ആൻഡ്രോയ്ഡ് ആപ്പ് പൊല്ലാപ്പ്!
ആൻഡ്രോയ്ഡ്  ആപ്പ് പൊല്ലാപ്പ്!
Tuesday, April 17, 2018 2:30 PM IST
വയസ് അഞ്ചേ ആയിട്ടുള്ളൂ, എന്‍റെ മോന് മൊബൈലിന്‍റെ എല്ലാ ടെക്നിക്കും അറിയാം എന്ന് അഭിമാനത്തോടെ പറയുന്ന അച്ഛനമ്മമാരുണ്ട്. പ്ലേ സ്റ്റോറിൽ പോയി ആപ്ലിക്കേഷനുകൾ ഡൗണ്‍ലോഡ് ചെയ്യുന്നതും അവ ഉപയോഗിക്കുന്നതുമെല്ലാമാണ് ഈ പറയുന്ന "ടെക്നിക്കു’കളിൽ അധികവും. കുട്ടികളുടെ കണ്ണുകൾക്കും ശരീരത്തിനും ചിന്തയ്ക്കും സ്മാർട്ട്ഫോണുകൾ ഉണ്ടാക്കുന്ന ദ്രോഹത്തിനപ്പുറം ഇതാ ആപ്പുകൾ സമ്മാനിക്കുന്ന ഇരുട്ടടികൂടി പഠനത്തിൽ തെളിഞ്ഞിരിക്കുന്നു. പ്ലേ സ്റ്റോറിലുള്ള ആയിരക്കണക്കിന് ആപ്പുകൾ കുട്ടികളുടെ ഓണ്‍ലൈൻ ആക്ടിവിറ്റി നിയമങ്ങൾക്കു വിരുദ്ധമായി ട്രാക്ക് ചെയ്യുന്നതായാണ് പുതിയ വിവരം. ഇന്‍റർനാഷണൽ കംപ്യൂട്ടർ സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ അടുത്തയിടെ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

പതിമൂന്നു വയസിനു താഴെയുള്ള കുട്ടികളെ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതിന് തടയിടുന്നതാണ് ചിൽഡ്രൻസ് ഓണ്‍ലൈൻ പ്രൈവസി പ്രൊട്ടക‌്ഷൻ ആക്ട് (കോപ്പ).
ഇതിനു വിരുദ്ധമായാണ് ചൈൽഡ് ഫ്രണ്ട്‌ലി മുഖംമൂടിയുള്ള ഒട്ടേറെ ആപ്പുകൾ ഡാറ്റ ശേഖരിക്കുന്നത്.

കുട്ടികളുടെ ലൊക്കേഷൻ, ഫോണ്‍ നന്പർ അടക്കമുള്ള കോണ്ടാക്ട് ഇൻഫർമേഷൻ, വ്യക്തിഗത വിവരങ്ങൾ, മൂന്നാമതൊരാൾക്ക് എളുപ്പത്തിൽ തിരിച്ചറിയാനുള്ള മറ്റു വിവരങ്ങൾ എന്നിവയാണ് ആപ്പുകൾ ചോർത്തുന്നത്. ഇവയെല്ലാം രക്ഷിതാക്കൾ അറിയാതെയാണ് സംഭവിക്കുന്നതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇങ്ങനെ ശേഖരിക്കുന്ന ഫോണ്‍ നന്പറുകളും ഇ-മെയിൽ വിലാസങ്ങളും അവ ആവശ്യമുള്ള സംഘങ്ങൾക്ക് പങ്കുവയ്ക്കുന്നിടത്താണ് ഈ വിവരശേഖരണം ഗുരുതരമാകുന്നത്. ഗവേഷകർ വിശകലനംചെയ്ത ആറായിരത്തോളം ആപ്പുകളിൽ പകുതിയും ഇത്തരം സ്വകാര്യതാ, സുരക്ഷാ ഭീഷണികൾ അടങ്ങുന്നതാണ്. ഗൂഗിളിന്‍റെതന്നെ സർവീസ് ചട്ടങ്ങൾക്കു വിരുദ്ധമായാണ് ആപ്പുകൾ പ്രവർത്തിക്കുന്നതെന്നു ചുരുക്കം.


ദിവസേന ആയിരക്കണക്കിന് ആപ്പുകളാണ് പ്ലേ സ്റ്റോറിലേക്ക് കൂട്ടിച്ചേർക്കപ്പെടുന്നത്. എല്ലാം സൂക്ഷ്മമായ പരിശോധനകൾക്കു ശേഷമല്ല എത്തുന്നതെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു. കുട്ടികളെ കേന്ദ്രീകരിച്ച് സ്വഭാവപരമായ പരസ്യങ്ങൾ എത്തിക്കാൻ പരസ്യദാതാക്കൾക്ക് ഏറ്റവും സൗകര്യപ്രദമാണ് ഇത്തരം വിവരശേഖരണം. സാമൂഹ്യവിരുദ്ധരിൽ ഈ വിവരങ്ങൾ എത്തിയാലുണ്ടാകുന്ന ഭവിഷ്യത്തുകൾ അതിനേക്കാൾ ഗുരുതരമാവും.

ആപ്പുകൾ ഡൗണ്‍ലോഡ് ചെയ്യുന്പോൾ മുതിർന്നവരുടെ സാമീപ്യവും ശ്രദ്ധയും നിർബന്ധമാക്കുക മാത്രമാണ് ഇക്കാര്യത്തിൽ തത്കാലം എടുക്കാനുള്ള മുൻകരുതൽ.