യാത്രയ്ക്കു മുന്പ് മെഡിക്കൽ ചെക്കപ്പ് ആർക്കെല്ലാം?
Thursday, November 16, 2017 1:48 AM IST
ഹൃദ്രോഗം, പ്രമേഹം, രക്താതിസമ്മർദ്ദം, ചുഴലി ഇത്യാദിരോഗമുള്ളവർ യാത്രയ്ക്കുമുന്പ് ഡോക്ടറെ കണ്ട് മെഡിക്കൽ ചെക്കപ്പ് നടത്തേണ്ടതാണ്. തങ്ങളുടെ മരുന്നുകൾ യാത്രയ്ക്കിടയിൽ കൃത്യമായി കഴിക്കേണ്ടതാണ്.

* കഴിക്കുന്ന മരുന്നുകളെക്കുറിച്ചും രോഗാവസ്ഥയെക്കുറിച്ചുമുള്ള ചെറിയ ഒരു വിശദീകരണകുറിപ്പ് കൈയിൽ കരുതിയിരിക്കുക.
* വയറുനിറയെ ആഹാരംകഴിച്ചശേഷം മല കയറാതിരിക്കുക.
* ക്ഷീണം അനുഭവപ്പെടുന്നപക്ഷം ഇടയ്ക്കിടെ വിശ്രമിക്കണം. നിർജലീകരണം ഉണ്ടാകുന്നപക്ഷം കരിക്കിൻവെള്ളമോ ഉപ്പിട്ട നാരങ്ങാവെള്ളമോ കുടിക്കുന്നത് നന്നായിരിക്കും.
* അധികം ശാരീരിക അധ്വാനമില്ലാത്ത ജോലിയിൽ ഇടപെടുന്നവർ യാത്രയ്ക്ക് രണ്ടാഴ്ച മുന്പെങ്കിലും വേഗത്തിൽ അരമണിക്കൂർ നീണ്ടുനിൽക്കുന്ന നടത്തം/ഓട്ടം, മറ്റ് വ്യായാമങ്ങൾ എന്നിവ അഭ്യസിക്കുന്നതു നന്നായിരിക്കും.

ഹൃദയാഘാതം

ഹൃദയത്തിലെ ധമനിക്കുള്ളിൽ അടിഞ്ഞുകൂടിയ കൊഴുപ്പുള്ള ഭാഗത്തിന് (പ്ലേക്ക്) പൊട്ടലോ വിള്ളലുകളോ സംഭവിക്കുന്പോൾ പ്രസ്തുതഭാഗത്ത് രക്തക്കട്ട രൂപപ്പെടുകയും അത് ധമനികളിലെ രക്തചംക്രമണത്തെ പൂർണമായും തടസപ്പെടുത്തുകയും തന്മ·ൂലം ധമനിക്കുചുറ്റുമുള്ള ഹൃദയപേശികൾക്ക് വേണ്ടത്ര രക്തം ലഭിക്കാതെ ക്ഷതം സംഭവിക്കുകയും ചെയ്യുന്നു. ഈ രോഗാവസ്ഥയാണു ഹൃദയാഘാതം എന്ന് അറിയപ്പെടുന്നത്.

ഹൃദയാഘാത ലക്ഷണങ്ങൾ

ഹൃദയാഘാതംമൂലമുള്ള നെഞ്ചുവേദന നെഞ്ചിന്‍റെ മധ്യഭാഗത്തോ ഇടതുഭാഗത്തോ ഭാരം ഇരിക്കുന്ന മാതിരിയോ എരിച്ചിലോ പുകച്ചിലോ ആയി അനുഭവപ്പെടാം. ചിലരിൽ ഈ വേദന തോളിലോ കൈകളിലേക്കോ പടർന്നുവെന്നും വരാം. സാധാരണയായി വേദനയോടൊപ്പം അമിതമായ വിയർപ്പ്, ശ്വാസംമുട്ടൽ, ഛർദ്ദി, നെഞ്ചിടിപ്പിലുണ്ടാകുന്ന വ്യതിയാനം, ബോധക്കേട് ഇത്യാദി അസ്വസ്ഥതകളും കണ്ടേക്കാം.


ഹൃദയാഘാതം സംഭവിച്ചാൽ

സമയം വൈകുംതോറും ഹൃദയപേശികൾക്കു വീണ്ടെടുക്കാനാവാത്തവിധം നാശം സംഭവിക്കുന്നതിനാൽ എത്രയും പെട്ടെന്ന് രോഗി വൈദ്യചികിത്സയ്ക്കു വിധേയനാകേണ്ടതാണ്. ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ആശുപത്രികളിൽ ഹൃദ്രോഗ ചികിത്സയ്ക്കാവശ്യമായ നൂതനമായ സംവിധാനങ്ങൾ(കൊറോണറി കെയർ യൂണിറ്റ്) സജ്ജീകരിച്ചിരിക്കുന്നു. ഡോക്ടർമാരുൾപ്പെടെയുള്ള വിദഗ്ധരായ മെഡിക്കൽ സംഘത്തിന്‍റെ സൗജന്യസേവനം 24 മണിക്കൂറും ലഭ്യമാണെന്നുള്ള കാര്യം തീർഥാടകർ മറക്കാതിരിക്കുക.

ഇവർ ഹൃദയത്തിന് അപകടകാരികൾ

* പ്രമേഹം
*അമിത രക്തസർദ്ദം
*രക്തത്തിലെ ഉയർന്ന കൊളസ്ട്രോളിന്‍റെ അളവ്
*ദുർമേദസ്
*മാനസിക പിരിമുറുക്കം
*പുകവലി, മദ്യപാനം
*വ്യായാമരാഹിത്യം
*അനാരോഗ്യകരമായ ഭക്ഷണരീതി

ഡോ.പ്രശാന്ത്
ഫിസിഷ്യൻ, പാന്പാടുംപാറ , പ്രാഥമികാരോഗ്യ കേന്ദ്രം, ഇടുക്കി