സ്റ്റൈലാകാൻ സെപ്റ്റം റിംഗ്
സ്റ്റൈലാകാൻ  സെപ്റ്റം റിംഗ്
Tuesday, March 7, 2017 4:45 AM IST
പഴയകാല സ്ത്രീകളെ സുന്ദരിമാരാക്കിയിരുന്ന മൂക്കിെൻറ അഗ്രത്ത് അണിയുന്ന മൂക്കുത്തി (സെപ്റ്റം റിംഗ്)യാണ് ലേറ്റസ്റ്റ് ട്രെൻഡ്. സെലിബ്രിറ്റികൾ മുതൽ സാധാരണ യുവതികൾ വരെ ഇപ്പോൾ സെപ്റ്റം റിംഗിെൻറ ആരാധകരാണ്. മൂക്കിെൻറ പാലത്തിൽ (Septum) അണിയുന്നതിനായതിനാൽ ഇവ സെപ്റ്റം റിംഗ് എന്നറിയപ്പെടുന്നു. മൂക്കിെൻറ തുമ്പത്ത് തുളയുണ്ടാക്കി ഇടുന്നതായിരുന്നു പഴയകാലത്തെ പതിവ്. എന്നാൽ മൂക്കിെൻറ അറ്റം തുളയ്ക്കാതെ തന്നെ ഇടാവുന്ന പ്രസ് മൂക്കുത്തികൾ ഇന്നു ലഭ്യമാണ്. സ്വർണം, വെള്ളി ജർമൻ സിൽവർ, ഓക്സിഡൈസ്ഡ് സിൽവർ, പ്ലാസ്റ്റിക് എന്നിങ്ങനെയുള്ള വിവിധ മെറ്റിരിയലുകളിലുള്ള മൂക്കുത്തികൾ നിലവിലുണ്ട്. സാധാരണ ഒറ്റ വളയത്തിലുള്ള മൂക്കുത്തികളാണ് കാഷ്വൽ വെയറിനൊപ്പം ധരിക്കുവാൻ ടീനേജ് കുട്ടികളും യുവതികളും ഇഷ്‌ടപ്പെടുന്നത്. മധ്യവയസ്ക്കരായ സ്ത്രീകൾ സ്റ്റീലിലുള്ള ഒറ്റവളയം മൂക്കുത്തികളാണ് ധരിക്കുന്നത്. ഒറ്റവളയം മാത്രമുള്ള മൂക്കുത്തികളും, വ്യത്യസ്ത ഡിസൈനുകളിലുള്ളതും കല്ലുപതിപ്പിച്ചവയും, പേൾ വച്ചവയും ഇക്കൂട്ടത്തിലുണ്ട്.


മെറ്റിരീയലിെൻറയും, പകിട്ടിെൻറയും അടിസ്‌ഥാനത്തിൽ വിലയ്ക്കു മാറ്റം വരും. വെള്ളി മൂക്കുത്തികൾ 200– 300 റേഞ്ചിൽ ലഭിക്കും. പ്ലാസ്റ്റിക്, സ്റ്റീൽ എന്നിവയിലുള്ള റിംഗുകൾ 100– 150 വിലയിൽ ലഭ്യമാണ്.
സ്വർണവും വെള്ളിയും ധരിക്കുവാൻ താൽപര്യപ്പെടുന്നവർക്കായി അതും വിപണിയിൽ ലഭ്യമാണ്. മൂക്കിെൻറ പാലത്തിെൻറ അറ്റത്ത് തുളയിട്ട് മൂക്കുത്തി ധരിക്കുന്നവർ നല്ലയിനം മുക്കുത്തികൾ തന്നെ തെരഞ്ഞെടുക്കാവൻ ശ്രദ്ധിക്കണം. (അലർജി ഒഴിവാക്കുന്നവ) ഫാഷൻ വെറെറ്റിക്കുവേണ്ടി പല ടീനേജ് പെൺകുട്ടികളും ഇപ്പോൾ വളയമാതൃകയിലുള്ള പ്രസ് കമ്മലുകളെയും മൂക്കുത്തിയായി അണിയാറുണ്ട്. സാധാരണ അവസരങ്ങളിൽ പ്ലെയിൻ സെപ്റ്റം റിംഗും വിവാഹചടങ്ങിലും പാർികളിലും പങ്കെടുക്കുമ്പോൾ പല മനോഹര മാതൃകകളിലുള്ള എക്സോട്ടിക് മൂക്കുത്തികളും അണിഞ്ഞ് ട്രെൻഡിയാകാം.

ഡോ. അകിത ഗോപിനാഥ്