* ഇൻഫ്ളുവൻസ(പകർച്ചപ്പനി)ബാധിതരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കുക.
* ഇടയ്ക്കിടെ കൈകൾ ഹാൻഡ് വാഷ് ഉപയോഗിച്ചു കഴുകി വൃത്തിയാക്കുക.
* വായ, മൂക്ക്, കണ്ണ് തുടങ്ങിയ അവയവങ്ങളിൽ സ്പർശിക്കുന്നത് ഒഴിവാക്കുക.
* ആൾക്കൂങ്ങൾക്കിടയിൽ ഏറെനേരം ചെലവഴിക്കുന്നത് ഒഴിവാക്കുക.
* മുറികളിൽ വേണ്ടത്ര വായുസഞ്ചാരത്തിനുളള സൗകര്യമേർപ്പെടുത്തുക.
* ആരോഗ്യശീലങ്ങൾ പാലിക്കുക, ആരോഗ്യഭക്ഷണം ശീലമാക്കുക.
* പകർച്ചപ്പനിക്കെതിരേയുളള പ്രതിരോധവാക്സിൻ എടുക്കുക. വാക്സിൻ ഇൻജക്ഷൻ രൂപത്തിലും മൂക്കിൽ സ്പ്രേ ചെയ്യാവുന്ന രൂപത്തിലും ഉപയോഗിക്കാം. എന്നാൽ ഗർഭിണികളും രോഗപ്രതിരോധശക്തി കുറഞ്ഞവരും നേസൽ സ്പ്രേ ഉപയോഗിക്കരുത്
രോഗവ്യാപനം തടയാം
*തുമ്മുന്പോഴും ചുമയ്ക്കുന്പോഴും മൂക്കും വായും ടിഷ്യു പേപ്പറോ ടവ്വലോ ഉപയോഗിച്ചു മറയ്ക്കുക. ഇതിനുപയോഗിക്കുന്ന ടിഷ്യു പേപ്പറും ടവ്വലും നശിപ്പിച്ചു കളയുക.
* കണ്ണ്, മൂക്ക്, വായ എന്നിനിടങ്ങളിൽ കൈ കൊണ്ടു സ്പർശിക്കുന്നത്്് ഒഴിവാക്കുക. സ്പർശിക്കാനിടയായാൽ കൈകൾ സോപ്പോ അണുനാശിനിയോ ഉപയോഗിച്ചു കഴുകി വൃത്തിയാക്കുക
* രോഗബാധിതരുമായി അടുത്തിടപഴകുന്നത്് ഒഴിവാക്കുക. രോഗബാധിതർ ഉപയോഗിച്ച പാത്രങ്ങൾ, വസ്ത്രങ്ങൾ, ആഹാരം എന്നിവ മറ്റുളളവർ പങ്കിടരുത്.
* പകർച്ചപ്പനി മാറുന്നതുവരെ ജോലിക്കും പഠനത്തിനും പോകുന്നതും മറ്റുളളവരുമായി അടുത്തു പെരുമാറുന്നതും ഒഴിവാക്കണം.
രോഗനിർണയം പ്രധാനം; സ്വയംചികിത്സ അരുത്
പനി ശ്രദ്ധിക്കേണ്ടത്:
പനി അനേകം രോഗങ്ങളുടെ ലക്ഷണമാവാം, പനി ഒരു രോഗലക്ഷണം മാത്രമാണ്. സ്വയം ചികിത്സ അപകടമാണ്.
പനിവന്നാൽ
ഗുരുതരമായ ലക്ഷണങ്ങൾ
*ഉയർന്ന താപനിലയും ജന്നിയും
*വായ, മൂക്ക്, മലദ്വാരം എന്നിവിടങ്ങളിൽനിന്നു രക്തസ്രാവം
*കറുത്ത നിറത്തിലുള്ള മലം.
*ഛർദിലിൽ രക്തമയം
*മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങൾ
*മൂത്രത്തിന്റെ അളവുകുറയുക
*പനിയോടൊപ്പം ശ്വാസംമുൽ
*പനിയും സുബോധമില്ലാത്ത സംസാരവും
*പനിയോടൊപ്പം നെഞ്ചുവേദന
*വലിയ ശബ്ദത്തോടെ ശക്തിയിലുള്ള ഛർദിൽ
*ഉയർന്ന താപനില, തൊണ്ടവേദന, *കഫമില്ലാത്ത ചുമ
*പനിക്കുശേഷം അതിയായ ക്ഷീണം
*പനി വന്ന കുഞ്ഞുങ്ങളിലെ മാന്ദ്യവും മയക്കവും
പനിവന്നാൽ ചെയ്യേണ്ടത്
*വിശ്രമമാണ് അവശ്യം വേണ്ടത്.
ജലപാനം അത്യാവശ്യമാണ്. (ജീരക വെള്ളം, കഞ്ഞിവെള്ളം, കരിക്കിൻവെള്ളം എന്നിങ്ങനെ പല പ്രാവശ്യമായി അരഗ്ലാസ് വീതം ചുരുങ്ങിയത് 15 ഗ്ലാസ് വെള്ളം)
*ശരീരം തണുപ്പിക്കുക. സാധാരണ പച്ചവെള്ളം ഉപയോഗിച്ച് നെറ്റി, കൈകാലുകൾ, ദേഹം എന്നിങ്ങനെ തുടയ്ക്കുക.
*പനിവരുന്പോൾ കഴിവതും ഡോക്ടറുടെ നിർദേശമില്ലാതെ മരുന്നു ഉപയോഗിക്കരുത്.
*പനി മൂന്നുദിവസത്തിലേറെ നിന്നാൽ രക്തപരിശോധന
നടത്തേണ്ടതാണ്.
പനി വന്നാൽ
അരുത്:
* വെള്ളവും ഭക്ഷണവും ഒഴിവാക്കരുത്
*ഐസ് ഉപയോഗിച്ച് നെറ്റിയും ശരീരവും തണുപ്പിക്കരുത്
*ശരീരം കന്പിളികൊണ്ട് പുതയ്ക്കരുത്.
*ശരീരവേദനയ്ക്ക് വേദനസംഹാരികൾ ഒന്നും ഉപയോഗിക്കരുത്
ആസ്പിരിൻ, ബ്രൂഫൻ, ഡൈക്ളോഫിനാക്, മെഫിനമിക് ആസിഡ് തുടങ്ങിയ മരുന്നുകൾ രക്തസ്രാവത്തിന് കാരണമാവാം
* കണ്ണിലെ മഞ്ഞനിറം സാധാരണ മഞ്ഞപ്പിത്തമാകണമെന്നില്ല. രോഗനിർണയം നടത്താതെ മറ്റു ചികിത്സകൾ (ഒറ്റമൂലി തുടങ്ങിയവ) ചെയ്യുന്നത് അപകടമാവാം.
കൊതുകുജന്യ രോഗങ്ങൾ
ഡെങ്കിപ്പനി, ഡെങ്കി ഹെമറാജിക് പനി, മലേറിയ, ജാപ്പനീസ് എൻസഫലൈറ്റീസ് എന്നിവ വരാതിരിക്കാൻ കൊതുകുകടി ഒഴിവാക്കുക. കൊതുകുകൾ വളരാതെ നോക്കുകയുമാണ് പ്രതിരോധ മാർഗം.
ജലജന്യരോഗങ്ങൾ
എലിപ്പനി, ടൈഫോയിഡ്, കോളറ, വയറിളക്കം എന്നിവ..
* തിളപ്പിച്ചാറിയ വെള്ളം കുടിക്കുകയാണ് പ്രതിരോധമാർഗം.
പരസ്പര സന്പർക്കം മൂലം എച്ച്1, എൻ1 പനി പരസ്പര സന്പർക്കം മൂലമാണ് പകരുന്നത്.
* വ്യക്തിശുചിത്വം പ്രതിരോധം.
കൊതുകു പെരുകുന്നതു തടയാം
* കെട്ടിക്കിടക്കുന്ന വെളളത്തിലാണു കൊതുകു മുട്ടയിടുന്നത്. വീടിന്റെ പരിസരപ്രദേശങ്ങളിൽ വെളളം കെട്ടിനില്ക്കാനുള്ള സാഹചര്യമൊരുക്കരുത്. വീടിന്റെ പരിസരങ്ങളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെടുന്ന പാത്രങ്ങൾ, ടയർ ട്യൂബുകൾ, ടാപ്പിംഗ് നിർത്തിയ തോട്ടങ്ങളിലെ ചിരട്ടകൾ തുടങ്ങിയവയിൽ വെളളം കെട്ടിനില്ക്കാൻ സാധ്യതയുണ്ട്.
* കെട്ടിക്കിടക്കുന്ന വെളളത്തിലാണു കൊതുകു മുട്ടയിടുന്നത്. വീടിന്റെ പരിസരപ്രദേശങ്ങളിൽ വെളളം കെട്ടിനില്ക്കുന്ന സാഹചര്യം ഒഴിവാക്കുക. കൊതുകിനു മുട്ടയിടാൻ ഒരു കുളത്തിലെ വെളളം വേണമെന്നില്ല. ഇലയുടെയും നാന്പുകളുടെയും മടക്കിൽ തങ്ങിനില്ക്കുന്ന വെളളം മതിയാകും. ഉപേക്ഷിച്ച കുപ്പിയുടെ അടപ്പിൽ കെട്ടിനില്ക്കുന്ന മഴവെള്ളത്തിൽ പോലും ഈഡിസ് മുട്ടകൾ കണ്ടെത്തിയിട്ടുണ്ട്. അതുപോലെതന്നെ അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് കവറുകളിൽ തങ്ങിനില്ക്കുന്ന ഏതാനും തുളളി വെളളം പോലും കൊതുകുകൾക്കു മുട്ടയിടാനുളള ഇടങ്ങളായി മാറുന്നു. മനുഷ്യന്റെ ശ്രദ്ധയെത്താത്ത ഇടങ്ങളിൽ കിടക്കുന്ന ഈഡിസ് മുട്ടകൾ അപകടകാരികളാകുന്നു. അതിനാൽ മരുന്നു തളിച്ചാലും കൊതുകുമുട്ടകളെ പൂർണമായും നശിപ്പിക്കാനാവില്ല.
* ആറു മാസം മുതൽ ഒരു വർഷം വർഷം വരെ ഇവയ്ക്ക് ആയുസുണ്ട്. മുട്ട വിരിഞ്ഞിറങ്ങുന്ന കൊതുകുകൾക്ക് ഒരു മാസം വരെയും .അര കിലോമീറ്റർ വരെ പറന്നെത്താനുളള ശേഷിയുണ്ട്. ഒരു പ്രദേശമാകെ ഡെങ്കിപ്പനി വ്യാപിക്കുന്നതിനു പിന്നിലെ രഹസ്യം ഇതാണ്. ഒരു പ്രദേശത്തു തന്നെ പനി ആവർത്തിച്ചു വ്യാപിക്കുന്നതും അതുകൊണ്ടുതന്നെ.
* വേനൽക്കാലത്ത് ഈഡിസ് മുകൾ നശിക്കില്ല. ചൂടുകൂടിയ കാലാവസ്ഥയിലും ഈഡിസ് മുട്ടകൾ കേടുകൂടാതെ തുടരും. പിന്നെ ഇടയ്ക്കിടെ മഴയും ചൂടും ഇടകലർന്നു വന്നുപോകുന്ന കാലാവസ്ഥാ വ്യതിയാനവും. ഒരു തുളളി വെളളം കിട്ടിയാൽ മുട്ട വിരിയും. അതിനാൽ വെളളം കെട്ടിനില്ക്കാനുളള സാഹചര്യം പരമാവധി ഒഴിവാക്കണം.
* ഉപയോഗിക്കാത്ത കക്കൂസുകളുടെ ഫ്ളഷ് ടാങ്കുകൾ, ക്ലോസറ്റുകൾ എന്നിവയിൽ കൊതുകുകൾ മുട്ടയിടാനുളള സാഹചര്യം ഏറെയാണ്. അതിനാൽ അവ നന്നായി മൂടിയിടണം. വീടിനോടു ചേർന്ന കക്കൂസിലും പലപ്പോഴും ഡെങ്കിപ്പനി പരത്തുന്ന കൊതുകുകളെ കണ്ടെത്തിയിട്ടുണ്ട്. അതിനാൽ അതീവ ജാഗ്രത വേണം. സോപ്പുപെട്ടിയുടെ അടപ്പിനുളളിൽ തങ്ങിനില്ക്കുന്ന ഏതാനും തുളളി വെളളത്തിലും ഈഡിസ് കൊതുകുകൾ മുട്ടയിടാം.
* രാത്രിയും പകലും കൊതുകിന്റെ കടിയേല്ക്കാതെ സൂക്ഷിക്കുക. കൃഷിയിടങ്ങളിൽ പണിയെടുക്കുന്നവരും യാത്ര ചെയ്യുന്നവരും കൊതുകുകടിയേല്ക്കാതെ സൂക്ഷിക്കുക. ശരീരം പൂർണമായും മൂടിക്കിടക്കുന്ന വസ്ത്രം ധരിക്കുക. മുറിയിൽ കുന്തിരിക്കം പുകയ്ക്കുക.