പ്രമേഹബാധിതരിലെ ചർമ വരൾച്ച
Wednesday, July 12, 2017 12:22 AM IST
? ചോദ്യം: ഞാനൊരു പ്രമേഹ ബാധിതനാണ്. എന്‍റെ രണ്ടു കാൽമുട്ടുകൾക്കു താഴെയും അസഹനീയമായ ചൊറിച്ചിലും വരൾച്ചയും അനുഭവപ്പെടുന്നു. കൂടാതെ അടുത്തകാലത്തായി മൊരിപോലെ കാണുന്നുമുണ്ട്. ഇതെന്താണ്?

താങ്കൾക്കു പ്രമേഹബാധിതരിൽ സാധാരണയായി കാണാറുള്ള അസ്റ്റിയറ്റോട്ടിക് എക്സിമ എന്ന രോഗമാണ്. പ്രമേഹബാധിതരുടെ നാഡികൾ പ്രവർത്തനരഹിതമാവുന്നതുകൊണ്ടു ചർമത്തിലെ സ്വേദഗ്രന്ഥികൾ പ്രവർത്തനരഹിതമാവുന്നു. ഇതു ചർമം വരളാൻ കാരണമാവുന്നു. ഇതു ശക്തമായ ചൊറിച്ചിലിലേക്കാണു നയിക്കുന്നു. അവിടെ ചർമം കട്ടികൂടുന്നതിനും കാരണാവുന്നു. ചർമം ഇടയ്ക്കിടെ തുണികൊണ്ടു തുടയ്ക്കുക, ഒരു ചർമരോഗവിദഗ്ധനെ സമീപിക്കുക.

? ചോദ്യം: ദീർഘകാലമായി ഗൾഫിൽ കുടുംബസമേതം താമസിച്ചിരുന്ന ു യുവാവാണ് ഞാൻ. രണ്ടുമാസം മുന്പ് ഗൾഫ് ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങി. നാട്ടിൽ വന്നശേഷം എന്‍റെ മൂന്നുവയസുള്ള മകന് കൊതുക് അല്ലെങ്കിൽ മറ്റേതെങ്കിലും ചെറുപ്രാണികൾ കടിച്ചാൽ കടിച്ചഭാഗം ചൊറിഞ്ഞുതടിക്കുക പതിവാണ്. ശരീരം മുഴുവൻ ഇത്തരത്തിലുള്ള പാടുകളുണ്ട്. ചിലതിലൊക്കെ പഴുപ്പുമുണ്ട്.
ഇതു ഭേദമാവുമോ?
നജീബ്, എറണാകുളം

താങ്കളുടെ മകന് ’പാപ്പുലാർ അർട്ടിക്കേറിയ’ എന്ന രോഗമാണ്. സാധാരണയായി കൊതുക്, മൂട്ട, മറ്റു ചെറു പ്രാണികൾ ഇവ വളരെ കുറവ് അല്ലെങ്കിൽ തീരെ ഇല്ലാത്ത സ്ഥലത്തുനിന്നും ഇത്തരം ജീവികളുടെ സാന്ദ്രത വളരെ കൂടിയ വേറൊരു സ്ഥലത്തേക്ക് പെട്ടെന്നു താമസം മാറുന്പോഴാണ് ഈ അസുഖം ഉണ്ടാവുന്നത്.


സാധാരണയായി രണ്ടുവയസു മുതൽക്കാണ് ഇത്തരം രോഗം കാണുന്നത്. കൊതുക് കടിക്കുന്പോൾ അതിന്‍റെ അന്‍റിജൻ ചർമത്തിൽ എത്തുന്നു. ഈ ആന്‍റിജനെതിരേ നമ്മുടെ ശരീരം പ്രതികരിക്കുന്നു. അപ്പോഴാണു ചൊറിച്ചിലും തടിപ്പുമുണ്ടാകുന്നത്. ഹിസ്റ്റമിൻ പോലുള്ള രാസപദാർഥങ്ങൾ ഈ കാര്യത്തിൽ പ്രധാനമായ പങ്കുവഹിക്കുന്നുണ്ട്. ഇത്തരം ചൊറിച്ചിലും തടിപ്പും എല്ലാത്തരം ആളുകളിലും സംഭവിക്കുന്നുണ്ട്. എന്നാൽ ചിലരുടെ ശരീരം അമിതമായി പ്രതികരിക്കുന്നു. തന്മൂലം ശരീരം അമിതമായി ചൊറിയുകയും തടിക്കുകയും ചെയ്യുന്നു. ചൊറിയുന്നതുമൂലം ചർമത്തിൽ പൊട്ടലുകൾ ഉണ്ടാവുകയും അതിൽ അണുബാധ വരികയും ചെയ്യുന്നു. തിണർപ്പുണ്ടായ ഭാഗം പഴുക്കുകയും ചെയ്യും. താങ്കൽ കുഞ്ഞിനെ നല്ലൊരു ചർമരോഗവിദഗ്ധനെ കാണിക്കുക. രക്തപരിശോധന ആവശ്യമായി വരും. കുറച്ചുകാലം ചികിത്സ വേണ്ടിവരും. ഡോക്ടർ നിർദേശിക്കുന്ന കാലമത്രയും ചികിത്സ സ്വീകരിക്കുക.

ഡോ. ജയേഷ് പി. 
സ്കിൻ സ്പെഷലിസ്റ്റ്, മേലേചൊവ്വ,കണ്ണൂർ
ഫോണ്‍: 04972 727828