യുട്യൂബ് : പണം കായ്ക്കുന്ന മരം
യുട്യൂബ് : പണം കായ്ക്കുന്ന  മരം
Tuesday, April 10, 2018 1:56 PM IST
യുട്യൂബ് ആളുകൾക്ക് പണം നൽകുമോ? യുട്യൂബ് വീഡിയോകളിൽനിന്നുള്ള വരുമാനം കുറഞ്ഞതിന്‍റെ പേരിൽ കലിഫോർണിയയിൽ യുട്യൂബ് ആസ്ഥാനത്ത് യുവതി വെടിവയ്പ്പ് നടത്തിയ വാർത്തകൾ വന്നപ്പോഴാണ് സാധാരണക്കാരായ പലരും ഇത്തരത്തിലുള്ള ഒരു വരുമാനത്തെക്കുറിച്ച് കേൾക്കുന്നത്. നമ്മുടെ കൊച്ചു കേരളത്തിലടക്കം യുട്യൂബിൽനിന്ന് ആയിരങ്ങൾ മുതൽ ദശലക്ഷങ്ങൾവരെ മാസവരുമാനം നേടുന്ന ഒട്ടേറെ ആളുകളുണ്ട്. യുട്യൂബ് വീഡിയോകളിൽനിന്നുള്ള വരുമാനം മാത്രം ആശ്രയിച്ച് ജീവിക്കുന്നവരുമുണ്ട്. കഴിഞ്ഞദിവസം വെടിവയ്പ്പു നടത്തിയ നാസിം എന്ന യുവതിയും യുട്യൂബിനെ ആശ്രയിച്ചു ജീവിച്ചിരുന്നയാളാണ്. അടുത്തയിടെ യുട്യൂബ് തങ്ങളുടെ നയങ്ങളിൽ നടത്തിയ ചില മാറ്റങ്ങളാണ് നാസിമിനെ ചൊടിപ്പിച്ചത്. യുട്യൂബിന്‍റെ പുതിയ നയങ്ങൾ പരിചയപ്പെടാം. യുട്യൂബിൽനിന്ന് എങ്ങനെ പണമുണ്ടാക്കാമെന്നും നോക്കാം.

ആദ്യം വേണ്ടത് ചാനൽ

യുട്യൂബിൻനിന്ന് വരുമാനം ലഭിക്കുന്നത് നാം അപ്‌ലോഡ് ചെയ്യുന്ന വീഡിയോ ആളുകൾ കാണുന്നതനുസരിച്ചണ്. ഇതിനായി ആദ്യം യുട്യൂബിൽ ഒരു ചാനൽ ആരംഭിക്കുക എന്നതാണ് ആദ്യപടി. ചാനൽ തുടങ്ങുക എന്നത് തികച്ചും സൗജന്യമാണ്. ജി-മെയിൽ അക്കൗണ്ടുള്ള ആർക്കും യുട്യൂബിൽ ചാനൽ തുടങ്ങാം. ഇതിനായി www.youtube.com എന്ന സൈറ്റിൽ ലോഗിൻ ചെയ്ത് ആവശ്യമായ വിവരങ്ങൾ നൽകിയാൽ ചാനൽ റെഡി. ചാനലിന് നല്ല പേരും ലോഗോയും നൽകുന്നത് ഭാവിയിൽ ഉപകാരപ്പെടും.

നാം നൽകുന്ന ലോഗോ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകളിൽ ഓട്ടോമാറ്റിക്കായി എത്തിക്കാനുള്ള ഓപ്ഷനടക്കം പല ഫീച്ചറുകളും യുട്യൂബിലുണ്ട്.

വീഡിയോ സ്വന്തമായിരിക്കണം

ചാനൽ റെഡിയായാൽ വീഡിയോ അപ്‌ലോഡ് ചെയ്യാൻ തുടങ്ങാം. വീഡിയോ ചേർക്കുന്പോൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. നാം അപ്‌ലോഡ് ചെയ്യുന്ന വീഡിയോയും ഓഡിയോയും നമ്മുടെതന്നെ സൃഷ്ടിയായിരിക്കണം. മറ്റൊരാളുടെ വീഡിയോയോ ഓഡിയോയോ അടിച്ചുമാറ്റി സ്വന്തമെന്ന പേരിൽ യുട്യൂബിൽ ചേർക്കാൻ പാടില്ലെന്നു ചുരുക്കം.

സാധാരണ വീഡിയോ ഫോർമാറ്റ് മുതൽ ഫുൾ എച്ച്ഡി വീഡിയോവരെ യുട്യൂബിൽ അപ്‌ലോഡ് ചെയ്യാൻ സാധിക്കും. ഇന്‍റർനെറ്റിന്‍റെ വേഗത്തെ ആശ്രയിച്ചിരിക്കും ഇതിനെടുക്കുന്ന സമയം. മികച്ച ക്യാപ്ഷനും വിവരണവും ടാഗ്‌ലൈനുകളും കാറ്റഗറിയും വീഡിയോയ്ക്കു നൽകുന്നത് കൂടുതൽ കാഴ്ചക്കാരെ ലഭിക്കുന്നതിനു സഹായിക്കും. യുട്യൂബിലെ എഡിറ്റ് ഓപ്ഷനിലൂടെ വീഡിയോകളിൽ ചെറിയ എഡിറ്റിംഗുകൾ എളുപ്പത്തിൽ നടത്താം.


ഓടാൻ വരട്ടെ

എന്നാൽ യുട്യൂബിൽനിന്ന് ഇന്നുമുതൽ പണമുണ്ടാക്കിയേക്കാമെന്നു ചിന്തിച്ച് ഓടാൻ വരട്ടെ. യുട്യൂബിന്‍റെ ചില പോളിസികളെക്കൂടി പരിചയപ്പെടാം. സ്വന്തമായി ഷൂട്ട് ചെയ്ത വീഡിയോ- ഓഡിയോ മാത്രമേ അപ്‌ലോഡ് ചെയ്യാവുവെന്ന് നേരത്തെ പറഞ്ഞല്ലോ. അതിനു വിരുദ്ധമായി ചെയ്യുന്നവരുടെ ചാനൽ യുട്യൂബ് സസ്പെൻഡ് ചെയ്യും. പിന്നെ അതേ ജി-മെയിൽ അക്കൗണ്ട് ഉപയോഗിച്ച് മറ്റൊരു ചാനൽ ആരംഭിക്കാൻ കഴിയില്ല. വിദ്വേഷമുണ്ടാക്കുന്ന പ്രസംഗങ്ങൾ, നഗ്നത, ആക്രമവാസനയുണ്ടാക്കുന്ന വീഡിയോകൾ, മറ്റുള്ളവരെ അപമാനിക്കുന്ന തരത്തിലുള്ള വീഡിയോകൾ തുടങ്ങിയവയ്ക്ക് നിയന്ത്രണങ്ങളുണ്ട്. പോളിസികൾ ലംഘിച്ചാൽ പരസ്യങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക, ചാനൽ ബ്ലാക്ക് ലിസ്റ്റിൽ പെടുത്തുക, യുട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽനിന്ന് ചാനൽ ഒഴിവാക്കുക തുടങ്ങി ചാനൽ ഡിലീറ്റ് ചെയ്യുന്ന നടപടിവരെ യുട്യൂബ് എടുക്കും

കാണാനും ആളുവേണം

യുട്യൂബിൽ നാം അപ്‌ലോഡ് ചെയ്യുന്ന വീഡിയോകളിൽ പ്രത്യക്ഷപ്പെടുന്ന പരസ്യത്തിൻനിന്നാണ് വരുമാനം ലഭിക്കുന്നത്. വീഡിയോ അപ്‌ലോഡ് ചെയ്യുന്ന എല്ലാവർക്കും പരസ്യം ലഭിക്കില്ല. ശരാശരി ഒരു വർഷം ആയിരം ചാനൽ വരിക്കാർ (Subscribers) വീഡിയോകൾ നാലായിരം മണിക്കൂറെങ്കിലും കണ്ടെങ്കിൽ മാത്രമേ പരസ്യം ലഭിച്ചുതുടങ്ങൂ. നേരത്തെ 10,000 പേർ ചാനൽ വീഡിയോ കാണുകയാണെങ്കിൽ പരസ്യം ലഭിക്കുമായിരുന്നു. ചാനൽ വരിക്കാരുടെ എണ്ണം കുറുക്കുവഴികളിലൂടെ കൂട്ടിയാൽ ആ ചാനൽ ഒരുപക്ഷേ യുട്യൂബ് സസ്പെൻഡ് ചെയ്യും.

യുട്യൂബ് ചാനലിനെക്കുറിച്ച് തുടക്കക്കാർക്കുള്ള ചെറിയ വിവരണം മാത്രമാണിത്. യുട്യൂബിന്‍റെ സൈറ്റിലൂടെയും ആപ്പിലൂടെയും

വീഡിയോകൾ അപ്‌ലോഡ് ചെയ്യാം. എഡിറ്റിംഗ് ഓപ്ഷനുകൾ കൂടുതൽ ലഭിക്കുന്നത് സൈറ്റിലാണ്. 88 രാജ്യങ്ങളിലായി നൂറു കോടിയിലേറെ ഉപയോക്താക്കളാണ് യുട്യൂബിനുള്ളത്. നൂറുകോടി മണിക്കൂറാണ് ശരാശരി ഒരു ദിവസം യുട്യൂബ് വീഡിയോ കാണുന്നത്. ആകർഷകമായ വിഷയങ്ങളെ അടിസ്ഥാനമാക്കി വ്യക്തതയുള്ള വീഡിയോകൾ നിർമിച്ച് യുട്യൂബിൽ അപ്‌ലോഡ് ചെയ്താൽ വരുമാനം ഉറപ്പായും ലഭിക്കും.

സോനു തോമസ്