മലിനീകരണം നോക്കി നികുതി ഈടാക്കണം: ടൊയോട്ട
മലിനീകരണം നോക്കി നികുതി ഈടാക്കണം: ടൊയോട്ട
Thursday, April 19, 2018 2:53 PM IST
ന്യൂഡൽഹി: രാജ്യത്തെ യാത്രാ കാറുകളുടെ നികുതി എൻജിൻ കപ്പാസിറ്റി, വാഹനത്തിന്‍റെ വലുപ്പം എന്നിവ നോക്കിയല്ല നിശ്ചയിക്കേണ്ടതെന്ന് ടൊയോട്ട കിർലോസ്കർ മോട്ടോർ (ടികെഎം). പരിസ്ഥിതിമലിനീകരണം കുറയ്ക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്.

ഈ സാഹചര്യത്തിൽ വാഹനത്തിൽനിന്നു പുറംതള്ളുന്ന കാർബണിന്‍റെ അളവ് പരിശോധിച്ച് നികുതി ഈടാക്കണമെന്നാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്ന് ടികെഎം വൈസ് ചെയർമാനും ഡയറക്ടറുമായ ശേഖർ വിശ്വനാഥൻ പറഞ്ഞു. വാഹനത്തിന്‍റെ വലുപ്പവും എൻജിൻ കപ്പാസിറ്റിയും നോക്കി നികുതി നിശ്ചയിക്കുന്നതു ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


നിലവിൽ 28 ശതമാനം ജിസ്ടിക്കു പുറമേ 15 ശതമാനം സെസും ഹൈബ്രിഡ് വാഹനങ്ങളുടമേൽ സർക്കാർ ചുമത്തിയിട്ടുണ്ട്.

ലോകവ്യാപകമായി 34 ഹൈബ്രിഡ് മോഡലുകൾ ടൊയോട്ടയിൽനിന്ന് വിപണിയിൽ എത്തുന്നുണ്ട്. എന്നാൽ, ഇന്ത്യയിൽ ഒരു മോഡൽ മാത്രമേയുള്ളൂ. നികുതിയിലെ വർധനയാണ് കമ്പനിയെ ഇന്ത്യയിൽ ഹൈബ്രിഡ് വാഹനങ്ങൾ ഇറക്കുന്നതിൽ പിന്നോട്ടടിക്കുന്നത്.