വരുന്നത് ഹീറോയുടെ ചുണക്കുട്ടികൾ
വരുന്നത് ഹീറോയുടെ ചുണക്കുട്ടികൾ
Tuesday, January 9, 2018 3:24 PM IST
ഹീറോയും ഹോണ്ടയും വേർപിരിഞ്ഞിട്ട് അര പതിറ്റാണ്ടു പിന്നിടുന്നു. ഇരുകന്പനികളും ഒരുമിച്ചു വികസിപ്പിച്ചെടുത്ത പല മോഡലുകളും വീതംവച്ചപ്പോൾ കമ്യൂട്ടർ വിഭാഗത്തിൽ ഏറ്റവും പ്രചാരമുള്ള മോഡലുകൾ ഹീറോയുടെ പക്കലായി. നിരവധി മാറ്റങ്ങളോടെയും പേരു‌മാറ്റങ്ങളോടെയും ഹീറോ വാഹനങ്ങൾ നിരത്തിലിറക്കിയപ്പോൾ എൻജിന് പറയത്തക്ക മാറ്റങ്ങളൊന്നും ഉണ്ടായിരുന്നില്ല. 2018ൽ കമ്യൂട്ടർ വിഭാഗത്തിൽ മൂന്നു മോഡലുകളാണ് ഹീറോ വിപണിയിൽ പരിചയപ്പെടുത്തിയിരിക്കുന്നത് - സൂപ്പർ സ്പ്ലെൻഡർ, പാഷൻ പ്രോ, പാഷൻ എക്സ്പ്രോ. ഇതുവരെയുള്ള പാതയിൽനിന്നു മാറി തങ്ങൾ സ്വന്തമായി വികസിപ്പിച്ച എൻജിനുകളാണ് പുതിയ മോഡലുകളിൽ ഹീറോ അവതരിപ്പിച്ചിരിക്കുന്നത്.

വിലവിവരങ്ങൾ വ്യക്തമായി പുറത്തുവിട്ടിട്ടില്ലെങ്കിലും 52,000-60,000 രൂപയ്ക്കുള്ളിലായിരിക്കും. ഈ വർഷം 180-225 സിസി വിഭാഗത്തിൽ വിപണിവിഹിതത്തിന്‍റെ 25 ശതമാനം കൈയടക്കുക എന്ന ലക്ഷ്യവും ഹീറോയ്ക്കുണ്ട്. എന്നാൽ, ഹീറോയുടെ വരുന്ന ആഴ്ചകളിൽ വിപണിയിലെത്തുന്ന 110സിസി, 125 സിസി കമ്യൂട്ടർ മോഡലുകളെക്കുറിച്ച് അടുത്തറിയാം.

സൂപ്പർ സ്പ്ലെൻഡർ

ഹീറോ ഹോണ്ട പുറത്തിറക്കിയിരുന്ന സ്പ്ലെൻഡറിന്‍റെ പ്രചാരത്തിന് ഇതുവരെ കോട്ടം സംഭവിച്ചിട്ടില്ല. അതിനാൽത്തന്നെ സ്പ്ലെൻഡറിന്‍റെ ചില വേരിയന്‍റുകളും നിരത്തിലെത്തി. അല്പംകൂടി കരുത്തുള്ള പുതിയ സൂപ്പർ സ്പ്ലെൻഡറിന് രൂപത്തിലും സൗന്ദര്യത്തിലും ഹീറോ വലിയ മാറ്റം വരുത്തിയിട്ടില്ല. എന്നാൽ, സൈഡ് പാനൽ, ഗ്രാഫിക്സ്, ടെയിൽ ലാന്പ് എന്നിവയ്ക്കു ചെറിയ മാറ്റങ്ങളുണ്ട്. ഇൻസ്ട്രുമെന്‍റ് ക്ലസ്റ്ററിലെ അനലോഗ് യൂണിറ്റ് നിലനിർത്തി. ഇൻസ്ട്രുമെന്‍റ് ക്ലസ്റ്ററിൽ സ്പീഡോമീറ്റർ നടുവിൽ സ്ഥാനംപിടിച്ചപ്പോൾ ഇന്ധനസൂചിക വലതുവശത്തും ന്യൂട്രൽ, സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ എന്നിവ ഇടതുവശത്തും ഇടംപിടിച്ചു.

125 സിസി 4-സ്പീഡ് സിംഗിൾ സിലിണ്ടർ എൻജിനാണ് പുതിയ സൂപ്പർ സ്പ്ലെൻഡറിന്‍റെ കരുത്ത്. പുതിയ ഗ്ലാമറിന്‍റെ എൻജിൻതന്നെയാണിത്. 11.4 പിഎസ് പവറിൽ 11 എൻഎം ടോർക്ക് ഈ എൻജിൻ ഉത്പാദിപ്പിക്കുന്നു. മണിക്കൂറിൽ 20 കിലോമീറ്റർ മുതൽ 90 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിച്ചാലും വിറയലോ അരോചകശബ്ദമോ അനുഭവപ്പെടില്ല. കൂടാതെ ഹീറോയുടെ ഐ3എസ് സാങ്കേതികവിദ്യയും പുതിയ എൻജിനിൽ അടങ്ങിയിട്ടുണ്ട്. ഇന്ധനച്ചെലവ് കുറയ്ക്കാൻ ഇതുപകരിക്കും. സീറ്റിന് പഴയ മോഡലിനെ അപേക്ഷിച്ച് അല്പംകൂടി വീതി കൂട്ടിയിട്ടുണ്ട്.


പാഷൻ പ്രോ, എക്സ് പ്രോ

കമ്യൂട്ടർ വിഭാഗത്തിൽ ഹീറോയുടെ ജനപ്രീതിയുള്ള രണ്ടാമത്തെ മോഡലാണ് പാഷൻ. മുൻ വർഷങ്ങൾ പാഷന്‍റെ ചില വേരിയന്‍റുകൾ ഇറങ്ങിയിട്ടുമുണ്ട്. പാഷന്‍റെ സത്ത നിലനിർത്തിയാണ് പ്രോ അവതരിപ്പിച്ചിരിക്കുന്നതെങ്കിൽ അല്പംകൂടി സ്റ്റൈലിഷ് ആയ കമ്യൂട്ടർ മോട്ടോർസൈക്കിൾ ആഗ്രഹിക്കുന്നവരെ ഉദ്ദേശിച്ചാണ് പാഷൻ എക്സ്പ്രോ തയാറാക്കിയിരിക്കുന്നത്.

പഴയ പാഷനെ അനുസ്മരിപ്പിക്കുംവിധമാണ് പുതിയ പാഷൻ പ്രോയുടെ ഹെഡ്‌ലൈ‌റ്റ്. ടെയിൽ ലാന്പ് റീ ഡിസൈൻ ചെയ്തതിനൊപ്പം എൽഇഡി ലൈറ്റുകൾ ഉപയോഗിച്ചിരിക്കുന്നു. ഫ്യൂവൽ ടാങ്ക്, സെൻട്രൽ-ടെയിൽ പാനലുകൾ എന്നിവയിലും മാറ്റമുണ്ട്. ഇൻട്രുമെന്‍റ് ക്ലസ്റ്ററിൽ അനലോഗ് സ്പീഡോമീറ്ററിനൊപ്പം ഓഡോമീറ്റർ, ട്രിപ്പ് മീറ്റർ, ഇന്ധന അളവ് എന്നിവ സൂചിപ്പിക്കുന്ന ഡിജിറ്റൽ സ്ക്രീനും ഇടംപിടിച്ചിട്ടുണ്ട്. സൂപ്പർ സ്പ്ലെൻഡറിലേതുപോലെതന്നെ സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്ററുമുണ്ട്.

ഹീറോ ഐസ്മാർട്ട് 110ന്‍റെ എൻജിനാണ് പാഷൻ പ്രോ കടമെടുത്തിരിക്കുന്നത്. പഴയ പാഷൻ പ്രോയ്ക്ക് 97.2 സിസി എൻജിൻ ആയിരുന്നുവെങ്കിൽ 109.1 സിസി എൻജിനാണ് പുതിയ പ്രോയുടെ കരുത്ത്. 9.4 പിഎസ് പവറിൽ 9.0 എൻഎം ടോർക്ക് ഈ എൻജിൻ ഉത്പാദിപ്പിക്കുന്നു. ഇന്ധനക്ഷമത ഉറപ്പാക്കുന്നതിനായി ഐ3എസ് സാങ്കേതികവിദ്യ പാഷൻ പ്രോയുടെ എൻജിനിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ഗിയർബോക്സ് 4-സ്പീഡ്.

മറ്റു ഫീച്ചറുകളൊക്കെ പാഷൻ പ്രോയുടേതിനു സമാനമെങ്കിലും അല്പംകൂടി സ്റ്റൈലിഷാണ് പാഷൻ എക്സ് പ്രോ. ഹാലജൻ ഹെഡ് ലാന്പിനൊപ്പം രണ്ടു പൈലറ്റ് ലാന്പുകൾ ഡിആർഎലിനു സമാനമായി നല്കിയിരിക്കുന്നു.

ഓട്ടോസ്പോട്ട്/ ഐബി