വെള്ളപ്പാണ്ട് ഏതു പ്രായത്തിലും..!
Wednesday, April 12, 2017 12:29 AM IST
ഇന്ന് സമൂഹത്തിൽ നിരവധി പേരെ മനോവ്യഥയിലേക്കും എന്തിന് ആത്മഹത്യയിലേക്കു പോലും തള്ളിവിടുന്ന ഒരു ചർമരോഗമാണ് വെള്ളപ്പാണ്ട്. സ്ത്രീപുരുഷന്മാരെ ഒരുപോലെ ബാധിക്കുന്ന ഒന്നാണ് ഈ രോഗം. ജനിതകപരമായ ഘടകങ്ങൾ വെള്ളപ്പാണ്ടിനെ സ്വാധീനിക്കുന്നുണ്ട്. ചർമത്തിന് നിറം നൽകുന്ന വർണവസ്തുവാണ് മെലാനിൻ. ഇവ ഉത്പാദിപ്പിക്കുന്നത് ചർമത്തിലെ കോശങ്ങളായ മെലാനോ സൈറ്റുകളാണ്. ഇവ പലകാരണങ്ങൾ മൂലം നശിക്കുന്നതു കൊണ്ട് മെലാനിന്‍റെ നിർമാണം കുറയുന്നു. ചർമം വെള്ളനിറമായി മാറുന്നു.

ആ തെറ്റിദ്ധാരണ വേണ്ട

വിറ്റെലിയസ് എന്ന ലാറ്റിൻ പദത്തിൽനിന്നാണ് വിറ്റിലിഗോ എന്ന പദം വന്നത്. എഡി രണ്ടാം ശതകത്തിൽ റോമൻ ഫിസിഷ്യനായ സെൽസസ് ആണ് ഈ പദം ആദ്യമായി ഉപയോഗിച്ചത്. ക്രിസ്തുവിന് 6000 വർഷം മുൻപ് രചിക്കപ്പെട്ട ഋഗ്വേദത്തിൽ വെള്ളപ്പാണ്ടിനെപ്പറ്റി വിവരിക്കുന്നുണ്ട്. അഥർവവേദത്തിൽ കുഷ്ഠരോഗത്തിന്‍റെ വകഭേദമായിട്ടാണ് വെള്ളപ്പാണ്ടിനെ വിവരിച്ചിരിക്കുന്നത്. ഇന്നും സമൂഹത്തിൽ ചിലരെങ്കിലും വെള്ളപ്പാണ്ടിനെ കുഷ്ഠരോഗമായി തെറ്റിദ്ധരിക്കുന്നുണ്ട് എന്നതാണ് സത്യം. വെള്ളപ്പാണ്ടുള്ളവരെ അവഗണിക്കാനും അകറ്റിനിർത്താനും പ്രേരിപ്പിക്കുന്ന ഒരു പ്രധാനഘടകം ഇതുതന്നെ. ബുദ്ധമതത്തിലെ പവിത്ര ഗ്രന്ഥമായ വിനയപീഠത്തിൽ വെള്ളപ്പാണ്ടിനെ കൈലാസ് എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. ബൈബിളിൽ പഴയനിയമത്തിലും വെള്ളപ്പാണ്ടിനെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.

ലോകത്തിൽ ഇന്ത്യയിലും മെക്സിക്കോയിലുമാണ് വെള്ളപ്പാണ്ട് ബാധിതർ കൂടുതലുള്ളത്. ഇന്ത്യയിൽ 3-4 ശതമാനം പേർക്ക് ഇതുള്ളതായി പറയുന്നു. ലോക ജനസംഖ്യയുടെ 0.1 - 1.3 ശതമാനം ജനങ്ങളിൽ വെള്ളപ്പാണ്ടുണ്ട്.


വെള്ളപ്പാണ്ട് ഏതു പ്രായക്കാരെയും ബാധിക്കാം. ചിലരിൽ ജന്മനാ രോഗം പ്രത്യക്ഷപ്പെടാറുണ്ട്. എട്ടോപ്പിക്ക് ഡർമറ്റൈറ്റിസ് ബാധിതർക്ക് ഈ അസുഖം കൂടുതലായി കാണാം. അച്ഛനോ അമ്മയ്ക്കോ വെള്ളപ്പാണ്ടുണ്ടെങ്കിൽ മക്കൾക്ക് വരാനുള്ള സാധ്യത 20-30 ശതമാനംവരെയാണ്. ഇരട്ടക്കുട്ടികളിൽ ഒരാളെ വെള്ളപ്പാണ്ട് ബാധിച്ചിട്ടുണ്ടെങ്കിൽ മറ്റെയാളെ ബാധിക്കാനുള്ള സാധ്യത 50 ശതമാനം വരെയാണ്.

ഓട്ടോ ഇമ്യൂണിറ്റി

സാധാരണ ശരീരത്തിൽ പ്രവേശിക്കുന്ന അന്യവസ്തുക്കൾക്കെതിരേ (ബാക്ടീരിയ, വൈറസ് എന്നിവയ്ക്കെതിരേ) രോഗപ്രതിരോധത്തിന്‍റെ ഭാഗമായി ശരീരം തന്നെ ആന്‍റിബോഡികൾ ഉത്പാദിപ്പിക്കുന്നു. എന്നാൽ, ചിലയവസരങ്ങളിൽ രോഗപ്രതിരോധത്തിലുള്ള പോരായ്മ നിമിത്തം ശരീരത്തിലെ കോശങ്ങൾക്കെതിരേ തന്നെ ആന്‍റിബോഡികൾ ഉത്പാദിപ്പിക്കപ്പെട്ടേക്കാം. ചർമകോശ പാടുകളിലെ ചൊറിച്ചിൽ, മുറിവുകൾ എന്നിവ വെള്ളപ്പാണ്ട് പടരുന്നതിന് കാരണമാവാറുണ്ട്. പലതരത്തിലുള്ള മാനസിക സമ്മർദങ്ങൾ വെള്ളപ്പാണ്ട് വ്യാപിക്കുന്നതിന് കാരണമാവാറുണ്ട്. ചിലയവസരങ്ങളിൽ ചികിത്സിച്ച് ഭേദമായ വെള്ളപ്പാണ്ട് വീണ്ടും തിരിച്ചുവരുന്നതിനും മാനസിക സമ്മർദം കാരണമാവാറുണ്ട്. (തുടരും)

ഡോ. ജയേഷ് പി. 
സ്കിൻ സ്പെഷലിസ്റ്റ്, മേലേചൊവ്വ, കണ്ണൂർ, ഫോണ്‍:
04972 727828