വെണ്ടയ്ക്കാവലുപ്പം!
Saturday, August 12, 2017 12:19 AM IST
വെണ്ടയ്ക്കയിൽ പോഷകങ്ങൾ ധാരാളം. നാരുകൾ, വിറ്റാമിനുകളായ എ, ബി, സി, ഇ, കെ, ധാതുക്കളായ കാൽസ്യം, ഇരുന്പ്, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവ ധാരാളം. ഇത്രയധികം പോഷകങ്ങളുളള വെണ്ടയ്ക്ക് ഒരു ചെടി എന്ന പരിഗണനയെങ്കിലും നല്കി നമ്മുടെ വീട്ടുമുറ്റത്തും ചെടിച്ചട്ടിയിലുമൊക്കെ വളർത്തിയാൽ ഇഷ്ടംപോലെ വെണ്ടയ്ക്ക... ശുദ്ധമായ വെണ്ടയ്ക്ക അടുക്കളയിലെത്തും. കലോറി കുറഞ്ഞ പച്ചക്കറി. സാച്ചുറേറ്റഡ്ഫാറ്റും കൊളസ്ട്രോളുമില്ല. കൊളസ്ട്രോൾ നിയന്ത്രണത്തിനും അമിതഭാരം കുറയ്ക്കുന്നതിനും സഹായകം.

വെണ്ടയ്ക്കയിലെ നാരുകൾ

വെണ്ടയ്ക്കയിലുളള Mucilaginous നാരുകൾ ദഹനേന്ദ്രിയ വ്യവസ്ഥയുടെ ആരോഗ്യത്തിന് ഉത്തമം. അത് അന്നനാളത്തിനുളളിൽ സുരക്ഷിത ആവരണം തീർത്ത് ആമാശയ അൾസറിൽ നിന്നു സംരക്ഷിക്കുന്നു. ദഹനത്തിനു ശേഷം ഭക്ഷണത്തിന്‍റെ കുടലിലൂടെയുളള ചലനം സുഗമമാക്കുന്നു. വെണ്ടയ്ക്കയിലുളള ജലത്തിൽ ലയിക്കാത്ത തരം നാരുകൾ ദഹനേന്ദ്രിയ വ്യവസ്ഥയെ പ്രത്യേകിച്ച് അന്നനാളം മാലിന്യവിമുക്തമാക്കുന്നു. ഇതു കുടലിലെ കാൻസർ സാധ്യത കുറയ്ക്കുന്നു.

വെണ്ടയ്ക്ക പതിവായി കഴിക്കുന്നത് മലബന്ധം, ഗ്യാസ് തുടങ്ങിയവയ്ക്കുളള സാധ്യത കുറയ്ക്കുന്നു. കുടലിലുളള മിത്ര ബാക്ടീരിയയുടെ എണ്ണം കൂട്ടുന്നതിനും വെണ്ടയ്ക്കയിലെ പോഷകങ്ങൾ സഹായകം. കൂടാതെ ശരീരത്തിൽ അടിഞ്ഞുകൂടുന്ന അമിതകൊഴുപ്പ് ഇല്ലാതാക്കുന്നതിനും നാരുകൾ സഹായകം. വെണ്ടയ്ക്കയിലുളള നാരുകൾ ചെറുകുടലിലെ പഞ്ചസാരയുടെ ആഗിരണം വൈകിപ്പിക്കുന്നതിലൂടെ രക്തത്തിലെ ഗ്ലൂക്കോസിന്‍റെ തോത് നിയന്ത്രിതമാക്കുന്നു. കൂടാതെ അതിലുളള eugenol പ്രമേഹത്തിനെതിരേ പോരാടുന്നു.

കണ്ണുകളുടെ ആരോഗ്യത്തിന്
വെണ്ടയ്ക്കയിലുളള വിറ്റാമിൻ എയും ഫ്ളേവനോയ്ഡ് ആൻറിഓക്സിഡൻറുകളായ ബീറ്റാ കരോിൻ, സാന്തിൻ, ല്യൂട്ടിൻ എന്നിവയും കണ്ണുകൾക്കു പ്രിയങ്കരം. ചർമം, മ്യൂകസ് സ്തരം എന്നിവയുടെ ആരോഗ്യത്തിനും വിറ്റാമിൻ എ അവശ്യം.

ആൻറിഓക്സിഡൻറ് ചെയ്യുന്നത്
നമ്മുടെ ശരീരകോശങ്ങളിൽ ഉൗർജം നിർമിക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി മാലിന്യങ്ങൾ ഉണ്ടാകുന്നു. ഇവയാണ് ഫ്രീറാഡിക്കലുകൾ. ഇവ കോശങ്ങളിൽ അടിഞ്ഞുകൂടുകയാണു പതിവ്. ഫലം കോശങ്ങളുടെ നാശം. കണ്ണുകളിലെ കോശങ്ങളെയും ഫ്രീറാഡിക്കലുകൾ വെറുതേ വിടില്ല. ശുദ്ധമായ വെണ്ടയ്ക്ക പതിവായി ആഹാരക്രമത്തിൽ ഉൾപ്പെടുത്തിയാൽ കാഴ്ചശക്തി മെച്ചമായി നിലനിർത്താം.

മാകുലാർ ഡീജനറേഷൻ, തിമിരം തുടങ്ങിയ നേത്രരോഗങ്ങളെ അകറ്റിനിർത്തുന്നതിനും സഹായകം. പക്ഷേ, കീടനാശിനികളിൽ കുളിച്ചുനിൽക്കുന്ന വെണ്ടയ്ക്കയിൽ ഫ്രീറാഡിക്കലുകളുണ്ട്. അതിനാൽ വെണ്ട നട്ടാൽ രണ്ടാണു കാര്യം. കീശ കാലിയാകുന്നതു തടയാം, പിന്നെ കീടനാശിനികളില്ലാത്ത വെണ്ടയ്ക്ക കഴിക്കാം. കുടുംബത്തിന്‍റെ പൊതുവായ ആരോഗ്യത്തിനു വെണ്ടയ്ക്ക ഗുണകരമെന്നു ചുരുക്കം.

വിറ്റാമിൻ സി
വെണ്ടയ്ക്കയിലെ വിറ്റാമിൻ സി രോഗപ്രതിരോധശക്തിക്ക് മുതൽക്കൂട്ടുതന്നെ. രോഗാണുക്കളോടും അന്യപദാർഥങ്ങളോടും പോരാടുന്നതിനു കൂടുതൽ വെളുത്ത രക്താണുക്കളെ സൃഷ്ടിക്കാൻ വിറ്റാമിൻ സി പ്രേരണ ചെലുത്തുന്നു. ജലദോഷം, ചുമ തുടങ്ങിയവയ്ക്കെതിരേ പോരാടുന്നു. ശ്വസനസംബന്ധമായ പ്രശ്നങ്ങൾ പ്രത്യേകിച്ചും ആസ്ത്് മയിൽ നിന്ന് ആശ്വാസം നേടുന്നതിന് വെണ്ടയ്ക്കയിലുളള ആന്‍റിഓക്സിഡന്‍റുകളും വിറ്റാമിൻ സിയും സഹായകം.

ഹൃദയത്തിനും സുഹൃത്ത്
വെണ്ടയ്ക്കയിൽ സോഡിയം കുറവ്, പൊട്ടാസ്യം ഇഷ്ടംപോലെ. ശരീരത്തിലെ സോഡിയത്തിന്‍റെ തോത് സംതുലനം ചെയ്തു നിർത്തുന്നതിൽ പൊട്ടാസ്യത്തിനു പങ്കുണ്ട്.
രക്തസമ്മർദം കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും പൊട്ടാസ്യം സഹായകം. രക്തം കട്ടപിടിക്കുന്നതിനും ആർട്ടീരിയോ സ്ളീറോസിസിനുമുളള സാധ്യത കുറയ്ക്കുന്നു. വെണ്ടയ്ക്കയിലുളള ജലത്തിൽ ലയിക്കുന്നതരം നാരുകൾ രക്തത്തിലെ സെറം കൊളസ്ട്രോൾ നില കുറയ്ക്കുന്നതിനു സഹായകം. അതു വിവിധതരം ഹൃദയരോഗങ്ങൾക്കുളള സാധ്യത കുറയ്ക്കുന്നു.


ചർമത്തിന്‍റെ അഴകിനും വെണ്ടയ്ക്ക
വെണ്ടയ്ക്കയിലുളള വിറ്റാമിൻ എ എന്ന ആന്‍റി ഓക്സിഡൻറ് ചർമാരോഗ്യം സംരക്ഷിക്കുന്നു. ചുളിവുകൾ നീക്കുന്നു. പാടുകളും കുരുക്കളും കുറയ്ക്കുന്നു. ചർമകോശങ്ങൾക്കു കേടുപാടു വരുത്തുന്ന ഫ്രീറാഡിക്കലുകളെ വെണ്ടയ്ക്കയിലുളള ആൻറിഓക്സിഡൻറുകൾ നിർവീര്യമാക്കുന്നു.

സ്ത്രീകളുടെ ആരോഗ്യജീവിതത്തിന്
സ്ത്രീകളുടെ ആരോഗ്യജീവിതത്തിനും വെണ്ടയ്ക്ക ഗുണകരം. പ്രത്യേകിച്ചു ഗർഭിണികളുടെ. ഭ്രൂണാവസ്ഥയിൽ തലച്ചോറിന്‍റെ വികാസത്തിനു ഫോളിക്കാസിഡ് അവശ്യം. വെണ്ടയ്ക്കയിൽ ഫോളേറ്റുകൾ ധാരാളം. ഗർഭസ്ഥശിശുവിന്‍റെ ന്യൂറൽ ട്യൂബിനെ തകരാറിൽ നിന്നു രക്ഷിക്കുന്നതിനും ഫോളേറ്റുകൾ അവശ്യം.

വെണ്ടയ്ക്കയിലുളള ഇരുന്പും ഫോളേറ്റും ഹീമോഗ്ലോബിൻ നിർമാണം ത്വരിതപ്പെടുത്തുന്നു. ഗർഭകാലത്തെ വിളർച്ച തടയുന്നതിനും അതു സഹായകം. അതിനാൽ ഗർഭിണികളുടെ ഭക്ഷണക്രമത്തിൽ ശുദ്ധമായ വെണ്ടയ്ക്കയിൽ നിന്നു തയാറാക്കുന്നവിഭവങ്ങൾ ഉൾപ്പെടുത്തണം.

ശരീരമെന്പാടും ഓക്സിജൻ എത്തിക്കുന്നതു രക്തത്തിലെ ഹീമോഗ്ലോബിനാണ്. ഹീമോഗ്ലോബിൻ ഉത്പാദനം കൂടുന്നതോടെ രക്തസഞ്ചാരവും മെച്ചപ്പെടുന്നു. ചർമത്തിനു തിളക്കവും സ്വാഭാവിക നിറവും നിലനിർത്താനാകുന്നു.

ശിരോപരിതലത്തിലേക്കുളള രക്തസഞ്ചാരം മെച്ചപ്പെടുന്നതു മുടിവളർച്ചയ്ക്കു സഹായകം. താരൻ, മുടിയുടെ വരൾച്ച, മുടികൊഴിച്ചിൽ എന്നിവ കുറയും.

എല്ലുകളുടെ ആരോഗ്യത്തിന്
മുറിവുകളുണ്ടാകുന്പോൾ രക്തം കട്ടപിടിക്കുന്നതിനു വെണ്ടയ്ക്കയിലുളള വിറ്റാമിൻ കെ സഹായകം. വെണ്ടയ്ക്കയിലുളള മഗ്നീഷ്യം, സെലിനിയം, മാംഗനീസ്, കാൽസ്യം, കോപ്പർ തുടങ്ങിയ അവശ്യം വേണ്ട പോഷകങ്ങൾ ഉപദ്രവകാരികളായ ഫ്രീ റാഡിക്കലുകളെ തുരത്തുന്നതിനു സഹായകം. എല്ലുകളുടെ ആരോഗ്യത്തിനും വെണ്ടയ്ക്ക ഗുണപ്രദം. ബോണ്‍ ഡെൻസിറ്റി കൂട്ടുന്നു. പ്രായമാകുന്നതോടെ എല്ലുകളെ ബാധിക്കുന്ന ഓസ്റ്റിയോപൊറോസിസ്, ആർത്രൈറ്റിസ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ തടയുന്നതിനും വെണ്ടയ്ക്കയിലെ പോഷകങ്ങൾ സഹായകം. വെണ്ടയ്ക്കയിലുളള ഫോളേറ്റുകൾ തലച്ചോറിന്‍റെ പ്രവർത്തനങ്ങൾക്കു സഹായകമായ ചില ഘടകങ്ങൾ ഉത്പാദിപ്പിക്കുന്നു.

പാകം ചെയ്യുന്പോൾ
വീട്ടുവളപ്പിൽ ജൈവരീതിയിൽ വിളയിച്ച ഇളം വെണ്ടയ്ക്ക പച്ചയ്ക്കും കഴിക്കാം. വെണ്ടയ്ക്ക വിഭവങ്ങൾ കുറഞ്ഞ തീയിൽ വേവിച്ചെടുക്കാൻ ശ്രദ്ധിക്കണം. അതിലുളള നാരുകൾ ഉൾപ്പെടെയുളള പോഷകങ്ങൾ നഷ്ടമാകുന്നത് ഒരുപരിധി വരെ അങ്ങനെ തടയാം. എണ്ണയിൽ വറുത്ത വിഭവങ്ങളിലൂടെയാണ് കൊളസ്ട്രോൾ അമിതമായി ശരീരത്തിലെത്തുന്നത്. വെണ്ടയ്ക്ക ഫ്രൈ ചെയ്തു കഴിക്കുന്നത് കഴിവതും ഒഴിവാക്കണം. മറ്റു രീതികളിൽ പാകം ചെയ്തു കഴിക്കുന്നതാണ് ഉചിതം. ആവിയിൽ വേവിക്കുന്നത് ഉത്തമം.

വെണ്ടയ്ക്ക അമിതമായാൽ ?
വെണ്ടയ്ക്കയെന്നല്ല അധികമായാൽ അമൃതും വിഷം തന്നെ. വെണ്ടയ്ക്കയിലുളള ഓക്സാലിക് ആസിഡ് വൃക്കയിൽ കല്ലുണ്ടാക്കുന്നതായി ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. ചിലപ്പോൾ ഓക്സാലിക് ആസിഡ് സന്ധികളിൽ അടിഞ്ഞുകൂടി സന്ധിവേദനയ്ക്ക് ഇടയാക്കാം. അതിനാൽ മിതമായി മാത്രം ഉപയോഗിക്കുക. എല്ലാത്തരം വിഭവങ്ങളും മിതമായി ഉൾപ്പെടുത്തിയ ആഹാരക്രമം(ഡയറ്റ്) അതാണ് ആരോഗ്യജീവിതത്തിനു ഗുണപ്രദം.

- ടിജിബി