ആസ്പയറും സ്പോർട്സ് ആയി
ആസ്പയറും സ്പോർട്സ് ആയി
Monday, July 17, 2017 4:19 AM IST
ഫോർഡ് കുടുംബത്തിലേക്ക് കൂടുതൽ ഉൗർജത്തോടെ എത്തിയ മോഡലാണ് ആസ്പയർ എസ് അഥവാ ആസ്പയർ സ്പോർട്സ്. മുന്പ് ഇറങ്ങിയ സെഡാൻ ആസ്പയർ ടൈറ്റാനിയത്തിൽനിന്ന് വളരെക്കുറച്ചു മാറ്റങ്ങൾ വരുത്തിയാണ് എസിനെ ഫോർഡ് അവതരിപ്പിച്ചിരിക്കുന്നത്. ഹെഡ് ലാന്പിലും ഉൾവശത്തും എൻജിനിലും ടയറുകളിലും ഈ മാറ്റം കാണാം.
പുറംമോടി: ഹെഡ്‌ലാന്പിൽ മാറ്റം പ്രകടമാണെന്നു മുകളിൽ സൂചിപ്പിച്ചല്ലോ. സ്പോർട്സ് മോഡലിന്‍റെ പ്രൗഢി നല്കാൻ സ്മോക്ക്ഡ് ഹെഡ് ലാന്പാണ് ഈ വേരിയന്‍റിന് ഫോർഡ് നല്കിയിരിക്കുന്നത്. വലുപ്പമേറിയ ഗ്രില്ലും അതിനു താഴെയുള്ള എയർഡാമും സ്കിഡ് പ്ലേറ്റും ലളിതമായ രൂപകല്പനയിലുള്ളതാണ്. ടൈറ്റാനിയത്തിൽ ക്രോം ആവരണം പ്രകടമായിരുന്നെങ്കിൽ ഇവിടെ കറുപ്പിന്‍റെ അഴക് എടുത്തുകാണിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഫോഗ് ലാന്പുകൾക്കും ക്രോം ആവരണമില്ല. വശങ്ങളിൽ സ്പോർട്സ് എഡിഷന്‍റെ എസ് ബാഡ്ജുകൾ ശ്രദ്ധിക്കപ്പെടുന്ന വിധത്തിലാണ്.

ഉൾവശം: കറുപ്പിന്‍റെ മാസ്മരികത പ്രകടമാക്കുംവിധംതന്നെയാണ് ഉള്ളിലെ ഡിസൈനിംഗ്. ടൈറ്റാനിയത്തിൽ ഓഫ് വൈറ്റ് സീറ്റ് കവറും മറ്റുമായിരുന്നു ഉൾക്കൊള്ളിച്ചതെങ്കിൽ എസ് വേരിയന്‍റിൽ കറുപ്പു മാത്രമാണുള്ളത്. സാധാരണ സെഡാൻ വാഹനം സ്പോർട്ടിയായാലുള്ള മാറ്റം ഇതിൽ കാണാം. സീറ്റുകളിലും ഗിയർ നോബിലും സിൽവർ സ്റ്റിച്ചുകളുണ്ട്. സ്പോർട്ടി മോഡൽ ആയതുകൊണ്ടുതന്നെ ലെതർ ഫിനിഷ്ഡ് സ്റ്റിയറിംഗ് വീലാണ് എസിനുള്ളത്.

വിവിധ ഭാഗങ്ങളിലായി 20 സ്റ്റോറേജ് സ്പേസുകൾ ആസ്പയറിലുണ്ട്. ദീർഘയാത്രകൾക്കൊക്കെ ഉപകരിക്കുംവിധമാണ് ഇവ വിന്യസിച്ചിരിക്കുന്നത്.


ക്ലൈമറ്റ് കണ്‍ട്രോൾ: 15 മിനിറ്റിനുള്ളിൽ ഉൾവശത്തെ താപനില 25 ഡിഗ്രിക്കു താഴെ എത്തിക്കാൻ ശേഷിയുള്ള ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോളിംഗ് സംവിധാനം.

ഇൻഫോടെയ്ൻമെന്‍റ്: ഇൻഫോടെയ്ൻമെന്‍റ് സംവിധാനങ്ങളെല്ലാം നൂതനമാണെങ്കിലും ഡിസ്പ്ലേ സ്പോർട്സിൽ ഉൾക്കൊള്ളിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഡാഷ്ബോർഡിനു മുകളിലുള്ള മൈ ഫോർഡ് ഡോക് വഴി സ്മാർട്ട്ഫോണുകൾ വാഹനവുമായി ബന്ധിപ്പിച്ച് ഡിസ്പ്ലേ ആയി ഉപയോഗപ്പെടുത്താം. നാവിഗേഷൻ സംവിധാനമായും എന്‍റർടെയ്ൻമെന്‍റ് സംവിധാനമായും സ്മാർട്ട്ഫോണിനെ അതുവഴി ഉപയോഗിക്കാം.

എൻജിൻ: രണ്ട് എൻജിൻ ഓപ്ഷനിലാണ് ആസ്പയർ സ്പോർട്സ് എഡിഷൻ നിരത്തിലെത്തുന്നത്. 1.2 ലിറ്റർ പെട്രോൾ എൻജിനിലും 1.5 ലിറ്റർ ഡീസൽ എൻജിനിലും.

1.2 ലിറ്റർ ടിഐവിസിടി പെട്രോൾ എൻജിന് 88 പിഎസ് പവറും 1.5 ലിറ്റർ ടിഡിസിഐ എൻജിന് 100 പിഎസ് പവറുമാണുള്ളത്. രണ്ട് എൻജിനുകൾക്കും 5 സ്പീഡ് മാന്വൽ ട്രാൻസ്മിഷൻ ഗിയർബോക്സ്.

സസ്പെൻഷൻ: ടൈറ്റാനിയത്തിൽ അവതരിപ്പിച്ചതിനേക്കാളും കൂടുതൽ യാത്രാസുഖം ലഭിക്കുന്നതിനായി സസ്പെൻഷൻ ട്യൂണ്‍ ചെയ്തിട്ടുണ്ട്. ഒപ്പം 15 ഇഞ്ച് അലോയ് വീലുകളും.
സുരക്ഷ: എബിഎസ് ഇബിഡി സംവിധാനങ്ങൾക്കൊപ്പം രണ്ട് എയർബാഗുകൾ.
നിറങ്ങൾ: റൂബി റെഡ്, സ്പാർക്ലിംഗ് ഗോൾഡ്, ഓക്ഫഡ് വൈറ്റ്, ടക്സെഡോ ബ്ലാക്ക്, ഡീപ് ഇംപാക്ട് ബ്ലൂ, ഇൻഗോട്ട് സിൽവർ, സ്മോക്ക് ഗ്രേ.

ഓട്ടോസ്പോട്ട്/ഐബി

ടെസ്റ്റ് ഡ്രൈവ് കൈരളി ഫോർഡ് കോട്ടയം
മൊബൈൽ: 7034030737