ധനകാര്യ ആസൂത്രണത്തിൽ നികുതി ലാഭത്തിനു പ്രത്യേക സ്ഥാനമുണ്ട്. നിക്ഷേപം നടത്തി നികുതി ലാഭിക്കുവാനുള്ള അവസരം നികുതി ദായകർക്കു ഗവണ്മെന്റ് നൽകുന്നുണ്ട്. ഉയർന്ന നികുതി ബ്രാക്കറ്റിലുള്ളവർക്ക് 80സിയിൽ അനുവദിച്ചിട്ടുള്ള ആസ്തികളിൽ നിക്ഷേപം നടത്തി ഉയർന്ന നികുതി ബ്രാക്കറ്റിൽ വരുന്ന വ്യക്തിക്ക് 46000 രൂപയിലധികം തുക ലാഭിക്കുവാൻ സാധിക്കും. 80 സിയിൽ ഇക്വിറ്റി മുതൽ ഡെറ്റ് വരെയുള്ള നികുതി ഉപകരണങ്ങളുണ്ട്.
സാധാരണ ആളുകൾ വർഷാവസാനത്തോടെയാണ് നികുതി ലാഭിക്കുന്നതിനുള്ള നിക്ഷേപത്തെക്കുറിച്ച് ആലോചിക്കുക. എന്നാൽ പുതിയ ധനകാര്യ വർഷത്തിന്റെ തുടക്കത്തിൽതന്നെ നികുതി ലാഭത്തെക്കുറിച്ച് ആലോചിച്ചാൽ മികച്ച നിക്ഷേപങ്ങൾ അതിനായി തെരഞ്ഞെടുക്കുവാൻ സാധിക്കും.നികുതിദായകന്റെ ധനകാര്യ ലക്ഷ്യങ്ങൾക്കനുസൃതമായും അതിനുവേണ്ടി രാവുംപകലും സന്പത്തുണ്ടാക്കിക്കൊണ്ടിരിക്കുന്നതുമായ ആസ്തികളിൽ നിക്ഷേപം നടത്താൻ സാധിക്കും.
ഏറ്റവും കാര്യക്ഷമമായ നികുതിലാഭനിക്ഷേപാസ്തിയാണ് ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീം എന്ന ഇഎൽഎസ്എസ്. മറ്റ് ആസ്തികളേക്കാൾ ഒട്ടേറെ സവിശേഷതകൾ ഇതിനുണ്ട്.
ഏറ്റവും കുറഞ്ഞ ലോക്ക് ഇൻ പീരിയഡ് ഉള്ള ആസ്തിയാണ്. മൂന്നുവർഷമാണ് ലോക്ക് ഇൻ പീരിയഡ്. മാത്രവുമല്ല, ഇതിന്റെ ഒരു ലക്ഷം രൂപ വരെയുള്ള വരുമാനത്തിനു നികുതിയും നൽകേണ്ട. അതിനു മുകളിൽ വരുന്ന റിട്ടേണിനു 10 ശതമാനം ദീർഘകാല മൂലധന നികുതി 2018-19 വർഷം മുതൽ നൽകണം. മറ്റുള്ള മിക്ക ആസ്തികളുമായി താരതമ്യപ്പെടുത്തുന്പോൾ പത്തു ശതമാനം നികുതി കാര്യമായ നിക്ഷേപകനെ ബാധിക്കുകയുമില്ല.
മുൻനിര ഇഎൽഎസ്എസുകളിലെ നിക്ഷേപം 15-18 ശതമാനം റിട്ടേണ്‍ നേടിത്തരുന്നതായാണ് ചരിത്രം. ഇത് മറ്റേതൊരു ആസ്തിയേക്കാളും വളരെ ഉയർന്ന റിട്ടേണ്‍ ആണ്.
ഇതെല്ലാം കണക്കിലെടുക്കുന്പോൾ ദീർഘകാലത്തിൽ നിക്ഷേപത്തിനു യോജിച്ച നികുതിലാഭ ഉപകരണമാണ് ഇഎൽഎസ്എസ്. നിക്ഷേപത്തിനു യോജിച്ച നാല് ഇഎൽഎസ്എസുകളെ ചുവടെ പരിചയപ്പെടുത്തുകയാണ്.
1. ആക്സിസ് ലോംഗ് ടേം ഇക്വിറ്റി
നികുതി ലാഭത്തിനുള്ള ഇഎൽഎസ്എസിലെ ഏറ്റവും വലുപ്പുമുള്ള ഫണ്ടാണ് ആക്സിസ് ലോംഗ് ടേം ഇക്വിറ്റി ഫണ്ട്. ഫണ്ട് മാനേജ് ചെയ്യുന്ന ആസ്തിയുടെ വലുപ്പം 16161 കോടി രൂപയാണ്.2011 മുതൽ ജിനേഷ് ഗോപാനിയാണ് ഫണ്ട് മാനേജ് ചെയ്യുന്നത്.
ഇഎൽഎസ്എസിൽ മൂന്നു വർഷത്തെ ലോക്ക് ഇൻ പീരിയഡ് ഉള്ളതിനാൽ മൂന്ന്, അഞ്ച് വർഷക്കാലത്ത് വളരുവാൻ സാധ്യതയുള്ള ശരാശരി വാല്വേഷനുള്ള ഓഹരികൾക്കുവേണ്ടിയുള്ള അന്വേഷണത്തിലാണ് ഫണ്ട് മാനേജർ എപ്പോഴും. മികച്ച വളർച്ചാ സാധ്യതയ്ക്കൊപ്പം മികച്ച ബിസിനസ് മോഡലുമായ കന്പനികളാണ് നിക്ഷേപത്തിനായി ഫണ്ട് മാനേജർ തെരഞ്ഞെടുക്കുന്നത്.
നിക്ഷേപത്തിൽ 93.61 ശതമാനവും ഓഹരികളിൽ നിക്ഷേപിച്ചിരിക്കുകയാണ്. ഡെറ്റ് നിക്ഷേപം 6.68 ശതമാനമാണ്. നിക്ഷേപത്തിൽ സാധാരണ 50-70 ശതമാനം ലാർജ് കാപ് ഓഹരികളിലാണ് നിക്ഷേപിക്കാറ്. ഇപ്പോൾ ലാർജ് കാപ് ഓഹരികളിലെ നിക്ഷേപം 63.3 ശതമാനമാണ്. സ്മോൾകാപ് ഓഹരികളിൽ 34.51 ശതമാനവും നിക്ഷേപിച്ചിരിക്കുന്നു. ചെറിയൊരു ശതമാനം സ്മോൾ കാപ് ഓഹരികളിലുമുണ്ട്. ഫണ്ട് ആരംഭിക്കുന്പോൾ വെറും നലു കോടി രൂപയായിരുന്നു ആസ്തിയുടെ വലുപ്പം. ഇപ്പോഴത് 16000 കോടി രൂപയ്ക്കു മുകളിലെത്തി.
തുടക്കം മുതൽക്കേ ഫണ്ടിന്റെ പ്രകടനം മെച്ചപ്പെട്ടതായിരുന്നു. പ്രത്യേകിച്ചും 2011-നുശേഷം. 2016-ൽ ഫണ്ടിന്റെ പ്രകടനം ബഞ്ച്മാർക്കിനേക്കാളും കാറ്റഗറി ശരാശരിയേക്കാളും മോശമായിരുന്നുവെങ്കിലും 2017-ൽ മികച്ച പ്രകടനത്തിലേക്കു തിരികെ വന്നു.
2008-ലെ ആഗോള തകർച്ചയ്ക്കുശേഷമാണ് ഫണ്ട് എത്തിയത്.അതിനാൽ കരടി വിപണിയുടെ ആഘാതം അത്രയ്ക്ക് ഏറ്റവു വാങ്ങേണ്ടി വന്നില്ലെങ്കിലും തുടർവർഷങ്ങളിൽ വിപണിയിലെ ഇടിവിനെ നേരിടാൻ ഫണ്ടിനുള്ള കരുത്തു തെളിയിച്ചിട്ടുണ്ട്.വിപണിയുടെ മുന്നേറ്റ വർഷങ്ങളിലെല്ലാം കാറ്റഗറി ശരാശരിയേക്കാളും ബഞ്ച്മാർക്കിനേക്കാളും മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുവാൻ ഫണ്ടിനു സാധിച്ചിട്ടുണ്ട്.
സമീപകാലത്തെ എല്ലാ ഫണ്ടിനേയുംപോലെ ഈ ഫണ്ടും ധനകാര്യമേഖലയിലാണ് ആസ്തിയുടെ മുന്നിലൊന്നും നിക്ഷേപിച്ചിട്ടുള്ളത്. സന്പദ്ഘടന തിരിച്ചുവരുന്പോൾ ഏറ്റവും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന മേഖലകളിലൊന്നാണ് ധനകാര്യമേഖല. രണ്ടാം സ്ഥാനം ഓട്ടോ മേഖലയ്ക്കാണ്. ഓട്ടോ മേഖലയും തിരിച്ചുവരവിന്റെ പാതയിലാണ്.
എൻഎവി*
ഗ്രോത്ത് : 40.30 രൂപ
ഡിവിഡൻഡ് : 23.58 രൂപ
കുറഞ്ഞ നിക്ഷേപം : 500 രൂപ
എസ്ഐപി നിക്ഷേപം : 500 രൂപ
എക്സ്പെൻസ് റേഷ്യോ : 1.78 %
എക്സിറ്റ് ലോഡ് : ഇല്ല
ഇതുവരെ നൽകി നേട്ടം
1 വർഷം : 22.46 %
3 വർഷം : 8.26 %
5 വർഷം : 22.39 %
തുടക്കം മതുൽ : 18.54 %
അടിസ്ഥാന വിവരങ്ങൾ
തുടക്കം : 2009
ഇനം : ഇഎൽഎസ്എസ്
ആസ്തിയുടെ വലുപ്പം : 16161 കോടി രൂപ
ബഞ്ച്മാർക്ക് : ബിഎസ്ഇ 200
ഫണ്ട് മാനേജർ : ജിനേഷ് ഗോപാനി
2. ഐഡിഎഫ്സി ടാക്സ് അഡ്വാന്റേജ്
ആഗോള സാന്പത്തിക തകർച്ച സംഭവിച്ച 2008-ന്റെ അവസാനത്തിൽ പിറന്ന വീണ ഐഡിഎഫ്സി ടാക്സ് അഡ്വാന്റേജ് ലാർജ് കാപ് ഓഹരികളിലാണ് ആസ്തിയുടെ പകുതിയോളം നിക്ഷേപം നടത്തുന്നത്. മികച്ച അടത്തറയുള്ള യുക്തിസഹമായ വാല്വേഷനിലുമുള്ള ഓഹരികളാണ് ഫണ്ട് നിക്ഷേപത്തിനായി തെരഞ്ഞെടുക്കുന്നത്. ഇത് ഏതു വിപണി മൂല്യത്തിലുള്ളതായാലും ഫണ്ടിനു പ്രശ്നമില്ല.
പ്രവർത്തനത്തിന്റെ ആദ്യ വർഷമായ 2009-ൽ ഒഴികെ എല്ലാവർഷവും ബഞ്ച്മാർക്കിനേക്കാൾ മികച്ച പ്രകടനം കാഴ്ച വയ്ക്കുവാൻ ഫണ്ടിനു സാധിച്ചിട്ടുണ്ട്. ഇഎൽഎസ്എസ് വിഭാഗത്തിലെ ഏറ്റവും അഗ്രസീവ് ഫണ്ടായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. നിക്ഷേപ ശേഖരത്തിൽ കുറേ ഭാഗം സ്മോൾ കാപ് ഓഹരികൾക്കു നീക്കി വച്ചിരിക്കുന്നു.
ഇപ്പോൾ നിക്ഷേപാസ്തിയുടെ 94.26 ശതമാനവും ഓഹരികളിലാണ് നിക്ഷേപിച്ചിട്ടുള്ളത്. അതിൽ 49 ശതമാനത്തോളം ലാർജ് കാപ് ഓഹരികളിലാണ്. മിഡ്കാപ്പിൽ 31.-7 ശതമാനവും സ്മോൾ കാപ്പിൽ 20.04 ശതമാനവും നിക്ഷേപിച്ചിരിക്കുന്നു. മിഡ്, സ്മോൾ കാപ് ഭാഗം സാധാരണ 25-40 ശതമാനത്തിനിടയിലാണെങ്കിലും ഇപ്പോൾ 50 ശതമാനത്തിനു മുകളിലാണ്.
ഫണ്ടിന്റെ നിക്ഷേപശേഖരത്തിൽ ഇപ്പോൾ 81 ഓഹരികളാണുള്ളത്. ഒരു ഓഹരിയിലെ നിക്ഷേപം പോലും അഞ്ചു ശതമാനത്തിനു മുകളിലുണ്ടാവില്ല.
വളർച്ചാസാധ്യതയുള്ള ഓഹരികൾ ഏറ്റവും മികച്ച വാല്വേഷനിൽ വാങ്ങുകയെന്ന സമീപനമാണ് ഫണ്ട് സ്വീകരിച്ചിട്ടുള്ളത്
2008-ന്റെ അവസാനത്തിൽ ആരംഭിച്ചതിനാൽ വലിയൊരു ബെയർ വിപണിയെ ഫണ്ടിനു നേരിടേണ്ടാതായി വന്നിട്ടില്ല. 2011-ൽ റിട്ടേണ്‍ നെഗറ്റീവായിരുന്നുവെങ്കിലും ബഞ്ച്മാർക്കിനേക്കാളും കാറ്റഗറി ശരാശരിയേക്കാളും മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കുവാൻ ഫണ്ടിനു സാധിച്ചു. മൂന്ന്, അഞ്ച് വർഷക്കാലയളവിലൊക്കെ ബഞ്ച്മാർക്കിനേക്കാൾ 7-8 ശതമാനം മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കുവാൻ ഫണ്ടിനു കഴിയുന്നു. 2016 മാത്രമാണ് ഇതിന് അപവാദമായിട്ടുള്ളത്. ആ വർഷം ബഞ്ച്മാർക്കിനേക്കാൾ താഴെയായിരുന്നു നേട്ടം. തൊട്ടടുത്തവർഷം ശക്തമായ തിരിച്ചുവരവാണ് ഫണ്ട് നടത്തിയത്.
ഉയർന്ന സ്മോൾ, മിഡ്കാപ് പങ്കാളിത്തം ഫണ്ടിന്റെ എൻഎവിയിൽ വന്യമായ വ്യതിയാനത്തിനു കാരണമാകുന്നുണ്ട്. എന്നാൽ ബുൾ വിപണിയിൽ ഇതു ഫണ്ടിനു മെച്ചം നൽകുന്നു. ദീർഘകാലത്തിൽ ഫണ്ടിന്റെ പ്രകടനം വളരെ മികച്ചതാണ്. ഈ വർഷം പത്തുവർഷം തികയ്ക്കുന്ന ഫണ്ട് പ്രവർത്തനം തുടങ്ങിയതു മുതൽ 20.65 ശതമാനം വാർഷിക റിട്ടേണ്‍ നൽകിയിട്ടുണ്ട്.
ഫണ്ടിന്റെ ഇതുവരെയുള്ള പ്രവർത്തന ചരിത്രം കണക്കിലെടുത്താൽ നിക്ഷേപത്തിനു പരിഗണിക്കാവുന്ന ഫണ്ടാണിത്.
എൻഎവി*
ഗ്രോത്ത് : 40.30 രൂപ
ഡിവിഡൻഡ് : 23.58 രൂപ
കുറഞ്ഞ നിക്ഷേപം : 500 രൂപ
എസ്ഐപി നിക്ഷേപം : 500 രൂപ
എക്സ്പെൻസ് റേഷ്യോ: 2.05 %
എക്സിറ്റ് ലോഡ് : ഇല്ല
ഇതുവരെ നൽകി നേട്ടം
1 വർഷം : 28.63 %
3 വർഷം : 11.60 %
5 വർഷം : 20.46 %
തുടക്കം മതുൽ : 20.65 %
അടിസ്ഥാന വിവരങ്ങൾ
തുടക്കം : 2008
ഇനം : ഇഎൽഎസ്എസ്
ആസ്തിയുടെ വലുപ്പം : 1084 കോടി രൂപ
ബഞ്ച്മാർക്ക് : ബിഎസ്ഇ 200
ഫണ്ട് മാനേജർ : ഡി ജി പോൾ പിന്റോ
3. ആദിത്യ ബിർള സണ്‍ലൈഫ്
ടാക്സ് റിലീഫ് 96
1996-ൽ ക്ലോസ്ഡ് എൻഡ് പദ്ധതിയായി തുടങ്ങിയ ആദിത്യ ബിർള സണ്‍ലൈഫ് ടാക്സ് റിലീഫ് 96, 1999-ലാണ് ഓപ്പണ്‍ എൻഡഡ് പദ്ധതിയായി മാറിയത്. രാജ്യത്തെ ഏറ്റവും പഴക്കം ചെയ്യുന്ന ഇഎൽഎസ്എസ് ഫണ്ടുകളിലൊന്നാണിത്. ഓഹരിയിലെ നിക്ഷേപത്തിലൂടെ നികുതി ലാഭിക്കുവാൻ സഹായിക്കുന്ന പദ്ധതിയാണിത്. ആസ്തിയുടെ 80 ശതമാനത്തിലധികം ഓഹരിയിൽ നിക്ഷേപിക്കുന്ന ഫണ്ട് ഇപ്പോൾ 97.36 ശതമാനവും ഓഹരിയിലാണ് നിക്ഷേപിച്ചിട്ടുള്ളത്. ഡെറ്റിലെ നിക്ഷേപം 3.04 ശതമാനമാണ്.
2006-ൽ അജയ് ഗാർഗ് ഫണ്ടു മാനേജരായി സ്ഥാനമേറ്റെടുത്തശേഷം സ്ഥിരതയോടെ ഫണ്ട് മുന്നോട്ടു പോവുകയാണ്.
ഓഹരിയിലെ നിക്ഷേപത്തിൽ 52.32 ശതമാനം മിഡ്കാപ് ഓഹരികളിലാണ്. ലാർജ് കാപ്പിലെ നിക്ഷേപം 40.81 ശതമാനമാണ്. സ്മോൾ കാപ്പ് ഓഹരികളിൽ 6.84 ശതമാനവും നിക്ഷേപിച്ചിരിക്കുന്നു. ടൈനി കന്പനികളുടെ ഓഹരികളിലും ചെറിയ നിക്ഷേപമുണ്ട്.
മൾട്ടികാപ,് ബോട്ടം അപ് തന്ത്രമാണ് ഫണ്ട് മാനേജർ ഓഹരി തെരഞ്ഞെടുക്കുവാൻ സ്വീകരിച്ചിട്ടുള്ളത്. നിക്ഷേപത്തിനായി ഓഹരി തെരഞ്ഞെടുക്കുന്പോൾ വിപണി മൂല്യത്തേക്കാൾ ബിസനസിന്റെ മികവിനാണ് ഉൗന്നൽ നൽകുക. ഏതു വിപണി മൂല്യത്തിലുമുള്ള നല്ല ബിസിനസിന്റെ ഓഹരികൾ ഫണ്ട് നിക്ഷേപത്തിനായി തെരഞ്ഞെടുക്കും.പ്രഫഷണൽ മാനേജ്മെന്റ് നിയന്ത്രിക്കുന്ന ഗുണമന്മയുള്ള കന്പനികളാണ് ഫണ്ട് നിക്ഷേപത്തിനായി തെരഞ്ഞെടുക്കുന്നത്.
ഫണ്ടിന്റെ ശേഖരത്തിൽ 50 ഓഹരികളാണുള്ളത്. ഇതിൽ മൾട്ടിനാഷണൽ കന്പനികൾ മുതൽ ആരും പ്രതീക്ഷിക്കുന്ന ചെറുകന്പനികൾ വരെ ഉൾപ്പെടുന്നു. ഹണിവെൽ ഓട്ടോമേഷൻ (7.13 ശതമാനം), സുന്ദരം ക്ലോടോണ് (7.12 ശതമാനം), ഗില്ലറ്റ് ( 6.69 ശതമാനം), റിലയൻസ് ഇൻഡസ്ട്രീസ് ( 5.5.25 ശതമാനം) തുടങ്ങിയവ മുൻനിര നിക്ഷേപങ്ങളാണ്.
മൂന്നുവർഷക്കാലത്തെ റിട്ടേണ്‍ ബഞ്ച്മാർക്കിനേക്കാൾ നാലു ശതമാനത്തോളം ഉയർന്നതാണ്. എല്ലാക്കാലയളവിലുംതന്നെ ബഞ്ച്മാർക്കിനേക്കാൾ മെച്ചപ്പെട്ട പ്രകടനമാണ് ഫണ്ട് കാഴ്ച വച്ചുപോരുന്നത്. ക്വാളിറ്റി മിഡ്കാപ് ഓറിയന്റഡ് ഇഎൽഎസ്എസ് ഫണ്ടാണിത്. കുറഞ്ഞതു മൂന്നുവർഷത്തെ ലോക്ക് ഇൻ പീരിയഡ് ഉള്ളതിനാൽ ഫണ്ടിനു പ്രകടനം മെച്ചപ്പെടുത്താൻ സമയം കിട്ടുന്നുണ്ട് എപ്പോഴും.
ഹെൽത്ത്കെയിറലാണ് ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയിട്ടുള്ളത്. 17.5 ശതമാനം.മിക്ക ഇക്വിറ്റി ഫണ്ടുകളുടേയും മുഖ്യ നിക്ഷേപമേഖല ധനകാര്യമേഖലയാണെങ്കിൽ ഈ ഫണ്ട് ചെറിയൊരു ഭാഗമേ ഇതിൽ നിക്ഷേപിച്ചിട്ടുള്ളു. 16.6 ശതമാനം. ഓട്ടോ, സേവനമേഖല, എഫ്എംസിജി തുടങ്ങിയവയൊക്കെയാണ് മറ്റു പ്രധാന നിക്ഷേപ മേഖലകൾ.
എൻഎവി*
ഗ്രോത്ത് : 30.39 രൂപ
ഡിവിഡൻഡ് : 154.71 രൂപ
കുറഞ്ഞ നിക്ഷേപം : 500 രൂപ
എസ്ഐപി നിക്ഷേപം : 500 രൂപ
എക്സ്പെൻസ് റേഷ്യോ: 2.12 %
എക്സിറ്റ് ലോഡ് : ഇല്ല
ഇതുവരെ നൽകി നേട്ടം
1 വർഷം : 24.84 %
3 വർഷം : 11.21 %
5 വർഷം : 21.65 %
തുടക്കം മതുൽ : 25.47 %
അടിസ്ഥാന വിവരങ്ങൾ
തുടക്കം : 1996
ഇനം : ഇഎൽഎസ്എസ്
ആസ്തിയുടെ വലുപ്പം : 5032 കോടി രൂപ
ബഞ്ച്മാർക്ക് : ബിഎസ്ഇ 200
ഫണ്ട് മാനേജർ : അജയ് ഗാർഗ്
4. എൽ ആൻഡ് ടി ടാക്സ് അഡ്വാന്റേജ്
2006 പ്രവർത്തനം തുടങ്ങിയ എൽ ആൻഡ് ടി ടാക്സ് അഡ്വാന്റേജ് പ്രവർത്തനം തുടങ്ങിയതു മുതൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ച വച്ചുപോരുന്ന ഇഎൽഎസ്എസുകളിലൊന്നാണ്. പ്രവർത്തനത്തിൽ 12 വർഷത്തിനിടയിൽ നല്ലൊരു പങ്കു കാലയളവിലും ബഞ്ചുമാർക്കിനേക്കാൾ മികച്ച പ്രകടനം കാഴ്ച വയ്ക്കുവാൻ ഫണ്ടിനു സാധിച്ചിട്ടുണ്ട്. ആറു വർഷമായി ഫണ്ടിനു നേതൃത്വം നൽകുന്നത് സൗമേന്ദ്ര നാഥ് ലാഹിരിയാണ്. ലാഹിരിക്ക് മ്യൂച്വൽ ഫണ്ടിൽ 20 വർഷത്തെ പാരന്പര്യമുണ്ട്. മികച്ച ഗവേഷണ ടീമാണ് ലാഹിരിയുടെ പിൻബലം.
ഫണ്ടിന്റെ നിക്ഷേപശേഖരത്തിൽ 71 ഓഹരികളാണുള്ളത്. സാധാരണ 50-60 ഓഹരികളാണ് നിക്ഷേപശേഖരത്തിലുണ്ടാകാറ്. റിസ്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഒരു ഓഹരിയിലെ നിക്ഷേപം പോലും അഞ്ചു ശതമാനത്തിനു മുകളിൽ പോകാൻ അനുവദിക്കല്ല. ശക്തരായ പ്രമോട്ടർമാരും കാര്യക്ഷമമായ മൂലധന അലോക്കേഷനുമുള്ള കന്പനികളുടെ ഓഹരികളാണ് ഫണ്ട് മാനേജർ നിക്ഷേപത്തിനായി തെരഞ്ഞെടുക്കുന്നത്. കുറഞ്ഞ വിലയിൽ മൂല്യമുള്ള ഓഹരികൾ തെരഞ്ഞെടുക്കുന്നതിൽ ഫണ്ടു മാനേജർ പ്രത്യേകം ശ്രദ്ധ നൽകുന്നു. പക്ഷേ പുതിയ ആശയങ്ങൾ പരീക്ഷിക്കുന്നതിൽ ഫണ്ടു മാനേജർക്കു മടിയുമില്ല.
എല്ലാ ഫണ്ടുകളേയുംപോലെതന്നെ ആസ്തിയുടെ മൂന്നിലൊന്നിനടുത്ത് ധനകാര്യ മേഖലയിലാണ് നിക്ഷേപം നടത്തിയിട്ടുള്ളത്. കണ്‍സ്ട്രക്ഷൻ ( 14.8 ശതമാനം), സർവീസസ് ( 10.74 ശതമാനം), എൻജിനിയീറിംഗ് (7.9 ശതമാനം) തുടങ്ങിയവയൊക്കയാണ് മറ്റ് മുഖ്യ നിക്ഷേപ മേഖലകൾ.
എൻഎവി*
ഗ്രോത്ത് : 54.43 രൂപ
ഡിവിഡൻഡ് : 24.76 രൂപ
കുറഞ്ഞ നിക്ഷേപം : 500 രൂപ
എസ്ഐപി നിക്ഷേപം : 500 രൂപ
എക്സ്പെൻസ് റേഷ്യോ: 2.06 %
എക്സിറ്റ് ലോഡ് : ഇല്ല
ഇതുവരെ നൽകി നേട്ടം
1 വർഷം : 22.06 %
3 വർഷം : 12.46 %
5 വർഷം : 18.72 %
തുടക്കം മതുൽ : 15.12 %
അടിസ്ഥാന വിവരങ്ങൾ
തുടക്കം : 2006
ഇനം : ഇഎൽഎസ്എസ്
ആസ്തിയുടെ വലുപ്പം : 2989 കോടി രൂപ
ബഞ്ച്മാർക്ക് : ബിഎസ്ഇ 200
ഫണ്ട് മാനേജർ : സൗമേന്ദ്ര നാഥ് ലാഹിരി
* എൻഎവി മാർച്ച് 21-ലേത്.
വി. രാജേന്ദ്രൻ
മാനേജിംഗ് ഡയറക്ടർ
കാപ്സ്റ്റോക്ക് സെക്യൂരിറ്റീസ്