സുരഭില നേട്ടത്തിൽ തിളങ്ങി മലയാളം
സുരഭില നേട്ടത്തിൽ തിളങ്ങി മലയാളം
Saturday, April 8, 2017 2:31 AM IST
ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മലയാള സിനിമയ്ക്ക് അഭിമാന നേട്ടം. മികച്ച നടിക്കുള്ള അംഗീകാരത്തിനു പുറമെ അഭിനയ മികവിനുള്ള പ്രത്യേക ജൂറി പരാമർശവുമടക്കം ഏഴു പുരസ്കാരങ്ങളാണ് ഇത്തവണ മലയാളം സ്വന്തമാക്കിയത്. ഏറ്റവും ശ്രദ്ധേയമാകുന്നതു പതിന്നാലു വർഷത്തിനു ശേഷം മലയാളത്തിലേക്കു മികച്ച നടിക്കുള്ള ദേശീയ പുരസ്കാരമെത്തുന്നതാണ്. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ സുരഭി ലക്ഷ്മി ആ നേട്ടത്തിന് അർഹയായി.

64-ാം പുരസ്കാര നിർണയത്തിലെത്തി നിൽക്കുന്ന ഇന്ത്യൻ സിനിമയുടെ പട്ടികയിൽ മലയാളത്തിൽനിന്നും നടന്മാർ പലവട്ടം യശസുയർത്തിയപ്പോൾ മികച്ച നടിക്കുള്ള പുരസ്കാരം അഞ്ചു തവണ മാത്രമാണ് ഇവിടേക്കെത്തിയത്. രണ്ടു തവണ ശാരദയും പിന്നാലെ മോനിഷ, ശോഭന, മീര ജാസ്മിൻ എന്നിവരുമാണ് ഇതിനു മുന്പ് മികച്ച നടിക്കുള്ള പുരസ്കാരം ഏറ്റു വാങ്ങിയത്. ഈ നിരയിലേക്കാണുസുരഭിയും ഇപ്പോൾ എത്തി നിൽക്കുന്നത്. സംസ്ഥാന പുരസ്കാരങ്ങളിൽ ഒരു ജൂറി പരാമർശത്തിൽ മാത്രം ഒതുങ്ങിപ്പോയെങ്കിലും ദേശീയ അവാർഡിൽ പ്രതിഭയെ മാറ്റുരച്ചുള്ള ഈ നേട്ടം സുരഭിയുടെ അഭിനയ വൈഭവം വിളിച്ചോതുന്നു. ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാളികൾക്കു പരിചിതമായ സുരഭിയുടെ മിന്നാമിനുങ്ങിലെ അഭിനയത്തെ സംസ്ഥാന പുരസ്കാരത്തിൽ വേണ്ട വിധം പരിഗണിക്കാതിരുന്നതു വിവാദങ്ങൾക്കു കാരണമായിരുന്നു. അതിനുള്ള സുരഭിയുടെ മറുപടി തന്നെയാണ് ഈ ദേശീയ പുരസ്കാര നേട്ടം.

മറ്റൊരു മികച്ച നേട്ടമാണു മോഹൻലാൽ നേടിയ പ്രത്യേക ജൂറി പരാമർശം. പുലിമുരുകൻ, മുന്തിരിവള്ളികൾ തളിർക്കുന്പോൾ എന്നീ ചിത്രങ്ങൾക്കൊപ്പം തെലുങ്കു ചിത്രം ജനതാ ഗാരേജും ആ നേട്ടത്തിനു കാരണമായി. ഭാഷയ്ക്കുമപ്പുറത്തുള്ള അഭിനയ മികവിന്‍റെ അംഗീകരമാണിത്. മുന്പ് രണ്ടു തവണ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ മോഹൻലാലിന് 1989ൽ കിരീടത്തിലെ അഭിനയത്തിനും പ്രത്യേക ജൂറി പരാമർശം ലഭിച്ചിരുന്നു.

സംസ്ഥാന പുരസ്കാര നേട്ടത്തിനൊപ്പം മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്‍റെ പ്രതികാരം നേടി. ഈ ചിത്രത്തിനു തിരക്കഥ ഒരുക്കിയ ശ്യം പുഷ്കറാണു മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം സ്വന്തമാക്കുന്നത്. നാട്ടിൻ പുറത്തിന്‍റെ നിഷ്കളങ്കതയെ ലളിതമായി വരച്ചിടാൻ ശ്യാം പുഷ്കറിന്‍റെ തൂലികയ്ക്കു കഴിഞ്ഞതാണു മികവിനു കാരണമായത്.

സംഘട്ടന സംവിധാനത്തിനുള്ള ദേശീയ പുരസ്കാരം പീറ്റർ ഹെയ്ൻ പുലിമുരുകനിലൂടെ നേടി. സൗത്ത് ഇന്ത്യയിൽ വന്പൻ ചിത്രങ്ങളുടെ തോഴനായ പീറ്ററിന്‍റെ ആദ്യ ദേശീയ പുരസ്കാരമാണു മലയാളത്തിലൂടെ സ്വന്തമാകുന്നത്. ഡോ. ബിജുവിന്‍റെ കാടു പൂക്കുന്ന നേരത്തിലൂടെ മികച്ച ഓഡിയോഗ്രാഫിക്കുള്ള പുരസ്കാരവും ജയദേവൻ ചക്കടയിലൂടെ മലയാളത്തിലേക്കെത്തിയതും മറ്റൊരു അഭിമാന നേട്ടമാണ്. മുന്പു പലപ്പോഴും ദേശീയ തലത്തിൽ തഴയപ്പെട്ടിരുന്ന മലയാള സിനിമയുടെ മികവിനുള്ള അംഗീകാരമാണ് ഈ വർഷത്തെ പുരസ്കാരങ്ങൾ എന്നു പറയാം.

ബിജോ ജോ തോമസ്