മാടമ്പിയിൽ തുടക്കംകുറിച്ച പാട്ടുകാരി
Friday, April 22, 2016 5:05 AM IST
ഗായിക രൂപാ രേവതിക്ക് പിന്നണി ഗാനത്തിന് ആദ്യമായി അവസരം നൽകിയത് സംഗീത സംവിധായകൻ എം. ജയചന്ദ്രൻ. അതും മോഹൻലാൽ നായകനായി അഭിനയിച്ച മാടമ്പി എന്ന ഹിറ്റ് ചിത്രത്തിനു വേണ്ടി. ഗംഭീരമായി ആ തുടക്കം തന്നെ. മലയാളത്തിൽ മാത്രമല്ല തമിഴിലും കന്നഡയിലും രൂപയുടെ ഗാനങ്ങൾ സംഗീതമഴയായി പെയ്തിറങ്ങി. സംഗീതത്തെക്കുറിച്ച് ഗൗരവമായ സമീപനവും കാഴ്ചപ്പാടും വച്ചുപുലർത്തുന്ന രൂപാ രേവതിക്ക് ഫാസ്റ്റ് നമ്പറെന്നോ മെലഡിയെന്നോ നാടൻപാട്ടെന്നോ വകഭേദങ്ങളില്ല.

വായ്പാട്ട് കൂടാതെ വയലിനും പ്രഫഷനൽ വേദികളിലുൾപ്പെടെ വായിക്കാറുണ്ട്.

മാടമ്പിയിലെ തുടക്കം?

അന്നൊന്നും വലിയ അറിവൊന്നുമുണ്ടായിരുന്നില്ല. എങ്ങനെ അക്ഷരങ്ങളൊക്കെ ഉച്ചരിക്കണമെന്നൊന്നും അറിയില്ലായിരുന്നു. മോഹൻലാലും കാവ്യമാധവനും അഭിനയിച്ച സിനിമയായിരുന്നു.

എം. ജയചന്ദ്രനൊപ്പം

സാർ നന്നായി പാടിപ്പിക്കും. അങ്ങനെ പെട്ടെന്ന് ദേഷ്യം വരുന്ന ആളാണെന്നു തോന്നിയിട്ടില്ല. ദേഷ്യപ്പെടാൻ മാത്രമുള്ള പെരുമാറ്റം എന്റെ ഭാഗത്തു നിന്നും ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. പിന്നെ എം. ജെ. സാറിനെ നേരത്തേ അറിയാം. അമൃതാ ടിവിയിലെ സൂപ്പർസ്റ്റാർ ഗ്ലോബൽ റിയാലിറ്റി ഷോയിൽ ജഡ്ജായിരുന്നു. അതിൽ 2007ലെ വിജയി ഞാനായിരുന്നു. അന്നു തന്നെ സാർ പറഞ്ഞി രുന്നു. പിന്നണി പാടാൻ അവസരം തരാമെന്ന്. പരസ്യമായാണ് പറഞ്ഞത്.

വീണ്ടും ലാലേട്ടന്റെ പടം?

അതെ, കാസനോവ. ഗോപീസുന്ദർ സാറായിരുന്നു സംഗീതസംവിധാനം. ഒരു അടിച്ചുപൊളി പാട്ടായിരുന്നു. ഗോപീസുന്ദർ സാർ വളരെ ഫ്രണ്ട്ലിയാണ്. എല്ലാവരോടും വളരെ ഫ്രീയായിട്ട് സംസാരിക്കുന്ന പ്രകൃതം. മാത്രമല്ല കുറെ ഭക്‌തിഗാനങ്ങളൊക്കെ ഇതിനകം തന്നെ പാടിക്കഴിഞ്ഞതു കൊണ്ട് അത്യാവശ്യം വേണ്ട സ്റ്റുഡിയോ എക്സ്പീരിയൻസൊക്കെ കിട്ടിക്കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ വലിയ ടെൻഷനൊന്നും ഉണ്ടായിരുന്നില്ല.

ഇടയ്ക്ക് പിന്നണിഗാനരംഗത്തു നിന്നു വിടവാങ്ങിയല്ലേ?

നാലു വർഷത്തോളം ഒരു ഗ്യാപ്പ് സംഭവിച്ചു. ചെന്നൈയിൽ പഠിക്കാൻ പോയതാണ്. വയലിനും വോക്കലും പഠിച്ചു തുടങ്ങിയതല്ല. പഠപഠനം തുടർന്നു വെന്നു മാത്രം. വായ്പാട്ട് 5 വയസു മുതലും വയലിൻ 8 വയസു മുതലും പഠിക്കുന്നുണ്ടായിരുന്നു. ചെന്നൈയിൽ കലൈമാമണി എം. ആർ. കണ്ണൻ എന്ന പ്രശസ്തനായ വയലിനിസ്റ്റാണ് പഠിപ്പിച്ചത്. കർണാടക സംഗീതത്തിന്റെ ഗുരു പ്രശസ്ത സംഗീതജ്‌ഞൻ പി. ഉണ്ണികൃഷ്ണനും. കുട്ടിയായിരിക്കുമ്പോൾ എന്നെ ഡാൻസ് ക്ലാസിൽ ചേർക്കാൻ കൊണ്ടുപോയതാ യിരുന്നു. ഡാൻസിനുള്ള പ്രായമായിട്ടില്ലെന്നു ഡാൻസ് ടീച്ചർ പറഞ്ഞപ്പോൾ പാട്ടുക്ലാസിലെത്തിയതാണ്. ഇപ്പോഴും സംഗീതം അഭ്യസിക്കുന്നുണ്ട്. എം. ജയചന്ദ്രൻ സാറാണ് ഗുരു.

<ശാഴ െൃര=/ളലമേൗൃല/െവേൃലലബ2016മുൃശഹ22്യമ2.ഷുഴ മഹശഴി=ഹലളേ>

മാടമ്പിയിൽ അവസരം കിട്ടിയതിനു ശേഷം എം. ജയചന്ദ്രൻ സാറിൽ നിന്നു പിന്നീട് അവസരങ്ങൾ കിട്ടിയില്ലല്ലോ?

മാടമ്പി കഴിഞ്ഞ് കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ പഠിക്കാൻ ചെന്നൈയ്ക്കു പോയല്ലോ. അങ്ങനെ ഒരു ഗ്യാപ് വന്നതാണ്. തിരിച്ചുവന്നതിനു ശേഷം എം. ജെ. സാറിന്റെ സ്റ്റേജ് പ്രോഗ്രാമിലൊക്കെ പോകുന്നുണ്ട്. നല്ല അവസരം വരുമ്പോൾ വിളിക്കാമെന്നു പറഞ്ഞിട്ടുണ്ട്. ആ അവസരത്തിനായി കാത്തിരിക്കുന്നു.

ഇപ്പോൾ കുറെ അവസരങ്ങൾ ഉണ്ടല്ലോ. അതും വ്യത്യസ്ത തരത്തിലുള്ള ഗാനങ്ങൾ?

വീണ്ടും പാടിത്തുടങ്ങിയപ്പോൾ മലയാളത്തിൽ നല്ല അവസരങ്ങളുമായി ഇപ്പോൾ മുന്നേറുന്നു. ദീപക് ദേവിന്റെ സംഗീതസംവിധാനത്തിൽ ‘‘തിലോത്തമ’’ യെന്ന സിനിമയിൽ ഒരു നാടൻപാട്ട് കൃത്യമായി പറഞ്ഞാൽ ഒരു ഷാപ്പ് ഗാനം. ഒരു ‘‘ബേസ് ശബ്ദ’’മാണ് ആ ഗാനത്തിൽ. ആ ഗാനം കേട്ടാൽ ഞാനാണ് പാടിയതെന്ന് ആർക്കും മനസിലാവില്ല. ബിജിബാലിന്റെ സംഗീതസംവിധാനത്തിൽ രാജമ്മ *യാഹൂവിൽ നല്ലൊരു മെലഡി പാടി. കൂടാതെ സോളോ വയലിനും വായിച്ചു. ഷാൻ റഹ്മാന്റെ ജമിനിയിൽ നല്ലൊരു താരാട്ട് പാട്ടിനാണ് അവസരം തേടിവന്നത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത മെജോ ജോസഫിന്റെ സംഗീതത്തിൽ ഒരു ഗാനം ആലപിച്ചു. ഈ ചിത്രത്തിനു പേരിട്ടിട്ടില്ല.

സംഗീതക്കച്ചേരികളിലും സ്റ്റേജ് ഷോകളിലും സജീവമാണോ?


വയലിൻ സോളോ കൺസേർട്ട് ഇപ്പോഴും ചെയ്യുന്നുണ്ട്. വോക്കൽ നേരത്തേയൊക്കെ ചെയ്തി രുന്നു. ഇപ്പോൾ സംഗീതക്കച്ചേരികൾ ചെയ്യുന്നി ല്ലെങ്കിലും മുടങ്ങാതെ പ്രാക്ടീസ് ചെയ്യുന്നുണ്ട്. കേരളത്തിനു പുറത്തുമൊക്കെ വയലിൻ പരിപാടി കൾക്ക് പോകാറുണ്ട്. ഗാനമേളകൾ.... വളരെ സെലക്ടീവാണ്. ചിത്രചേച്ചിയുടെയും പി. ജയചന്ദ്രൻ സാറിന്റെയും (ഗായകൻ) ഗാനമേളകളിൽ പങ്കെടുക്കാറുണ്ട്. ചിത്രചേച്ചിയുടെ പ്രോഗ്രാമാണെങ്കിൽ ഫ്യൂഷൻ ചെയ്യാൻ അവസരം ലഭിക്കാറുണ്ട്. വയലിന്റെ ഒരു അവസരം അങ്ങനെ ലഭിക്കും. പാടുകയും ചെയ്യും.

ത്രാസിൽ തൂക്കിനോക്കിയാൽ വയലിൻ വായിക്കുന്നതാണോ സംഗീതാലാപനമാണോ കൂടുതൽ സംതൃപ്തി തരുന്നത്?

ഉത്തരം പറയാൻ ബുദ്ധിമുട്ടുള്ള ചോദ്യമാണിത്. ഇവ രണ്ടും എനിക്ക് ജീവൻ തന്നെയാണ്. ഭാവിയിൽ നല്ലൊരു വയലിനിസ്റ്റാണ് അല്ലെങ്കിൽ നല്ലൊരു പാട്ടുകാരിയാണ് എന്ന് എന്നെക്കുറിച്ച് പറഞ്ഞു കേൾക്കുന്നതിനേക്കാൾ നല്ലൊരു സംഗീത പ്രതിഭയാണ് എന്നു കേൾക്കാനാണ് കൊതിക്കുന്നത്. അതുകൊണ്ടു തന്നെ ഏതെങ്കിലും ഒരു കലാസൃഷ്ടിയിൽ മാത്രമായിട്ട് ഞാൻ ഒതുങ്ങിനിൽക്കാൻ ആഗ്രഹിക്കുന്നില്ല.

പാട്ടു പഠിച്ചതുകൊണ്ട് വയലിൻ പഠിക്കാൻ എളുപ്പമാണോ?

തീർച്ചയായും. നൊട്ടേഷൺസ് പെട്ടെന്ന് മനസി ലാക്കാൻ സാധിക്കും. സ്വരങ്ങളാണല്ലോ വയലിനിൽ വായിക്കുന്നത്. പാട്ട് പഠിക്കുന്നതുകൊണ്ട് വയലിൻ പഠനത്തിന് ഒരുപാട് ഉപകാരം ചെയ്യുന്നുണ്ട്.

അച്ഛനും അമ്മയുമൊക്കെ സംഗീതപ്രിയരാണോ?

അച്ഛൻ ചെറുപ്പത്തിൽ പാട്ടുപഠിച്ചിട്ടുണ്ട്. അമ്മയും നന്നായി പാടും. അന്നത്തെ കാലമല്ലേ. അവർക്ക് മുന്നോട്ടു കൊണ്ടുപോകാൻ സാധിച്ചില്ലെന്നു മാത്രം. അവർക്ക് സാധിക്കാതെ പോയത് മകളിലൂടെ നേടുന്നു വെന്നു മാത്രം. ഭർത്താവും സംഗീതലോകത്തിൽ നിന്നു തന്നെയാണ്. ശാസ്ത്രീയസംഗീതമാണ് മേഖല. മോൾക്കും ഇഷ്ടമാണ്. ഞാൻ ബി എയും എംഎയും പ്രധാനവിഷയമായി സംഗീതം തന്നെയാണ് എടുത്തു പഠിച്ചത്.

<ശാഴ െൃര=/ളലമേൗൃല/െവേൃലലബ2016മുൃശഹ22്യമ3.ഷുഴ മഹശഴി=ഹലളേ>

ചെറായി തന്നെയാണോ സ്വദേശം?

സ്വദേശം ചെറായി തന്നെയാണെങ്കിലും ഞങ്ങൾ കൊങ്കിണിക്കാരാണ്. മാതൃഭാഷ കൊങ്കിണിയാണ്. പക്ഷെ പല തലമുറകളായിട്ട് ഞങ്ങൾ കേരളത്തിൽ ത്തന്നെയാണ്. അച്ഛൻ ആലപ്പുഴയാണ്. കൊങ്കിണി യേക്കാൾ നല്ല ഒന്നാന്തരമായിട്ട് മലയാളം സംസാരിക്കും. വീട്ടിൽ കൂടുതലായിട്ടും മലയാളത്തിൽ തന്നെയാണ് സംസാരിക്കുന്നത്.

ചിത്രച്ചേച്ചി ഗാനമേളകളിൽ ഇടയ്ക്കിടയ്ക്ക് ഫ്ളാസ്ക്കിൽ നിന്നു വെള്ളം കുടിക്കുന്നത് പ്രേക്ഷകർക്ക് ഒരു സ്‌ഥിരം കാഴ്ചയാണല്ലോ?

അതെ, ചേച്ചിക്ക് കൂട്ടായിട്ട് എപ്പോഴും ഫ്ളാസ്ക്കും ഉണ്ടാവും. തൊണ്ട വെള്ളമില്ലാതെ വറ്റാൻ പാടില്ല. നനവ് വേണം. ചൂടുവെള്ളം കുടിച്ചു കൊണ്ടേയിരിക്കും. അതുകൊണ്ടു ചെറുപ്പത്തിൽത്തന്നെ ഐസ്ക്രീം കഴിക്കുന്നതൊക്കെ നിർത്തി. ഇഷ്ടവുമില്ല. തൊണ്ട സെൻസിറ്റീവ് ആണ്. പെട്ടെന്ന് തൊണ്ട വേദനയും ജലദോഷവും വരാറുണ്ട്.

സംഗീതസംവിധാനം ചെയ്യാൻ അവസരം ലഭിച്ചാലോ?...ഇരുകൈയും നീട്ടി സ്വീകരിക്കുമോ?...

ഒരു നാടകത്തിലോ, സിനിമയിലോ, സ്കിറ്റിലോ ഒക്കെ സാധ്യതകൾ കിട്ടുന്ന കാലമാണിത്. നാളെ അവസരം ലഭിച്ചുകൂടെന്നില്ല. അങ്ങനെ ഒരു അവസരം ലഭിച്ചാൽ പാഴാക്കില്ല. ചെയ്യണമെന്നുണ്ട്. ഭാവിയിൽ എപ്പോഴെങ്കിലും അങ്ങനെ സംഭവിക്കുമായിരിക്കും. എന്റെ ചില സുഹൃത്തുക്കൾ ഒരു ഹ്രസ്വചിത്രം ചെയ്യുന്നുണ്ട്. അതിന് സംഗീതസംവിധാനം ചെയ്യാൻ എന്നെയാണ് അവർ ചുമതലപ്പെടുത്തിയിരിക്കുന്നത്. എങ്ങനെയാകുമെന്നൊന്നും അറിയില്ല. നോക്കട്ടെ... ഒന്നും പറയാറായില്ല.

സംഗീതതുറയിൽ നിന്നും പലരും അഭിനയ രംഗത്തേക്ക് കടന്നുവന്നിട്ടുണ്ടല്ലോ. അവസരം ലഭിച്ചാൽ അഭിനയിക്കാൻ തയാറാണോ?

ഒട്ടും താൽപര്യമില്ല. സിനിമയിൽ ഒരു പാട്ടുപാടുന്ന സീൻ അല്ലെങ്കിൽ വയലിൻ വായിക്കുന്ന സീൻ. ഇവ രണ്ടുമാണെങ്കിൽ അഭിനയിക്കാം. അതിൽ കൂടുതൽ വയ്യ.

<യ> –സുനിൽ വല്ലത്ത്