ജീപ്പിന്‍റെ പുതിയ മുഖമാകാൻ കോമ്പസ്
ജീപ്പിന്‍റെ പുതിയ മുഖമാകാൻ കോമ്പസ്
Wednesday, June 28, 2017 2:44 AM IST
വലിയ പ്രതീക്ഷയോടെയാണ് ജീപ്പ് ഇന്ത്യയിൽ ചുവടുറപ്പിക്കാനെത്തിയത്. ഗ്രാൻഡ് ചെറോക്കി, ചെറോക്കി, റാംഗ്‌ലർ എന്നീ കരുത്തുറ്റ വാഹനങ്ങളെ ഇന്ത്യൻ വിപണിയിലെത്തിച്ച് ഇവർ ആ പ്രതീക്ഷ കാക്കുകയും ചെയ്തു. പക്ഷെ ഏറ്റവും കുറഞ്ഞ മോഡലിന്‍റെ വില 50 ലക്ഷം എന്നതായിരുന്നു ഇവർ അഭിമുഖീകരിച്ച പ്രധാന പ്രശ്നം. ഇന്ത്യൻ വിപണിയിലെ ഈയൊരു തുക സാധാരണക്കാർക്ക് താങ്ങാവുന്നതിനുമപ്പുറമായിരുന്നു. ഈ പ്രശ്നം പരിഹരിച്ച് ഇന്ത്യൻ വിപണി കൈക്കലാക്കാൻ കോന്പസ് എന്ന പുതിയ മോഡലുമായി ഇവർ രംഗത്തെത്തുകയാണ് ജീപ്പ് നിർമാതാക്കളായ ഫിയറ്റ് ക്രിസ്‌ലർ. കോന്പസ് എന്ന പുതിയ വാഹനമാണ് ഇവർ വിപണിയിലെത്തിക്കുന്നത്. ഓഗസ്്റ്റിൽ വിപണിയിലെത്തുന്ന കോന്പസിന്‍റെ പ്രീ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

പ്രത്യേകതകൾ

കോന്പസ് ഒരു എസ്‌യുവിയാണ്. 4398 എം.എം നീളവും 1667എം.എം ഉയരവും 1819 എം.എം വീതിയുമുണ്ട്. ഗ്രാൻഡ് ചെറോക്കിയുടെ ചെറിയ രൂപമാണ് വാഹനത്തിന്. അഞ്ചു പേർക്ക് സുഖപ്രദമായി യാത്രചെയ്യാൻ സാധിക്കും. ജീപ്പുകളുടെ മുഖമുദ്രയായ ഏഴ് ചതുരക്കട്ടകേളാടുകൂടിയ ഗ്രില്ല് മുൻഭാഗത്തിന് അഴക് വർധിപ്പിക്കുന്നു. ഹെഡ്‌ലൈറ്റുകളിലും ടെയിൽ ലാന്പുകളിലും എൽഇഡിയുടെ ഭംഗിയാണുള്ളത്.സുരക്ഷക്ക് വലിയ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. 50 സുരക്ഷാ പ്രത്യേകതകൾ കോന്പസിലുണ്ടെന്നാണ് ജീപ്പ് എൻജിനിയർമാരുടെ അവകാശവാദം.





എബിഎസ്, ഇഎസ്‌സി, ഹിൽ അസിസ്റ്റ്, ഡൈനാമിക് സേഫ്റ്റി ടോർക്ക് എന്നിവയാണ് ഇവയിൽ ചിലത്. കൂടാതെ ആപ്പിൾ കാർ പ്ലേ/ ആൻഡ്രോയ്ഡ് ഓട്ടോ സപ്പോർട്ടോടുകൂടിയ ഏഴ് ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടൈൻമെൻറ് സിസ്റ്റം ഉൾപ്പെടുത്തിയിട്ടുണ്ട്. കീ ലെസ് എൻട്രി, കാപ്പലെസ് ഫ്യുവൽ സിസ്റ്റം, ഗ്ലാസ് സണ്‍ റൂഫ് എന്നിവയും കോന്പസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോർ വീൽ ഡ്രൈവ് സിസ്റ്റമുള്ള കാർ ഓഫ് റോഡ് യാത്രകൾക്ക് അനുയോജ്യമാണ്. മഞ്ഞ്, പൊടി, പാറകളുള്ള വഴികൾ എന്നിവിടങ്ങളിൽ കൂടി പോകുന്പോൾ തിരിച്ചറിഞ്ഞു പ്രതികരിക്കാനുള്ള സംവിധാനവും വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.





എൻജിൻ

എസ്‌യുവി കാറായ കോന്പസിൽ പെട്രോൾ/ ഡീസൽ എൻജിനുകളിൽ ലഭ്യമാണ്. 1.4 ലിറ്റർ 4 സിലിണ്ടർ പെട്രോൾ എൻജിൻ 160 ബിഎച്ച്പി ഉൽപാദിപ്പിക്കും. 2.0 ലിറ്റർ 4 സിലിണ്ടർ ഡീസൽ എൻജിൻ 170 ബിഎച്ച്പിയാണ് ഉൽപാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവൽ/ ഏഴ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർ മോഡലുകളിൽ കോന്പസ് ലഭ്യമാണ്. ഭാരം കുറഞ്ഞ സ്റ്റീൽ ഉപയോഗിച്ചാണ് നിർമാണം. വീൽബേസ് അൽപ്പം കൂടുതലാണ്.




എതിരാളികൾ, നിറം, വില

മിനിമൽ ഗ്രേ, എക്സോട്ടിക്ക റെഡ്, ഹൈഡ്രോ ബ്ലു, വോക്കൽ വൈറ്റ്, ഹിപ്പ് ഹോപ്പ് ബ്ലാക്ക് എന്നീ നിറങ്ങളിൽ കോന്പസ് ലഭ്യമാണ്.

ഹ്യൂണ്ടായ് ക്രീറ്റ, ഹ്യൂണ്ടായ് ടസ്ക്കോണ്‍ ,മഹീന്ദ്ര എക്സ്‌യുവി 500, ടാറ്റാ ഹെക്സ എന്നിവരാണ് പ്രധാന എതിരാളികൾ. 20 മുതൽ 25 ലക്ഷം വരെയാണ് ഡൽഹി എക്സ് ഷോറും വില.

അരുൺ ജോളി