ഡിജി മാഗസിൻ സർവീസ് ടെക്സ്ചർ ഇനി ആപ്പിളിന്
ഡിജി മാഗസിൻ സർവീസ് ടെക്സ്ചർ ഇനി ആപ്പിളിന്
Thursday, March 22, 2018 3:33 PM IST
ഇരുനൂറിലേറെ ആനുകാലികങ്ങളിൽനിന്നുള്ള ലേഖനങ്ങൾ ഡിജിറ്റലായി നൽകുന്ന സർവീസായ ടെക്സ്ചർ ഇനി ആപ്പിളിന്‍റെ കുടക്കീഴിൽ. ഐഒഎസ്, വിൻഡോസ്, ആൻഡ്രോയ്ഡ്, ആമസോണ്‍ ഡിവൈസുകളിൽ സേവനമെത്തിക്കുന്ന കന്പനി ഏറ്റെടുക്കാൻ കരാർ ഒപ്പിട്ടതായി ആപ്പിൾ അറിയിച്ചു. ജീവനക്കാരെയടക്കം മൊത്തമായാണ് ആപ്പിൾ ടെക്സ്ചറിനെ ഏറ്റെടുക്കുന്നത്. എത്ര തുക മുടക്കിയെന്നതിനെക്കുറിച്ച് ഇതുവരെ വിവരങ്ങളില്ല. എന്നാൽ ആൻഡ്രോയ്ഡ് ഡിവൈസുകളിലേക്കുള്ള സേവനം തുടരുമെന്ന് ആപ്പിൾ ഉപയോക്താക്കൾക്ക് ഉറപ്പു നൽകിയിട്ടുണ്ട്.

2010ലാണ് ടെക്സ്ചർ സ്ഥാപിക്കപ്പെട്ടത്. നെക്സ്റ്റ് ഇഷ്യൂ എന്നായിരുന്നു തുടക്കത്തിലെ പേര്. 2015ൽ റീബ്രാൻഡ് ചെയ്തു. പ്രമുഖ മാഗസിൻ പ്രസാധകരുടെ ഒരു സംഘമാണ് സർവീസിനു തുടക്കമിട്ടത്. 50 ദശലക്ഷം ഡോളർ മറ്റു നിക്ഷേപകരിൽനിന്നും സ്വീകരിച്ചിരുന്നു. അച്ചടിക്കുന്ന മാഗസിനുകളേക്കാൾ ഡിജിറ്റൽ വായനയ്ക്കു പ്രിയംകൂടുന്ന അവസ്ഥയിലാണ് ഇത്തരമൊരാശയം പിറവിയെടുത്തത്. വിദേശങ്ങളിൽ ജനപ്രിയമായ പല മാഗസിനുകളും അച്ചടി നിർത്തിയ സാഹചര്യം ഇതിനു വേഗതകൂട്ടി. സ്ഥാപകർ കരുതിയതുപോലെ സർവീസിന് ഒട്ടേറെ വരിക്കാരെയും കിട്ടി. ദശലക്ഷക്കണക്കിന് എന്നാണ് സിഇഒ ജോണ്‍ ലോഫ്ളിൻ 2016ൽ പറഞ്ഞത്. എന്തായാലും ആപ്പിളിന്‍റെ വലിയ കാൻവാസ് ടെക്സ്ചറിനു കൂടുതൽ നിറംപകരുമെന്നു കരുതാം.


ആപ്പിളിന് ഇപ്പോൾത്തന്നെ ഡിജിറ്റൽ മാഗസിനുകൾ നൽകുന്ന ഓണ്‍ലൈൻ സർവീസ് ഉണ്ട്. ആമസോണും ഗൂഗിളും ഡിജിറ്റൽ ന്യൂസ് സ്റ്റാൻഡുകൾ നടത്തുന്നു. ഫേസ്ബുക്കും ഈ രംഗത്തേക്കുള്ള വരവിന് ഒരുങ്ങുകയാണ്. അവർ അതിന്‍റെ പരീക്ഷണം നടത്തിക്കഴിഞ്ഞു.