ജിഎസ്ടി ഇംപാക്ട് : മുന്നേറ്റവുമായി വാഹനവിപണി
ജിഎസ്ടി ഇംപാക്ട് : മുന്നേറ്റവുമായി വാഹനവിപണി
Wednesday, August 2, 2017 2:18 AM IST
ന്യൂഡൽഹി/മുംബൈ: വാഹനവിപണിയിൽ ഉത്സവപ്രതീതി നല്കിക്കൊണ്ട് ജൂലൈ കടന്നുപോയി. ജൂലൈ ഒന്നു മുതൽ രാജ്യത്ത് ചരക്കുസേവന നികുതി (ജിഎസ്ടി) നടപ്പിലായപ്പോൾ വാഹനങ്ങളുടെ വില കുറഞ്ഞത് വിപണിയെ ഉണർത്തി. പ്രധാന കമ്പനികൾക്കെല്ലാം റിക്കാർഡ് വില്പന നല്കിയാണ് ജൂലൈ കടന്നുപോയത്. വരുംമാസങ്ങളിലും വിപണിയിൽ ഉത്സവപ്രതീതി നിലനിൽക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

മാരുതി സുസുകി ഇന്ത്യ

രാജ്യത്തെ ഏറ്റവും വലിയ വാഹനനിർമാതാക്കളായ മാരുതി സുസുകി വിപണിയിൽ മികച്ച മുന്നേറ്റം കാഴ്ചവച്ചു. പോയ മാസം മാരുതിയിൽനിന്നു പുറത്തിറങ്ങിയ 1,65,346 കാറുകളിൽ 1,54,001 എണ്ണം ആഭ്യന്തര വിപണിയിൽ വിറ്റഴിച്ചപ്പോൾ 11,345 എണ്ണം കപ്പലുകയറി. തലേ വർഷം ഇതേ മാസം 1,37,116 വാഹനങ്ങൾ മാരുതി വിറ്റഴിച്ചതിൽനിന്ന് 20.6 ശതമാനം വളർച്ച.

കോംപാക്ട് സെഗ്‌മെന്‍റിൽ ഇഗ്നിസും സ്വിഫ്റ്റ് ഡിസയറും മാരുതിയുടെ മുന്നേറ്റത്തിന്‍റെ കടിഞ്ഞാൺ ഏറ്റെടുത്തു. മാരുതിയിൽനിന്ന് നിരത്തിലിറങ്ങിയവയിൽ 63,116 എണ്ണവും കോംപാക്ട് വിഭാഗത്തിലുള്ള കാറുകളാണ്. തലേ വർഷത്തെ അപേക്ഷിച്ച് 25.3 ശതമാനം വളർച്ച.

ചെറുകാറുകളിൽ ആൾട്ടോയും വാഗൺ ആറും 20.7 ശതമാനം വളർച്ചയോടെ 42,310 എണ്ണം വിറ്റപ്പോൾ 48.3 ശതമാനം നേട്ടത്തോടെ യൂട്ടിലിറ്റി വാഹനങ്ങളും കുതിച്ചു. 25,781 കാറുകളാണ് ഈ വിഭാഗത്തിൽ കമ്പനി വിറ്റത്.

ടൊയോട്ട


43 ശതമാനം വളർച്ചയോടെ 17,750 കാറുകൾ ടൊയോട്ട ആഭ്യന്തര മാർക്കറ്റിൽ വിറ്റു.
കഴിഞ്ഞ വർഷം 12,404 കാറുകളായിരുന്നു ജൂലൈയിൽ ടൊയോട്ടയിൽനിന്ന് നിരത്തിലിറങ്ങിയത്.

ടാറ്റാ മോട്ടോഴ്സ്

ജിഎസ്ടിയുടെ വരവ് ടാറ്റാ മോട്ടോഴ്സിന്‍റെ വില്പനയിൽ ഏഴു ശതമാനം വളർച്ച നേടിക്കൊടുത്തു. പോയ മാസം 46,216 വാഹനങ്ങൾ ടാറ്റയിൽനിന്ന് നിരത്തിലിറങ്ങി. തലേ വർഷം ഇതേ മാസം 43,160 വാഹനങ്ങളായിരുന്നു. തിയാഗോയും ടിഗോറും യാത്രാവാഹനങ്ങളുടെ വിഭാഗത്തിൽ 10 ശതമാനം വളർച്ച ടാറ്റയ്ക്കു നല്കി. ഈ വിഭാഗത്തിൽ 14,933 കാറുകൾ വിറ്റു. അടുത്തിടെ വിപണിയിലെത്തിയ ഹെക്സ യൂട്ടിലിറ്റി വാഹനങ്ങളുടെ വിഭാഗത്തിലും കമ്പനിക്ക് നേട്ടമുണ്ടാക്കി 2,808 എണ്ണം നിരത്തിലിറങ്ങി. 110 ശതമാനമാണ് ഈ വിഭാഗത്തിലെ വളർച്ച.

ഹ്യുണ്ടായി

ആഭ്യന്തര മാർക്കറ്റിൽ ഹ്യുണ്ടായി 4.4 ശതമാനം വളർച്ചയോടെ 43,007 കാറുകൾ പോയ മാസം വിറ്റു. മുഖം മിനുക്കി അവതരിച്ച ഗ്രാൻഡ് ഐ10, എക്സെന്‍റ് മോഡലുകൾ കമ്പനിയുടെ മുന്നേറ്റത്തിന് ഊർജം പകർന്നു. ഈ മാസം പുറത്തിറങ്ങുന്ന വെർണ വില്പനയിൽ മുന്നേറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷ.

ഫോർഡ്

ആഭ്യന്തരവിപണിയിലും കയറ്റുമതിയിലുമായി ഫോർഡ് 26,075 വാഹനങ്ങൾ പോയ മാസം വിറ്റു. ഇതിൽ 8,418 വാഹനങ്ങൾ ആഭ്യന്തരവിപണിയിൽ വിറ്റപ്പോൾ കയറ്റുമതി 17,657 ആയി.