കാത്തിരിക്കാം, മഹീന്ദ്രയുടെ സുന്ദരനെ
കാത്തിരിക്കാം, മഹീന്ദ്രയുടെ സുന്ദരനെ
Monday, April 9, 2018 4:07 PM IST
ഉൗഹാപോഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. തങ്ങളുടെ ഏറ്റവും ജനപ്രീതിയുള്ള എക്സ്‌യുവി 500 പരിഷ്കരിച്ച പതിപ്പിറക്കാനുള്ള ശ്രമത്തിലാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ഈ മാസം എക്സ്‌യുവി 500ന്‍റെ ഫേസ്‌ലിഫ്റ്റ് മോഡൽ കന്പനി വിപണിയിൽ അവതരിപ്പിക്കും. ചില പ്രധാന മാറ്റങ്ങൾ വരുത്തിയായിരിക്കും എക്സ്‌യുവി 500 എത്തുക.

രൂപം മാറ്റി

വലിയ മേക്ക് ഓവറുമായാണ് ഈ മോഡലിന്‍റെ വരവ്. ആദ്യമാറ്റം ഗ്രില്ലിൽ പ്രകടം. ഗ്രില്ലിൽ വലിയ ക്രോം ആവരണം നല്കിയിരിക്കുന്നതിനൊപ്പം മഹീന്ദ്രയുടെ മുഖമുദ്രയായ ക്രോം സ്ലാറ്റുകൾ മാറ്റിയിട്ടുണ്ട്, പകരം ക്രോം സ്റ്റഡുകൾ. ബംപർ മെച്ചപ്പെടുത്തി. ഒപ്പം ഡുവൽ ടോണ്‍ സ്കിഡ് പ്ലേറ്റുമുണ്ട്. ഹെഡ്‌ലാന്പിൽ പ്രൊജക്ടർ യൂണിറ്റും എൽഇഡി ഡേ ടൈം റണ്ണിംഗ് ലാന്പുകളും.

പിന്നിലും മാറ്റങ്ങൾ പ്രകടം. ലംബമായിരുന്ന ടെയിൽലാന്പുകൾ പുതിയ ത്രികോണാകൃതിയിലുള്ള യൂണിറ്റായി മാറി. ഒപ്പം, സ്ഥാനം റിയർ വിൻഡ്സ്ക്രീനിനു താഴെ സമാന്തരമാക്കിയിട്ടുമുണ്ട്. കൂടാതെ, പരിഷ്കരിച്ച ടെയിൽഗേറ്റിനൊപ്പം നന്പർപ്ലേറ്റ് പോർഷനു മുകളിൽ ക്രോം ഫിനിഷിംഗും ഉൾപ്പെടുത്തിയിരിക്കുന്നു.

രണ്ടു നിറങ്ങൾ

മിസ്റ്റിക് കൂപ്പർ, ക്രിംസണ്‍ റെഡ് എന്നീ പുതിയ നിറങ്ങളിലും ലഭ്യമാണ്. നിലവിൽ നിരത്തിലുള്ള മറ്റു നാലു നിറങ്ങളമുണ്ട്.

ഉള്ളിലെ മാറ്റങ്ങൾ

കാബിന് കൂടുതൽ പ്രീമിയം പരിവേഷം നല്കാൻ മഹീന്ദ്ര ശ്രദ്ധിച്ചിട്ടുണ്ട്. ടാൻ കളേർഡ് സീറ്റുകൾ, സോഫ്റ്റ് ടച്ച് മെറ്റീരിയലിൽ തീർത്ത ഓൾ ബ്ലാക്ക് ഡാഷ്ബോർഡ് എന്നിവ കാബിന്‍റെ നിലവാരം ഉയർത്തുന്നു. സെൻട്രൽ കോണ്‍സോളിൽ പിയാനോ ബ്ലാക്ക്, ഫോക്സ് അലുമിനിയം നിറങ്ങൾ. ഇത് പുതിയ എക്സ്‌യുവി 500, ഇവയുടെ മുൻഗാമി എന്നിവ തിരിച്ചറിയാൻ സഹായിക്കും. പുതിയ മോഡലിൽ ടോപ് വേരിയന്‍റിലെങ്കിലും അലുമിനിയം പെഡലുകളുണ്ടാകും.


ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റവും പരിഷ്കരിച്ചു. കൂടാതെ, ബ്ലൂസെൻസ് ബാനറിനൊപ്പം സ്മാർട്ട് വാച്ച് ആപ്പുമുണ്ട്. ടെക്നോ പായ്ക്കിലൂടെ ഗാനാ ഡോട്ട് കോം, ബുക്ക് മൈ ഷോ, ക്രിക്കറ്റ് വിവരങ്ങൾ തുടങ്ങിയവ ലഭിക്കും.

എൻജിനും മാറ്റം

എൻജിന്‍റെ പവറിൽ മാറ്റം വരുത്തിയിട്ടുണ്ട്. 2.2 ലിറ്റർ ഡീസൽ എൻജിൻ ഇനി 155എച്ച്പി പവറിൽ 360എൻഎം ടോർക്ക് ഉത്പാദിപ്പിക്കും. ടോപ് വേരിയന്‍റിൽ മാത്രമായിരിക്കും ഈ മാറ്റം. മാത്രമല്ല, ഇവിജിടി ടെക്നോളജിയിൽ പുതിയ ആറാം തലമുറ ടർബോചാർജർ എൻജിനാണ് വാഹനത്തിനു നല്കിയിട്ടുള്ളത്. ഇത് വാഹനത്തിന് 15.4 കിലോമീറ്റർ മൈലേജ് പ്രദാനംചെയ്യുന്നു.
താഴ്ന്ന വേരിയന്‍റുകളിൽ 140 എച്ച്പി കരുത്തുള്ള പഴയ എൻജിൻ തന്നെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മൈലേജ് 15.1 കിലോമീറ്റർ.

നിരത്തിലെത്തുന്നത്

അഞ്ച് ഡീസൽ വേരിയന്‍റുകളിലും ഒരു പെട്രോൾ വേരിയന്‍റിലുമാണ് പുതിയ എക്സ്‌യുവി 500 നിരത്തിലെത്തുക. നാലു ഡീസൽ വേരിയന്‍റുകളിൽ 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനും ലഭിക്കും.

വിലയിൽ മാറ്റം

നിലവിലുള്ള മോഡലിന്‍റെ വിലയിൽനിന്ന് 25,000-30,000 രൂപ അധികമായേക്കും.

ഓട്ടോസ്പോട്ട് /ഐബി