കുഞ്ഞുങ്ങളിലെ ഡയപ്പർ അലർജി
Saturday, June 3, 2017 2:47 AM IST
? എന്‍റെ ആറുമാസം പ്രായമുള്ള കുഞ്ഞിനുവേണ്ടിയാണ് ഈ കത്ത്. ഡയപറുകൾ ഉപയോഗിക്കുന്പോൾ കുഞ്ഞിന് അലർജിവരുന്നതുമൂലം അവ ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയാണ്. എന്തെങ്കിലും പോംവഴിയുണ്ടോ?

കുഞ്ഞുങ്ങൾ സാധാരണ ഉപയോഗിക്കുന്ന ഒന്നാണ് ഡയപറുകൾ. ഇന്നത്തെ ജീവിതസാഹചര്യങ്ങളിൽ അത് ഒഴിച്ചുകൂടാൻ വയ്യാത്തതും. ഡയപറുകൾ ചിലരിലെങ്കിലും പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. മണിക്കൂറുകളോളം ഒരേ ഡയപർ തന്നെ ഉപയോഗിക്കുന്പോൾ ഇവയിൽ കെട്ടിക്കിടക്കുന്ന മലവും മൂത്രവും കുഞ്ഞിന്‍റെ ചർമത്തിന് ദോഷകരമായി ബാധിക്കുമെന്ന കാര്യത്തിൽ സംശയലേശമില്ല.

ദീർഘനേകം മൂത്രം കുഞ്ഞിന്‍റെ ചർമവുമായി സന്പർക്കത്തിലായിരിക്കുന്പോൾ അത് ചർമത്തിന്‍റെ സ്വാഭാവികത നശിപ്പിക്കുന്നു. കൂടാതെ മലത്തിലെ വിവിധങ്ങളായ ബാക്ടീരിയകൾ മൂത്രത്തിലെ യൂറിയയെ അമോണിയയാക്കി മാറ്റുന്നു. ഇത് ചർമത്തിന് ദോഷകരമാണ്. ചെറുകുടലിൽനിന്നും പാൻക്രിയാസിൽനിന്നും ഉത്പാദിപ്പിക്കുന്ന എൻസൈമുകൾ മലത്തിൽ കലരുന്നുണ്ട്. ഇതും ചർമത്തിന് ദോഷകരമാണ്.

ഡയപറുകൾ ഉപയോഗിക്കുകയാണെങ്കിൽത്തന്നെ ഇടയ്ക്കിടയ്ക്ക് മാറ്റേണ്ടത് അത്യാവശ്യമാണ്. കൂടാതെ ഒഴിച്ചുകൂടാൻ പറ്റാത്ത സാഹചര്യങ്ങളിൽ മാത്രം ഇവ ഉപയോഗിക്കുന്നതാണ് അഭികാമ്യം. ഇതുകൂടാതെ കോട്ടണ്‍ നിർമിത ഡയപറുകൾ വിപണിയിൽ ലഭ്യമാണ്. ഇത് ഉപയോഗിച്ചുനോക്കാവുന്നതാണ്.


? 25 വയസുള്ള യുവാവാണ് ഞാൻ. എന്‍റെ പുറംഭാഗത്ത് നിരവധി കുരുക്കൾ ഉണ്ട്. ഇവ ഇടയ്ക്ക് പഴുക്കുകയും വേദനിപ്പിക്കുകയും ചെയ്യാറുണ്ട്. ഇതിനു പ്രതിവിധിയുണ്ടോ?

കൗമാരക്കാരിലും യുവതീയുവാക്കളിലും സാധാരണ കാണപ്പെടുന്ന ഒരു ചർമരോഗമാണ് താങ്കളിവിടെ സൂചിപ്പിച്ചിരിക്കുന്നത്. രണ്ടു കാരണം കൊണ്ടാണ ്പ്രധാനമായും ഇവ ഉണ്ടാകുന്നത്.

മുഖക്കുരു ഉള്ളവർക്കു പുറംഭാഗത്ത് ചില അവസരങ്ങളിൽ കുരുക്കൾ കാണപ്പാടാറുണ്ട്. സ്റ്റിറോയിഡുകൾ, ഫെനിറ്റോയിൽ എന്നീ മരുന്നുകൾ ഉപയോഗിക്കുന്നവരിലും ഇതു കാണാം. അക്നിഫോം ഇറപ്ഷൻ എന്നാണ് ഇതിനെ വിളിക്കുന്നത്. തലയിൽ താരൻ ഉള്ളവരിലും ഇങ്ങനെയുള്ള കുരുക്കൾ കാണാം. രോഗനിർണയത്തിനും ചികിത്സയ്ക്കും വേണ്ടി ഒരു ചർമരോഗ വിദഗ്ധനെ സമീപിക്കുക.