിടെയാണോ ഈ ആന്‍റിബോഡികൾ നിക്ഷേപിക്കപ്പെടുന്നത് അവിടങ്ങളിൽ രോമം കൊഴിഞ്ഞുപോകുകയും ഒരു നാണയത്തിന്‍റെ വലിപ്പത്തിൽ വൃത്താകൃതിയിൽ മിനുസമാർന്ന മുടികൊഴിഞ്ഞ പാടുകൾ കാണപ്പെടുകയും ചെയ്യുന്നു.

പാരന്പര്യഘടകങ്ങൾ

പാരന്പര്യഘടകങ്ങൾ ഈ രോഗത്തിന് കാരണമാകാറുണ്ട്. ഇരുപത് ശതമാനം രോഗികളിൽ അവരുടെ കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും ഈ രോഗം കാണാറുണ്ട്. ഇതു കൂടാതെ മറ്റ് ഓട്ടോ ഇമ്യൂണ്‍ രോഗങ്ങളായ വെള്ളപ്പാണ്ട്, തൈറോയിഡ് സംബന്ധമായ രോഗങ്ങൾ, ലൂപ്പസ് രോഗം, റുമറ്റോയിഡ് ആർത്രൈറ്റിസ് എന്നീ രോഗങ്ങൾ ഉള്ളവരിൽ ഈ രോഗം സാധാരണയായി കാണപ്പെടാറുണ്ട്. ദീർഘകാലമായുള്ള മാനസിക സമ്മർദവും ഇതിനു കാരണമാകാറുണ്ട്.


എവിടെയൊക്കെ ഈ രോഗം ബാധിക്കാം

ശരീരത്തിൽ എവിടെയും ഈ രോഗം ബാധിക്കാം. കൂടുതൽ പേരിലും തലയോട്ടിയിലാണ് ഈ രോഗം ബാധിക്കുന്നത്. താടിരോമത്തിലും മീശയിലും ഈ രോഗം ബാധിക്കാറണ്ട്. ചിലയവസരങ്ങളിൽ ശരീരത്തിലെ ഒന്നിലധികം ഭാഗങ്ങളിൽ രോമം കൊഴിഞ്ഞ പാടുകൾ കാണാം. വളരെ അപൂർവമായി ശരീരത്തിലെ രോമാവൃതമായ മറ്റു ഭാഗങ്ങളെയും ഈ രോഗം ബാധിക്കാറുണ്ട്. അപൂർവമായി ശരീരത്തിലെ മുഴുവൻ രോമവും ഇങ്ങനെ നഷ്ടപ്പെടാം.

ചികിത്സിച്ചു ഭേദമാക്കാൻ കഴിയുമോ

രോഗം ചികിത്സിച്ചു ഭേദമാക്കാൻ കഴിയുന്നതാണ്. എന്നാൽ ചിലയവസരങ്ങളിൽ ചികിത്സ ഒരു കീറാമുട്ടിയാവാറുണ്ട്. ശരീരത്തിലെ ഒന്നിലധികം ഭാഗങ്ങളിൽ പാടുകൾ കാണപ്പെടുക, മറ്റ് ഓട്ടോ ഇമ്യൂണ്‍ രോഗങ്ങൾ രോഗിക്കുണ്ടാവുക, രോഗത്തിന്‍റെ ഭാഗമായി നഖങ്ങളിൽ സൂക്ഷ്മമായ കുഴികൾ പ്രത്യക്ഷപ്പെടുക മുതലായവ ചികിത്സയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്.

എന്താണ് ചികിത്സ

വിപണിയിൽ ധാരാളം മരുന്നുകൾ ചികിത്സയ്ക്കായി ലഭ്യമാണ്. ഇതു ഗുളികകളായും ലേപനങ്ങളായും ഇൻജക്ഷനുകളായും ലഭ്യമാണ്. പക്ഷേ ചികിത്സ വ്യക്തമായ രോഗനിർണയത്തിനുശേഷം ഒരു വിദഗ്ധന്‍റെ നിർദേശത്തോടുകൂടിയാകണമെന്നു മാത്രം.

ഡോ. ജയേഷ് പി. 
സ്കിൻ സ്പെഷലിസ്റ്റ്, മേലേചൊവ്വ, കണ്ണൂർ
ഫോണ്‍:: 04972 727828