രക്തദാനം മഹാദാനം
Monday, May 22, 2017 2:54 AM IST
ആരോഗ്യമുള്ള ഏതൊരു വ്യക്തിക്കും സമൂഹത്തിന് നൽകാവുന്ന ഏറ്റവും മികച്ച സംഭാവനകളിൽ ഒന്നാണ് രക്തദാനം. കാരണം, ഓരോ തുള്ളി രക്തത്തിനും ഒരു ജീവൻ രക്ഷിക്കാൻ കഴിയും. രക്തദാനം മഹാദാനം എന്നറിയപ്പെടുന്നത് അതിനാലാണ്.

അണുബാധയില്ലാത്ത രക്തത്തിന്‍റെ ആവശ്യകതയെക്കുറിച്ച് എല്ലാവിഭാഗം ജനങ്ങളിലും പ്രത്യേകിച്ച് യുവജനങ്ങളിൽ അവബോധം വളർത്തിയെടുക്കേണ്ടത് അത്യന്താപേക്ഷിതം.
നിത്യേനയുണ്ടാകുന്ന റോഡ് അപകടങ്ങൾ, ശസ്ത്രക്രിയ, പൊള്ളൽ, ഫിമോഫീലിയ, ഡെങ്കിപ്പനി, കാൻസർ, പെട്ടെന്നുണ്ടാകുന്ന ചില അസുഖങ്ങൾ അങ്ങനെ നിത്യജീവിതത്തിൽ രക്തം സ്വീകരിക്കേണ്ടിവരുന്നതിന്‍റെയും രക്തം ദാനം ചെയ്യേണ്ടിവരുന്നതിന്‍റെയും അവസരങ്ങൾ നിരവധിയാണ്. ജീവിതത്തിന്‍റെ ഗതിവിഗതികൾ തികച്ചും അപ്രതീക്ഷിതമായതിനാൽ മറ്റൊരാളുടെ ജീവനുവേണ്ടി ഇന്ന് നമ്മൾ നൽകുന്ന ജീവരക്തം നാളെ നമ്മൾക്കും വേണ്ടിവന്നേക്കാം... അതോടൊപ്പം ഒരു ജീവൻ രക്ഷിക്കാൻ നമ്മൾ കാട്ടുന്ന പ്രതിബദ്ധത നാളെ മറ്റൊരാൾക്കു മാതൃകയാവുകയും ചെയ്യും.

രക്തം മനുഷ്യന്‍റെ ജീവൻതന്നെയാണ്. മനുഷ്യശരീരത്തിൽ ശരാശരി 45 ലിറ്റർ വരെ രക്തമാണുള്ളത്. ഒരാളുടെ ശരീര ഭാരത്തിെൻറ ഏകദേശം എട്ടു ശതമാനം രക്തത്തിന്‍റെ ഭാരമാണ്. ആകെയുള്ള ശരീരരക്തത്തിൽ 15 ശതമാനം നഷ്ടപ്പൊൽ പുറമെനിന്നു രക്തം സ്വീകരിക്കേണ്ടിവരും. 20 30 ശതമാനം വരെ രക്തം നഷ്ടപ്പെടുന്പോൾ ഈ നഷ്ടം നിശ്ചിത സമയത്തിനുള്ളിൽ നികത്തിയില്ലെങ്കിൽ മരണത്തിനുവരെ കാരണമാകും.


പ്ലാസ്മ, ചുവന്ന രക്താണുക്കൾ, വെളുത്ത രക്താണുക്കൾ, പ്ലേറ്റ് ലറ്റ് എന്നിവയാണ് രക്തത്തിന്‍റെ പ്രധാനഘടകങ്ങൾ. നൂതനമായ സാങ്കേതിക വിദ്യയുടെ ഫലമായി ദാനം ചെയ്യപ്പെടുന്ന ഓരോ യൂണിറ്റ് രക്തവും ഘടകങ്ങളായി വേർതിരിച്ച് നാലുപേരുടെ വരെ ജീവൻ രക്ഷിക്കാൻ ഉതകുന്നു.

രക്തദാനത്തിന്‍റെ പ്രാധാന്യം

അപകടങ്ങളുടെയും ശസ്ത്രക്രിയകളുടെയും ഭാഗമായി മനുഷ്യശരീരത്തിൽനിന്ന് നഷ്ടപ്പെടുന്ന രക്തത്തിന് പകരം മനുഷ്യരക്തംകൊണ്ടു മാത്രമേ ശരീരത്തിന്‍റെ പ്രവർത്തനങ്ങൾ പുനരേകീകരിക്കുവാൻ കഴിയുകയുള്ളൂ. പരമാവധി 35 ദിവസം വരെ മാത്രമേ രക്തം സൂക്ഷിച്ചുവയ്ക്കാൻ കഴിയൂ. ആയതിനാൽ സന്നദ്ധരക്തദാനം വളരെ പ്രധാനമാണ്. (തുടരും)

വിവരങ്ങൾ: ഡോ.പ്രശാന്ത്,
മെഡിക്കൽ ഓഫീസർ, പ്രാഥമികാരോഗ്യകേന്ദ്രം,
പാന്പാടുംപാറ,ഇടുക്കി.