മാറ്റങ്ങൾ നിരവധി
മാറ്റങ്ങൾ നിരവധി
Monday, April 30, 2018 2:19 PM IST
മാരുതി സുസുകി രണ്ടാം തലമുറ എർട്ടിഗ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇന്തോനേഷ്യയിൽ സുസുകിയുടെ കീഴിൽ ഉത്പാദനവും തുടങ്ങി. ഇന്ത്യയിൽ ചെറിയ മാറ്റങ്ങളുമായി ഏറെത്താമസിയാതെ ഉത്പാദനം തുടങ്ങുന്ന പുതിയ എർട്ടിഗ, ഒന്നാം തലമുറയിൽനിന്നു വ്യത്യസ്തമായി നിരവധി മാറ്റങ്ങളുമായാണ് എത്തുന്നത്.

നിലവിലുള്ള മോഡലിനെ അപേക്ഷിച്ച് കൂടുതൽ മസ്കുലർ ഭാവം നല്കിയാണ് രണ്ടാം തലമുറ എർട്ടിഗ നിരത്തിലെത്തുക. ബോണറ്റ് എസ്‌യുവിയെപ്പോലെ അല്പംകൂടി ഉയർത്തിയതിനൊപ്പം ഗ്രില്ലിനും ബന്പറിനും അതിന്‍റേതായ മാറ്റം പ്രകടമാണ്. ഹെഡ് ലാന്പ് കുറച്ചുകൂടി വീതി കുറഞ്ഞതിനൊപ്പം ഹാലജൻ പ്രൊജക്ടർ നല്കി ഡുവൽ ബാരൽ സെറ്റപ്പ് ഇന്തോനേഷ്യയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലേക്കു വരുന്പോൾ എൽഇഡി പ്രൊജക്ടർ ഉൾപ്പെടുത്താനാണ് സാധ്യത. മസ്കുലർ ഭാവം നല്കിയിരിക്കുന്നതിനാൽ നിലവിലുള്ള മോഡലിനേക്കാൾ വീതി അല്പം കൂടുതലായിരിക്കും.

നീളവും കൂടും

നീളം 99 എംഎം ഉയർത്തിയിരിക്കുന്നത് സി പില്ലറിൽ പ്രകടം. പിന്നിലെ ക്വാർട്ടർ ഗ്ലാസ് വലുപ്പം കൂടിയിട്ടുണ്ട്. വശങ്ങളിലെ കാരക്ടർ ലൈൻ നിലനിർത്തിയിട്ടുണ്ട്. ഇന്തോനേഷ്യയിൽ 15 ഇഞ്ച് അലോയ്കളാണ് വാഹനത്തിനു നല്കിയിട്ടുള്ളതെങ്കിൽ ഇന്ത്യയിലേക്കു വരുന്പോൾ കൂടുതൽ പ്രീമിയം ലുക്ക് ലഭിക്കുന്നതിനായി 16 ഇഞ്ച് അലോയ് ഉൾപ്പെടുത്തിയേക്കും.

അഞ്ചാം തലമുറ ഹോണ്ട സിആർവിയെ ഓർമപ്പെടുത്തുംവിധം എൽഇഡി ടെയിൽ ലാന്പുകൾ പുതിയ മോഡലിന് നല്കിയിട്ടുണ്ട്. റിയർ ക്വാർട്ടർ ഗ്ലാസുകൾ റിയർ വിൻഡ് സ്ക്രീനിലേക്ക് കയറിയിരിക്കുന്നു.

കടംകൊള്ളാത്ത ഡാഷ്ബോർഡ് ആണ് ഇത്തവണ എർട്ടിഗയ്ക്ക് കന്പനി നല്കിയിരിക്കുന്നത്. മുൻ മോഡലിൽ സ്വിഫ്റ്റ്, ഡിസയർ മോഡലുകൾക്കു സമാനമായ ഡാഷ്ബോർഡായിരുന്നു.


അതേസമയം, ഗ്രേ ആൻഡ് ബെയ്ഗ് തീം നിലനിർത്തിയിട്ടുണ്ട്. പ്രീമിയം ലുക്ക് ഉയർത്തുന്നതിനായി ഒൗഡിയുടെ എ5 പോലുള്ള പുതിയ മോഡലുകളുടെ എസി വെന്‍റ് കടംകൊണ്ടിരിക്കുകയാണ്.

ട്വിൻ പോഡ് ഇൻട്രുമെന്‍റ് ക്ലസ്റ്റർ, ഡ്രൈവർ ഇൻഫോ ഡിസ്പ്ലേ, സ്റ്റിയറിംഗ് വീൽ എന്നിവ സ്വിഫ്റ്റ്/ഡിസയർ എന്നിവയുടേതുമായി സാമ്യമുണ്ട്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോൾ സിസ്റ്റത്തിനൊപ്പം വശങ്ങളിലെ വെന്‍റുകളിൽ ബോട്ടിൽ ഹോൾഡറുകൾ ഉണ്ടാവും. പായീയങ്ങൾ തണുപ്പിക്കാൻ ഇവ ഉപകരിക്കും.

ഇൻഫോടെയ്ൻമെന്‍റ്

ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 7-ഇഞ്ച് സുസുകി സ്മാർട്ട് പ്ലേ സിസ്റ്റം.

കീ വേണ്ട

പാസീവ് കീലെസ് എൻട്രി സംവിധാനത്തിനൊപ്പം പുഷ് ബട്ടണ്‍ എൻജിൻ സ്റ്റാർട്ട്/സ്റ്റോപ്, ഇലക്‌ട്രോണിക്കലി അഡ്ജസ്റ്റബിൾ ഒൗട്ട്സൈഡ് റിയർവ്യൂ മിററുകൾ.

സുരക്ഷ

ഡുവൽ ഫ്രണ്ട് എയർബാഗുകൾ, എബിഎസ്, ഇബിഡി, ഐസോഫിക്സ് ചൈൽഡ് സീറ്റ്. ഇഎസ്പി (ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം) ഇന്ത്യയിൽ ഉൾപ്പെടുത്തുമോയെന്നതിൽ വ്യക്തതയില്ല.

സ്പേസ് ഉയർത്തി

നീളം അല്പം ഉയർത്തിയതിനാൽ ബൂട്ട് സ്പേസ് 153 ലിറ്ററായി ഉയർന്നു. ആദ്യ മോഡലിനേക്കാളും 18 ലിറ്റർ കൂടുതൽ.

എൻജിനു മാറ്റം

1.4 ലിറ്റർ പെട്രോൾ, 1.3 ലിറ്റർ ഡീസൽ എന്നീ എൻജിനുകൾക്കു പകരം പുതിയ 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എൻജിനുകൾ.

വില

ഈ വർഷം അവസാനത്തോടെ ഇന്ത്യൻ വിപണിയിൽ എത്തുമെന്നു പ്രതീക്ഷിക്കുന്ന വാഹനത്തിന് 6.5-11 ലക്ഷം രൂപ വില വരുമെന്നാണു കരുതുന്നത്. നിലവിലെ മോഡലിന് 6.33-10.69 ലക്ഷം (എക്സ് ഷോറൂം) രൂപയാണ്.

ഓട്ടോസ്പോട്ട്/ഐബി