ഡീസൽ വാഹനങ്ങൾ ജർമനിക്കു വേണ്ട
ഡീസൽ വാഹനങ്ങൾ ജർമനിക്കു വേണ്ട
Thursday, March 1, 2018 3:41 PM IST
ബെർലിൻ: രാജ്യത്തെ പ്രധാന നഗരങ്ങളിൽ മലിനീകരണം കുറയ്ക്കുന്നതിന്‍റെ ഭാഗമായി ഡീസൽ വാഹനങ്ങൾ നിരോധിക്കാമെന്ന് ജർമൻ പരമോന്നത കോടതി. പുതിയ തീരുമാനം നടപ്പിലാകുന്നതിലൂടെ യൂറോപ്പിലെ ഏറ്റവും വലിയ വാഹനവിപണിയായ ജർമനിയുടെ കാർ വിപണി, കാർ നിർമാതാക്കൾ എന്നിവയെ പ്രതികൂലമായി ബാധിക്കും.

വാഹനങ്ങളിൽ പരിഷ്കാരങ്ങൾ വരുത്താനുള്ള ശ്രമവും നടത്തേണ്ടിവരും. 2015ൽ മലിനീകരണ പരിശോധനയിൽ പെടാതിരിക്കാൻ കൃത്രിമം കാണിച്ച ഫോക്സ്‌വാഗന്‍റെ നടപടിയുടെ അനന്തരഫലമായും കോടതിയുടെ തീരുമാനത്തെ കണക്കാക്കാം. ശ്വാസകോശരോഗങ്ങൾക്കു കാരണമായേക്കാവുന്ന നൈട്രജൻ ഓക്സൈഡിന്‍റെ അളവ് മലിനീകരണ പരിശോധനയിൽ കുറച്ചുകാണിക്കുന്നതിനാണ് ഫോക്സ്‌വാഗൺ തട്ടിപ്പു നടത്തിയത്.


മറ്റു രാജ്യങ്ങൾ ഡീസൽ വാഹനങ്ങൾ നിരോധിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയ സാഹചര്യത്തിൽ മോഡേൺ വാഹനങ്ങളുടെ ജന്മസ്ഥലത്ത് പുതിയ മാറ്റങ്ങൾ ഇനി പ്രതീക്ഷിക്കാം. അതേസമയം, ആംഗല മെർക്കലിന്‍റെ സർക്കാരിന് നിരോധനത്തോട് എതിർപ്പാണ്.