വരുന്നു, ആൻഡ്രോയ്ഡ് P
വരുന്നു, ആൻഡ്രോയ്ഡ്  P
Tuesday, March 6, 2018 2:42 PM IST
ഓറിയോയ്ക്കു ശേഷമുള്ള ആൻഡ്രോയ്ഡ് പതിപ്പായ പി അണിയറയിൽ ഒരുങ്ങുകയാണ്. പുതിയ വേർഷന്‍റെ ആദ്യ ഡെവലപ്പർ പ്രിവ്യൂ ഈ മാസം പുറത്തിറങ്ങും. കൃത്യമായ തീയതി അറിവായിട്ടില്ലെങ്കിലും 20നു ശേഷം പ്രിവ്യൂ എത്തുമെന്നാണ് കണക്കുകൂട്ടൽ. കഴിഞ്ഞ വർഷം മാർച്ച് 21നാണ് ഓറിയോയുടെ ആദ്യ പ്രിവ്യൂ എത്തിയത്. പുതിയ പതിപ്പിൽ അവതരിപ്പിക്കുന്ന ഫീച്ചറുകളിൽ ഏതാനും എണ്ണം പ്രിവ്യൂവിലൂടെ അറിയാനാകും.

ആപ്പ് ഡെവലപ്പർമാരെ ഉദ്ദേശിച്ചാണ് മുഖ്യമായും പ്രിവ്യൂ പുറത്തിറക്കുന്നത്. ബഗ്ഗുകളെ നേരിടാനും ഇതു സഹായിക്കും.

നോട്ടിഫിക്കേഷൻ ഡോട്ടുകൾ, പിക്ചർ-ഇൻ-പിക്ചർ, ഓട്ടോഫിൽ തുടങ്ങിയ പുതിയ ഫീച്ചറുകളാണ് ആൻഡ്രോയ്ഡ് ഓറിയോയിലൂടെ കൊണ്ടുവന്നത്. എന്നാൽ പെർഫോമൻസ്, ബാറ്ററി ലൈഫ് തുടങ്ങിയവയിൽ കാര്യമായ പുരോഗതി വന്നില്ല. ടെക് വിദഗ്ധർ ഇവയിലേക്കാണ് പുതിയ പതിപ്പിലൂടെ ഉറ്റുനോക്കുന്നത്.

ഡിവൈസുകളിലെ കാമറ, മൈക്ക് എന്നിവ ഉപയോക്താവറിയാതെ ആപ്പുകൾ ആക്സസ് ചെയ്യുന്നതു തടയാനുള്ള ഉപാധി ആൻഡ്രോയ്ഡ് പിയിൽ ഉണ്ടാകും. കോൾ റെക്കോർഡിംഗ്, ബ്ലോക്കിംഗ് തുടങ്ങിയവയ്ക്ക് പുതിയ ഫീച്ചറുകൾ എത്തും. ഐറിസ് സ്കാനിംഗ് പോലുള്ള ഫീച്ചറുകളും പ്രതീക്ഷിക്കപ്പെടുന്നു.


മേയ് എട്ടിനാരംഭിക്കുന്ന ഡെലവപ്പേഴ്സ് കോണ്‍ഫറൻസിനോടനുബന്ധിച്ച് ആൻഡ്രോയ്ഡ് പിയുടെ ഒൗദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. അപ്പോൾ മാത്രമേ പുതിയ പതിപ്പിന്‍റെ പി എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേര് എന്തെന്നു വ്യക്തമാകൂ. പംപ്കിൻ പൈ പോലുള്ള പേരുകളാണ് ഇപ്പോൾ അഭ്യൂഹങ്ങളിൽ നിറയുന്നത്. മാർച്ച് 14 ഗണിതശാസ്ത്രത്തിലെ പൈ ദിനമായതുകൊണ്ട് മധുരപദാർഥമായ പൈയുമായി ബന്ധപ്പെട്ട പേരുതന്നെയാകും പുതിയ പതിപ്പിനെന്നാണ് പ്രതീക്ഷ. എൻ പതിപ്പ് പുറത്തിറങ്ങിയ വേളയിൽ നമ്മുടെ നെയ്യപ്പം എന്ന പേരിനുവേണ്ടി ഇന്‍റർനെറ്റ് ഫോറങ്ങളിൽ ചർച്ചകൾ നിറഞ്ഞിരുന്നു. എന്തായാലും പഴംപൊരി, പത്തിരി പോലുള്ള പേരുകൾ പിയിൽ തുടങ്ങുന്നതായി നമുക്കുണ്ട്.