സോറിയാസിസ്: തെറ്റിദ്ധാരണകൾ അകറ്റാം
Wednesday, August 9, 2017 12:24 AM IST
16 വയസിനു താഴെയുള്ള കുട്ടികളെ ബാധിക്കുന്ന ചർമരോഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സോറിയാസിസ്.

രോഗലക്ഷണങ്ങൾ

ശരീരത്തിന്‍റെ മുഴുവൻ ഭാഗങ്ങളിലും ഒരുപോലെ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാറില്ല. കുട്ടികളിൽ സോറിയാസിസിന്‍റെ ലക്ഷണങ്ങൾ കാണുന്നത് കാൽമുട്ട്, മുഖം, കൈമുട്ട്, തലയോട്ടി എന്നിവിടങ്ങളിലാണ്. ഇവിടങ്ങളിൽ വലിയ ചുവന്ന തടിപ്പുകൾ ചൊറിച്ചിലോടെ പ്രത്യക്ഷപ്പെടുന്നു. തടിപ്പുകൾക്ക് മുകളിൽ വെള്ളിനിറത്തിലുള്ള ശൽക്കങ്ങൾ കാണാം. ഈ ശൽക്കങ്ങൾ അടർത്തിമാറ്റിയാൽ ചർമത്തിൽ രക്തം പൊടിയുന്നത് കാണാം. മുതിർന്നവരെ അപേക്ഷിച്ചു തടിപ്പുകളുടെ കട്ടി താരതമ്യേന കുറവായിരിക്കും. കൂടാതെ ശൽക്കങ്ങൾ അത്രകണ്ട് പ്രകടമായിരിക്കുകയില്ല. കുട്ടികളിൽ തടിപ്പുകൾ ഏറ്റവും കൂടുതലായി കാണുന്നത് മുഖം, തലയോട്ടി എന്നിവിടങ്ങളിലാണ്. എന്നാൽ മുതിർന്നവരിൽ കാൽമുട്ട്, കൈമുട്ട്, വിരലുകളിലെ സന്ധികൾ എന്നിവിടങ്ങളിലാണ്. തലയോട്ടിയിൽ പലഭാഗത്തായി കട്ടിപിടിച്ച് ചെതുന്പലുകൾ കാണപ്പെടാം.

ചിലയവസരങ്ങളിൽ ചെതുന്പലുകൾ രോമാവൃതമായ ഭാഗങ്ങൾ കടന്ന് നെറ്റിയിലേക്കും കഴുത്തിലേക്കും വ്യാപിച്ചിരിക്കാം. മുതിർന്നവരിൽ നഖങ്ങളിലും സോറിയായിസിന്‍റെ ലക്ഷണങ്ങൾ കാണാറുണ്ട്. ചെറിയ അതിസൂഷ്മങ്ങളായ കുഴികൾ പ്രത്യക്ഷപ്പെടുകയും തുടർന്ന് നഖങ്ങൾ നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് എത്തുന്നു.

ഫ്ളക്ഷ്വറൽ സോറിയാസിസ്

കുട്ടികളിൽ ചിലപ്പോൾ കക്ഷം, പൊക്കിൾക്കുടി, ലൈംഗികാവയവം, തുടയിടുക്കുകൾ എന്നിവിടങ്ങളിൽ മാത്രമായി ലക്ഷണങ്ങൾ കാണാം. ഇത്തരം സന്ദർഭങ്ങളിൽ ശൽക്കങ്ങൾ തീരെ കാണപ്പെടാറില്ല. നവജാത ശിശുക്കളിൽ ഡയപർ ഉപയോഗം മൂലമുള്ള ചർമരോഗം ചികിത്സിച്ചു മാറാത്ത സാഹചര്യങ്ങളിലാണ് സോറിയാസിസിനെക്കുറിച്ച് ഡോക്ടർമാർ സംശയിക്കുക. കക്ഷത്തിലെ സോറിയാസിസിനെ വട്ടച്ചൊറിയായി തെറ്റിദ്ധരിക്കാറുമുണ്ട്.

പസ്റ്റുലാർ സോറിയാസിസ്

സോറിയാസിസിന്‍റെ തടിപ്പും ചെതുന്പലും നിറഞ്ഞ തടിപ്പുകളിൽ ചിലയവസരങ്ങളിൽ പഴുപ്പ് നിറഞ്ഞ കുമിളകൾ പ്രത്യക്ഷപ്പെടാറുണ്ട്. ഇതാണ് പസ്റ്റുലാർ സോറിയാസിസ്. ശരീരത്തിലെ ഏതെങ്കിലും ഭാഗത്തോ ശരീരം മുഴുവനായോ ഈ രോഗാവസ്ഥ പ്രത്യക്ഷപ്പെടാം. ശരീരത്തിൽ ചൂട് അനുഭവപ്പെടും. ഇതിന് ആശുപത്രിയിൽ കിടത്തിയുള്ള ചികിത്സ വേണ്ടിവരും.

എറിത്രോഡെർമിക് സോറിയാസിസ്

ശരീരത്തിന്‍റെ ഭൂരിഭാഗം ഭാഗങ്ങളിലും ചിലപ്പോൾ സോറിയാസിസ് ബാധിച്ചേക്കാം. തുടർന്ന് ചർമോപരിതലം മുഴുവൻ ശരീരത്തിൽനിന്നു വേർപെടുന്ന അവസ്ഥയ്ക്കു കാരണമായേക്കാം. ശരീരത്തെ പൊതിഞ്ഞു സംരക്ഷിക്കുന്ന ആവരണമായ ചർമത്തിന് അതിന്‍റെ ധർമങ്ങളൊന്നും നിർവഹിക്കാൻ പറ്റാത്ത അവസ്ഥയ്ക്കു കാരണമാകുന്നു.

തെറ്റിദ്ധാരണകൾ അകറ്റുക

സോറിയാസിസിനെപ്പറ്റി ധാരാളം തെറ്റിദ്ധാരണകൾ സമൂഹത്തിൽ നിലനിൽക്കുന്നു. ഒന്നിച്ചിരുന്നതുകൊണ്ടോ ഒന്നിച്ചു ഭക്ഷണം കഴിച്ചതുകൊണ്ടോ ഹസ്തദാനം ചെയ്തതുകൊണ്ടോ വിനോദങ്ങളിൽ ഏർപ്പെട്ടതുകൊണ്ടോ സോറിയാസിസ് പകരില്ല. കുട്ടികളിലുള്ള സോറിയാസിസ് മൂലം സഹപാഠികൾ അവരെ ഒറ്റപ്പെടുത്താറുണ്ട്. ഇവയെ പകർച്ചവ്യാധികളെന്നു തെറ്റിദ്ധരിക്കുന്ന സന്ദർഭങ്ങളും ധാരാളം. ഇതെല്ലാം കുട്ടികളിൽ മാനസികസമ്മർദം ഏറ്റുവാനും രോഗം കൂടാനും കാരണമാകാം.

ചികിത്സ

കുട്ടികളിലെ സോറിയാസിസ് അവരെയും അവരുടെ രക്ഷിതാക്കളെയും വിഷമവൃത്തത്തിലാക്കുമെന്ന് പറയാതെവയ്യ. ആയതുകൊണ്ട് രോഗത്തിന്‍റെ സ്വഭാവത്തെപ്പറ്റി അവരെ ബോധവാന്മാരാക്കുക എന്നതാണ് ആദ്യപടി. കുട്ടികളിൽ സിലബസ്, പരീക്ഷകൾ ഇവമൂലമുള്ള മാനസികസമ്മർദം ലഘൂകരിക്കാനുള്ള നടപടികൾ ചെയ്യേണ്ടതുണ്ട്. യോഗ, ധ്യാനം എന്നിവ ഇതിനുപകരിക്കും.


വേദനസംഹാരികൾ, മാനസികസമ്മർദത്തിനുള്ള മരുന്നുകൾ ഇവ കഴിവതും ഒഴിവാക്കണം. അണുബാധമൂലമുള്ള സോറിയാസിസിന് ആന്‍റിബയോട്ടിക്കുകളാണ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. ശരീരത്തിന് എണ്ണമയം പ്രദാനം ചെയ്യുന്ന ലേപനങ്ങൾ കൂടെക്കൂടെ പുരട്ടണം. കുട്ടികളിൽ സാധാരണയായി ഉപയോഗിക്കുന്ന മരുന്നുകളാണ് കാൽസിപ്രോട്രയോൾ, കോൾട്ടാർ എന്നിവ. കോൾട്ടാർ ലേപനങ്ങളായോ വെള്ളത്തിൽ കലർത്തി കുളിക്കാനോ ഉപയോഗിക്കാം.

ഭക്ഷണരീതി

സോറിയാസിസിന്‍റെ ചികിത്സയിൽ ഭക്ഷണക്കാര്യത്തിൽ വളരെയധികം ശ്രദ്ധപുലർത്തേണ്ടതുണ്ട്. രോഗികൾ പലരും മരുന്നുപയോഗിക്കുന്നതിൽ കാര്യമായ ശ്രദ്ധപുലർത്തുമെങ്കിലും ഭക്ഷണകാര്യങ്ങൾ അവഗണിക്കുകയാണ് ചെയ്യുന്നത്. ഉപവാസവും കലോറിമൂല്യം കുറഞ്ഞ ഭക്ഷണവും സോറിയാസിസിന്‍റെ കാഠിന്യം കുറയ്ക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. വിശുദ്ധ റംസാൻ മാസത്തിൽ സോറിയാസിസ് ബാധിതരായ പലരും സോറിയാസിസിൽ നിന്ന് മോചിതരായി കാണാറുണ്ട്. രക്തത്തിലെ ഇന്‍റർല്യൂകിൽ നാലിന്‍റെ അളവ് കൂടുന്നതാണ് ഇതിനു കാരണം. പലതരത്തിലുള്ള മാനസികസമ്മർദവും ശാരീരിക അസ്വസ്ഥതകളും നിമിത്തം ശരീരത്തിലെ ഫ്രീ റാഡിക്കലുകളുടെ അളവ് ക്രമാതീതമായി കൂടുന്നു.

മാനസികസമ്മർദം ഉണ്ടാകുന്പോൾ രക്തത്തിലെ ആന്‍റി ഓക്സിഡന്‍റുകളായ ബീറ്റാ കരോട്ടിൻ, ആൽഫാ ടോക്കോഫെറോൻ, സെലീനിയം എന്നിവയുടെ അളവ് കുറയുകയും ഫ്രീ റാഡിക്കലായ മാലോണ്‍ ഡൈ ആൽഡി ഹൈഡിന്‍റെ അളവ് കൂടുകയും ചെയ്യുന്നു. ഇത് സോറിയാസിസിന്‍റെ ലക്ഷണങ്ങൾ പ്രകടമാകുന്നതിനു കാരണമാകുന്നു.

ആവശ്യത്തിനു മാത്രം ഭക്ഷണം കഴിക്കുക, അനവസരത്തിലുള്ള ഭക്ഷണം ഒഴിവാക്കണം. ടിവി കാണുന്പോൾ വല്ലതും കൊറിച്ചുകൊണ്ടിരിക്കുക നമ്മിൽ പലരുടെയും ശീലമാണ്. കൂടാതെ കലോറികമൂല്യം കുറഞ്ഞ ഭക്ഷണംതന്നെ ശീലമാക്കണം. ദുർമേദസ് ഉള്ളവരിൽ സോറിയാസിസ് വരാനും വർധിക്കാനും സാധ്യതയുണ്ട്.

ഒമേഗ 3 ഫാറ്റി അമ്ലങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. നമ്മുടെ നാട്ടിൽ സുലഭമായി കിട്ടുന്ന മത്സ്യങ്ങളിൽ ഇവ ധാരാളമായി അടങ്ങിയിട്ടുണ്ട്.

മത്സ്യത്തിന്‍റെ പേര് ഒമേഗ 3 ഫാറ്റി അമ്ലത്തിന്‍റെ അളവ്
ഗ്രാം/150 ഗ്രാം മത്സ്യം

കേര - 19.5 ഗ്രാം
അയല - 20.85 ഗ്രാം
ചൂര - 3.75 ഗ്രാം
മുഴു - 6.45 ഗ്രാം
ചെമ്മീൻ -1.65 ഗ്രാം
മത്തി - 23.25 ഗ്രാം
നത്തോലി - 13.5 ഗ്രാം

കരോട്ടിൻ, ഫ്ളാവനോയ്ഡുകൾ, വിറ്റാമിൻ സി, എന്നിവ ധാരാളം അടങ്ങിയിട്ടുള്ള നെല്ലിക്ക, ഓറഞ്ച്, പപ്പായ, കാരറ്റ്, തക്കാളി എന്നിവ വളരെയധികം കഴിക്കണം. നാരുകൾ ധാരാളമടങ്ങിയ പഴങ്ങളും പച്ചക്കറികളും ശീലമാക്കണം. ജ്യൂസുകൾ കഴിവതും ഒഴിവാക്കുക.
സെലീനിയം, വിറ്റാമിൻ ഡി, വിറ്റാമിൻ ബി12, സിങ്ക് എന്നിവയടങ്ങിയ ഭക്ഷണം കഴിക്കണം.

കോഴിയിറച്ചി കഴിക്കാമെങ്കിലും പോത്തിറച്ചി, ആട്ടിറച്ചി, പന്നിയിറച്ചി എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്. ഉപ്പിന്‍റെ ഉപയോഗം കുറയ്ക്കുക. മധുരപലഹാരങ്ങൾ കുട്ടികൾക്കു വളരെയധികം ഇഷ്ടമുള്ള ഒന്നാണ്. ഇത് സോറിയാസിസുള്ളവർ കുറയ്ക്കണം. ധാന്യങ്ങൾ പൊടിച്ചുപയോഗിക്കാതെ അങ്ങനെതന്നെ കഴിക്കണം. ഓട്സ്, ബാർലി എന്നിവ നല്ലതാണ്.

ഡോ. ജയേഷ് പി. 
സ്കിൻ സ്പെഷലിസ്റ്റ്, മേലേചൊവ്വ, കണ്ണൂർ
ഫോണ്‍: 04972 727828