പിയാജിയോയുടെ പോർട്ടർ 700
പിയാജിയോയുടെ പോർട്ടർ 700
Saturday, July 15, 2017 3:03 AM IST
ചെറുയാത്രാ ആവശ്യങ്ങൾക്കു മികച്ച പരിഹാരങ്ങൾ ലഭ്യമാക്കുന്നതിലുള്ള തങ്ങളുടെ പ്രതിബദ്ധത ഉയർത്തിക്കാട്ടിക്കൊണ്ട് പിയാജിയോ പുതിയ പോർട്ടർ 700 അവതരിപ്പിച്ചു.

യൂറോപ്യൻ ഇരുചക്ര വിപണിയിലെ മുൻനിരക്കാരായ ഇറ്റാലിയൻ പിയാജിയോ ഗ്രൂപ്പിന്‍റെ 100 ശതമാനം സബ്സിഡിയറിയും ഇന്ത്യയിലെ മുൻനിര ചെറുകിട വാണിജ്യ വാഹന നിർമാതാക്കളുമായ പിയാജിയോ ചെറുകിട യാത്രകൾക്ക് ് 700 കിലോഗ്രാം ഭാരം വഹിക്കാവുന്ന പുതിയ പോർട്ടർ 700 അവതരിപ്പിച്ചിട്ടുള്ളത്. നാലു ചക്ര ചരക്കു വാഹനങ്ങൾ ഉപയോഗിച്ച് ചരക്കുകൾ ലക്ഷ്യത്തിലെത്തിക്കാനുള്ള യാത്രകൾ സുഗമമാക്കുന്നതിൽ വിപ്ലവകരമായ മാറ്റങ്ങളാവും ഇതു സാധ്യമാക്കുക.

ഉപഭോക്താക്കളിൽ നിന്നുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കുന്ന പരിപാടിയുടെ ഭാഗമായി ലഭിച്ച വിവരങ്ങൾ കൂടി ഉൾക്കൊള്ളിച്ചു കൊണ്ടാണ് പിയാജിയോ ഇത് അവതരിപ്പിച്ചിരിക്കുന്നത്.

രൂപകൽപ്പന, സ്റ്റൈൽ, പ്രകടനം, സാങ്കേതികവിദ്യ തുടങ്ങിയവയിലെല്ലാം ഉന്നത നിലവാരം കാത്തു സൂക്ഷിക്കുന്ന പോർട്ടർ 700 ഈ വിഭാഗത്തിലെ ഏറ്റവും ഉയർന്ന ഇന്ധന ക്ഷമതയും നൽകുന്നുണ്ട്. 14.75 എച്ച്.പി. എന്ന ഉയർന്ന ശേഷി, 40 എൻ.എം. ടോർക്ക് എന്നിവയിലൂടെ ഉയർന്ന പിക്ക് അപ്പും ആക്സിലറേഷനും ഉറപ്പാക്കുന്നു. 700 കിലോഗ്രാം ഭാരം വഹിക്കുന്ന ഇതിന് 30 ചതുരശ്ര അടി വരുന്ന നീളമേറിയ ഡെക്കും ഉണ്ട്. കുഴികളും മറ്റുമുള്ള റോഡുകളിൽ സൗകര്യപ്രദമായ യാത്ര എന്നതും പോർട്ടർ 700 സാധ്യമാകും. നഗരങ്ങളിലെ ഫ്ളൈ ഓവറുകൾ, ഗ്രാമങ്ങളിലെ ഇടുങ്ങിയ റോഡുകൾ എന്നിവിടങ്ങളിലെല്ലാം ഡ്രൈവിംഗ് സുഖകരമാക്കുന്നു. മികച്ച രൂപ ഭംഗി നൽകുന്ന ഇരട്ട ഹെഡ് ലാന്പുകൾ ഉള്ള ഈ വിഭാഗത്തിലെ ഏക വാഹനമായ പോർട്ടർ 700 ഇറ്റാലിയൻ രൂപകൽപ്പനയുടെ സവിശേഷ ഭംഗിയും സുരക്ഷയുമായാണ് എത്തുന്നത്. അഞ്ച് സ്പീഡ് ഗിയർ, ഫ്ളോർ മൗണ്ടഡ് ഗിയർ ബോക്സ് എന്നിവയെല്ലാം സുഗമമായ യാത്ര ഉറപ്പാക്കുന്നുവെന്ന് പിയാജിയോ വെഹിക്കിൾസ് ചെയർമാൻ രവി ചോപ്രയും സി.ഇ.ഒ. ഡിഗോ ഗ്രാഫിയും പറഞ്ഞു. മികച്ച ശേഷി, മികച്ച ഇന്ധന ക്ഷമത എന്നിവയെല്ലാം ഉൾപ്പെടുത്തി നിരവധി സവിശേഷതകളുമായാണ് പോർട്ടർ 700 എത്തുന്നതെന്നും ഗ്രാഫിപറഞ്ഞു.


രണ്ടു വർഷം അല്ലെങ്കിൽ 75,000 കിലോമീറ്റർ വരെയുള്ള വാറണ്ടിയുമായാണ് പുതിയ പോർട്ടർ 700 എത്തുന്നത്.