മനസില്‍ കൂടുകൂട്ടിയ പാട്ടുകള്‍
മനസില്‍ കൂടുകൂട്ടിയ പാട്ടുകള്‍
Tuesday, May 16, 2017 2:35 AM IST
രാജലക്ഷ്മി... ഈ പേര് സിനിമയോട് ചേർത്ത് കേൾക്കാൻ തുടങ്ങിയിട്ട് വർഷമേറെയായി. ഇന്നും ഒരു തുടക്കകാരിയുടെ ആവേശത്തോടെ തേടി വരുന്ന ഗാനങ്ങളെ സ്വരശുദ്ധിയോടെ ആസ്വാദകർക്ക് സമ്മാനിക്കുന്നതിൽ ഈ പാട്ടുകാരി കാട്ടുന്ന മിടുക്കിനെ കണ്ടില്ലായെന്ന് നടിക്കാനാവില്ല. ഈ തവണ രാമന്‍റെ ഏദൻ തോട്ടത്തിലെ മാവിലക്കുടിൽ പൈങ്കിളി... എന്ന ഗാനവുമായാണ് രാജലക്ഷ്മിയുടെ വരവ്. ചിത്രം ഇറങ്ങുന്നതിന് മുന്നേ തന്നെ പാട്ട് ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ചു. ചിത്രം തിയറ്ററുകളിലേക്ക് എത്തിയപ്പോൾ മാവിലക്കുടിൽ പൈങ്കിളി...എല്ലാവരുടെയും മനസിൽ കൂടുക്കൂട്ടു കയും ചെയ്തു. ദൈവം ചിലർക്കായി ചിലത് കരുതിവെച്ചിട്ടുണ്ട്. അത്തരം കരുതലുകളിൽ ഒന്നു തന്നെയായിരുന്നു മാവിലക്കുടിൽ പൈങ്കിളി എന്ന ഗാനവും. ചില ഗായകർ അങ്ങനെയാണ് ഇടയ്ക്കിടെ ഇടയ്ക്കിടെ മാത്രമേ എത്തു. പക്ഷേ സമ്മാനിച്ചിട്ടു പോകുക കേൾക്കാൻ ഇന്പമുള്ള പാട്ടായിരിക്കും. ഈ മാവിലക്കുടിൽ പൈങ്കിളി രാജലക്ഷ്മിയെ തേടിയെത്തിയത് എങ്ങനെയെന്ന് അറിയാം...

ബിജിബാലേട്ടന് ബിഗ് താങ്ക്സ്

രണ്ടുമാസം മുന്പ് ബിജിബാലേട്ടൻ പറഞ്ഞു ഒരു പാട്ട് പാടാൻ എറണാകുളത്തേക്ക് വരണമെന്ന്. സിനിമയ്ക്ക് വേണ്ടിയുള്ള പാട്ടാണോ... അതോ ആൽബം വല്ലതുമാണോയെന്നൊന്നും അന്ന് അറിയില്ലായിരുന്നു. ട്യൂണൊക്കെ എനിക്ക് അയച്ചു തന്നു. ട്യൂണ്‍ കേട്ടപ്പോളെ മനസിൽ ഒന്നു മിന്നി. ഇതു കൊള്ളാലോ ക്യൂട്ട്നസുള്ള ട്യൂണ്‍ ആണല്ലോയെന്ന്. പിന്നെ റെക്കോർഡിംഗിനായി ചെന്നപ്പോഴും വരികൾ കേൾക്കുന്പോഴുമെല്ലാം ഒരു ഫ്രഷ്നസ് അനുഭവപ്പെട്ടു. പാടി കഴിഞ്ഞ് ഇറങ്ങി ഉഷാറായെന്നെല്ലാം ബിജിബാലേട്ടൻ പറഞ്ഞ ശേഷമാണ് സിനിമയ്ക്ക് വേണ്ടിയുള്ള പാട്ടാണോ ഇതെന്ന് ചോദിക്കുന്നത്. അപ്പോഴാണ് ഏട്ടൻ പറയുന്നത് രഞ്ജിത് ശങ്കറിന്‍റെ രാമന്‍റെ ഏദൻ തോട്ടത്തിലെ പാട്ടാണെന്നെല്ലാം അതോടെ കൂടുതൽ ഹാപ്പിയായി. മാവിലക്കുടിൽ പൈങ്കിളി എന്ന ക്യൂട്ട് സോംഗ് എനിക്ക് സമ്മാനിച്ചതിന് ബിജിബാലേട്ടനോടാണ് ബിഗ് താങ്ക്സ് പറയേണ്ടത്.

വഴിവിളക്കുകൾ...

സന്തോഷ് വർമ ചേട്ടന്‍റെ വരികൾ എന്‍റെ ശബ്ദം ബിജിബാലേട്ടന്‍റെ സംഗീതം ഈ മൂന്ന് കോന്പിനേഷൻ ഒരുമിച്ച് വരുന്നത് ഇതാദ്യമാണ്. മാവിലക്കുടിൽ എന്ന വാക്ക് കേട്ടപ്പോൾ തന്നെ കുട്ടിക്കാലത്തെ കുറിച്ചുള്ള ഓർമകളെല്ലാം മനസിൽ പതഞ്ഞ് പൊങ്ങി. പിന്നെ പാട്ടിൽ ഉടനീളമുള്ള വരികൾ എന്തു രസമാണ്... എന്തൊരു ഒഴുക്കാണ്... ബിജിബാലേട്ടനെ പോലെ തന്നെ സന്തോഷ് വർമ ചേട്ടനെയും നേരത്തെ മുതൽ അറിയാം. സന്തോഷേട്ടനാണ് പാട്ടെഴുതിയിരിക്കുന്നതെന്ന് അറിഞ്ഞപ്പോൾ തന്നെ ഞാൻ ഫോണിൽ സന്തോഷേട്ടനെ വിളിച്ചു. ചേട്ടാ ഒരാഴ്ച മുന്പ് പറഞ്ഞത് ഓർമ്മയുണ്ടോ നിനക്ക് നല്ലൊരു അവസരം വരും നോക്കിക്കോയെന്നെല്ലാം. ദാ ഇപ്പോൾ വന്നിരിക്കുന്നു. അതും ചേട്ടന്‍റെ വരികൾ തന്നെയെന്നെല്ലാം പറഞ്ഞ് ഒരുപാട് സംസാരിച്ചു. മുന്നോട്ടുള്ള സംഗീതയാത്രയിലെ വഴിവിളക്കുകളാണ് ഇവർ രണ്ടു പേരും. വർഷങ്ങളുടെ പരിചയത്തിൽ നിന്നും കരുതൽ നൽകുന്നവർ.

മറ്റ് രണ്ട് പാട്ടുകൾ

അകലെ ഒരു കാടിന്‍റെ എന്നു തുടങ്ങുന്ന ശ്രേയ ഘോഷാൽ പാടിയ പാട്ടാണ് ആദ്യം യു ട്യൂബിൽ വരുന്നത്. ആ പാട്ടിന്‍റെ പിക്ച്ചറൈസേഷനെല്ലാം കണ്ടപ്പോൾ ശരിക്കും ഇഷ്ടമായി.എന്‍റെ പാട്ടിന്‍റെയും ഇതുപോലെ ഭംഗിയുള്ള വിഷ്വലുകളായിരിക്കും എന്നെല്ലാം വിചാരിച്ചു. ശ്രേയ ഗംഭീരമായി ആ പാട്ട് പാടുകയും ചെയ്തു. എന്‍റെ പാട്ട് എപ്പോഴാണോ റിലീസ് ചെയ്യുക എന്നറിയില്ലല്ലോ അതുകൊണ്ട് തന്നെ കാത്തിരിപ്പ് തുടർന്നു. രണ്ടാഴ്ച കഴിഞ്ഞപ്പോൾ ദാ വരുന്നു കവിത എഴുതുന്നു എന്ന് തുടങ്ങുന്ന സൂരജിന്‍റെ പാട്ട്. അപ്പോഴേക്കും റിലീസിംഗ് ഡേറ്റ് അടുക്കാറായി. ഇനിയിപ്പോ എപ്പഴാണോ എന്‍റെ പാട്ടെന്നുള്ള ചിന്തയായി പിന്നീട്. ബിജിബാലേട്ടനെ ഒരു പരിപാടിയിൽ വച്ചു കണ്ടപ്പോൾ പറഞ്ഞു രാജിയുടെ പാട്ട് ഒരാഴ്ചയ്ക്കുള്ളിൽ യു ട്യൂബിൽ വരുമെന്ന്. അതു കേട്ടപ്പോൾ ഒരു ആശ്വാസമായി. പാട്ട് റിലീസ് ചെയ്തതോടെ ആ വിശ്വൽസെല്ലാം എന്നെ വളരെ അധികം സന്തോഷിപ്പിച്ചു. ട്യൂണ്‍ കേട്ടപ്പോൾ തോന്നിയ ക്യൂട്ട്നസ് ഗാന ചിത്രീകരണത്തിലും വന്നപ്പോൾ എല്ലാമങ്ങ് ഒത്തു. ചിത്രം പുറത്തിറങ്ങി പ്രേക്ഷകർ അത് മൂളാൻ തുടങ്ങിയതോടെ വീണ്ടും എനിക്കൊരു ബ്രേക്ക് കിട്ടിയിരിക്കുകയാണ്.ഏതൊരു ഗായികയും ആഗ്രഹിക്കും പോലൊരു ബ്രേക്ക്.


പിഷുവിന്‍റെ ഫോൺകോൾ

രാമന്‍റെ ഏദൻ തോട്ടത്തിൽ രമേഷ് പിഷാരടി ഉണ്ടെന്നൊന്നും എനിക്കറിയില്ലായിരുന്നു. ഒരു ദിവസം പിഷു വിളിച്ചു. ഇവിടെ ഇപ്പോൾ രാജിയുടെ പാട്ടാണ് എല്ലാവരും മൂളിക്കൊണ്ടിരിക്കുന്നതെന്നു പറഞ്ഞു. ഏത് പാട്ട്..? എവിടെയാണ് പാടുന്നതെല്ലാം ചോദിച്ചു. ഓ ഒന്നും അറിയാത്ത പോലെ... ചുമ്മാപറ്റിക്കല്ലെയെന്നായി പിഷു. കഴിഞ്ഞ മൂന്നുനാല് ദിവസമായി രാജി പാടിയ പാട്ടിന്‍റെ ഗാനചിത്രീകരണമായിരുന്നെന്ന് പറഞ്ഞപ്പോൾ ഞാൻ ചോദിച്ചു രാമന്‍റെ ഏദൻ തോട്ടമാണോയെന്ന്. കാരണം അപ്പോഴും ഞാൻ പാട്ടിന്‍റെ ഫൈനൽ മിക്സ് കേട്ടിട്ടില്ല. രഞ്ജിത് സാർ കഴിഞ്ഞദിവസമാണ് പറഞ്ഞത് ഈ പാട്ട് പാടിയത് രാജലക്ഷ്മിയാണെന്ന്. അസലായിട്ട് പാടിയിട്ടുണ്ട്. രാജിക്ക് അടുത്ത ബ്രേക്ക് കിട്ടാൻ പോകുന്ന പാട്ടായിരിക്കും ഇത്. ഞാൻ പറയുന്നത് ഓർത്തുവെച്ചോ പാട്ട് ഹിറ്റായിരിക്കുമെന്നെല്ലാം പിഷാരടി അന്നു പറഞ്ഞിരുന്നു. പിഷു പറഞ്ഞത് സത്യമായി... പാട്ട് എല്ലാവർക്കും ഇഷ്ടപ്പെട്ടു.ഞാൻ വളരെ ഹാപ്പിയാണ് ഇപ്പോൾ.

രഞ്ജിത് ശങ്കർ സാറിനെ കണ്ടിട്ടില്ല

രഞ്ജിത് ശങ്കർ സാറുമായി ഫെയ്സ് ബുക്കിൽ മെസഞ്ചർ വഴിയാണ് കമ്മ്യൂണിക്കേഷൻ. പാട്ട് കേട്ട ശേഷം... ലവ്ഡ് യുവർ സിംഗിംഗ്... എല്ലാം നന്നായി വന്നിട്ടുണ്ട്... എല്ലാവിധ ആശംസകളും എന്നെല്ലാം പറഞ്ഞ് മെസേജ് അയച്ചിരുന്നു. അതു തന്നെ എനിക്ക് വലിയ കാര്യമാണ്. ഇത്രയേറെ സിനിമയെ സ്നേഹിക്കുന്ന ഡയറക്ടറെ ഞാൻ കണ്ടിട്ടില്ല. അദ്ദേഹത്തിന്‍റെ ഈ പറഞ്ഞ വാക്കുകൾ തന്നെ എനിക്ക് വലിയ കാര്യമാണ്.രഞ്ജിത് ശങ്കർ സാറിനെ നേരിട്ട് കണ്ടിട്ടില്ല ഇതുവരെ. ഉടൻ തന്നെ കാണാൻ പറ്റുമെന്നാണ് എന്‍റെ മനസ് പറയുന്നത്.

കഴിഞ്ഞ രണ്ടുവർഷം രണ്ടു പാട്ടുകൾ

2015-ൽ രണ്ടു പാട്ടുകളാണ് ഞാൻ പാടിയത്. ചാർലിയിലെ സ്നേഹം നീ നാദാ.... പിന്നെ എന്നും എപ്പോഴും സിനിമയിൽ മലർവാക കൊന്പത്തെ.. എന്നു തുടങ്ങുന്ന ഗാനവും രണ്ടും ഹിറ്റ് ലിസ്റ്റിൽ ഇടംപിടിച്ചു. 2016-ൽ പക്ഷേ പാട്ടുകളൊന്നും എന്നെ തേടിയെത്തിയില്ല.സംഗീതത്തിന്‍റെ വഴി ഒരിക്കലും അടയില്ലായെന്നാണ് എന്‍റെ വിശ്വാസം.കഴിഞ്ഞ വർഷം ഒരുപാട് ലൈവ് പരിപാടികൾ കിട്ടി. സംസ്ഥാന അവാർഡ് നേടിതന്ന ജനകനിലെ ഒളിച്ചിരുന്നേ ഒന്നിച്ച് ഒളിച്ചിരുന്നേ എന്നു തുടങ്ങുന്ന ഗാനം ഇന്നും ഒരുപാട് പേർ പാടാൻ ആവശ്യപ്പെടാറുണ്ട്.അത് തന്നെ വലിയ ഒരു അംഗീകാരമാണ്. സിനിമയും ഗാനമേളകളും മറ്റു സംഗീത പരിപാടികളുമായി മുന്നോട്ടു പോകുകയാണ് ഇപ്പോൾ.

ജോർജേട്ടൻസ് പൂരം

ഒടുവിലെ യാത്രയ്ക്കായി... എന്നു തുടങ്ങുന്ന ഒരു ഫ്യൂണറൽ സോംഗാണ് ജോർജേട്ടൻസ് പൂരത്തിൽ പാടിയിരിക്കുന്നത്. ഗോപി സുന്ദറേട്ടന്‍റെ സംഗീതത്തിലുള്ള പാട്ട്. ഇത്തരത്തിലുള്ള പാട്ടുകൾ മലയാള സിനിമയിൽ കുറവാണ്. സിനിമയിൽ പാട്ട് കുറച്ചേയുള്ളു. പക്ഷേ ആ പാട്ടിന് ഒരുപാട് നല്ല അഭിപ്രായങ്ങൾ എന്നെ തേടിയെത്തി. അതിന് ശേഷമാണ് മാവിലക്കുടിൽ പൈങ്കിളി എന്ന ഗാനം എന്നെ തേടിയെത്തുന്നത്.

അമ്മയുടെ ശ്വാസമാണ് എന്‍റെ പാട്ട്

കുഞ്ഞുനാളിലെ അമ്മ എന്നെ പാട്ട് പാടിക്കാൻ കൊണ്ടുപോകുകയും പത്രത്തിൽ മകളുടെ ഫോട്ടോ വരുന്നത് കാണാൻ കാത്തിരുന്ന നാളുകൾ ഉണ്ടായിരുന്നു. ഇന്ന് ഇപ്പോൾ എന്നെ ചാനലുകളിൽ കാണുന്പോൾ അമ്മ ശരിക്കും സന്തോഷിക്കുന്നുണ്ട്. ശരിക്കും അമ്മയുടെ ശ്വാസമാണ് എന്‍റെ പാട്ട്. ഇപ്പോൾ ചാനലിലെല്ലാം എന്നെ കാണുന്പോൾ അമ്മ പറയും വന്ന വഴികൾ ഒരിക്കലും മറക്കല്ലെന്ന്. കുഞ്ഞുനാളിൽ അത്രയും കഷ്ടപ്പെട്ടത് കൊണ്ടാണ് ഇന്നിപ്പോൾ നിനക്കൊരു നല്ലകാലം ഉണ്ടായതെന്നെല്ലാം പാർവതി അമ്മ പറയും.

അഭിരാമേട്ടന്‍റെ സപ്പോർട്ട്

കലാപരമായ കാര്യങ്ങളിൽ ഇത്രയധികം പിന്തുണ തരുന്നൊരു ആളെ ഭർത്താവായി കിട്ടിയത് തന്നെ ഒരു ഭാഗ്യമാണ്. വിലയിരുത്തലുകൾ എപ്പോഴും ഉണ്ടാകാറുണ്ട്.മോശമാണെങ്കിൽ മോശമാണെന്നും നന്നായാൽ നന്നായെന്നും വെട്ടിത്തുറന്ന് പറയുന്നയാളാണ്. കല്യാണത്തിന് ശേഷം അഭിരാമേട്ടൻ തന്ന സപ്പോർട്ട് കൊണ്ട് മാത്രമാണ് സംഗീത യാത്ര ഇപ്പോൾ മാവിലക്കുടിൽ പൈങ്കിളിയിൽ വരെ എത്തി നിൽക്കുന്നത്.

വി.ശ്രീകാന്ത്